HOME
DETAILS

നാരംപാടിയില്‍ അറവുമാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

  
backup
October 17, 2018 | 7:03 AM

%e0%b4%a8%e0%b4%be%e0%b4%b0%e0%b4%82%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8

ബദിയഡുക്ക: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന കലക്ടറുടെ പ്രഖ്യാപനം നിലനില്‍ക്കുമ്പോഴും മാലിന്യം തള്ളുന്നതിനു ശമനമില്ല. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ നാരംപാടി പാറത്തോടിലെ സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പില്‍ കോഴിയറവുമാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. നേരത്തേയും ഇവിടെ മാലിന്യങ്ങള്‍ തള്ളിയിരുന്നു. അപ്പോഴും പരിസരവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തള്ളിയ മാലിന്യം കുഴിയെടുത്ത് മണ്ണിട്ടുമൂടുകയാണുണ്ടായത്.
അതേസമയം മാലിന്യം തള്ളുന്നവര്‍ കുഴിച്ചു മൂടുന്ന മാലിന്യം വളമാകുമെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് മാലിന്യം തള്ളുന്നത് തുടരുകയായിരുന്നു. എന്നാല്‍ പരിസരത്ത് ദുര്‍ഗന്ധം വമിക്കുകയും സമീപത്തെ കിണറുകളിലും മറ്റു ജല സ്രോതസുകളിലും മാലിന്യം കലരാന്‍ തുടങ്ങിയതോടെ പാരിസ്ഥിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മാലിന്യം തള്ളുന്നവരെ തടയുന്നതിന് പരിസരവാസികള്‍ ഒത്തുകൂടുകയായിരുന്നു. ഇതോടെ മാലിന്യവുമായി എത്തിയ വാഹനം തടഞ്ഞു. വിവരമറിഞ്ഞ് ബദിയഡുക്ക പൊലിസും സ്ഥലത്തെത്തിയിരുന്നു. പിന്നീട് സ്ഥലമുടമയും പരിസരവാസികളും പൊലിസും നടത്തിയ ചര്‍ച്ചയില്‍ മാലിന്യം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് മണ്ണിട്ടു നശിപ്പിക്കണമെന്ന തീരുമാനമെടുക്കുകയും ഇനി ആവര്‍ത്തികാതിരിക്കാന്‍ താക്കീതു നല്‍കി വിട്ടയക്കുകയും ചെയ്തു. പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്ന് പൊലിസ് പറഞ്ഞു.
അതേസമയം,പാതയോരങ്ങളിലും ജനവാസ മേഖലയിലും ഇരുളിന്റെ മറവില്‍ കോഴി തുടങ്ങിയ അറവുമാലിന്യങ്ങള്‍ തള്ളുന്ന ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നു. ചെര്‍ക്കള-കല്ലടുക്ക സംസ്ഥാന പാതയിലെ മായിലങ്കോടി വളവ് മുതല്‍ ബീജന്തടുക്ക വരെയും കരിമ്പില, ഉക്കിനടുക്കക്ക് സമീപം ഗോളിയടി, പര്‍ത്തിക്കാര്‍, നെല്‍ക്ക തുടങ്ങിയ സ്ഥലങ്ങളിലും പള്ളത്തടുക്ക, അഡ്ക്കസ്ഥല എന്നി പുഴകളില്‍പോലും മാലിന്യം തള്ളുന്ന സംഘം സജീവമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  3 days ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  3 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  3 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  3 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  3 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  3 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  3 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  3 days ago