HOME
DETAILS

രോഗം പരത്തുന്ന താലൂക്കാശുപത്രി; അധികൃതര്‍ക്ക് മൗനം

  
Web Desk
June 14 2017 | 00:06 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b6


പൊന്നാനി: സാധാരണ രോഗം ഭേദമാകാനാണ് ആശുപത്രിയിലേക്ക് രോഗികള്‍ വരാറെങ്കില്‍ പൊന്നാനി താലൂക്കാശുപത്രിയില്‍ സ്ഥിതി മറ്റൊന്നാണ്. ഇവിടെ ഒരിക്കല്‍ വന്നു പോയാല്‍ മാറാരോഗങ്ങളോ പകര്‍ച്ചവ്യാധികളോ പിടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും സിറിഞ്ചുകളും രക്തം നിറഞ്ഞ കോട്ടണും വരാന്തയില്‍ തന്നെ ഉപേക്ഷിച്ച അവസ്ഥയിലാണ്. ദിനേനെ മുവായിരത്തിലധികം രോഗികള്‍ ഒ.പി യില്‍ പരിഗോധനക്കെത്തുന്ന ആശുപത്രിയില്‍ വരാന്തയില്‍ രോഗികള്‍ നില്‍ക്കുന്നിടത്ത് തന്നെയാണ് യാതൊരു ഉത്തരവാദിത്വവുമില്ലാതെ ആശുപത്രി മാലിന്യങ്ങള്‍ ബക്കറ്റില്‍ ഉപേക്ഷിച്ചത്.
രക്തത്തിലും മറ്റും ഇരിക്കുന്ന ഈച്ചകള്‍ രോഗികളുടെ മുറിവിലും ഇരിക്കുന്ന ദുരന്തകാഴ്ചയാണിവിടെ .
ചെറിയൊരു രോഗവുമായി വരുന്ന രോഗി താലൂക്കാശുപത്രിയില്‍ കൂടുതല്‍ നേരം ഇരുന്നാല്‍ പകര്‍ച്ചവ്യാധിയുമായാകും തിരിച്ചുപോക്ക്. ആശുപത്രി മാലിന്യങ്ങള്‍ വരാന്തയില്‍ ഉപേക്ഷിച്ചത് ആശുപത്രി സൂപ്രണ്ടിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ നടപടിയെടുക്കാമെന്ന് അറിയിച്ചെങ്കിലും കാര്യങ്ങള്‍ പഴയപടി തന്നെ.
ആശുപത്രി പരിസരം കണ്ടാല്‍ അറയ്ക്കുന്ന മാലിന്യക്കാഴ്ചകളും ദുര്‍ഗന്ധവുമാണ് . പ്രസവ വാര്‍ഡിന് തൊട്ടുപിന്നില്‍ ശുചിമുറി മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. മലിനജലം ദിവസങ്ങളായി കെട്ടിക്കിടക്കുകയാണ്. ജനറല്‍ വാര്‍ഡിനടുത്ത് അഴുക്കുചാല്‍ ഒഴുക്കുനിലച്ച് കിടക്കുന്നു. ഇടിഞ്ഞുവീണ ചുറ്റുമതില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ശുചിമുറി മാലിന്യം തള്ളുന്ന ടാങ്കുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. രോഗികളെയും കൂടെ നില്‍ക്കുന്നവരെയും കൊതുകുകള്‍ രാത്രി ഉറങ്ങാനനുവദിക്കുന്നില്ല.
താലൂക്കാശുപത്രിയില്‍ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന മാലിന്യമലിനജല പ്രശ്‌നങ്ങള്‍ക്ക് മൂന്നു മാസത്തിനകം ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് നഗരസഭാധ്യക്ഷന്റെ വാഗ്ദാനം . മാലിന്യസംസ്‌കരണത്തിനും മലിനജലം ശുദ്ധീകരിച്ച് ഒഴുക്കിവിടുന്നതിനും കൃത്യമായ സംവിധാനങ്ങള്‍ ഒരുക്കും. ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നിര്‍ദേശപ്രകാരം തയാറാക്കിയ പദ്ധതി നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ഇതിനായി 70 ലക്ഷം രൂപ നഗരസഭ തനതു ഫണ്ടില്‍നിന്നു വകയിരുത്തിയിട്ടുണ്ടെന്നും നഗരസഭാധ്യക്ഷന്‍ സി.പി മുഹമ്മദ് കുഞ്ഞി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  26 minutes ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  27 minutes ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  43 minutes ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  44 minutes ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  an hour ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  an hour ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  an hour ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  2 hours ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 hours ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  2 hours ago