HOME
DETAILS

പശു ഭീകരത: രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

  
backup
August 14, 2019 | 8:48 PM

cow-vigilantism-two-bajrangdal-under-custody

 


ഇനി പിടികൂടാനുള്ളത് നാല് പേരെ


കാസര്‍കോട്: പശുക്കടത്ത് ആരോപിച്ച് അക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. വിട്ട്‌ള അഡ്യനടുക്ക കുഞ്ഞിപാറയിലെ സി.എച്ച്. ഗണേശ (25), അഡ്യനടുക്കയിലെ രാഗേഷ് (21) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ 24 ന് കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഹംസ (40), സഹായി അല്‍ത്താഫ്(30) എന്നിവരെ ബദിയടുക്ക പൊലിസ് അതിര്‍ത്തിയില്‍ വച്ച് പശുക്കടത്ത് ആരോപിച്ചു വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും ഇവരുടെ കൈവശമുണ്ടായിരുന്ന അന്‍പതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതികളാണിവര്‍. പശുക്കളെയും വാഹനവും പ്രതികള്‍ തട്ടിയെടുത്തു കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പിറ്റേ ദിവസം പശുക്കളെയും വാഹനവും വിട്ട്‌ള പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ സംഘത്തിലുണ്ടായിരുന്ന ആറ് പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതികള്‍ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗണേഷും രാഗേഷും കഴിഞ്ഞ ദിവസം വൈകുന്നേരം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായത്. തുടര്‍ന്ന് പൊലിസ് ഇരുവരെയും അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ ഇനി നാലുപേരെ കൂടി അറസ്റ്റു ചെയ്യാനുണ്ട്.
സംഭവത്തില്‍ കേരള പൊലിസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് ജൂണ്‍ 25 ന് വിട്ട്‌ളയില്‍ ബജ്‌റംഗ്ദള്‍ നടത്തിയ ഹര്‍ത്താലിനിടെ കേരള.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റിരുന്നു. പ്രതികള്‍ക്കെതിരേ കര്‍ണാടകയിലും കേസുകള്‍ ഉള്ളതായി പൊലിസ് പറഞ്ഞു. പ്രതികളെ കേസില്‍ നിന്നും രക്ഷിക്കാന്‍ മംഗളൂരുവിലെ ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കളും ഇടപെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം: സൗദിയില്‍ പ്രവാസി അറസ്റ്റില്‍

Saudi-arabia
  •  16 days ago
No Image

ജമ്മു കശ്മീരിൽ റോഹിങ്ക്യൻ മുസ്‌ലിം അഭയാർഥികൾക്ക് നേരെ കടുത്ത നടപടി; ക്യാമ്പുകളിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാൻ ഉത്തരവ്

National
  •  16 days ago
No Image

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

Kerala
  •  16 days ago
No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  16 days ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  16 days ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  16 days ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  16 days ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  16 days ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  16 days ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  16 days ago