HOME
DETAILS

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ചെല്‍സിക്കും ജയം

  
backup
October 07, 2018 | 7:07 PM

%e0%b4%ae%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%a8%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1-8

 

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ആഴ്‌സനല്‍ ടീമുകള്‍ക്ക് ജയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ന്യൂകാസില്‍ യുനൈറ്റഡിനെ 3-2നും ആഴ്‌സനല്‍ ഫുള്‍ഹാമിനെ 5-1നും ചെല്‍സി സൗതാംപ്റ്റനെ 3-0 നും പരാജയപ്പെടുത്തി.
ന്യൂകാസില്‍ യുനൈറ്റഡിനെതിരേ നാടകീയ തിരിച്ചുവരവാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നടത്തിയത്. കളിയുടെ ആദ്യപകുതിയില്‍ രണ്ട് ഗോളിനു പിന്നില്‍ നിന്നതിനു ശേഷമാണ് മാഞ്ചസ്റ്റര്‍ ഗംഭീര തിരിച്ചുവരവിലൂടെ വിജയം സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ പരിശീലകന്‍ ജോസ് മൊറീഞ്ഞോയ്ക്ക് തല്‍ക്കാലത്തേക്ക് ആശ്വാസം നല്‍കുന്നതാണ് ഈ വിജയം. മത്സരത്തില്‍ തോറ്റിരുന്നെങ്കില്‍ ഒരുപക്ഷേ, മൊറീഞ്ഞോയെ പരിശീലക സ്ഥാനത്തുനിന്ന് മാഞ്ചസ്റ്റര്‍ പുറത്താക്കുമായിരുന്നു. കളിയുടെ ഏഴാം മിനുട്ടില്‍ കെനഡിയും 10ാം മിനുട്ടില്‍ യൊഷിനോരി മുട്ടോയുമാണ് മാഞ്ചസ്റ്ററിനെ ഞെട്ടിച്ച് ന്യൂകാസിലിന് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍, സ്വന്തം കാണികള്‍ക്കു മുന്നില്‍ ശക്തമായ തിരിച്ചുവരവാണ് രണ്ടാംപകുതിയില്‍ മാഞ്ചസ്റ്റര്‍ കാഴ്ചവച്ചത്. 70ാം മിനുട്ടില്‍ യുവാന്‍ മാട്ടയും 76ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യലും ലക്ഷ്യംകണ്ടതോടെ മാഞ്ചസ്റ്റര്‍ 2-2ന് ഒപ്പമെത്തി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലായിരുന്നു റെഡ് ഡെവിള്‍സിന്റെ നാടകീയ വിജയഗോള്‍ പിറന്നത്. 90ാം മിനുട്ടില്‍ അലെക്‌സിസ് സാഞ്ചസാണ് മാഞ്ചസ്റ്ററിന് ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുത്തത്. വിജയത്തോടെ എട്ട് മത്സരങ്ങളില്‍നിന്ന് 13 പോയിന്റുമായി മാഞ്ചസ്റ്റര്‍ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി.
ഫുള്‍ഹാമിനെതിരേ ആഴ്‌സനലിന് വേണ്ടി ലാകസെറ്റെ (29,49) ഒബമെയാങ് (79, 91) എന്നിവര്‍ രണ്ട് ഗോളും ആരോണ്‍ റംസി ഒരു ഗോളും നേടി. 44ാം മിനുട്ടില്‍ ഷുര്‍ളെയാണ് ഫുള്‍ഹാമിന്റെ ആശ്വാസ ഗോള്‍ നേടിയത്. സൗതാംപ്റ്റനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ചെല്‍സിക്കായി ഹസാര്‍ഡ് (30), ബാര്‍ക്ലി(57), അല്‍വാരോ മൊറാട്ട(93) എന്നിവര്‍ ഗോള്‍ നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷാരംഭത്തിൽ ദുബൈ വിമാനത്താവളത്തിൽ വൻ തിരക്കിന് സാധ്യത; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  5 days ago
No Image

മെഡിക്കൽ കോളേജിൽ കാലിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി; അഞ്ചുമാസം കഠിനവേദന തിന്ന് യുവാവ്, ഒടുവിൽ ശസ്ത്രക്രിയയിലൂടെ ചില്ല് പുറത്തെടുത്തു

Kerala
  •  5 days ago
No Image

പ്രവാസികൾക്കുള്ള പ്രവേശന നിയമങ്ങൾ കർശനമാക്കാൻ ഒമാൻ; എൻട്രി പെർമിറ്റ് ലഭിക്കാൻ ഇനി സർട്ടിഫിക്കറ്റ് പരിശോധന നിർബന്ധം

oman
  •  5 days ago
No Image

തിരുവനന്തപുരം 'സ്വതന്ത്ര രാജ്യം' അല്ല; ബസുകളുടെ കാര്യത്തിൽ മേയറുടേത് അപക്വമായ നിലപാടെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  5 days ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം മിന്നൽ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  5 days ago
No Image

ഇസ്‌ലാമിക പാഠങ്ങൾ തനിമ ചോരാതെ സമൂഹത്തിന് സമർപ്പിക്കാൻ സമസ്തക്ക് സാധിച്ചു: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ

Kerala
  •  5 days ago
No Image

കേരള പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി: സ്പർജൻകുമാർ ദക്ഷിണമേഖല ഐജി; കെ. കാർത്തിക് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ

Kerala
  •  5 days ago
No Image

കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനം: ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  5 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്: അബു സബയുടെ മേൽ ചുമത്തിയ 150 മില്യൺ ദിർഹം പിഴ റദ്ദാക്കി ദുബൈ കോടതി; തടവ് ശിക്ഷ നിലനിൽക്കും

uae
  •  5 days ago
No Image

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് യുവതിയോട് ക്രൂരത; ഓടുന്ന വാനിൽ പീഡിപ്പിച്ച ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു, പ്രതികൾ പിടിയിൽ

crime
  •  5 days ago