HOME
DETAILS

നാരംപാടിയില്‍ അറവുമാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

  
backup
October 17, 2018 | 7:03 AM

%e0%b4%a8%e0%b4%be%e0%b4%b0%e0%b4%82%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8

ബദിയഡുക്ക: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന കലക്ടറുടെ പ്രഖ്യാപനം നിലനില്‍ക്കുമ്പോഴും മാലിന്യം തള്ളുന്നതിനു ശമനമില്ല. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ നാരംപാടി പാറത്തോടിലെ സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പില്‍ കോഴിയറവുമാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. നേരത്തേയും ഇവിടെ മാലിന്യങ്ങള്‍ തള്ളിയിരുന്നു. അപ്പോഴും പരിസരവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തള്ളിയ മാലിന്യം കുഴിയെടുത്ത് മണ്ണിട്ടുമൂടുകയാണുണ്ടായത്.
അതേസമയം മാലിന്യം തള്ളുന്നവര്‍ കുഴിച്ചു മൂടുന്ന മാലിന്യം വളമാകുമെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് മാലിന്യം തള്ളുന്നത് തുടരുകയായിരുന്നു. എന്നാല്‍ പരിസരത്ത് ദുര്‍ഗന്ധം വമിക്കുകയും സമീപത്തെ കിണറുകളിലും മറ്റു ജല സ്രോതസുകളിലും മാലിന്യം കലരാന്‍ തുടങ്ങിയതോടെ പാരിസ്ഥിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മാലിന്യം തള്ളുന്നവരെ തടയുന്നതിന് പരിസരവാസികള്‍ ഒത്തുകൂടുകയായിരുന്നു. ഇതോടെ മാലിന്യവുമായി എത്തിയ വാഹനം തടഞ്ഞു. വിവരമറിഞ്ഞ് ബദിയഡുക്ക പൊലിസും സ്ഥലത്തെത്തിയിരുന്നു. പിന്നീട് സ്ഥലമുടമയും പരിസരവാസികളും പൊലിസും നടത്തിയ ചര്‍ച്ചയില്‍ മാലിന്യം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് മണ്ണിട്ടു നശിപ്പിക്കണമെന്ന തീരുമാനമെടുക്കുകയും ഇനി ആവര്‍ത്തികാതിരിക്കാന്‍ താക്കീതു നല്‍കി വിട്ടയക്കുകയും ചെയ്തു. പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്ന് പൊലിസ് പറഞ്ഞു.
അതേസമയം,പാതയോരങ്ങളിലും ജനവാസ മേഖലയിലും ഇരുളിന്റെ മറവില്‍ കോഴി തുടങ്ങിയ അറവുമാലിന്യങ്ങള്‍ തള്ളുന്ന ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നു. ചെര്‍ക്കള-കല്ലടുക്ക സംസ്ഥാന പാതയിലെ മായിലങ്കോടി വളവ് മുതല്‍ ബീജന്തടുക്ക വരെയും കരിമ്പില, ഉക്കിനടുക്കക്ക് സമീപം ഗോളിയടി, പര്‍ത്തിക്കാര്‍, നെല്‍ക്ക തുടങ്ങിയ സ്ഥലങ്ങളിലും പള്ളത്തടുക്ക, അഡ്ക്കസ്ഥല എന്നി പുഴകളില്‍പോലും മാലിന്യം തള്ളുന്ന സംഘം സജീവമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുംറയെ വീഴ്ത്തി; 2025-ലെ ഇന്ത്യൻ വിക്കറ്റ് വേട്ടയിൽ സ്പിൻ ആധിപത്യം

Cricket
  •  10 days ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും; ഷാർജയിലെ വാൻ അപകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്

uae
  •  10 days ago
No Image

കാസർകോട് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് പരുക്ക്‌

Kerala
  •  10 days ago
No Image

കളമശ്ശേരി കിന്‍ഫ്രയിലെ സ്വിമ്മിങ് പൂളില്‍ നിന്ന് രണ്ട് ദിവസത്തോളം പഴക്കമുഴള്ള മൃതദേഹം കണ്ടെത്തി

Kerala
  •  10 days ago
No Image

സംസ്ഥാനത്തെ 72 സർക്കാർ ആശുപത്രികളിൽ 202 പുതിയ ഡോക്ടർമാർ: സ്പെഷ്യാലിറ്റി ചികിത്സ ഇനി താലൂക്ക് തലത്തിലും

Kerala
  •  10 days ago
No Image

ഗ്ലോബൽ വില്ലേജ്, മിറക്കിൾ ഗാർഡൻ ബസ് യാത്ര: ഇനി സിൽവർ, ഗോൾഡ് കാർഡുകൾ നിർബന്ധം

uae
  •  10 days ago
No Image

13-കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; ബാങ്ക് ഉദ്യോഗസ്ഥനും സുഹൃത്തും പിടിയിൽ

crime
  •  10 days ago
No Image

സംശയം മൂത്ത് ക്രൂരത; ഹൈദരാബാദിൽ ഭാര്യയെ മക്കളുടെ മുന്നിലിട്ട് തീകൊളുത്തി കൊന്നു; തടയാൻ ശ്രമിച്ച മകളെയും തീയിലേക്ക് തള്ളിയിട്ടു

crime
  •  10 days ago
No Image

'ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണിത്: കര്‍ണാടകയിലുണ്ടായ ബുള്‍ഡോസര്‍ രാജില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  10 days ago
No Image

ഫസൽ വധക്കേസ് പ്രതിക്ക് വീണ്ടും അധികാരം; കോടതി വിധി കാക്കാതെ സിപിഎം നീക്കം, തലശ്ശേരി നഗരസഭയിൽ കാരായി ചന്ദ്രശേഖരൻ അധ്യക്ഷൻ

Kerala
  •  10 days ago