HOME
DETAILS

നെയ്യാറ്റിന്‍കരയ്ക്കും പാറശാലയ്ക്കും പിന്നാലെ ഉദിയന്‍കുളങ്ങരയിലും മോഷണ പരമ്പര

  
backup
June 14, 2017 | 8:07 PM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82

 

പാറശാല: ദിവസങ്ങള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കരയിലും പാറശാലയിലും നടന്ന മോഷണ പരമ്പരകള്‍ക്ക് പിന്നാലെ കഴിഞ്ഞദിവസം രാത്രിയില്‍ ഉദിയന്‍കുളങ്ങരയിലും മോഷണ പരമ്പര അരങ്ങേറി.
സാധനങ്ങളും പണവും പൂജാവിഗ്രഹങ്ങളുമുള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഉദിയന്‍കുളങ്ങരയില്‍ നടന്ന മോഷണ പരമ്പയെത്തുടര്‍ന്ന് വീണ്ടും നെയ്യാറ്റിന്‍കര പൊലിസ് സബ് ഡിവിഷന്‍ കുപ്രസിദ്ധി നേടുകയാണ്. ഉദിയന്‍കുളങ്ങര ജങ്ഷനിലെ നീല മെഡിക്കല്‍സ് , വത്സല ഹോട്ടല്‍ , ബിജുവിന്റെ ഉടമസ്ഥതയിലുളള സിദ്ധ-മര്‍മ വൈദ്യശാല , സമീപത്തുളള പടൂക്ക , ലോട്ടറിക്കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
നെയ്യാറ്റിന്‍കരയില്‍ നടന്നതു പോലെ മേല്‍കൂരയിലെ ഓട് തകര്‍ത്താണ് ഉദിയന്‍കുളങ്ങരയിലും മോഷ്ടാവ് അകത്ത് കടന്നത്. വത്സല ഹോട്ടലില്‍ നിന്നും 25 ,000 രൂപയും പഞ്ചലോഹ വിഗ്രഹവുമാണ് കവര്‍ന്നത്. പഞ്ചലോഹ വിഗ്രഹത്തിന് ഇരുപത്തി അയ്യായിരം രൂപ വില കണക്കാക്കുന്നു.
ലോട്ടറിക്കടയില്‍ നിന്നും 5 ,000 രൂപയും ലോട്ടറി ടിക്കറ്റുകളും നീലാ മെഡിക്കല്‍സില്‍ നിന്നും 15 ,000 രൂപയും പൂക്കടയില്‍ നിന്ന് 36 ,000 രൂപയും നഷ്ടപ്പെട്ടു. സമീപത്തുളള ജിയാ ഫിനാന്‍സ് , ചിത്രാ മെറ്റല്‍സ് , പ്രഭാ സൗണ്ട്‌സ് , സ്വിസ് വാച്ച് കട എന്നീ സ്ഥാപനങ്ങളിലും മോഷണ ശ്രമവും നടന്നിരുന്നു. ഇന്നലെ രാവിലെ കടകള്‍ തുറന്നപ്പോഴാണ് ഉടമകള്‍ മോഷണ വിവരം അറിയുന്നത്.
സംഭവത്തെത്തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുളള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നെയ്യാറ്റിന്‍കരയിലും പാറശാലയിലും കവര്‍ച്ച നടത്തിയ സംഘം തന്നെയാകും ഉദിയന്‍കുളങ്ങരയിലും കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലിസ് നിഗമനം.
ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഉദിയന്‍കുളങ്ങരയില്‍ നടന്ന മോഷണത്തില്‍ വ്യാപാരികളും നാട്ടുകാരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; നീതിതേടി കുടുംബം

National
  •  2 days ago
No Image

ഡോളർ കരുത്താർജ്ജിച്ചു, സ്വർണ്ണവില താഴേക്ക്; യുഎഇയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും വിലയിൽ ഇടിവ്

uae
  •  2 days ago
No Image

ഭീതി ഒഴിയുന്നു; നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു

Kerala
  •  2 days ago
No Image

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്ത സംഭവം; ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

Kerala
  •  2 days ago
No Image

ഇനി ടിക്കറ്റും ക്യൂവുമില്ല: അബുദബിയിലെ മുഷ്‌രിഫ് മാളിൽ 'സ്മാർട്ട് പാർക്കിംഗ്' വരുന്നു; പണമടയ്ക്കാൻ പുതിയ സംവിധാനം

uae
  •  2 days ago
No Image

ആശങ്കകളുടെ ഇരുണ്ട ദിനങ്ങൾക്കൊടുവിൽ പുതിയ പ്രഭാതം; യുഎസ്-ഇറാൻ കരാറോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ യുഎഇ

uae
  •  2 days ago
No Image

CR7-നെ തൊട്ടുകളിച്ചാൽ കളി മാറും! നെവസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറി വെട്ടിനിരത്തി റൊണാൾഡോ പട; പോർച്ചുഗലിൽ ഫാൻസ് വാർ!

Football
  •  2 days ago
No Image

പോലിസ് ജീപ്പിലെത്തി ഭീഷണി; ബെംഗളൂരുവില്‍ മലയാളി യുവാക്കളില്‍ നിന്ന് 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി

National
  •  2 days ago
No Image

മോദിയെ 'മോടി പിടിപ്പിക്കാൻ' 2,586 കോടി; കേന്ദ്രം പരസ്യമുണ്ടാക്കാൻ കോടികൾ കൊടുത്തത് ആർക്കൊക്കെയെന്നത് 'രഹസ്യം'

National
  •  2 days ago
No Image

'യുഎഇ വളരെ അകലെയാണ്, പക്ഷേ അവരുടെ കാരുണ്യം ഇവിടെയുമെത്തി'; ഫിലിപ്പീൻസ് ഭൂകമ്പബാധിതർക്ക് താങ്ങായി യുഎഇ, കണ്ണീരോടെ നന്ദി പറഞ്ഞ് മുൻ പ്രവാസി

uae
  •  2 days ago