HOME
DETAILS

നിരാശയിലും ഭീതിയിലും അസമികള്‍, പട്ടികയില്‍ പേരില്ലാത്തവരെ ഉപദ്രവിക്കില്ലെന്ന് മുഖ്യമന്ത്രി

  
backup
August 31, 2019 | 8:00 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b6%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%85%e0%b4%b8%e0%b4%ae

 


ഗുവാഹത്തി: പൗരത്വപ്പട്ടിക പുറത്തുവരികയും 19 ലക്ഷത്തിലധികം പേര്‍ പട്ടികയില്‍ നിന്ന് പുറത്താകുകയും ചെയ്തതോടെ നിരാശയിലും ഭീതിയിലും അസം നിവാസികള്‍. ജനജീവിതം സാധാരണ നിലയിലാണെങ്കിലും ജനങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ച എന്‍.ആര്‍.സിയാണ്. അക്രമസംഭവങ്ങളൊന്നും എവിടെയും റിപ്പോര്‍ട്ട്‌ചെയ്തിട്ടില്ല. ഗുഹാവത്തി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ കേന്ദ്രസേനയെയും വിന്യസിച്ചു. സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ സായുധസൈന്യം പട്രോളിങ് നടത്തുന്നുണ്ട്. പട്ടികയില്‍ പേരില്ലാത്തവരുടെ അമ്പരപ്പ് മാറുന്നതോടെ അപ്പീല്‍ നല്‍കാനുള്ള ശ്രമത്തിലാവും വരും ദിവസങ്ങള്‍ ഇവര്‍.
പട്ടിക പ്രസിദ്ധീകരിച്ചതിനോട് സമ്മിശ്രമായാണ് അസമികളുടെ പ്രതികരണം. ചില രാഷ്ട്രീയ ഇതര കക്ഷികള്‍ പട്ടിക പുറത്തിറക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണംചെയ്തപ്പോള്‍ പൗരത്വവിഷയം ആദ്യമായി ഉയര്‍ത്തിയ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ (ആസു) ഉള്‍പ്പെടെയുള്ള സംഘടനകള്‍ പട്ടികയ്‌ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് 50 ലക്ഷം വിദേശികളുണ്ടെന്നും 19 ലക്ഷത്തിന്റെ കണക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും യൂനിയന്‍ ജനറല്‍ സെക്രട്ടറി ലൂറിന്‍ജ്യോതി ഗോഗോയ് പറഞ്ഞു. സംഘ്പരിവാര്‍ സംഘടനകള്‍ പട്ടികയുടെ പകര്‍പ്പ് കത്തിച്ചും പ്രതിഷേധിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടില്ല എന്ന കാരണത്താല്‍ ആരെയും ഉപദ്രവിക്കില്ലെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന എന്‍.ആര്‍.സി കോര്‍ഡിനേറ്ററാണ് പട്ടിക തയാറാക്കിയത്. പട്ടികയില്‍ പേരില്ലാത്തവര്‍ ഭയപ്പെടേണ്ടതില്ല. അവര്‍ക്ക് ഇനിയും അപ്പീല്‍ പോവാനുള്ള സമയമുണ്ട്. നിയമസഹായം ആവശ്യമായവര്‍ക്ക് അതും നല്‍കും- മുഖ്യമന്ത്രി അറിയിച്ചു. പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് എ.ഐ.യു.ഡിഎഫ്, ബി.ജെ.പി ഉള്‍പ്പടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു തേങ്ങയ്ക്ക് രണ്ട് ലക്ഷം രൂപ വില; വാശിയേറിയ ലേലംവിളി- സംഭവം തേനിയില്‍

Kerala
  •  10 hours ago
No Image

സംശയാലുവായ ഭര്‍ത്താവ് വിവാഹജീവിതം നരകമാക്കുന്നുവെന്നും ഭാര്യയുടെ ആത്മാഭിമാനം നശിപ്പിക്കുമെന്നും ഹൈക്കോടതി

Kerala
  •  10 hours ago
No Image

പി.എം ശ്രീ പദ്ധതി; പാർട്ടി നിലപാട് വിശദീകരിക്കൽ സി.പി.എമ്മിന് വെല്ലുവിളി; വെട്ടിലായി എസ്.എഫ്.ഐയും കെ.എസ്.ടി.എയും

Kerala
  •  10 hours ago
No Image

'തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്...' പുതിയ സ്‌കൂളിലേക്കെന്ന് അറിയിച്ച് ഹിജാബ് വിലക്ക് നേരിട്ട വിദ്യാര്‍ഥിനിയുടെ ഉപ്പ

Kerala
  •  10 hours ago
No Image

തൊഴിലവസരം, സാമൂഹ്യക്ഷേമം; ഇൻഡ്യ സഖ്യം പ്രകടന പത്രിക പുറത്തിറക്കി

National
  •  10 hours ago
No Image

പി.എം ശ്രീ പദ്ധതി: സി.പി.ഐ പ്രതിഷേധം പതിവുപോലെ ആവിയാകും

Kerala
  •  10 hours ago
No Image

അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി; മസിലുകള്‍ ചതഞ്ഞരഞ്ഞ നിലയില്‍

Kerala
  •  11 hours ago
No Image

19 സെക്കൻഡിൽ താടി ട്രിം ചെയ്ത് 48 ബാർബർമാർ ഗിന്നസ് വേൾഡ് റെക്കോഡ് സ്ഥാപിച്ചു

uae
  •  11 hours ago
No Image

മലകയറ്റത്തിനൊപ്പം തെരഞ്ഞെടുപ്പും സേനയ്ക്ക് ഇനി 'കഠിന' നാളുകൾ; രണ്ട് മാസത്തേക്ക് സ്പെഷൽ ഓഫിസർമാരെ നിയമിക്കും

Kerala
  •  11 hours ago
No Image

മാ​ന​ന്ത​വാ​ടി സ്വ​ദേ​ശിയായ പ്രവാസി യുവാവ് ഒമാനിൽ മരിച്ചനിലയിൽ

oman
  •  12 hours ago