HOME
DETAILS

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ, യദ്യൂരപ്പ സര്‍ക്കാരിന് നിര്‍ണായക നിമിഷങ്ങള്‍

  
backup
July 27 2019 | 20:07 PM

yedyurappa-seeks-trust-vote-on-tomorrow-759969-2

 


സര്‍ക്കാരിനെ പിന്തുണക്കണമെന്ന് ഒരു വിഭാഗം ജെ.ഡി.എസ് അംഗങ്ങള്‍


ബംഗളൂരു: അധികാരത്തിലേറിയെങ്കിലും കര്‍ണാടകയില്‍ ബി.ജെ.പിക്ക് ഇനി നിര്‍ണായക നിമിഷങ്ങള്‍. വിശ്വാസവോട്ട് എന്ന കടമ്പ കടക്കാന്‍ തിരക്കിട്ട കൂടിയാലോചനകളാണ് ബംഗളൂരുവില്‍ നടക്കുന്നത്. നാളെ രാവിലെ 10ന് സഭയില്‍ വിശ്വാസം തെളിയിക്കുമെന്ന് മുഖ്യമന്ത്രി യദ്യൂരപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അയോഗ്യരാക്കപ്പെടാത്ത വിമതരുടെ നിലപാടും സ്പീക്കറുടെ തീരുമാനവും വ്യക്തമാകാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയരുകയാണ്. യഥാര്‍ഥത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുക അയോഗ്യരാകാത്ത വിമതരുടെയും സ്പീക്കറുടെയും നിലപാടാണ്. അതിനിടയില്‍ അയോഗ്യരാക്കപ്പെട്ട മൂന്ന് എം.എല്‍.എമാര്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
നാളെയാണ് നിയമസഭ വീണ്ടും ചേരുന്നത്. നിലവിലെ സാഹചര്യമനുസരിച്ച് 106 പേരുടെ പിന്തുണയോടെ ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാം. മൂന്നു പേരെ മാത്രമാണ് അയോഗ്യരാക്കിയത്. 14 വിമതരുടെ കാര്യത്തില്‍ സ്പീക്കര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇവര്‍ മടങ്ങിവരികയും കോണ്‍ഗ്രസ് -ദള്‍ സഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്താല്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താകും.
മറിച്ച് ഇന്നോ നാളെയോ ഇവരുടെ കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുത്താല്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകും.
വിമതരെ അയോഗ്യരാക്കുകയോ രാജി സ്വീകരിക്കുകയും വേണം. അങ്ങനെ വന്നാല്‍ ഉപതെരഞ്ഞെടുപ്പാകും നിര്‍ണായകം. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം വര്‍ധിക്കും. ഇതിനുള്ള നീക്കങ്ങളും ബി.ജെ.പി തുടങ്ങിയിട്ടുണ്ട്. വിമതരെ ഒപ്പം നിര്‍ത്താനുള്ള ചര്‍ച്ചകള്‍ ബി.ജെ.പി ക്യാംപില്‍ സജീവമാണ്. എന്നാല്‍ യദ്യൂരപ്പ സര്‍ക്കാര്‍ ആറ് മാസം തികയ്ക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
അതിനിടയില്‍ കര്‍ണാടകയില്‍ നടക്കുന്ന രാഷ്ട്രീയ നാടകം അത്യന്തം സങ്കീര്‍ണമാകുകയാണ്. യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ അദ്ദേഹത്തിന് പിന്തുണ നല്‍കി സര്‍ക്കാരിനെ നിലനിര്‍ത്താന്‍ തയാറാകണമെന്ന വിചിത്ര ആവശ്യവുമായി ഒരു വിഭാഗം ജെ.ഡി.എസ് അംഗങ്ങള്‍ ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്.
എം.എല്‍.എയും മുന്‍മന്ത്രിയുമായ ജി.ടി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിച്ചിട്ടില്ല.
അധികാരത്തില്‍നിന്ന് താഴെയിറങ്ങി നാല് ദിവസം കഴിഞ്ഞതിനുപിന്നാലെയാണ് പുതിയൊരു ചേരിക്ക് പിന്തുണ നല്‍കാനുള്ള തീരുമാനവുമായി കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം തുടങ്ങുന്നത്.
ഭാവികാര്യത്തെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച നടത്തിയതായും ചിലര്‍ പ്രതിപക്ഷത്ത് ഇരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ ബി.ജെ.പിയെ പുറത്തുനിന്ന് പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടതായും ജി.ടി ദേവഗൗഡ പറഞ്ഞു.
എന്നാല്‍ എടുക്കുന്ന തീരുമാനത്തിന്റെ അവസാന വാക്ക് എച്ച്.ഡി കുമാരസ്വാമിയാണെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കര്‍ക്കെതിരേ അവിശ്വാസം
കൊണ്ടുവരാന്‍ നീക്കം

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് മുഖ്യമന്ത്രി യദ്യൂരപ്പ പ്രഖ്യാപിച്ചിരിക്കെ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിനെതിരേയും ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന് വിവരം. സ്പീക്കര്‍ സ്വയം രാജിവയ്ക്കാന്‍ തയാറായിട്ടില്ലെങ്കില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്.
ബി.ജെ.പിയുടെ പ്രധാന അജണ്ട സഭയില്‍ ഭൂരിപക്ഷം തെളിയിക്കുകയെന്നതാണ്. തുടര്‍ന്ന് ധനബില്‍ പാസാക്കും. ഇതിനുശേഷമായിരിക്കും സ്പീക്കര്‍ രാജിവയ്ക്കുമോ ഇല്ലയോ എന്ന് നോക്കി ഭാവിപരിപാടികള്‍ തീരുമാനിക്കുകയെന്നും ബി.ജെ.പി പറയുന്നു,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്

Kuwait
  •  13 minutes ago
No Image

ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം;  റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍

International
  •  an hour ago
No Image

പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്

Kerala
  •  an hour ago
No Image

റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്

Saudi-arabia
  •  an hour ago
No Image

കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case

National
  •  2 hours ago
No Image

ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും

uae
  •  2 hours ago
No Image

ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന

latest
  •  3 hours ago
No Image

ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value

Economy
  •  3 hours ago
No Image

കാട്ടുപന്നിയുടെ ആക്രമണം; കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

റമദാന്‍ ഒന്നിന് വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ 'ബുള്‍ഡോസര്‍ രാജ്'; നൂര്‍ഷംസ് അഭയാര്‍ഥി ക്യാംപിലെ വീടുകള്‍ തകര്‍ത്തു

International
  •  4 hours ago