HOME
DETAILS

രണ്ടാമൂഴം ശ്രീകുമാറിന് അഭ്രപാളിയിലെത്തിക്കാനാകില്ല

  
backup
October 14, 2018 | 10:41 PM

56256656565198944

കോഴിക്കോട്: രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതില്‍നിന്നു പിന്‍മാറിയ എം.ടി വാസുദേവന്‍ നായരെ അനുനയിപ്പിക്കാനുള്ള സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. എം.ടിയെ കാണാന്‍ വീട്ടിലെത്തി കാര്യങ്ങള്‍ സംസാരിച്ചെങ്കിലും എം.ടി വഴങ്ങിയില്ല. പ്രൊജക്ട് വൈകിയതിന്റെ കാരണങ്ങള്‍ വിശദീകരിക്കാനായിരുന്നു സംവിധായകന്‍ എം.ടിയുടെ വീട്ടിലെത്തിയത്.
മഹാഭാരതത്തെ കുറിച്ച് നിരവധി വര്‍ഷമെടുത്തു ഗവേഷണം നടത്തിയാണ് എം.ടി രണ്ടാമൂഴം നോവല്‍ രചിക്കുന്നത്. നോവല്‍ ചലച്ചിത്രമായി കാണണമെന്നത് എം.ടിയുടെ സ്വപ്‌നമായിരുന്നു. അങ്ങനെയാണ് നാലുവര്‍ഷംമുന്‍പ് എം.ടിയും ശ്രീകുമാര്‍ മേനോനും നിര്‍മാതാവ് ആര്‍.ബി ഷെട്ടിയും തമ്മില്‍ കരാറിലൊപ്പിട്ടത്. എന്നാല്‍, ചിത്രത്തിന്റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എം.ടി പദ്ധതിയില്‍നിന്നു പിന്മാറിയത്. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ താന്‍ കാണിച്ച ആവേശം അണിയറപ്രവര്‍ത്തകരില്‍ നിന്നുണ്ടായില്ലെന്നും എം.ടി പരാതിപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ മേനോനു വക്കീല്‍ നോട്ടിസ് അയച്ചെങ്കിലും അതു സംവിധായകന്‍ അവഗണിച്ചതും എം.ടിയെ ചൊടിപ്പിച്ചു.
അതിനിടെ, വിവാദം മുറുകുകയും എം.ടി തടസവാദം ഉന്നയിക്കുകയും ചെയ്തതോടെ നിര്‍മാതാവും കരാറില്‍നിന്നു പിന്‍വാങ്ങുന്നതായി സൂചനയുണ്ട്. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എം.ടി ഫയല്‍ ചെയ്ത കേസ് ഈ മാസം 25നു വീണ്ടും പരിഗണിക്കും. മിക്കവാറും ഇപ്പോഴത്തെ അണിയറ പ്രവര്‍ത്തകര്‍ക്കു പദ്ധതി ഉപേക്ഷിക്കേണ്ടി വന്നേക്കും.
രണ്ടാമൂഴം സിനിമയാക്കാന്‍ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ തുടങ്ങിയ പ്രാരംഭപ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചായിരുന്നു ശ്രീകുമാര്‍ ഇതു സംബന്ധമായ കരാര്‍ എം.ടിയില്‍നിന്നു നേടിയെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്. എം.ടിയുമായി പ്രൊജക്ടിനെ പറ്റി ദീര്‍ഘമായി ചര്‍ച്ച ചെയ്തിരുന്നു ഇദ്ദേഹം. നോവല്‍ തിരക്കഥയാക്കിയ ശേഷം മലയാളത്തിനു പുറമെ മറ്റ് ഇന്ത്യന്‍ ഭാഷകളും അടങ്ങുന്ന ബിഗ് പ്രൊജക്ടാക്കി എം.ടിയുടെ മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. ഇതായിരുന്നു ഇദ്ദേഹത്തോടു സഹകരിക്കാന്‍ എം.ടി തയാറായതെന്നാണു വിവരം.
മുംബൈ ആസ്ഥാനമായ പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍സ് എന്ന പരസ്യ കമ്പനിയുടെയും പബ്ലിക് റിലേഷന്‍സ് കമ്പനിയുടെയും ഉടമസ്ഥനായിരുന്നു ശ്രീകുമാര്‍ മേനോന്‍. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെല്ലാം ബ്രാഞ്ചുകളുള്ള ഈ സ്ഥാപനങ്ങളില്‍നിന്നു വിട്ടുപോയ മുന്‍ ജീവനക്കാര്‍ക്കും ഏജന്റുമാര്‍ക്കും ശ്രീകുമാര്‍ ലക്ഷക്കണക്കിനു രൂപ ഇപ്പോഴും നല്‍കാനുണ്ടെന്നാണു വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  7 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  7 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  7 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  7 days ago
No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  7 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  7 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  8 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  8 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  8 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  8 days ago