HOME
DETAILS

റേഷന്‍ കാര്‍ഡ്: അനര്‍ഹരെ തേടി അധികൃതര്‍ വീടുകളിലേക്ക്

ADVERTISEMENT
  
backup
October 26 2018 | 05:10 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%85%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%b0%e0%b5%86-6

മഞ്ചേരി: നിരവധി തവണ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും ഒഴിയാന്‍ തയ്യാറാകാതെ അനര്‍ഹര്‍. അര്‍ഹത ഇല്ലാതിരുന്നിട്ടും മുന്‍ഗണനാ ലിസ്റ്റില്‍ കഴിയുന്നവരെ തേടി രണ്ടാംഘട്ട പരിശോധന ഊര്‍ജിതമാക്കുകയാണ് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍. വിവിധ സ്‌ക്വാാഡുകള്‍ രൂപീകരിച്ചാണ് അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടക്കുന്നത്. ജില്ലയില്‍ അര്‍ഹതപ്പെട്ട ആയിരങ്ങളുടെ അപേക്ഷ കെട്ടിക്കിടക്കുമ്പോഴാണ് നിരവധിയാളുകള്‍ അനര്‍ഹമായി റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കൈക്കലാക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ ഇപ്പോഴും മുന്‍ഗണനാ ലിസ്റ്റിലുണ്ടെന്നതാണ് വിവരം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുന്‍ഗണനാ ലിസ്റ്റിലെ അനര്‍ഹരെ കണ്ടെത്താന്‍ സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചിരുന്നെങ്കിലും ഒഴിയാബാധയായി അനര്‍ഹര്‍ കടിച്ചുതൂങ്ങുകയാണ്. എന്നാല്‍ അര്‍ഹരായവര്‍ക്ക് അവസരം ലഭിക്കാന്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് സ്വയം ഒഴിഞ്ഞുകൊടുത്ത നല്ല മനുഷ്യരും ജില്ലയിലുണ്ട്. 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, നാല് ചക്ര വാഹനമുള്ളവര്‍ (ടാക്‌സി ഒഴിച്ച്), സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിയുള്ള അംഗങ്ങളുള്ള കുടുംബം, ആദായ നികുതി അടക്കുന്ന കുടുംബം,
സര്‍വിസ് പെന്‍ഷനും ബന്ധപ്പെട്ട ആനുകൂല്യങ്ങളുമുള്ള കുടുംബം, 25,000 രൂപയിലേറെ വരുമാനമുളള കുടുംബം എന്നിവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സ്വമേധയാ പുറത്തു പോകേണ്ടതാണെണ് വകുപ്പ് അധികൃതര്‍ പലകുറി അറിയിപ്പുകള്‍ നല്‍കിയിട്ടും അനര്‍ഹരെ പുറത്താക്കാന്‍ സാധിച്ചിട്ടില്ല. വിവിധ മാരക രോഗങ്ങള്‍ പിടിപ്പെട്ട് ചികിത്സയില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിലുള്ളവര്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പുറത്ത് നില്‍ക്കുമ്പോള്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉയര്‍ന്ന ജോലിയുള്ളവര്‍ അര്‍ഹതപ്പെട്ടവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. അനര്‍ഹരെ കണ്ടെത്തുന്നതിന് വിവിധ വകുപ്പുകളെ ഏല്‍പ്പിച്ചിരുന്നെങ്കിലും പലരും കള്ള സത്യാവാങ്ങ്മൂലം നല്‍കി അര്‍ഹരായവരുടെ അന്നം മുടക്കുകയാണ്. അനര്‍ഹരെ കണ്ടെത്തുന്ന നടപടികള്‍ കാര്യക്ഷമമാകണമെങ്കില്‍ താഴെ തട്ടില്‍ നടക്കുന്ന സര്‍വേ സത്യസന്ധമായി പൂര്‍ത്തീകരിക്കണം. എന്നാല്‍ വാര്‍ഡ് തലങ്ങളില്‍ രാഷ്ട്രീയ നേതൃത്വം ഇഷ്ടക്കാരെയും പാര്‍ട്ടിക്കാരെയും മുന്‍ഗണനാ ലിസ്റ്റില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്.
ജില്ലയിലെ അനര്‍ഹരെയും അര്‍ഹരെയും കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഇതുവരെ സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ലഭ്യമായ വിവരങ്ങളുടെ ലിസ്റ്റനുസരിച്ച് നടപടി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. റേഷന്‍ വ്യാപാരികള്‍ക്ക് കടയുടെ പരിധിയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ വേഗത്തില്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാനാകും. എന്നാല്‍ പലയിടങ്ങളിലും കാര്‍ഡുടമകളും റേഷന്‍ കട നടത്തുന്നവരും തമ്മില്‍ വാക്കേറ്റം ഉണ്ടായതോടെ അനര്‍ഹര്‍ക്ക് മുന്നില്‍ റേഷന്‍ വ്യാപാരികള്‍ കണ്ണടക്കുകയാണ്.
ഇപോസ് മെഷീന്‍ സംവിധാനം നിലവില്‍ വന്നാല്‍ അനര്‍ഹരെ കണ്ടെത്തുന്ന നടപടികള്‍ വേഗത്തിലാക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നെങ്കിലും അനര്‍ഹര്‍ ഇപ്പോഴും ആനുകൂല്യങ്ങള്‍ കൈപ്പറ്റി കൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •5 hours ago
No Image

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

International
  •5 hours ago
No Image

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

uae
  •13 hours ago
No Image

യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

uae
  •13 hours ago
No Image

ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

Tech
  •13 hours ago
No Image

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്‌സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ

uae
  •13 hours ago
No Image

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

Kerala
  •14 hours ago
No Image

യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് . 

uae
  •14 hours ago
No Image

വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ

oman
  •14 hours ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

PSC/UPSC
  •14 hours ago
No Image

യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു

അര നൂറ്റാണ്ടിലേറെ കാലം ദുബൈ കസ്റ്റംസിന്റെ തലവനായിരുന്ന കാസിം പിള്ളയുടെ വിയോഗം പരിചിത വൃത്തങ്ങളില്‍ വേദന പടര്‍ത്തി 

uae
  •15 hours ago
No Image

യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ

uae
  •15 hours ago
No Image

വിമാന യാത്രിക്കരുടെ ശ്രദ്ധക്ക്; അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ടിലെത്തുന്നവർക്ക് ഈ കാര്യം ശ്രദ്ധക്കുക

oman
  •16 hours ago
No Image

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി

National
  •16 hours ago
No Image

മകന്‍ ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Kerala
  •16 hours ago
No Image

അര്‍ജുന് വേണ്ടി സാധ്യമായ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും; എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചില്‍ തുടരും; ഉന്നതതല യോഗ തീരുമാനം

Kerala
  •17 hours ago
ADVERTISEMENT
No Image

സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവക്കുന്നര്‍ സൂക്ഷിക്കുക, സ്‌കാമര്‍മാര്‍ നിങ്ങളോടൊപ്പമുണ്ട്.

uae
  •2 minutes ago
No Image

കുപ്‌വാരയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു; നാല് പേര്‍ക്ക് പരുക്ക്

National
  •12 minutes ago
No Image

അര്‍ജുനായുള്ള തെരച്ചിലിന് മത്സ്യത്തൊഴിലാളികളും പ്രാദേശിക മുങ്ങല്‍ വിദഗ്ധരും; കുന്ദാപുരയിലെ ഏഴംഗ സംഘം ഷിരൂരിലെത്തി

Kerala
  •25 minutes ago
No Image

 32,046 കുടുംബങ്ങള്‍ക്ക് കേരള ബാങ്കിന്റെ ജപ്തി നോട്ടിസ്

Kerala
  •27 minutes ago
No Image

കൊച്ചിയിൽ സിനിമ ഷൂട്ടിംഗിനിടെ വാഹനാപകടം; മൂന്ന് യുവ അഭിനേതാക്കൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്ക്

Kerala
  •2 hours ago
No Image

ഉയർന്ന ശബ്ദത്തിൽ പാട്ടുവെച്ചു; അയൽവാസിയെ വീട്ടിൽ കയറി വെട്ടി, പ്രതി പിടിയിൽ

Kerala
  •2 hours ago
No Image

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ഇന്ന്; ബജറ്റ് അവഗണനയിൽ പ്രതിഷേധിച്ച് 'ഇൻഡ്യ' മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും

National
  •3 hours ago
No Image

അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ

Kerala
  •4 hours ago
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •5 hours ago

ADVERTISEMENT