HOME
DETAILS

സിഗ്നല്‍ ലൈറ്റ് കത്തില്ല, മുന്നറിയിപ്പ് ബോര്‍ഡ് കാണില്ല; ദുരന്തം കാത്തുനിന്ന് അധികൃതര്‍

  
backup
November 03, 2018 | 3:20 AM

%e0%b4%b8%e0%b4%bf%e0%b4%97%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

മീനങ്ങാടി: ദേശീയ പാതയിലെ അപകട മേഖലയില്‍ സിഗ്നലും അപകട മുന്നറിയിപ്പ് ബോര്‍ഡുമുണ്ടെങ്കിലും ഉപകാരപ്പെടാതെ നശിക്കുന്നു. ദേശീയപാത 766ല്‍ കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി റോട്ടിലാണ് അപകട മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാടുമൂടി നശിക്കുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയായ കൊളഗപ്പാറ മുതല്‍ കാക്കവയല്‍ വരെയുള്ള പാതയോരം നടക്കാന്‍ പോലും കഴിയാത്ത വിധത്തിലാണ് കാടുകയറിക്കിടക്കുന്നത്. അപകട മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളാവട്ടെ കാണാന്‍ കഴിയാത്ത വിധം കാട്പിടിച്ച് നശിച്ച് കൊണ്ടിരിക്കുകയുമാണ്. എന്നാല്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്ന കാട് വെട്ടിമാറ്റുന്നതിന് വേണ്ട നടപടികള്‍ മാത്രം വൈകുന്നത് ദുരന്തത്തെ കാത്തിരിക്കുന്നത് പോലെയാണെന്ന് നാട്ടുകാരും ആരോപിക്കുന്നു.
വളവോട് കൂടിയ പാതിരിപ്പാലം ഇറക്കത്തില്‍ അപകടങ്ങള്‍ പതിവായപ്പോഴാണ് മുന്നറിയിപ്പ് ബോര്‍ഡും വേഗത നിയന്ത്രണ മുന്നറിയിപ്പായി സിഗ്നല്‍ ലൈറ്റും സ്ഥാപിച്ചത്.സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി.
മുന്നറിയിപ്പ് ബോര്‍ഡാവട്ടെ അക്ഷരങ്ങള്‍ മാഞ്ഞ് കാടുകയറിയ നിലയിലാണ്. റോഡിലേക്ക് കാട് വളര്‍ന്നതിനാല്‍ വളവ് തിരിഞ്ഞ് കയറി വരുന്ന വാഹനം കാണാന്‍ കഴിയാതെ എതിരെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും ഇവിടെ സാധ്യത കൂടിയിരിക്കുകയാണ്. പൊതുവെ അമിത വേഗത വില്ലനാവുന്ന ഇവിടം കാടു കൂടി വളര്‍ന്നതോടെ കാല്‍നടയാത്രക്കാരും ഭീതിയിലാണ്. മീനങ്ങാടി എഫ്.സി.ഐ ഗോഡൗണ്‍ കഴിഞ്ഞുള്ള വളവിലും, കാക്കവയല്‍ സുധിക്കവല അമ്പല വളവിലും കാട് വളര്‍ന്ന് റോഡിലേക്ക് തൂങ്ങി നില്‍ക്കുകയാണ്. ഇവിടെയുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ പൂര്‍ണമായും കാടിനുള്ളിലാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആസൂത്രണ ബോര്‍ഡ് നിയമനം; മൂല്യനിര്‍ണയത്തില്‍ ഗുരുതര ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

latest
  •  2 days ago
No Image

ഡ്യൂട്ടി സമയത്ത് മദ്യപാനം;എസ്.ഐക്കും സി.പി.ഒക്കും സസ്‌പെൻഷൻ

latest
  •  2 days ago
No Image

പുതിയ തന്ത്രങ്ങളുമായി കണ്ണൂര്‍ വാരിയേഴ്‌സ്; റഷ്യന്‍ താരം ആന്‍ഡ്രേ ചെര്‍ണിഷോവ് ടീമിന്റെ പുതിയ പരിശീലകന്‍

Kerala
  •  2 days ago
No Image

നവജാതശിശുവിനെ മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് കടന്ന യുവതി പൊലിസ് പിടിയില്‍; ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവച്ചു

Kerala
  •  2 days ago
No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  2 days ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  2 days ago
No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  2 days ago
No Image

'യു.ഡി.എഫിന്റേത് സംഘ്പരിവാര്‍ സേവ' വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ; ബി.ജെ.പിക്കെതിരായ പോരാട്ടം പിണറായിയിൽ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

Kerala
  •  2 days ago
No Image

ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

Kerala
  •  2 days ago
No Image

ഷാര്‍ജയില്‍ അപേക്ഷ നല്‍കി രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ള, പാചകവാതക സേവനങ്ങള്‍ക്കുള്ള അനുമതി

uae
  •  2 days ago