HOME
DETAILS

ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും മോട്ടലുകളും നശിക്കുന്നു

  
backup
October 15, 2018 | 8:49 AM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d-7

മലമ്പുഴ: വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മലമ്പുഴ ഡാമിന്റെ ചരിത്രത്തോളം പഴക്കമുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും മോട്ടലുകളും സംരക്ഷണമില്ലാതെ നശിക്കുന്നു. മലമ്പുഴ പഴയ റോഡിലുള്ള രണ്ട് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണ് നശിക്കുന്നത്.
1949ല്‍ മലമ്പുഴ ഡാം പണിയുന്ന കാലത്താണ് ഇവയും പണിതീരുന്നതെന്ന് പറയുന്നു. എന്നാല്‍ നാലുപതിറ്റാണ്ടിലധികമായി ഇവ നോക്കുകുത്തിയായ അവസ്ഥയിലാണ്. പ്രാഥമികാരോഗ്യകേന്ദ്രത്തിനടുത്തും എസ്.പി ലൈന്‍ സ്റ്റോപ്പിലുമാണ് കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള ഈ പുരാതന ബസ് സ്റ്റോപ്പുകള്‍ സ്ഥിതിചെയ്യുന്നത്.
പണ്ട് മലമ്പുഴ- പാലക്കാട് റൂട്ടില്‍ പാലക്കാട് സെന്‍ട്രല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന പേരുള്ള ഒരു ബസ് മാത്രമാണ് സര്‍വിസ് നടത്തിയിരുന്നത്. മലമ്പുഴയില്‍ നിന്നും പുറപ്പെട്ട് പാലക്കാട് പോയി തിരിച്ചുവരാന്‍തന്നെ മണിക്കൂറുകള്‍ എടുത്തിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ബസ് കയറാന്‍ ആളുകള്‍ കാത്തിരുന്നത് ഈ ബസ് സ്റ്റോപ്പിലായിരുന്നു.
എന്നാല്‍ ഇപ്പോള്‍ കാടുപിടിച്ച് അനാഥമായി കിടക്കുകയാണ് ഇവ. പ്രാഥമികാരോഗ്യകേന്ദ്രവും പൊലിസ് സ്‌റ്റേഷന്‍ അടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ ഈ റൂട്ടില്‍തന്നെയാണ് ഇന്നുമുള്ളത്. ഇവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ മന്ദക്കാട് ജങ്ഷനില്‍ നിന്നും ഓട്ടോപിടിച്ചുവേണം പോകാന്‍.
അധികൃതരുടെ അനാസ്ഥമൂലം അനാഥമായ മറ്റൊരു സംരംഭമാണ് മലമ്പുഴ മോട്ടല്‍സ്.എസ്.പി ലൈന്‍ സ്റ്റോപ്പിലുള്ള ചെറിയ ചെറിയ വീടുകളായിരുന്നു ഇത്. കുടുംബസമേതം വിനോദയാത്രക്ക് എത്തുന്നവര്‍ക്ക് ചുരുങ്ങിയ വാടകയില്‍ ഇവിടെ താമസിക്കാമായിരുന്നു. മലമ്പുഴയില്‍ ഹോട്ടലുകള്‍ ഇല്ലാതിരുന്ന അന്ന് ഈ വീടുകളില്‍ ആഹാരംപാകംചെയ്ത് കഴിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. ഇതെല്ലാം പഴകഥയായി. കെട്ടിടങ്ങളുടെ മേല്‍നോട്ടം നിലച്ചതോടെ അതിര്‍ത്തിവേലി തകര്‍ത്ത് സാമൂഹ്യവിരുധര്‍ ഇവിടം താവളമാക്കിയിരിക്കുകയാണ്. വിജനവും വനത്തിനുതുല്യവുമായ ഈ ഭാഗത്തേക്ക് പകല്‍പോലും പോകാന്‍ ആളുകള്‍ക്ക് പേടിയാണ്. കെട്ടിടത്തിന്റെ ജനല്‍, വാതിലുകളെല്ലാം സാമൂഹ്യവിരുദ്ധര്‍ കൊണ്ടുപോയി.
ഇവയുടെ സംരക്ഷണത്തിനു മുന്‍പേ ശ്രമിച്ചിരുന്നെങ്കില്‍ വിനോദസഞ്ചാരികള്‍ക്ക് ഉപകാരപ്രദവും സര്‍ക്കാരിലേക്ക് ഒരു വരുമാനസ്രോതസുമാകുമെന്ന് -മലമ്പുഴയുടെ ചരിത്രവും സവിശേഷതകളും എന്ന ഗ്രന്ഥരചനയിലുള്ള എഴുത്തുകാരനും മില്‍മ കാറ്റില്‍ഫീഡ് മുന്‍ ഉദ്യോഗസ്ഥനുമായ ജോസ് മലമ്പുഴ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകളും പലതും കേടുപാടുകള്‍ സംഭവിച്ച് താമസ യോഗ്യമല്ലാതായി കിടക്കുകയാണ്. പലരും ഭീതിയോടെയാണ് നിലവിലുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നത്. ഇഴജന്തുക്കളുടെ ആക്രമണ ഭീഷണിയുമുണ്ട്. ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങളെല്ലാം അറ്റകുറ്റപ്പണി നടത്തുകയും പരിസരം വൃത്തിയാക്കുകയും ചെയ്താല്‍ കുറേയേറെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താമസയോഗ്യമാകുമായിരുന്നുവെന്ന് നാട്ടുകാരും ജീവനക്കാരും പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി സീല്‍ പതിച്ച കത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് അപമാനമെന്ന് സ്വരാജ് 

Kerala
  •  4 days ago
No Image

യാസ് വാട്ടർവേൾഡിൽ പുത്തൻ വിസ്മയം; ഏപ്രിൽ 4 മുതൽ പുതിയ റൈഡുകൾ ആരംഭിക്കും

uae
  •  4 days ago
No Image

സിപിഎം നിയന്ത്രണത്തിലുള്ള അടൂര്‍ സഹകരണ ബാങ്കില്‍ ഗുരുതര ക്രമക്കേട്; വെളിപ്പെടുത്തലിന് പിന്നാലെ പ്രസിഡന്റ് രാജിവെച്ചു 

Kerala
  •  4 days ago
No Image

ദുബൈയിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

uae
  •  4 days ago
No Image

സീൽ വിവാദത്തിൽ തെറിച്ചത് ഉദ്യോഗസ്ഥന്റെ കസേര; നടപടി കമ്മീഷന്റെ വിശദീകരണത്തിന് പിന്നാലെ

latest
  •  4 days ago
No Image

ആരുമായും സഖ്യമില്ല; പുതുച്ചേരിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ടിവികെ 

National
  •  4 days ago
No Image

വിലക്കയറ്റത്തിന് തടയിടാൻ ഖത്തർ വാണിജ്യ മന്ത്രാലയം; നിയമം ലംഘിച്ച 80 സ്ഥാപനങ്ങൾക്കെതിരെ നടപടി, രണ്ട് കടകൾ അടപ്പിച്ചു

qatar
  •  4 days ago
No Image

എണ്ണവില കുറയ്ക്കാനുള്ള നാടകം; ട്രംപിന്റെ സമാധാന വാദങ്ങൾ തള്ളി ഇറാൻ; അമേരിക്കയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സ്ഥിരീകരണം

Kerala
  •  4 days ago
No Image

മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫിന് അപരഭീഷണി; എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ മത്സരിക്കും 

Kerala
  •  4 days ago
No Image

സീറ്റുകൾ 50 ശതമാനം വർധിപ്പിക്കും; വനിതാ സംവരണം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ

National
  •  4 days ago