HOME
DETAILS

നെയ്യാറ്റിന്‍കരയ്ക്കും പാറശാലയ്ക്കും പിന്നാലെ ഉദിയന്‍കുളങ്ങരയിലും മോഷണ പരമ്പര

  
backup
June 14, 2017 | 8:07 PM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82

 

പാറശാല: ദിവസങ്ങള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കരയിലും പാറശാലയിലും നടന്ന മോഷണ പരമ്പരകള്‍ക്ക് പിന്നാലെ കഴിഞ്ഞദിവസം രാത്രിയില്‍ ഉദിയന്‍കുളങ്ങരയിലും മോഷണ പരമ്പര അരങ്ങേറി.
സാധനങ്ങളും പണവും പൂജാവിഗ്രഹങ്ങളുമുള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഉദിയന്‍കുളങ്ങരയില്‍ നടന്ന മോഷണ പരമ്പയെത്തുടര്‍ന്ന് വീണ്ടും നെയ്യാറ്റിന്‍കര പൊലിസ് സബ് ഡിവിഷന്‍ കുപ്രസിദ്ധി നേടുകയാണ്. ഉദിയന്‍കുളങ്ങര ജങ്ഷനിലെ നീല മെഡിക്കല്‍സ് , വത്സല ഹോട്ടല്‍ , ബിജുവിന്റെ ഉടമസ്ഥതയിലുളള സിദ്ധ-മര്‍മ വൈദ്യശാല , സമീപത്തുളള പടൂക്ക , ലോട്ടറിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
നെയ്യാറ്റിന്‍കരയില്‍ നടന്നതു പോലെ മേല്‍കൂരയിലെ ഓട് തകര്‍ത്താണ് ഉദിയന്‍കുളങ്ങരയിലും മോഷ്ടാവ് അകത്ത് കടന്നത്. വത്സല ഹോട്ടലില്‍ നിന്നും 25 ,000 രൂപയും പഞ്ചലോഹ വിഗ്രഹവുമാണ് കവര്‍ന്നത്. പഞ്ചലോഹ വിഗ്രഹത്തിന് ഇരുപത്തി അയ്യായിരം രൂപ വില കണക്കാക്കുന്നു.
ലോട്ടറിക്കടയില്‍ നിന്നും 5 ,000 രൂപയും ലോട്ടറി ടിക്കറ്റുകളും നീലാ മെഡിക്കല്‍സില്‍ നിന്നും 15 ,000 രൂപയും പൂക്കടയില്‍ നിന്ന് 36 ,000 രൂപയും നഷ്ടപ്പെട്ടു. സമീപത്തുളള ജിയാ ഫിനാന്‍സ് , ചിത്രാ മെറ്റല്‍സ് , പ്രഭാ സൗണ്ട്‌സ് , സ്വിസ് വാച്ച് കട എന്നീ സ്ഥാപനങ്ങളിലും മോഷണ ശ്രമവും നടന്നിരുന്നു. ഇന്നലെ രാവിലെ കടകള്‍ തുറന്നപ്പോഴാണ് ഉടമകള്‍ മോഷണ വിവരം അറിയുന്നത്.
സംഭവത്തെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുളള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നെയ്യാറ്റിന്‍കരയിലും പാറശാലയിലും കവര്‍ച്ച നടത്തിയ സംഘം തന്നെയാകും ഉദിയന്‍കുളങ്ങരയിലും കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലിസ് നിഗമനം.
ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഉദിയന്‍കുളങ്ങരയില്‍ നടന്ന മോഷണത്തില്‍ വ്യാപാരികളും നാട്ടുകാരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രസീലിയൻ സൂപ്പർ താരത്തിന് കളി തുടരാൻ കാൽമുട്ട് ദാനം ചെയ്യാൻ തയ്യാറായി ആരാധകൻ; താരത്തിന്റെ മറുപടി വൈറൽ

Football
  •  2 days ago
No Image

യുഎഇയിലുള്ള പ്രവാസികൾക്ക് ആശ്വാസമായേക്കും: സ്വർണ്ണാഭരണ പരിധി പുതുക്കാൻ സാധ്യത; കസ്റ്റംസ് നിയമങ്ങളിൽ സമൂല പരിഷ്‌കരണം വരുന്നു

uae
  •  2 days ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു; ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി സൂചന

Kerala
  •  2 days ago
No Image

ഗസ്സയിൽ രണ്ടാംഘട്ട സമാധാനപദ്ധതിക്ക് വഴി തെളിയുന്നു; ഹമാസ് കൈമാറാൻ ബാക്കിയുള്ളത് ഒരു ബന്ദിയുടെ മൃതദേഹം മാത്രം

International
  •  2 days ago
No Image

ഇറാഖി ക്വിസി മുതൽ വാഗ്യു ഷവർമ വരെ; ഗ്ലോബൽ വില്ലേജിലെ രുചിയേറും ഭക്ഷണശാലകൾ പരിചയപ്പെടാം

uae
  •  2 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: നീതിക്കായി അപ്പീൽ; പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു; ശിക്ഷാവിധി വെള്ളിയാഴ്ച

Kerala
  •  2 days ago
No Image

വെടിനിര്‍ത്തല്‍ നിലനില്‍ക്കെ മരുന്നും ഭക്ഷണവുമില്ലാതെ ഗസ്സ

International
  •  2 days ago
No Image

മാതാപിതാക്കൾക്കുള്ള ജി.പി.എഫ് നോമിനേഷൻ വിവാഹത്തോടെ അസാധു: സുപ്രിംകോടതി 

National
  •  2 days ago
No Image

പിറക്കാനിരിക്കുന്ന കുഞ്ഞിന് മമതാ ബാനര്‍ജിയുടെ പേരിടും; കുടുംബത്തോടൊപ്പം ചേര്‍ന്നതില്‍ മുഖ്യമന്ത്രിയോട് കടപ്പാടെന്ന് ബംഗ്ലാദേശില്‍നിന്ന് തിരിച്ചെത്തിയ സുനാലി ഖാത്തൂന്‍

National
  •  2 days ago
No Image

കുവൈത്തിൽ നിയമലംഘകർക്ക് പിടിവീഴുന്നു; 36,610 പ്രവാസികളെ നാടുകടത്തി

Kuwait
  •  2 days ago