HOME
DETAILS

നിരാശയിലും ഭീതിയിലും അസമികള്‍, പട്ടികയില്‍ പേരില്ലാത്തവരെ ഉപദ്രവിക്കില്ലെന്ന് മുഖ്യമന്ത്രി

  
backup
August 31, 2019 | 8:00 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b6%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%85%e0%b4%b8%e0%b4%ae

 


ഗുവാഹത്തി: പൗരത്വപ്പട്ടിക പുറത്തുവരികയും 19 ലക്ഷത്തിലധികം പേര്‍ പട്ടികയില്‍ നിന്ന് പുറത്താകുകയും ചെയ്തതോടെ നിരാശയിലും ഭീതിയിലും അസം നിവാസികള്‍. ജനജീവിതം സാധാരണ നിലയിലാണെങ്കിലും ജനങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ച എന്‍.ആര്‍.സിയാണ്. അക്രമസംഭവങ്ങളൊന്നും എവിടെയും റിപ്പോര്‍ട്ട്‌ചെയ്തിട്ടില്ല. ഗുഹാവത്തി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ കേന്ദ്രസേനയെയും വിന്യസിച്ചു. സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ സായുധസൈന്യം പട്രോളിങ് നടത്തുന്നുണ്ട്. പട്ടികയില്‍ പേരില്ലാത്തവരുടെ അമ്പരപ്പ് മാറുന്നതോടെ അപ്പീല്‍ നല്‍കാനുള്ള ശ്രമത്തിലാവും വരും ദിവസങ്ങള്‍ ഇവര്‍.
പട്ടിക പ്രസിദ്ധീകരിച്ചതിനോട് സമ്മിശ്രമായാണ് അസമികളുടെ പ്രതികരണം. ചില രാഷ്ട്രീയ ഇതര കക്ഷികള്‍ പട്ടിക പുറത്തിറക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണംചെയ്തപ്പോള്‍ പൗരത്വവിഷയം ആദ്യമായി ഉയര്‍ത്തിയ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ (ആസു) ഉള്‍പ്പെടെയുള്ള സംഘടനകള്‍ പട്ടികയ്‌ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് 50 ലക്ഷം വിദേശികളുണ്ടെന്നും 19 ലക്ഷത്തിന്റെ കണക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും യൂനിയന്‍ ജനറല്‍ സെക്രട്ടറി ലൂറിന്‍ജ്യോതി ഗോഗോയ് പറഞ്ഞു. സംഘ്പരിവാര്‍ സംഘടനകള്‍ പട്ടികയുടെ പകര്‍പ്പ് കത്തിച്ചും പ്രതിഷേധിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടില്ല എന്ന കാരണത്താല്‍ ആരെയും ഉപദ്രവിക്കില്ലെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന എന്‍.ആര്‍.സി കോര്‍ഡിനേറ്ററാണ് പട്ടിക തയാറാക്കിയത്. പട്ടികയില്‍ പേരില്ലാത്തവര്‍ ഭയപ്പെടേണ്ടതില്ല. അവര്‍ക്ക് ഇനിയും അപ്പീല്‍ പോവാനുള്ള സമയമുണ്ട്. നിയമസഹായം ആവശ്യമായവര്‍ക്ക് അതും നല്‍കും- മുഖ്യമന്ത്രി അറിയിച്ചു. പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് എ.ഐ.യു.ഡിഎഫ്, ബി.ജെ.പി ഉള്‍പ്പടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാവിക ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചു പൂട്ടും; യു.എസിന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  7 days ago
No Image

ഫൈനലിൽ മെസ്സിയെ നേരിടണം, ആ ജേഴ്സി എനിക്ക് വേണം; ലോകകപ്പ് സ്വപ്നം പങ്കുവെച്ച് ബെൽജിയം താരം

Football
  •  7 days ago
No Image

ചൂടില്‍ ഉരുകി കേരളം; വൈദ്യുതി ഉപഭോഗം, ഇന്നലെ മാത്രം ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ് 

Kerala
  •  7 days ago
No Image

ഖത്തർ കപ്പ് 2026 മാറ്റിവെച്ചു; ടൂർണമെൻ്റ് അടുത്ത സീസണിൽ നടക്കും

Football
  •  7 days ago
No Image

യുഎസ്-ഇറാൻ നിർണ്ണായക ചർച്ചകൾക്ക് വീണ്ടും പാകിസ്താൻ വേദിയാകുന്നു; ഉറ്റുനോക്കി ലോകം

International
  •  7 days ago
No Image

കഅ്ബയുടെ കിസ്‌വ ഉയർത്തിക്കെട്ടി; ഈ വർഷത്തെ ഹജ്ജ് സീസണിന് ഔദ്യോഗിക തുടക്കം | Hajj 2026

Saudi-arabia
  •  7 days ago
No Image

യാത്ര ടിക്കറ്റ് ഇല്ലാതെ തന്നെ ചുറ്റിക്കാണാം; അബൂദബി സായിദ് വിമാനത്താവളത്തിൽ പുതിയ സൗകര്യം

uae
  •  7 days ago
No Image

ലോകത്ത് ശുദ്ധവായു ശ്വസിക്കുന്നത് വെറും 13 രാജ്യങ്ങൾ; വായു മലിനീകരണത്തിൽ പാകിസ്താൻ ഒന്നാമത്; ഇന്ത്യ ആറാം സ്ഥാനത്ത്; ഐക്യുഎയർ റിപ്പോർട്ട്

International
  •  7 days ago
No Image

വാല്‍പ്പാറ ദുരന്തം: വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കും, സമഗ്രമായ അന്വേഷണം നടത്തുമെന്നും വി ശിവന്‍കുട്ടി

Kerala
  •  7 days ago
No Image

ഒന്നിലേറെ രസഗുള എടുത്തു കഴിച്ചു; വിവാഹ ചടങ്ങിനെത്തിയ 11 കാരനെ കത്തിക്കൊണ്ടിരിക്കുന്ന തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ട് കാറ്ററിങ് ജീവനക്കാരന്‍

National
  •  7 days ago