HOME
DETAILS

നെയ്യാറ്റിന്‍കരയ്ക്കും പാറശാലയ്ക്കും പിന്നാലെ ഉദിയന്‍കുളങ്ങരയിലും മോഷണ പരമ്പര

  
backup
June 14, 2017 | 8:07 PM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82

 

പാറശാല: ദിവസങ്ങള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കരയിലും പാറശാലയിലും നടന്ന മോഷണ പരമ്പരകള്‍ക്ക് പിന്നാലെ കഴിഞ്ഞദിവസം രാത്രിയില്‍ ഉദിയന്‍കുളങ്ങരയിലും മോഷണ പരമ്പര അരങ്ങേറി.
സാധനങ്ങളും പണവും പൂജാവിഗ്രഹങ്ങളുമുള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഉദിയന്‍കുളങ്ങരയില്‍ നടന്ന മോഷണ പരമ്പയെത്തുടര്‍ന്ന് വീണ്ടും നെയ്യാറ്റിന്‍കര പൊലിസ് സബ് ഡിവിഷന്‍ കുപ്രസിദ്ധി നേടുകയാണ്. ഉദിയന്‍കുളങ്ങര ജങ്ഷനിലെ നീല മെഡിക്കല്‍സ് , വത്സല ഹോട്ടല്‍ , ബിജുവിന്റെ ഉടമസ്ഥതയിലുളള സിദ്ധ-മര്‍മ വൈദ്യശാല , സമീപത്തുളള പടൂക്ക , ലോട്ടറിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
നെയ്യാറ്റിന്‍കരയില്‍ നടന്നതു പോലെ മേല്‍കൂരയിലെ ഓട് തകര്‍ത്താണ് ഉദിയന്‍കുളങ്ങരയിലും മോഷ്ടാവ് അകത്ത് കടന്നത്. വത്സല ഹോട്ടലില്‍ നിന്നും 25 ,000 രൂപയും പഞ്ചലോഹ വിഗ്രഹവുമാണ് കവര്‍ന്നത്. പഞ്ചലോഹ വിഗ്രഹത്തിന് ഇരുപത്തി അയ്യായിരം രൂപ വില കണക്കാക്കുന്നു.
ലോട്ടറിക്കടയില്‍ നിന്നും 5 ,000 രൂപയും ലോട്ടറി ടിക്കറ്റുകളും നീലാ മെഡിക്കല്‍സില്‍ നിന്നും 15 ,000 രൂപയും പൂക്കടയില്‍ നിന്ന് 36 ,000 രൂപയും നഷ്ടപ്പെട്ടു. സമീപത്തുളള ജിയാ ഫിനാന്‍സ് , ചിത്രാ മെറ്റല്‍സ് , പ്രഭാ സൗണ്ട്‌സ് , സ്വിസ് വാച്ച് കട എന്നീ സ്ഥാപനങ്ങളിലും മോഷണ ശ്രമവും നടന്നിരുന്നു. ഇന്നലെ രാവിലെ കടകള്‍ തുറന്നപ്പോഴാണ് ഉടമകള്‍ മോഷണ വിവരം അറിയുന്നത്.
സംഭവത്തെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുളള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നെയ്യാറ്റിന്‍കരയിലും പാറശാലയിലും കവര്‍ച്ച നടത്തിയ സംഘം തന്നെയാകും ഉദിയന്‍കുളങ്ങരയിലും കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലിസ് നിഗമനം.
ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഉദിയന്‍കുളങ്ങരയില്‍ നടന്ന മോഷണത്തില്‍ വ്യാപാരികളും നാട്ടുകാരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  6 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  6 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  6 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  6 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  6 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  7 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  7 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  7 days ago