HOME
DETAILS

നിരാശയിലും ഭീതിയിലും അസമികള്‍, പട്ടികയില്‍ പേരില്ലാത്തവരെ ഉപദ്രവിക്കില്ലെന്ന് മുഖ്യമന്ത്രി

  
backup
August 31, 2019 | 8:00 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b6%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%85%e0%b4%b8%e0%b4%ae

 


ഗുവാഹത്തി: പൗരത്വപ്പട്ടിക പുറത്തുവരികയും 19 ലക്ഷത്തിലധികം പേര്‍ പട്ടികയില്‍ നിന്ന് പുറത്താകുകയും ചെയ്തതോടെ നിരാശയിലും ഭീതിയിലും അസം നിവാസികള്‍. ജനജീവിതം സാധാരണ നിലയിലാണെങ്കിലും ജനങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ച എന്‍.ആര്‍.സിയാണ്. അക്രമസംഭവങ്ങളൊന്നും എവിടെയും റിപ്പോര്‍ട്ട്‌ചെയ്തിട്ടില്ല. ഗുഹാവത്തി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ കേന്ദ്രസേനയെയും വിന്യസിച്ചു. സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ സായുധസൈന്യം പട്രോളിങ് നടത്തുന്നുണ്ട്. പട്ടികയില്‍ പേരില്ലാത്തവരുടെ അമ്പരപ്പ് മാറുന്നതോടെ അപ്പീല്‍ നല്‍കാനുള്ള ശ്രമത്തിലാവും വരും ദിവസങ്ങള്‍ ഇവര്‍.
പട്ടിക പ്രസിദ്ധീകരിച്ചതിനോട് സമ്മിശ്രമായാണ് അസമികളുടെ പ്രതികരണം. ചില രാഷ്ട്രീയ ഇതര കക്ഷികള്‍ പട്ടിക പുറത്തിറക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണംചെയ്തപ്പോള്‍ പൗരത്വവിഷയം ആദ്യമായി ഉയര്‍ത്തിയ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ (ആസു) ഉള്‍പ്പെടെയുള്ള സംഘടനകള്‍ പട്ടികയ്‌ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് 50 ലക്ഷം വിദേശികളുണ്ടെന്നും 19 ലക്ഷത്തിന്റെ കണക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും യൂനിയന്‍ ജനറല്‍ സെക്രട്ടറി ലൂറിന്‍ജ്യോതി ഗോഗോയ് പറഞ്ഞു. സംഘ്പരിവാര്‍ സംഘടനകള്‍ പട്ടികയുടെ പകര്‍പ്പ് കത്തിച്ചും പ്രതിഷേധിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടില്ല എന്ന കാരണത്താല്‍ ആരെയും ഉപദ്രവിക്കില്ലെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന എന്‍.ആര്‍.സി കോര്‍ഡിനേറ്ററാണ് പട്ടിക തയാറാക്കിയത്. പട്ടികയില്‍ പേരില്ലാത്തവര്‍ ഭയപ്പെടേണ്ടതില്ല. അവര്‍ക്ക് ഇനിയും അപ്പീല്‍ പോവാനുള്ള സമയമുണ്ട്. നിയമസഹായം ആവശ്യമായവര്‍ക്ക് അതും നല്‍കും- മുഖ്യമന്ത്രി അറിയിച്ചു. പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് എ.ഐ.യു.ഡിഎഫ്, ബി.ജെ.പി ഉള്‍പ്പടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ പട്ടാപ്പകൽ മാലപൊട്ടിക്കൽ; പാലുമായി പോയ വയോധികയെ ആക്രമിച്ച് രണ്ടംഗ സംഘം; ദൃശ്യങ്ങൾ പുറത്ത്

Kerala
  •  8 days ago
No Image

കെഎസ്ആർടിസി ബസിൽ വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 6 വർഷം കഠിനതടവ്

Kerala
  •  8 days ago
No Image

അസമിൽ ജനകീയ പ്രതിഷേധത്തിന് നേരെ പൊലിസ് അതിക്രമം; രണ്ട് മരണം; വെസ്റ്റ് കർബി ആംഗ്ലോങ്ങിൽ തീവെപ്പും ബോംബേറും; ഐപിഎസ് ഉദ്യോഗസ്ഥനടക്കം 38 പൊലിസുകാർക്ക് പരുക്ക്

National
  •  8 days ago
No Image

ടെസ്‌ലയുടെ 'ഫുൾ സെൽഫ് ഡ്രൈവിംഗ്' സാങ്കേതികവിദ്യ ജനുവരിയിൽ യുഎഇയിലെത്തിയേക്കും; സൂചന നൽകി ഇലോൺ മസ്‌ക്

uae
  •  8 days ago
No Image

ലോക്ഭവൻ കലണ്ടറിൽ സവർക്കറുടെ ചിത്രം; വ്യാപക പ്രതിഷേധം; ഗവർണറുടെ നടപടിക്കെതിരെ വിമർശനം

National
  •  8 days ago
No Image

ഡൽഹി മെട്രോയിൽ വീണ്ടും 'റിയാലിറ്റി ഷോ'; യുവതികൾ തമ്മിൽ കൈയ്യാങ്കളി, വീഡിയോ വൈറൽ

National
  •  8 days ago
No Image

രാജസ്ഥാൻ വീണ്ടും സ്വർണ്ണവേട്ടയിലേക്ക്; രണ്ട് കൂറ്റൻ ഖനികൾ ലേലത്തിന്

National
  •  8 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കം; 90% വരെ കിഴിവുമായി 12 മണിക്കൂർ മെഗാ സെയിൽ

uae
  •  8 days ago
No Image

പക്ഷിപ്പനി പടരുന്നു: പകുതി വേവിച്ച മുട്ട കഴിക്കരുത്; ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ

Kerala
  •  8 days ago
No Image

'ഒരു വർഷത്തേക്ക് വന്നു, എന്നേക്കുമായി ഇവിടെ കൂടി'; കുട്ടികളെ വളർത്താനും ജീവിതം കെട്ടിപ്പടുക്കാനും പ്രവാസികൾ യുഎഇയെ തിരഞ്ഞെടുക്കുന്നത് ഇക്കാരണങ്ങളാൽ

uae
  •  8 days ago