HOME
DETAILS

പശു ഭീകരത: രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

  
backup
August 14, 2019 | 8:48 PM

cow-vigilantism-two-bajrangdal-under-custody

 


ഇനി പിടികൂടാനുള്ളത് നാല് പേരെ


കാസര്‍കോട്: പശുക്കടത്ത് ആരോപിച്ച് അക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. വിട്ട്‌ള അഡ്യനടുക്ക കുഞ്ഞിപാറയിലെ സി.എച്ച്. ഗണേശ (25), അഡ്യനടുക്കയിലെ രാഗേഷ് (21) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ 24 ന് കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഹംസ (40), സഹായി അല്‍ത്താഫ്(30) എന്നിവരെ ബദിയടുക്ക പൊലിസ് അതിര്‍ത്തിയില്‍ വച്ച് പശുക്കടത്ത് ആരോപിച്ചു വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും ഇവരുടെ കൈവശമുണ്ടായിരുന്ന അന്‍പതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതികളാണിവര്‍. പശുക്കളെയും വാഹനവും പ്രതികള്‍ തട്ടിയെടുത്തു കര്‍ണാടകയിലേക്ക് കടക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പിറ്റേ ദിവസം പശുക്കളെയും വാഹനവും വിട്ട്‌ള പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ സംഘത്തിലുണ്ടായിരുന്ന ആറ് പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതികള്‍ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഗണേഷും രാഗേഷും കഴിഞ്ഞ ദിവസം വൈകുന്നേരം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായത്. തുടര്‍ന്ന് പൊലിസ് ഇരുവരെയും അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ ഇനി നാലുപേരെ കൂടി അറസ്റ്റു ചെയ്യാനുണ്ട്.
സംഭവത്തില്‍ കേരള പൊലിസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് ജൂണ്‍ 25 ന് വിട്ട്‌ളയില്‍ ബജ്‌റംഗ്ദള്‍ നടത്തിയ ഹര്‍ത്താലിനിടെ കേരള.ആര്‍.ടി.സി ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റിരുന്നു. പ്രതികള്‍ക്കെതിരേ കര്‍ണാടകയിലും കേസുകള്‍ ഉള്ളതായി പൊലിസ് പറഞ്ഞു. പ്രതികളെ കേസില്‍ നിന്നും രക്ഷിക്കാന്‍ മംഗളൂരുവിലെ ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കളും ഇടപെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  14 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  14 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  14 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  14 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  14 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  14 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  14 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  14 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  14 days ago