ഇസ്‌റാഈലിന് വേണ്ടി ചാരപ്പണി; ഇറാനില്‍ ഒരാളുടെ വധശിക്ഷ നടപ്പാക്കി
തെഹ്‌റാന്‍: ഇറാനില്‍ ഇസ്‌റാഈല്‍ ചാരന്റെ വധശിക്ഷ നടപ്പാക്കി. കൂറുഷ് കീവാനി എന്നയാളെയാണ് ചാരപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഇറാന്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഫെബ്രുവരി 28ന് സംഘര്‍ഷം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഇറാനില്‍ ചാരപ്രവൃത്തിയുടെ പേരില്‍ വധശിക്ഷ നടപ്പാക്കുന്നത്.
ഇറാനിലെ അതിസുരക്ഷ മേഖലകളെക്കുറിച്ചുള്ള വിവരങ്ങളും, ചിത്രങ്ങളും മൊസാദ് സംഘത്തിന് ഇയാള്‍ കൈമാറിയെന്നാണ് വിവരം. ബുധനാഴ്ച്ച കൂറൂഷ് ഇവാനിയുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ ജുഡീഷ്യറിയുടെ അറിയിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂണിലാണ് ഇയാള്‍ പിടിയിലായത്.
അതേസമയം പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണം ഇസ്റാഈൽ ശക്തമാക്കുന്നതായി റിപ്പോർട്ട്. ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്‌മാഈൽ ഖാത്തിബിനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്റാഈൽ അവകാശപ്പെട്ടു. ചൊവ്വാഴ്ച രാത്രി തെഹ്‌റാനിൽ നടത്തിയ മിന്നലാക്രമണത്തിലാണ് ഖാത്തിബ് കൊല്ലപ്പെട്ടതെന്ന് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്‌സ് വ്യക്തമാക്കി. എന്നാൽ ഇറാൻ ഔദ്യോഗികമായി ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
ഖാത്തിബിനൊപ്പം മന്ത്രാലയത്തിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ചതായി ഇസ്റാഈൽ സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇസ്റാഈൽ വധിക്കുന്ന മൂന്നാമത്തെ മുതിർന്ന ഇറാൻ നേതാവാണ് ഖാത്തിബ്. ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി, ബാസിജ് കമാൻഡർ ഗുലാംറെസ സുലൈമാനി എന്നിവരെ ചൊവ്വാഴ്ച ഇസ്റാഈൽ വധിച്ചിരുന്നു. കൊല്ലപ്പെട്ടതായി ഇറാൻ ഇന്ന് സ്ഥിരീകരിച്ചിരുന്നു.
മുൻ പാർലമെന്റ് സ്പീക്കറും സുരക്ഷാ സമിതി സെക്രട്ടറിയുമായിരുന്ന അലി ലാരിജാനിയുടെ വധം ഇറാന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാന്റെ അധികാര കേന്ദ്രങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. വരും ദിവസങ്ങളിൽ കൂടുതൽ ഇറാൻ നേതാക്കളെ ലക്ഷ്യമിടുമെന്ന് ഇസ്റാഈൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
iran has carried out the execution of an alleged israeli spy. the individual, identified as kourosh keivani, was executed on charges of espionage. this is the first execution in iran on espionage charges since the conflict began on february 28.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."