HOME
DETAILS

നാരംപാടിയില്‍ അറവുമാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

  
backup
October 17, 2018 | 7:03 AM

%e0%b4%a8%e0%b4%be%e0%b4%b0%e0%b4%82%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8

ബദിയഡുക്ക: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന കലക്ടറുടെ പ്രഖ്യാപനം നിലനില്‍ക്കുമ്പോഴും മാലിന്യം തള്ളുന്നതിനു ശമനമില്ല. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ നാരംപാടി പാറത്തോടിലെ സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പില്‍ കോഴിയറവുമാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. നേരത്തേയും ഇവിടെ മാലിന്യങ്ങള്‍ തള്ളിയിരുന്നു. അപ്പോഴും പരിസരവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തള്ളിയ മാലിന്യം കുഴിയെടുത്ത് മണ്ണിട്ടുമൂടുകയാണുണ്ടായത്.
അതേസമയം മാലിന്യം തള്ളുന്നവര്‍ കുഴിച്ചു മൂടുന്ന മാലിന്യം വളമാകുമെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് മാലിന്യം തള്ളുന്നത് തുടരുകയായിരുന്നു. എന്നാല്‍ പരിസരത്ത് ദുര്‍ഗന്ധം വമിക്കുകയും സമീപത്തെ കിണറുകളിലും മറ്റു ജല സ്രോതസുകളിലും മാലിന്യം കലരാന്‍ തുടങ്ങിയതോടെ പാരിസ്ഥിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മാലിന്യം തള്ളുന്നവരെ തടയുന്നതിന് പരിസരവാസികള്‍ ഒത്തുകൂടുകയായിരുന്നു. ഇതോടെ മാലിന്യവുമായി എത്തിയ വാഹനം തടഞ്ഞു. വിവരമറിഞ്ഞ് ബദിയഡുക്ക പൊലിസും സ്ഥലത്തെത്തിയിരുന്നു. പിന്നീട് സ്ഥലമുടമയും പരിസരവാസികളും പൊലിസും നടത്തിയ ചര്‍ച്ചയില്‍ മാലിന്യം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് മണ്ണിട്ടു നശിപ്പിക്കണമെന്ന തീരുമാനമെടുക്കുകയും ഇനി ആവര്‍ത്തികാതിരിക്കാന്‍ താക്കീതു നല്‍കി വിട്ടയക്കുകയും ചെയ്തു. പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്ന് പൊലിസ് പറഞ്ഞു.
അതേസമയം,പാതയോരങ്ങളിലും ജനവാസ മേഖലയിലും ഇരുളിന്റെ മറവില്‍ കോഴി തുടങ്ങിയ അറവുമാലിന്യങ്ങള്‍ തള്ളുന്ന ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നു. ചെര്‍ക്കള-കല്ലടുക്ക സംസ്ഥാന പാതയിലെ മായിലങ്കോടി വളവ് മുതല്‍ ബീജന്തടുക്ക വരെയും കരിമ്പില, ഉക്കിനടുക്കക്ക് സമീപം ഗോളിയടി, പര്‍ത്തിക്കാര്‍, നെല്‍ക്ക തുടങ്ങിയ സ്ഥലങ്ങളിലും പള്ളത്തടുക്ക, അഡ്ക്കസ്ഥല എന്നി പുഴകളില്‍പോലും മാലിന്യം തള്ളുന്ന സംഘം സജീവമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  18 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  18 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  18 days ago
No Image

രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അമ്മയും മൂന്നാം ഭർത്താവും അറസ്റ്റിൽ

crime
  •  18 days ago
No Image

അടിച്ച് തകർത്ത് ഇന്ത്യൻ ബാറ്റേഴ്സ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് ഏകദിന പരമ്പര

Cricket
  •  18 days ago
No Image

ഇന്തോനേഷ്യ പ്രളയം: മരണം 900 കവിഞ്ഞു, 410 പേരെ കാണാതായി; ദുരിതാശ്വാസ കേന്ദ്രങ്ങൾക്കായി മണിക്കൂറുകളോളം നടന്ന് പ്രദേശവാസികൾ

International
  •  18 days ago
No Image

ഇഞ്ചുറി ടൈം ഷോക്ക്: ആഴ്സണലിനെ വീഴ്ത്തി ആസ്റ്റൺ വില്ല; 2-1ന് അട്ടിമറി ജയം

Football
  •  18 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ വാൾ വീശി, യുവാവിന് പരുക്ക്; ഫുജൈറയിൽ മൊറോക്കൻ യുവതി അറസ്റ്റിൽ

uae
  •  18 days ago
No Image

'ഇസ്റാഈൽ ജയിലുകളിൽ നടക്കുന്നത് വ്യവസ്ഥാപിത പീഡനം'; ദോഹ ഫോറത്തിൽ സയണിസ്റ്റ് രാഷ്ട്രത്തെ കടന്നാക്രമിച്ച് തുർക്കി

International
  •  18 days ago
No Image

റൺവേട്ടയിൽ 'ഹിറ്റ്മാൻ' ചരിത്രത്തിലേക്ക്: ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം

Cricket
  •  18 days ago