HOME
DETAILS

സിഗ്നല്‍ ലൈറ്റ് കത്തില്ല, മുന്നറിയിപ്പ് ബോര്‍ഡ് കാണില്ല; ദുരന്തം കാത്തുനിന്ന് അധികൃതര്‍

  
backup
November 03, 2018 | 3:20 AM

%e0%b4%b8%e0%b4%bf%e0%b4%97%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

മീനങ്ങാടി: ദേശീയ പാതയിലെ അപകട മേഖലയില്‍ സിഗ്നലും അപകട മുന്നറിയിപ്പ് ബോര്‍ഡുമുണ്ടെങ്കിലും ഉപകാരപ്പെടാതെ നശിക്കുന്നു. ദേശീയപാത 766ല്‍ കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി റോട്ടിലാണ് അപകട മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാടുമൂടി നശിക്കുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയായ കൊളഗപ്പാറ മുതല്‍ കാക്കവയല്‍ വരെയുള്ള പാതയോരം നടക്കാന്‍ പോലും കഴിയാത്ത വിധത്തിലാണ് കാടുകയറിക്കിടക്കുന്നത്. അപകട മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളാവട്ടെ കാണാന്‍ കഴിയാത്ത വിധം കാട്പിടിച്ച് നശിച്ച് കൊണ്ടിരിക്കുകയുമാണ്. എന്നാല്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്ന കാട് വെട്ടിമാറ്റുന്നതിന് വേണ്ട നടപടികള്‍ മാത്രം വൈകുന്നത് ദുരന്തത്തെ കാത്തിരിക്കുന്നത് പോലെയാണെന്ന് നാട്ടുകാരും ആരോപിക്കുന്നു.
വളവോട് കൂടിയ പാതിരിപ്പാലം ഇറക്കത്തില്‍ അപകടങ്ങള്‍ പതിവായപ്പോഴാണ് മുന്നറിയിപ്പ് ബോര്‍ഡും വേഗത നിയന്ത്രണ മുന്നറിയിപ്പായി സിഗ്നല്‍ ലൈറ്റും സ്ഥാപിച്ചത്.സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി.
മുന്നറിയിപ്പ് ബോര്‍ഡാവട്ടെ അക്ഷരങ്ങള്‍ മാഞ്ഞ് കാടുകയറിയ നിലയിലാണ്. റോഡിലേക്ക് കാട് വളര്‍ന്നതിനാല്‍ വളവ് തിരിഞ്ഞ് കയറി വരുന്ന വാഹനം കാണാന്‍ കഴിയാതെ എതിരെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും ഇവിടെ സാധ്യത കൂടിയിരിക്കുകയാണ്. പൊതുവെ അമിത വേഗത വില്ലനാവുന്ന ഇവിടം കാടു കൂടി വളര്‍ന്നതോടെ കാല്‍നടയാത്രക്കാരും ഭീതിയിലാണ്. മീനങ്ങാടി എഫ്.സി.ഐ ഗോഡൗണ്‍ കഴിഞ്ഞുള്ള വളവിലും, കാക്കവയല്‍ സുധിക്കവല അമ്പല വളവിലും കാട് വളര്‍ന്ന് റോഡിലേക്ക് തൂങ്ങി നില്‍ക്കുകയാണ്. ഇവിടെയുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ പൂര്‍ണമായും കാടിനുള്ളിലാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒപ്പം നിന്നവര്‍ക്ക് നന്ദി, അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി';  ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു

Kerala
  •  11 days ago
No Image

ഹരിപ്പാട് പത്തൊമ്പതുകാരി പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം; പ്രതികരണവുമായി ഡോക്ടർ 

Kerala
  •  11 days ago
No Image

ബലി പെരുന്നാൾ പ്രമാണിച്ച് 2.77 കോടി ദിർഹമിന്റെ ‘ഈദിയ്യ’ സഹായവുമായി ദുബൈ; 11,700 ലധികം പേർക്ക് പ്രയോജനം ലഭിക്കും

uae
  •  11 days ago
No Image

ബീക്കന്‍ ലൈറ്റിട്ട് ആംബുലന്‍സില്‍ എം.ഡി.എം.എ കടത്ത്, സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; തൃശൂരില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  11 days ago
No Image

മാസപ്പടി കേസ്: സിഎംആർഎല്ലിന് വൻ തിരിച്ചടി; ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

Kerala
  •  11 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല 

Kerala
  •  11 days ago
No Image

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പെന്ന് രേഖകള്‍; വിവാദം കനക്കുന്നു

Kerala
  •  11 days ago
No Image

അന്വേഷണം വഴിതിരിച്ചുവിടാൻ കെഎസ്‌യുവിന്റെ പേരിൽ ഭീഷണിക്കത്ത്; പൊലിസുകാരന്റെ ബൈക്കിന് തീയിട്ട കേസിൽ പ്രതികളായ യുവതികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  11 days ago
No Image

കുഞ്ഞു ജീവന്റെ സ്മരണയുമായി സപ്ലൈകോ; 'ആലിന്‍' ബ്രാന്‍ഡ് നോട്ട്ബുക്കുകള്‍ വിപണിയിലേക്ക്

Kerala
  •  11 days ago
No Image

‘ആർക്കും പരുക്കില്ല, ആശങ്ക വേണ്ട’; ഗുൽമാർഗിൽ സാഹചര്യം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല

National
  •  11 days ago