HOME
DETAILS

രണ്ടാമൂഴം ശ്രീകുമാറിന് അഭ്രപാളിയിലെത്തിക്കാനാകില്ല

  
backup
October 14, 2018 | 10:41 PM

56256656565198944

കോഴിക്കോട്: രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതില്‍നിന്നു പിന്‍മാറിയ എം.ടി വാസുദേവന്‍ നായരെ അനുനയിപ്പിക്കാനുള്ള സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. എം.ടിയെ കാണാന്‍ വീട്ടിലെത്തി കാര്യങ്ങള്‍ സംസാരിച്ചെങ്കിലും എം.ടി വഴങ്ങിയില്ല. പ്രൊജക്ട് വൈകിയതിന്റെ കാരണങ്ങള്‍ വിശദീകരിക്കാനായിരുന്നു സംവിധായകന്‍ എം.ടിയുടെ വീട്ടിലെത്തിയത്.
മഹാഭാരതത്തെ കുറിച്ച് നിരവധി വര്‍ഷമെടുത്തു ഗവേഷണം നടത്തിയാണ് എം.ടി രണ്ടാമൂഴം നോവല്‍ രചിക്കുന്നത്. നോവല്‍ ചലച്ചിത്രമായി കാണണമെന്നത് എം.ടിയുടെ സ്വപ്‌നമായിരുന്നു. അങ്ങനെയാണ് നാലുവര്‍ഷംമുന്‍പ് എം.ടിയും ശ്രീകുമാര്‍ മേനോനും നിര്‍മാതാവ് ആര്‍.ബി ഷെട്ടിയും തമ്മില്‍ കരാറിലൊപ്പിട്ടത്. എന്നാല്‍, ചിത്രത്തിന്റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എം.ടി പദ്ധതിയില്‍നിന്നു പിന്മാറിയത്. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ താന്‍ കാണിച്ച ആവേശം അണിയറപ്രവര്‍ത്തകരില്‍ നിന്നുണ്ടായില്ലെന്നും എം.ടി പരാതിപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ മേനോനു വക്കീല്‍ നോട്ടിസ് അയച്ചെങ്കിലും അതു സംവിധായകന്‍ അവഗണിച്ചതും എം.ടിയെ ചൊടിപ്പിച്ചു.
അതിനിടെ, വിവാദം മുറുകുകയും എം.ടി തടസവാദം ഉന്നയിക്കുകയും ചെയ്തതോടെ നിര്‍മാതാവും കരാറില്‍നിന്നു പിന്‍വാങ്ങുന്നതായി സൂചനയുണ്ട്. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എം.ടി ഫയല്‍ ചെയ്ത കേസ് ഈ മാസം 25നു വീണ്ടും പരിഗണിക്കും. മിക്കവാറും ഇപ്പോഴത്തെ അണിയറ പ്രവര്‍ത്തകര്‍ക്കു പദ്ധതി ഉപേക്ഷിക്കേണ്ടി വന്നേക്കും.
രണ്ടാമൂഴം സിനിമയാക്കാന്‍ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ തുടങ്ങിയ പ്രാരംഭപ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചായിരുന്നു ശ്രീകുമാര്‍ ഇതു സംബന്ധമായ കരാര്‍ എം.ടിയില്‍നിന്നു നേടിയെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്. എം.ടിയുമായി പ്രൊജക്ടിനെ പറ്റി ദീര്‍ഘമായി ചര്‍ച്ച ചെയ്തിരുന്നു ഇദ്ദേഹം. നോവല്‍ തിരക്കഥയാക്കിയ ശേഷം മലയാളത്തിനു പുറമെ മറ്റ് ഇന്ത്യന്‍ ഭാഷകളും അടങ്ങുന്ന ബിഗ് പ്രൊജക്ടാക്കി എം.ടിയുടെ മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. ഇതായിരുന്നു ഇദ്ദേഹത്തോടു സഹകരിക്കാന്‍ എം.ടി തയാറായതെന്നാണു വിവരം.
മുംബൈ ആസ്ഥാനമായ പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍സ് എന്ന പരസ്യ കമ്പനിയുടെയും പബ്ലിക് റിലേഷന്‍സ് കമ്പനിയുടെയും ഉടമസ്ഥനായിരുന്നു ശ്രീകുമാര്‍ മേനോന്‍. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെല്ലാം ബ്രാഞ്ചുകളുള്ള ഈ സ്ഥാപനങ്ങളില്‍നിന്നു വിട്ടുപോയ മുന്‍ ജീവനക്കാര്‍ക്കും ഏജന്റുമാര്‍ക്കും ശ്രീകുമാര്‍ ലക്ഷക്കണക്കിനു രൂപ ഇപ്പോഴും നല്‍കാനുണ്ടെന്നാണു വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  a day ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  a day ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  a day ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  a day ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  a day ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  a day ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  a day ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  a day ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലിസ് സംരക്ഷണം നൽകണം; സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  a day ago