HOME
DETAILS

രണ്ടാമൂഴം ശ്രീകുമാറിന് അഭ്രപാളിയിലെത്തിക്കാനാകില്ല

  
backup
October 14, 2018 | 10:41 PM

56256656565198944

കോഴിക്കോട്: രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതില്‍നിന്നു പിന്‍മാറിയ എം.ടി വാസുദേവന്‍ നായരെ അനുനയിപ്പിക്കാനുള്ള സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. എം.ടിയെ കാണാന്‍ വീട്ടിലെത്തി കാര്യങ്ങള്‍ സംസാരിച്ചെങ്കിലും എം.ടി വഴങ്ങിയില്ല. പ്രൊജക്ട് വൈകിയതിന്റെ കാരണങ്ങള്‍ വിശദീകരിക്കാനായിരുന്നു സംവിധായകന്‍ എം.ടിയുടെ വീട്ടിലെത്തിയത്.
മഹാഭാരതത്തെ കുറിച്ച് നിരവധി വര്‍ഷമെടുത്തു ഗവേഷണം നടത്തിയാണ് എം.ടി രണ്ടാമൂഴം നോവല്‍ രചിക്കുന്നത്. നോവല്‍ ചലച്ചിത്രമായി കാണണമെന്നത് എം.ടിയുടെ സ്വപ്‌നമായിരുന്നു. അങ്ങനെയാണ് നാലുവര്‍ഷംമുന്‍പ് എം.ടിയും ശ്രീകുമാര്‍ മേനോനും നിര്‍മാതാവ് ആര്‍.ബി ഷെട്ടിയും തമ്മില്‍ കരാറിലൊപ്പിട്ടത്. എന്നാല്‍, ചിത്രത്തിന്റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എം.ടി പദ്ധതിയില്‍നിന്നു പിന്മാറിയത്. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ താന്‍ കാണിച്ച ആവേശം അണിയറപ്രവര്‍ത്തകരില്‍ നിന്നുണ്ടായില്ലെന്നും എം.ടി പരാതിപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ മേനോനു വക്കീല്‍ നോട്ടിസ് അയച്ചെങ്കിലും അതു സംവിധായകന്‍ അവഗണിച്ചതും എം.ടിയെ ചൊടിപ്പിച്ചു.
അതിനിടെ, വിവാദം മുറുകുകയും എം.ടി തടസവാദം ഉന്നയിക്കുകയും ചെയ്തതോടെ നിര്‍മാതാവും കരാറില്‍നിന്നു പിന്‍വാങ്ങുന്നതായി സൂചനയുണ്ട്. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എം.ടി ഫയല്‍ ചെയ്ത കേസ് ഈ മാസം 25നു വീണ്ടും പരിഗണിക്കും. മിക്കവാറും ഇപ്പോഴത്തെ അണിയറ പ്രവര്‍ത്തകര്‍ക്കു പദ്ധതി ഉപേക്ഷിക്കേണ്ടി വന്നേക്കും.
രണ്ടാമൂഴം സിനിമയാക്കാന്‍ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ തുടങ്ങിയ പ്രാരംഭപ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചായിരുന്നു ശ്രീകുമാര്‍ ഇതു സംബന്ധമായ കരാര്‍ എം.ടിയില്‍നിന്നു നേടിയെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്. എം.ടിയുമായി പ്രൊജക്ടിനെ പറ്റി ദീര്‍ഘമായി ചര്‍ച്ച ചെയ്തിരുന്നു ഇദ്ദേഹം. നോവല്‍ തിരക്കഥയാക്കിയ ശേഷം മലയാളത്തിനു പുറമെ മറ്റ് ഇന്ത്യന്‍ ഭാഷകളും അടങ്ങുന്ന ബിഗ് പ്രൊജക്ടാക്കി എം.ടിയുടെ മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. ഇതായിരുന്നു ഇദ്ദേഹത്തോടു സഹകരിക്കാന്‍ എം.ടി തയാറായതെന്നാണു വിവരം.
മുംബൈ ആസ്ഥാനമായ പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍സ് എന്ന പരസ്യ കമ്പനിയുടെയും പബ്ലിക് റിലേഷന്‍സ് കമ്പനിയുടെയും ഉടമസ്ഥനായിരുന്നു ശ്രീകുമാര്‍ മേനോന്‍. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെല്ലാം ബ്രാഞ്ചുകളുള്ള ഈ സ്ഥാപനങ്ങളില്‍നിന്നു വിട്ടുപോയ മുന്‍ ജീവനക്കാര്‍ക്കും ഏജന്റുമാര്‍ക്കും ശ്രീകുമാര്‍ ലക്ഷക്കണക്കിനു രൂപ ഇപ്പോഴും നല്‍കാനുണ്ടെന്നാണു വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായുള്ള ചർച്ചയ്ക്കില്ല; അമേരിക്കൻ സംഘത്തിന്റെ പാക് യാത്ര ട്രംപ് തടഞ്ഞു

latest
  •  10 hours ago
No Image

'പൊലിസ് സേന ശരിയല്ല, അതുകൊണ്ട് ഇനി ഞാൻ ദാവൂദ് ഇബ്രാഹിമിനൊപ്പം '; രാഘവ് ഛദ്ദയെ ട്രോളി പ്രകാശ് രാജ്

National
  •  10 hours ago
No Image

'ഗസ്സ സന്തോഷം അർഹിക്കുന്നു'; 300 ഫലസ്തീൻ ദമ്പതികൾക്ക് മംഗല്യഭാഗ്യമൊരുക്കി യുഎഇ

uae
  •  11 hours ago
No Image

ദുബൈയിൽ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 2026-ന്റെ ആദ്യ പാദത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചത് 2,700-ലധികം പേർ

uae
  •  11 hours ago
No Image

ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സന്ദർശനം: യു.പിയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു

National
  •  11 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചതിയിലൂടെ വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  11 hours ago
No Image

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ; കിലോക്കണക്കിന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Kuwait
  •  12 hours ago
No Image

ഗദ്ദാർ (ദ്രോഹി); ബിജെപിയിലേക്ക് കൂടുമാറിയ എംപിമാർക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ചരിത്രം നിങ്ങൾക്ക് മാപ്പുനൽകില്ലെന്ന് ആംആദ്മി

National
  •  12 hours ago
No Image

ഇത് വെറും വൈഭവമല്ല, വിശ്വരൂപം! ഐപിഎൽ ചരിത്രത്തിൽ ഈ 15കാരന് മുന്നിൽ ഇനി ആരുമില്ല

Cricket
  •  12 hours ago
No Image

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു

Kerala
  •  12 hours ago