HOME
DETAILS

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ചെല്‍സിക്കും ജയം

  
backup
October 07, 2018 | 7:07 PM

%e0%b4%ae%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%a8%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1-8

 

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ആഴ്‌സനല്‍ ടീമുകള്‍ക്ക് ജയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ന്യൂകാസില്‍ യുനൈറ്റഡിനെ 3-2നും ആഴ്‌സനല്‍ ഫുള്‍ഹാമിനെ 5-1നും ചെല്‍സി സൗതാംപ്റ്റനെ 3-0 നും പരാജയപ്പെടുത്തി.
ന്യൂകാസില്‍ യുനൈറ്റഡിനെതിരേ നാടകീയ തിരിച്ചുവരവാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നടത്തിയത്. കളിയുടെ ആദ്യപകുതിയില്‍ രണ്ട് ഗോളിനു പിന്നില്‍ നിന്നതിനു ശേഷമാണ് മാഞ്ചസ്റ്റര്‍ ഗംഭീര തിരിച്ചുവരവിലൂടെ വിജയം സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ പരിശീലകന്‍ ജോസ് മൊറീഞ്ഞോയ്ക്ക് തല്‍ക്കാലത്തേക്ക് ആശ്വാസം നല്‍കുന്നതാണ് ഈ വിജയം. മത്സരത്തില്‍ തോറ്റിരുന്നെങ്കില്‍ ഒരുപക്ഷേ, മൊറീഞ്ഞോയെ പരിശീലക സ്ഥാനത്തുനിന്ന് മാഞ്ചസ്റ്റര്‍ പുറത്താക്കുമായിരുന്നു. കളിയുടെ ഏഴാം മിനുട്ടില്‍ കെനഡിയും 10ാം മിനുട്ടില്‍ യൊഷിനോരി മുട്ടോയുമാണ് മാഞ്ചസ്റ്ററിനെ ഞെട്ടിച്ച് ന്യൂകാസിലിന് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍, സ്വന്തം കാണികള്‍ക്കു മുന്നില്‍ ശക്തമായ തിരിച്ചുവരവാണ് രണ്ടാംപകുതിയില്‍ മാഞ്ചസ്റ്റര്‍ കാഴ്ചവച്ചത്. 70ാം മിനുട്ടില്‍ യുവാന്‍ മാട്ടയും 76ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യലും ലക്ഷ്യംകണ്ടതോടെ മാഞ്ചസ്റ്റര്‍ 2-2ന് ഒപ്പമെത്തി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലായിരുന്നു റെഡ് ഡെവിള്‍സിന്റെ നാടകീയ വിജയഗോള്‍ പിറന്നത്. 90ാം മിനുട്ടില്‍ അലെക്‌സിസ് സാഞ്ചസാണ് മാഞ്ചസ്റ്ററിന് ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുത്തത്. വിജയത്തോടെ എട്ട് മത്സരങ്ങളില്‍നിന്ന് 13 പോയിന്റുമായി മാഞ്ചസ്റ്റര്‍ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി.
ഫുള്‍ഹാമിനെതിരേ ആഴ്‌സനലിന് വേണ്ടി ലാകസെറ്റെ (29,49) ഒബമെയാങ് (79, 91) എന്നിവര്‍ രണ്ട് ഗോളും ആരോണ്‍ റംസി ഒരു ഗോളും നേടി. 44ാം മിനുട്ടില്‍ ഷുര്‍ളെയാണ് ഫുള്‍ഹാമിന്റെ ആശ്വാസ ഗോള്‍ നേടിയത്. സൗതാംപ്റ്റനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ചെല്‍സിക്കായി ഹസാര്‍ഡ് (30), ബാര്‍ക്ലി(57), അല്‍വാരോ മൊറാട്ട(93) എന്നിവര്‍ ഗോള്‍ നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്തി സഊദി-​ബ്രിട്ടീഷ് വിദേശകാര്യമന്ത്രിമാർ

Saudi-arabia
  •  11 days ago
No Image

അന്താരാഷ്ട്ര ഫോട്ടോഗ്രഫി ഫെഡറേഷൻ സംഘടിപ്പിച്ച ഫോട്ടോഗ്രഫി ബിയന്നേലിയിൽ യുവ വിഭാഗത്തിൽ ഫോട്ടോഗ്രഫി ലോകകപ്പ് നേടി ഒമാൻ

oman
  •  11 days ago
No Image

ഒടുവില്‍ ആശ്വാസം; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

National
  •  11 days ago
No Image

15 ദിവസങ്ങള്‍ക്ക് ശേഷം പുറത്തേക്ക്;  എം.എല്‍.എ വാഹനത്തിലെത്തി വോട്ട് ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  11 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അപ്പീല്‍ റദ്ദാക്കണം;ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍

Kerala
  •  11 days ago
No Image

കോട്ടയത്ത് അധ്യാപികയെ ഭര്‍ത്താവ് സ്‌കൂളില്‍ കയറി ആക്രമിച്ചു; കഴുത്തില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ച് ഓടിരക്ഷപ്പെട്ടു

Kerala
  •  11 days ago
No Image

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; 22 മരണം

National
  •  11 days ago
No Image

ഇന്‍ഡിഗോ വ്യോമപ്രതിസന്ധി; യാത്രക്കാര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍ നല്‍കും

National
  •  11 days ago
No Image

ലോകത്തിലെ ഏറ്റവും അസമത്വങ്ങളുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ; രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനം ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യില്‍

National
  •  11 days ago
No Image

പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍

Kerala
  •  11 days ago