HOME
DETAILS

പശു ഭീകരത: രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

  
backup
August 14, 2019 | 8:48 PM

cow-vigilantism-two-bajrangdal-under-custody

 


ഇനി പിടികൂടാനുള്ളത് നാല് പേരെ


കാസര്‍കോട്: പശുക്കടത്ത് ആരോപിച്ച് അക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. വിട്ട്‌ള അഡ്യനടുക്ക കുഞ്ഞിപാറയിലെ സി.എച്ച്. ഗണേശ (25), അഡ്യനടുക്കയിലെ രാഗേഷ് (21) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ 24 ന് കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഹംസ (40), സഹായി അല്‍ത്താഫ്(30) എന്നിവരെ ബദിയടുക്ക പൊലിസ് അതിര്‍ത്തിയില്‍ വച്ച് പശുക്കടത്ത് ആരോപിച്ചു വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും ഇവരുടെ കൈവശമുണ്ടായിരുന്ന അന്‍പതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതികളാണിവര്‍. പശുക്കളെയും വാഹനവും പ്രതികള്‍ തട്ടിയെടുത്തു കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പിറ്റേ ദിവസം പശുക്കളെയും വാഹനവും വിട്ട്‌ള പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ സംഘത്തിലുണ്ടായിരുന്ന ആറ് പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതികള്‍ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗണേഷും രാഗേഷും കഴിഞ്ഞ ദിവസം വൈകുന്നേരം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായത്. തുടര്‍ന്ന് പൊലിസ് ഇരുവരെയും അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ ഇനി നാലുപേരെ കൂടി അറസ്റ്റു ചെയ്യാനുണ്ട്.
സംഭവത്തില്‍ കേരള പൊലിസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് ജൂണ്‍ 25 ന് വിട്ട്‌ളയില്‍ ബജ്‌റംഗ്ദള്‍ നടത്തിയ ഹര്‍ത്താലിനിടെ കേരള.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റിരുന്നു. പ്രതികള്‍ക്കെതിരേ കര്‍ണാടകയിലും കേസുകള്‍ ഉള്ളതായി പൊലിസ് പറഞ്ഞു. പ്രതികളെ കേസില്‍ നിന്നും രക്ഷിക്കാന്‍ മംഗളൂരുവിലെ ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കളും ഇടപെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയെ വീഴ്ത്താൻ കിവിസ് നിരയിൽ 'തമിഴ് പയ്യൻ' ആദിത്യ അശോക്

Cricket
  •  5 days ago
No Image

അനിയന്റെ ജന്മദിനത്തിന് പോലും പോകാൻ കഴിഞ്ഞില്ല: 2.7 കോടിയുടെ ശമ്പളം വേണ്ട, 'സ്വപ്നജോലി' വലിച്ചെറിഞ്ഞ് 22-കാരൻ

International
  •  5 days ago
No Image

രാത്രി മുഴുവന്‍ ഗസ്സയില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; ഏഴ് ദിവസം പ്രായമുള്ള കുഞ്ഞ് തണുത്ത് മരിച്ചു

International
  •  5 days ago
No Image

പേര് ചോദിച്ചുറപ്പിച്ചു, പിന്നാലെ തലയിലേക്ക് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയുതിർത്തു; യുവതിയുടെ കൊലപാതകത്തിന് പിന്നിൽ പകപോക്കലോ?

crime
  •  5 days ago
No Image

വിഴിഞ്ഞം നാളെ പോളിംഗ് ബൂത്തിലേക്ക്; പോരാട്ടം കടുപ്പിച്ച് എൽഡിഎഫും യുഡിഎഫും

Kerala
  •  5 days ago
No Image

തളരാൻ എനിക്ക് കഴിയില്ല, മക്കൾക്കായി ഞാൻ ഈ പോരാട്ടവും ജയിക്കും; വിവാഹമോചനത്തെക്കുറിച്ച് ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം

Others
  •  5 days ago
No Image

മടങ്ങിവരവിൽ വീണ്ടും വിധി വില്ലനായി; പരിശീലനത്തിനിടെ പരുക്ക്, കണ്ണീരോടെ പന്ത് കളം വിടുന്നു

Cricket
  •  5 days ago
No Image

മിനിറ്റുകൾ കൊണ്ട് എത്തേണ്ട ദൂരം, പിന്നിട്ടത് 16 വർഷം; 2010-ൽ ഓർഡർ ചെയ്ത നോക്കിയ ഫോണുകൾ ഒടുവിൽ ഉടമയുടെ കൈകളിൽ

International
  •  5 days ago
No Image

രാഹുലിനെതിരെ നടപടിക്കൊരുങ്ങി നിയമസഭ; അയോഗ്യത നടപടിക്ക് നിയമോപദേശം തേടുമെന്ന് സ്പീക്കര്‍

Kerala
  •  5 days ago
No Image

ജാമ്യമില്ല, രാഹുല്‍ റിമാന്‍ഡില്‍; ജയിലിലേക്ക് മാറ്റും 

Kerala
  •  5 days ago