HOME
DETAILS

നാരംപാടിയില്‍ അറവുമാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

  
backup
October 17, 2018 | 7:03 AM

%e0%b4%a8%e0%b4%be%e0%b4%b0%e0%b4%82%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8

ബദിയഡുക്ക: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന കലക്ടറുടെ പ്രഖ്യാപനം നിലനില്‍ക്കുമ്പോഴും മാലിന്യം തള്ളുന്നതിനു ശമനമില്ല. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ നാരംപാടി പാറത്തോടിലെ സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പില്‍ കോഴിയറവുമാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. നേരത്തേയും ഇവിടെ മാലിന്യങ്ങള്‍ തള്ളിയിരുന്നു. അപ്പോഴും പരിസരവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തള്ളിയ മാലിന്യം കുഴിയെടുത്ത് മണ്ണിട്ടുമൂടുകയാണുണ്ടായത്.
അതേസമയം മാലിന്യം തള്ളുന്നവര്‍ കുഴിച്ചു മൂടുന്ന മാലിന്യം വളമാകുമെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് മാലിന്യം തള്ളുന്നത് തുടരുകയായിരുന്നു. എന്നാല്‍ പരിസരത്ത് ദുര്‍ഗന്ധം വമിക്കുകയും സമീപത്തെ കിണറുകളിലും മറ്റു ജല സ്രോതസുകളിലും മാലിന്യം കലരാന്‍ തുടങ്ങിയതോടെ പാരിസ്ഥിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മാലിന്യം തള്ളുന്നവരെ തടയുന്നതിന് പരിസരവാസികള്‍ ഒത്തുകൂടുകയായിരുന്നു. ഇതോടെ മാലിന്യവുമായി എത്തിയ വാഹനം തടഞ്ഞു. വിവരമറിഞ്ഞ് ബദിയഡുക്ക പൊലിസും സ്ഥലത്തെത്തിയിരുന്നു. പിന്നീട് സ്ഥലമുടമയും പരിസരവാസികളും പൊലിസും നടത്തിയ ചര്‍ച്ചയില്‍ മാലിന്യം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് മണ്ണിട്ടു നശിപ്പിക്കണമെന്ന തീരുമാനമെടുക്കുകയും ഇനി ആവര്‍ത്തികാതിരിക്കാന്‍ താക്കീതു നല്‍കി വിട്ടയക്കുകയും ചെയ്തു. പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്ന് പൊലിസ് പറഞ്ഞു.
അതേസമയം,പാതയോരങ്ങളിലും ജനവാസ മേഖലയിലും ഇരുളിന്റെ മറവില്‍ കോഴി തുടങ്ങിയ അറവുമാലിന്യങ്ങള്‍ തള്ളുന്ന ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നു. ചെര്‍ക്കള-കല്ലടുക്ക സംസ്ഥാന പാതയിലെ മായിലങ്കോടി വളവ് മുതല്‍ ബീജന്തടുക്ക വരെയും കരിമ്പില, ഉക്കിനടുക്കക്ക് സമീപം ഗോളിയടി, പര്‍ത്തിക്കാര്‍, നെല്‍ക്ക തുടങ്ങിയ സ്ഥലങ്ങളിലും പള്ളത്തടുക്ക, അഡ്ക്കസ്ഥല എന്നി പുഴകളില്‍പോലും മാലിന്യം തള്ളുന്ന സംഘം സജീവമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനനഷ്ടക്കേസിൽ ജയിലിൽ പോയാൽ ഖുർആൻ വായിച്ച് തീർക്കും; താൻ ഈമാനുള്ള കമ്യൂണിസ്റ്റെന്ന് എ.കെ ബാലൻ

Kerala
  •  10 days ago
No Image

ഖത്തറിലെ പൂരി ആന്‍ഡ് കാരക് ശാഖകളില്‍ ഇനി കാര്‍ഡ് പേയ്‌മെന്റ് മാത്രം

Business
  •  10 days ago
No Image

രാഹുൽ ഈശ്വർ പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ചു; ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലിസ് കോടതിയിൽ

Kerala
  •  10 days ago
No Image

അപരിചിത സന്ദേശങ്ങളും ലിങ്കുകളും കെണികളാവാം: യു.എ.ഇ സുരക്ഷാ വകുപ്പ്

uae
  •  10 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ജയിലില്‍ വച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം, മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നു

Kerala
  •  10 days ago
No Image

തന്ത്രിയുടെ വീട്ടിൽ ഇന്ന് എസ്.ഐ.ടി പരിശോധിക്കാനിരിക്കെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ; കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയിൽ ചർച്ച

Kerala
  •  10 days ago
No Image

മധുരപാനീയങ്ങള്‍ക്ക് നികുതി കൂടും: നിയമഭേദഗതിയുമായി ബഹ്‌റൈന്‍; പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കി പുതിയ നിരക്ക്

bahrain
  •  10 days ago
No Image

എസ്.ഐ.ആർ കരട് വോട്ടർ പട്ടിക പരിശോധനക്കായി മുസ്‌ലിം ലീഗിന്റെ പ്രത്യേക ജാഗ്രത ക്യാമ്പുകൾ ഇന്ന്

Kerala
  •  10 days ago
No Image

അയ്യപ്പന്റെ സ്വർണം കട്ടവരിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉണ്ടെന്ന് രമേശ് ചെന്നിത്തല; സിപിഎം അറസ്റ്റിലായ നേതാക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നു

Kerala
  •  10 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; ഉച്ചയ്ക്ക് ശേഷം കേരളത്തിൽ മഴയെത്തിയേക്കും

Weather
  •  10 days ago

No Image

സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോയ്ക്ക് സർക്കാരിന്റെ വഴിവിട്ട സഹായം; 76.25 കോടി കുടിശികയിൻമേൽ റിക്കവറിക്കുള്ള സ്റ്റേ ഒരു വർഷത്തേക്ക് കൂടി നീട്ടി

Kerala
  •  10 days ago
No Image

കൂട്ടിയിടി ഒഴിവാക്കാൻ 'വെഹിക്കിൾ ടു വെഹിക്കിൾ' ആശയവിനിമയ സംവിധാനം വരുന്നു; പ്രവർത്തിക്കാൻ മൊബൈൽ നെറ്റ്‌വർക്കോ ഇന്റർനെറ്റോ ആവശ്യമില്ല

National
  •  10 days ago
No Image

'ഞാൻ കുടിച്ച കണ്ണീരിനും കുടുംബത്തിനേറ്റ അപമാനങ്ങൾക്കും എത്ര കോടി രൂപ കിട്ടിയാലും അധികമാവില്ല' ; കള്ളക്കേസിൽ തടവിലടച്ചതിന് നഷ്ടപരിഹാരം വേണം: വി.കെ താജുദ്ദീൻ

Kerala
  •  10 days ago
No Image

ലഹരിക്കെതിരേ പടപൊരുതാൻ; എല്ലാ ജില്ലകളിലും വേണം എക്‌സൈസ് ക്രൈംബ്രാഞ്ച്; യൂനിറ്റിനെ വിപുലീകരിക്കണമെന്ന് ശുപാർശ

Kerala
  •  10 days ago