HOME
DETAILS

നെയ്യാറ്റിന്‍കരയ്ക്കും പാറശാലയ്ക്കും പിന്നാലെ ഉദിയന്‍കുളങ്ങരയിലും മോഷണ പരമ്പര

  
backup
June 14, 2017 | 8:07 PM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82

 

പാറശാല: ദിവസങ്ങള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കരയിലും പാറശാലയിലും നടന്ന മോഷണ പരമ്പരകള്‍ക്ക് പിന്നാലെ കഴിഞ്ഞദിവസം രാത്രിയില്‍ ഉദിയന്‍കുളങ്ങരയിലും മോഷണ പരമ്പര അരങ്ങേറി.
സാധനങ്ങളും പണവും പൂജാവിഗ്രഹങ്ങളുമുള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഉദിയന്‍കുളങ്ങരയില്‍ നടന്ന മോഷണ പരമ്പയെത്തുടര്‍ന്ന് വീണ്ടും നെയ്യാറ്റിന്‍കര പൊലിസ് സബ് ഡിവിഷന്‍ കുപ്രസിദ്ധി നേടുകയാണ്. ഉദിയന്‍കുളങ്ങര ജങ്ഷനിലെ നീല മെഡിക്കല്‍സ് , വത്സല ഹോട്ടല്‍ , ബിജുവിന്റെ ഉടമസ്ഥതയിലുളള സിദ്ധ-മര്‍മ വൈദ്യശാല , സമീപത്തുളള പടൂക്ക , ലോട്ടറിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
നെയ്യാറ്റിന്‍കരയില്‍ നടന്നതു പോലെ മേല്‍കൂരയിലെ ഓട് തകര്‍ത്താണ് ഉദിയന്‍കുളങ്ങരയിലും മോഷ്ടാവ് അകത്ത് കടന്നത്. വത്സല ഹോട്ടലില്‍ നിന്നും 25 ,000 രൂപയും പഞ്ചലോഹ വിഗ്രഹവുമാണ് കവര്‍ന്നത്. പഞ്ചലോഹ വിഗ്രഹത്തിന് ഇരുപത്തി അയ്യായിരം രൂപ വില കണക്കാക്കുന്നു.
ലോട്ടറിക്കടയില്‍ നിന്നും 5 ,000 രൂപയും ലോട്ടറി ടിക്കറ്റുകളും നീലാ മെഡിക്കല്‍സില്‍ നിന്നും 15 ,000 രൂപയും പൂക്കടയില്‍ നിന്ന് 36 ,000 രൂപയും നഷ്ടപ്പെട്ടു. സമീപത്തുളള ജിയാ ഫിനാന്‍സ് , ചിത്രാ മെറ്റല്‍സ് , പ്രഭാ സൗണ്ട്‌സ് , സ്വിസ് വാച്ച് കട എന്നീ സ്ഥാപനങ്ങളിലും മോഷണ ശ്രമവും നടന്നിരുന്നു. ഇന്നലെ രാവിലെ കടകള്‍ തുറന്നപ്പോഴാണ് ഉടമകള്‍ മോഷണ വിവരം അറിയുന്നത്.
സംഭവത്തെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുളള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നെയ്യാറ്റിന്‍കരയിലും പാറശാലയിലും കവര്‍ച്ച നടത്തിയ സംഘം തന്നെയാകും ഉദിയന്‍കുളങ്ങരയിലും കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലിസ് നിഗമനം.
ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഉദിയന്‍കുളങ്ങരയില്‍ നടന്ന മോഷണത്തില്‍ വ്യാപാരികളും നാട്ടുകാരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  7 days ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  7 days ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  7 days ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  7 days ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  7 days ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  7 days ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  7 days ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  7 days ago
No Image

കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  7 days ago