HOME
DETAILS

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ചെല്‍സിക്കും ജയം

  
backup
October 07, 2018 | 7:07 PM

%e0%b4%ae%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%a8%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1-8

 

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ആഴ്‌സനല്‍ ടീമുകള്‍ക്ക് ജയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ന്യൂകാസില്‍ യുനൈറ്റഡിനെ 3-2നും ആഴ്‌സനല്‍ ഫുള്‍ഹാമിനെ 5-1നും ചെല്‍സി സൗതാംപ്റ്റനെ 3-0 നും പരാജയപ്പെടുത്തി.
ന്യൂകാസില്‍ യുനൈറ്റഡിനെതിരേ നാടകീയ തിരിച്ചുവരവാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നടത്തിയത്. കളിയുടെ ആദ്യപകുതിയില്‍ രണ്ട് ഗോളിനു പിന്നില്‍ നിന്നതിനു ശേഷമാണ് മാഞ്ചസ്റ്റര്‍ ഗംഭീര തിരിച്ചുവരവിലൂടെ വിജയം സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ പരിശീലകന്‍ ജോസ് മൊറീഞ്ഞോയ്ക്ക് തല്‍ക്കാലത്തേക്ക് ആശ്വാസം നല്‍കുന്നതാണ് ഈ വിജയം. മത്സരത്തില്‍ തോറ്റിരുന്നെങ്കില്‍ ഒരുപക്ഷേ, മൊറീഞ്ഞോയെ പരിശീലക സ്ഥാനത്തുനിന്ന് മാഞ്ചസ്റ്റര്‍ പുറത്താക്കുമായിരുന്നു. കളിയുടെ ഏഴാം മിനുട്ടില്‍ കെനഡിയും 10ാം മിനുട്ടില്‍ യൊഷിനോരി മുട്ടോയുമാണ് മാഞ്ചസ്റ്ററിനെ ഞെട്ടിച്ച് ന്യൂകാസിലിന് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍, സ്വന്തം കാണികള്‍ക്കു മുന്നില്‍ ശക്തമായ തിരിച്ചുവരവാണ് രണ്ടാംപകുതിയില്‍ മാഞ്ചസ്റ്റര്‍ കാഴ്ചവച്ചത്. 70ാം മിനുട്ടില്‍ യുവാന്‍ മാട്ടയും 76ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യലും ലക്ഷ്യംകണ്ടതോടെ മാഞ്ചസ്റ്റര്‍ 2-2ന് ഒപ്പമെത്തി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലായിരുന്നു റെഡ് ഡെവിള്‍സിന്റെ നാടകീയ വിജയഗോള്‍ പിറന്നത്. 90ാം മിനുട്ടില്‍ അലെക്‌സിസ് സാഞ്ചസാണ് മാഞ്ചസ്റ്ററിന് ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുത്തത്. വിജയത്തോടെ എട്ട് മത്സരങ്ങളില്‍നിന്ന് 13 പോയിന്റുമായി മാഞ്ചസ്റ്റര്‍ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി.
ഫുള്‍ഹാമിനെതിരേ ആഴ്‌സനലിന് വേണ്ടി ലാകസെറ്റെ (29,49) ഒബമെയാങ് (79, 91) എന്നിവര്‍ രണ്ട് ഗോളും ആരോണ്‍ റംസി ഒരു ഗോളും നേടി. 44ാം മിനുട്ടില്‍ ഷുര്‍ളെയാണ് ഫുള്‍ഹാമിന്റെ ആശ്വാസ ഗോള്‍ നേടിയത്. സൗതാംപ്റ്റനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ചെല്‍സിക്കായി ഹസാര്‍ഡ് (30), ബാര്‍ക്ലി(57), അല്‍വാരോ മൊറാട്ട(93) എന്നിവര്‍ ഗോള്‍ നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ അനധികൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്; 230 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു

uae
  •  28 minutes ago
No Image

കാറിനുള്ളിലെ ദുരൂഹമരണം; പണം ഇരട്ടിപ്പിക്കാൻ മന്ത്രവാദം, ഒടുവിൽ ലഡുവിൽ വിഷം നൽകി കവർച്ച; പ്രതി കുടുങ്ങിയത് ഇങ്ങനെ

Kerala
  •  28 minutes ago
No Image

അൽ ലയാൻ ഒയാസിസ്; മരുഭൂമി ടൂറിസത്തിൽ വിപ്ലവം കുറിക്കാൻ ദുബൈയുടെ പുതിയ പദ്ധതി

uae
  •  an hour ago
No Image

വിദ്യാർത്ഥിനിയോട് അതിക്രമം: ഒളിവിൽ പോയ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിൻതുടർന്ന് പിടികൂടി പൊലിസ്

crime
  •  an hour ago
No Image

'സൂരജ് ലാമയുടെ മരണം': വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് ഹൈക്കോടതി 

latest
  •  2 hours ago
No Image

'ഇന്ത്യയെ മോദി ട്രംപിന് വിറ്റു';  യുഎസുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് പലതും നഷ്ടമായെന്ന് രാഹുല്‍

Kerala
  •  3 hours ago
No Image

ദീപക്കിന്റെ മരണം: ഷിംജിതക്ക് ജാമ്യം 

Kerala
  •  4 hours ago
No Image

മുണ്ടക്കൈ- ചൂരല്‍മല:  കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ഈ മാസം തന്നെ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  4 hours ago
No Image

ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് മനുഷ്യര്‍ 'ആവി'യായിപ്പോയി; ഉപയോഗിച്ചത് പൊടി പോലും ശേഷിക്കാതെ തുടച്ചു നീക്കാന്‍ കരുത്തുള്ള നിരോധിത ആയുധങ്ങള്‍

International
  •  5 hours ago
No Image

സൂപ്പർതാരം ആശുപത്രിയിൽ; ടി-20 ലോകകപ്പിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി

Cricket
  •  5 hours ago