ഷെങ്കൻ മാതൃകയിൽ ജിസിസി ടൂറിസ്റ്റ് വിസ; ഗൾഫിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിക്കും | GCC VISA
ദുബൈ: ഗൾഫ് മേഖലയെ ഒരു ടൂറിസം ശക്തികേന്ദ്രമായി മാറ്റുന്നതിനുള്ള നിർണായക ചുവടുവയ്പ്പായി ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ മാറുമെന്ന് ടൂറിസം ആന്റ് ട്രാവൽ വ്യവസായ രംഗത്തെ വിദഗ്ധർ. ജിസി ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്നും വിദഗ്ധർ വെളിപ്പെടുത്തി. കഴിഞ്ഞ ആഴ്ച ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് യുഎഇയിൽ പദ്ധതിയുടെ പ്രഖ്യാപനം നടന്നിരുന്നു.
'ജിസിസി ഗ്രാൻഡ് ടൂർസ്' എന്നറിയപ്പെടുന്ന ഈ വിസ, ഷെങ്കൻ മാതൃകയിൽ ഒരു വിസയിൽ ജിസിസി രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവ സന്ദർശിക്കാൻ ഗൾഫ് പൗരന്മാരല്ലാത്തവർക്ക് അവസരം നൽകും.
"ഒരു ഏകീകൃത വിസ ആറ് രാജ്യങ്ങളെ ഒരൊറ്റ യാത്രാ പദ്ധതിയിൽ സംയോജിപ്പിക്കും," അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റോറി ഹോസ്പിറ്റാലിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് വിക്ടർ അബൗ-ഘനേം പറഞ്ഞു.
"നിലവിലുള്ള ഭരണപരമായ തടസ്സങ്ങൾ കുറയ്ക്കുന്നതിലൂടെ, ദുബൈ, മസ്കത്ത്, ദോഹ, റിയാദ്, ജിദ്ദ, ബഹ്റൈൻ എന്നിവ ഒരൊറ്റ വിസയിൽ സന്ദർശിക്കാൻ സഞ്ചാരികൾക്ക് സാധിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിസ ജിസിസിയെ ഒരു 'കൂട്ടായ ടൂറിസം പവർഹൗസ്' ആയി സ്ഥാപിക്കുമെന്ന് അബൂദബിയിലെ ത്രിഫ്റ്റി കാർ റെന്റലിന്റെ ജനറൽ മാനേജർ ഖൈസർ പാഷ വ്യക്തമാക്കി. "ഇൻബൗണ്ട് ടൂറിസത്തിൽ വർധന, ഹോട്ടൽ ഒക്യുപ്പൻസി നിരക്കുകളിൽ മെച്ചപ്പെടുത്തൽ, പ്രാദേശിക പരിപാടികളോടും ഉത്സവങ്ങളോടുമുള്ള താൽപര്യം എന്നിവയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം 70-75 ദശലക്ഷം സന്ദർശകരാണ് ഗൾഫ് രാജ്യങ്ങളിൽ എത്തിയത്. ജിസിസി വിസയിലൂടെ വരും വർഷങ്ങളിൽ യാത്രാക്കാരുടെ എണ്ണം ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"ഇത് ഹോസ്പിറ്റാലിറ്റി, ടൂറിസം കമ്പനികൾക്ക് വലിയ അവസരമാണ്," യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്സിഎൻ ട്രാവൽ ആൻഡ് മോറിന്റെ പങ്കാളി സ്റ്റെഫാനി ന്യൂയർ പറഞ്ഞു. "മൾട്ടി-സ്റ്റോപ്പ് യാത്രകളിൽ വൈദഗ്ധ്യമുള്ള ഞങ്ങൾക്ക് ദുബൈ, ഒമാൻ, സഊദി അറേബ്യ, ബഹ്റൈൻ എന്നിവ ഒരൊറ്റ വിസയിൽ സംയോജിപ്പിക്കുന്നത് എളുപ്പമാകും. ഇത് കുടുംബങ്ങളേയും ദീർഘദൂര സഞ്ചാരികളേയും കൂടുതലായി ആകർഷിക്കാൻ സഹായിക്കും," അവർ വിശദീകരിച്ചു.
the gcc's new schengen-inspired tourist visa aims to increase tourist inflow to the gulf, simplifying travel and enhancing regional tourism opportunities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."