HOME
DETAILS

നിരാശയിലും ഭീതിയിലും അസമികള്‍, പട്ടികയില്‍ പേരില്ലാത്തവരെ ഉപദ്രവിക്കില്ലെന്ന് മുഖ്യമന്ത്രി

  
backup
August 31, 2019 | 8:00 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b6%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%85%e0%b4%b8%e0%b4%ae

 


ഗുവാഹത്തി: പൗരത്വപ്പട്ടിക പുറത്തുവരികയും 19 ലക്ഷത്തിലധികം പേര്‍ പട്ടികയില്‍ നിന്ന് പുറത്താകുകയും ചെയ്തതോടെ നിരാശയിലും ഭീതിയിലും അസം നിവാസികള്‍. ജനജീവിതം സാധാരണ നിലയിലാണെങ്കിലും ജനങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ച എന്‍.ആര്‍.സിയാണ്. അക്രമസംഭവങ്ങളൊന്നും എവിടെയും റിപ്പോര്‍ട്ട്‌ചെയ്തിട്ടില്ല. ഗുഹാവത്തി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ കേന്ദ്രസേനയെയും വിന്യസിച്ചു. സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ സായുധസൈന്യം പട്രോളിങ് നടത്തുന്നുണ്ട്. പട്ടികയില്‍ പേരില്ലാത്തവരുടെ അമ്പരപ്പ് മാറുന്നതോടെ അപ്പീല്‍ നല്‍കാനുള്ള ശ്രമത്തിലാവും വരും ദിവസങ്ങള്‍ ഇവര്‍.
പട്ടിക പ്രസിദ്ധീകരിച്ചതിനോട് സമ്മിശ്രമായാണ് അസമികളുടെ പ്രതികരണം. ചില രാഷ്ട്രീയ ഇതര കക്ഷികള്‍ പട്ടിക പുറത്തിറക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണംചെയ്തപ്പോള്‍ പൗരത്വവിഷയം ആദ്യമായി ഉയര്‍ത്തിയ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ (ആസു) ഉള്‍പ്പെടെയുള്ള സംഘടനകള്‍ പട്ടികയ്‌ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് 50 ലക്ഷം വിദേശികളുണ്ടെന്നും 19 ലക്ഷത്തിന്റെ കണക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും യൂനിയന്‍ ജനറല്‍ സെക്രട്ടറി ലൂറിന്‍ജ്യോതി ഗോഗോയ് പറഞ്ഞു. സംഘ്പരിവാര്‍ സംഘടനകള്‍ പട്ടികയുടെ പകര്‍പ്പ് കത്തിച്ചും പ്രതിഷേധിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടില്ല എന്ന കാരണത്താല്‍ ആരെയും ഉപദ്രവിക്കില്ലെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന എന്‍.ആര്‍.സി കോര്‍ഡിനേറ്ററാണ് പട്ടിക തയാറാക്കിയത്. പട്ടികയില്‍ പേരില്ലാത്തവര്‍ ഭയപ്പെടേണ്ടതില്ല. അവര്‍ക്ക് ഇനിയും അപ്പീല്‍ പോവാനുള്ള സമയമുണ്ട്. നിയമസഹായം ആവശ്യമായവര്‍ക്ക് അതും നല്‍കും- മുഖ്യമന്ത്രി അറിയിച്ചു. പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് എ.ഐ.യു.ഡിഎഫ്, ബി.ജെ.പി ഉള്‍പ്പടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശിരോവസ്ത്ര വിലക്ക് വിവാദം: സെന്റ് റീത്താസ് സ്കൂൾ പിടിഎ പ്രസിഡന്റിന് സ്ഥാനാർത്ഥിത്വം നൽകി എൻഡിഎ

Kerala
  •  13 minutes ago
No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  25 minutes ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  an hour ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  an hour ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  an hour ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  2 hours ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  2 hours ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  3 hours ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

Cricket
  •  3 hours ago