
പ്ലസ് വണ്‍ പ്രവേശനമില്ലാതെ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലെ നിരവധി കുട്ടികള്‍
കല്‍പ്പറ്റ: പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലെ കുട്ടികളുടെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടില്ല.
എസ്.എസ്.എല്‍.സി ഫലം വന്നതിനു ശേഷം മെയ് 14ന് പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ പട്ടികജാതി-വര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഈ വിഭാഗത്തിലെ കുട്ടികളില്‍ പകുതിയോളം പ്ലസ് വണിന് പ്രവേശനം ലഭിക്കാതെ പുറത്തുനില്‍ക്കുമ്പോഴും പരിഗണിക്കപ്പെടാതെ കിടക്കുന്നത്.
പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന വയനാട്, പാലക്കാട് ജില്ലകളിലെ സ്കൂളുകളില്‍ ഇവര്‍ക്കായി സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമായിരുന്നു പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ നല്‍കിയത്.
2018ല്‍ അന്നത്തെ വയനാട് കലക്ടര്‍ പട്ടികജാതി-വര്‍ഗ വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളൊരുക്കുന്നതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡയറക്ടര്‍ക്ക് വകുപ്പ് നിര്‍ദേശം നല്‍കിയത്.
തുടര്‍ന്നാണ് ഓരോ ജില്ലകളിലും വര്‍ധിപ്പിക്കേണ്ട സീറ്റുകളും ഇതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിച്ച് 2019 മെയ് 14ന് ഡയറക്ടര്‍ പട്ടിക ജാതി-വര്‍ഗ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്ലസ്വണ് അലോട്മെന്റ് അടുത്തതിനാല്‍ അടിയന്തര പ്രാധാന്യത്തോടെ അന്നുതന്നെ കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു ഈ റിപ്പോര്‍ട്ട്. എന്നാല്‍ മാസം രണ്ടു കഴിഞ്ഞിട്ടും പലയിടത്തും പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങളിലെ കുട്ടികള്‍ പ്രവേശനം ലഭിക്കാതെ ബുദ്ധിമുട്ടിയിട്ടും അധികൃതര്‍ ഈ റിപ്പോര്ട്ടിന്മേല് നടപടിയെടുത്തില്ല.
ഇതുപല കുട്ടികളുടെയും ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കി. പാലക്കാട് ജില്ലയിലെ അട്ടപ്പാടി താലൂക്കില്‍ 100 സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്നാണ് വകുപ്പ് ഡയറക്ടറുടെ നിര്‍ദേശത്തിലുള്ളത്. വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 185, മാനന്തവാടി താലൂക്കില്‍ 225, കല്‍പ്പറ്റയില്‍ 420 അടക്കം 930 സീറ്റുകളുടെ വര്‍ധന ഈ അധ്യയന വര്‍ഷം വരുത്തണമെന്നായിരുന്നു വകുപ്പ് ഡയറക്ടറുടെ ശുപാര്‍ശയിലെ പ്രധാന പരാമര്‍ശം.
എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് നപടിയുണ്ടായില്ല. ഇക്കാരണത്താല്‍ തന്നെ വയനാട്ടില്‍നിന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ 1982 കുട്ടികളില്‍ 843 പേര് തുടര്‍പഠനത്തിന് അവസരമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്.
വയനാട്ടില്‍ ആദ്യ അലോട്മെന്റില്‍ 700 കുട്ടികള്‍ക്കും രണ്ടാമത് നടത്തിയ സ്പെഷ്യല്‍ അലോട്മെന്റില്‍ 439 കുട്ടികള്‍ക്കും പ്ലസ് വണ്ണിലേക്ക് പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍ ബാക്കി കുട്ടികള്‍ ഇപ്പോഴും പുറത്താണ്.
ഇനി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുക മാത്രമാണ് ഇവര്‍ക്ക് മുന്‍പിലുള്ള പോംവഴി. എന്നാല്‍ സാമ്പത്തികമായി ഏറെ പിന്നാക്കം നില്ക്കുന്ന ഇവരുടെ കുടുംബങ്ങള്‍ക്ക് ഇവരുടെ പഠന ചെലവ് കൂടി താങ്ങാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ എസ്.എസ്.എല്‍.സിയോടെ പഠനം ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇവര്‍ക്ക് മുന്നില്‍ സംജാതമായിരിക്കുന്നത്.
ഇതിനൊരു പരിഹാരമാകുമായിരുന്ന റിപ്പോര്‍ട്ടാണ് നിലവില്‍ പട്ടിക ജാതി-വര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മേശപ്പുറത്ത് സുഖവാസത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ
National
• 13 hours ago
റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• 14 hours ago
ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി
International
• 14 hours ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• 14 hours ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• 14 hours ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• 15 hours ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• 15 hours ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• 15 hours ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• 15 hours ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
National
• 15 hours ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• 16 hours ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• 16 hours ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍
organization
• 17 hours ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• 17 hours ago
ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• 18 hours ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• 18 hours ago
യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• 19 hours ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• 19 hours ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• 17 hours ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് ഉത്തരവിട്ട് കോടതി
uae
• 17 hours ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• 18 hours ago