HOME
DETAILS

റേഷന്‍ കാര്‍ഡ്: അനര്‍ഹരെ തേടി അധികൃതര്‍ വീടുകളിലേക്ക്

  
backup
October 26, 2018 | 5:37 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%85%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%b0%e0%b5%86-6

മഞ്ചേരി: നിരവധി തവണ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഒഴിയാന്‍ തയ്യാറാകാതെ അനര്‍ഹര്‍. അര്‍ഹത ഇല്ലാതിരുന്നിട്ടും മുന്‍ഗണനാ ലിസ്റ്റില്‍ കഴിയുന്നവരെ തേടി രണ്ടാംഘട്ട പരിശോധന ഊര്‍ജിതമാക്കുകയാണ് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍. വിവിധ സ്‌ക്വാാഡുകള്‍ രൂപീകരിച്ചാണ് അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടക്കുന്നത്. ജില്ലയില്‍ അര്‍ഹതപ്പെട്ട ആയിരങ്ങളുടെ അപേക്ഷ കെട്ടിക്കിടക്കുമ്പോഴാണ് നിരവധിയാളുകള്‍ അനര്‍ഹമായി റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കൈക്കലാക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ ഇപ്പോഴും മുന്‍ഗണനാ ലിസ്റ്റിലുണ്ടെന്നതാണ് വിവരം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുന്‍ഗണനാ ലിസ്റ്റിലെ അനര്‍ഹരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചിരുന്നെങ്കിലും ഒഴിയാബാധയായി അനര്‍ഹര്‍ കടിച്ചുതൂങ്ങുകയാണ്. എന്നാല്‍ അര്‍ഹരായവര്‍ക്ക് അവസരം ലഭിക്കാന്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് സ്വയം ഒഴിഞ്ഞുകൊടുത്ത നല്ല മനുഷ്യരും ജില്ലയിലുണ്ട്. 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, നാല് ചക്ര വാഹനമുള്ളവര്‍ (ടാക്‌സി ഒഴിച്ച്), സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിയുള്ള അംഗങ്ങളുള്ള കുടുംബം, ആദായ നികുതി അടക്കുന്ന കുടുംബം,
സര്‍വിസ് പെന്‍ഷനും ബന്ധപ്പെട്ട ആനുകൂല്യങ്ങളുമുള്ള കുടുംബം, 25,000 രൂപയിലേറെ വരുമാനമുളള കുടുംബം എന്നിവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സ്വമേധയാ പുറത്തു പോകേണ്ടതാണെണ് വകുപ്പ് അധികൃതര്‍ പലകുറി അറിയിപ്പുകള്‍ നല്‍കിയിട്ടും അനര്‍ഹരെ പുറത്താക്കാന്‍ സാധിച്ചിട്ടില്ല. വിവിധ മാരക രോഗങ്ങള്‍ പിടിപ്പെട്ട് ചികിത്സയില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിലുള്ളവര്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പുറത്ത് നില്‍ക്കുമ്പോള്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉയര്‍ന്ന ജോലിയുള്ളവര്‍ അര്‍ഹതപ്പെട്ടവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. അനര്‍ഹരെ കണ്ടെത്തുന്നതിന് വിവിധ വകുപ്പുകളെ ഏല്‍പ്പിച്ചിരുന്നെങ്കിലും പലരും കള്ള സത്യാവാങ്ങ്മൂലം നല്‍കി അര്‍ഹരായവരുടെ അന്നം മുടക്കുകയാണ്. അനര്‍ഹരെ കണ്ടെത്തുന്ന നടപടികള്‍ കാര്യക്ഷമമാകണമെങ്കില്‍ താഴെ തട്ടില്‍ നടക്കുന്ന സര്‍വേ സത്യസന്ധമായി പൂര്‍ത്തീകരിക്കണം. എന്നാല്‍ വാര്‍ഡ് തലങ്ങളില്‍ രാഷ്ട്രീയ നേതൃത്വം ഇഷ്ടക്കാരെയും പാര്‍ട്ടിക്കാരെയും മുന്‍ഗണനാ ലിസ്റ്റില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്.
ജില്ലയിലെ അനര്‍ഹരെയും അര്‍ഹരെയും കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഇതുവരെ സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ലഭ്യമായ വിവരങ്ങളുടെ ലിസ്റ്റനുസരിച്ച് നടപടി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. റേഷന്‍ വ്യാപാരികള്‍ക്ക് കടയുടെ പരിധിയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ വേഗത്തില്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാനാകും. എന്നാല്‍ പലയിടങ്ങളിലും കാര്‍ഡുടമകളും റേഷന്‍ കട നടത്തുന്നവരും തമ്മില്‍ വാക്കേറ്റം ഉണ്ടായതോടെ അനര്‍ഹര്‍ക്ക് മുന്നില്‍ റേഷന്‍ വ്യാപാരികള്‍ കണ്ണടക്കുകയാണ്.
ഇപോസ് മെഷീന്‍ സംവിധാനം നിലവില്‍ വന്നാല്‍ അനര്‍ഹരെ കണ്ടെത്തുന്ന നടപടികള്‍ വേഗത്തിലാക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നെങ്കിലും അനര്‍ഹര്‍ ഇപ്പോഴും ആനുകൂല്യങ്ങള്‍ കൈപ്പറ്റി കൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ കരാമയിൽ കെട്ടിടത്തിൽ തീപിടുത്തം; സിവിൽ ഡിഫൻസിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

uae
  •  a few seconds ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

Kerala
  •  a few seconds ago
No Image

ന്യൂസിലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ടിന്റെ മാസ്മരിക തിരിച്ചുവരവ്; പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾക്ക് പുതുജീവൻ

Cricket
  •  7 hours ago
No Image

കൗൺസിലിംഗിനെത്തിയ 16കാരിയെ പീഡിപ്പിച്ച കേസ്; ഫിലിപ്പ് മമ്പാട് പൊലFസ് കസ്റ്റഡിയിൽ, നാളെ തെളിവെടുപ്പ്

Kerala
  •  8 hours ago
No Image

ക്ഷേത്ര ഉത്സവത്തിനിടെ പൊലിസിനെ ആക്രമിച്ചു; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'നിനക്ക് അടിക്കണോടാ?'; തിരുവനന്തപുരത്ത് പൊലിസിനെ തടഞ്ഞ് ഡിവൈഎഫ്ഐ, എസ്ഐക്ക് നേരെ ആക്രമണ ശ്രമം

crime
  •  8 hours ago
No Image

പഞ്ചാബിന്റെ ഒന്നൊന്നര പഞ്ച്; ഐഎസ്എല്ലിൽ ഛേത്രിയുടെ ബെംഗളൂരു വീണു

Football
  •  9 hours ago
No Image

മുസ്‌ലിങ്ങള്‍ക്ക് പ്രവേശനമില്ല; യുപിയില്‍ എക്‌സ്പ്രസ് വേയില്‍ ഹിന്ദുരക്ഷാ ദളിന്റെ ചുവരെഴുത്ത്; കേസെടുത്ത് പൊലിസ്

Kerala
  •  9 hours ago
No Image

'കുരങ്ങിനെ കാണിച്ചുതരാം' എന്ന് പറഞ്ഞ് വിളിച്ച് 11 വയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു; 53-കാരന് 30 വർഷം കഠിനതടവ്

crime
  •  9 hours ago
No Image

ഐപിഎൽ പുതിയ സീസണിന് കളമൊരുങ്ങുന്നു; തീയതി പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  9 hours ago