HOME
DETAILS

സിഗ്നല്‍ ലൈറ്റ് കത്തില്ല, മുന്നറിയിപ്പ് ബോര്‍ഡ് കാണില്ല; ദുരന്തം കാത്തുനിന്ന് അധികൃതര്‍

  
backup
November 03, 2018 | 3:20 AM

%e0%b4%b8%e0%b4%bf%e0%b4%97%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

മീനങ്ങാടി: ദേശീയ പാതയിലെ അപകട മേഖലയില്‍ സിഗ്നലും അപകട മുന്നറിയിപ്പ് ബോര്‍ഡുമുണ്ടെങ്കിലും ഉപകാരപ്പെടാതെ നശിക്കുന്നു. ദേശീയപാത 766ല്‍ കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി റോട്ടിലാണ് അപകട മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാടുമൂടി നശിക്കുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയായ കൊളഗപ്പാറ മുതല്‍ കാക്കവയല്‍ വരെയുള്ള പാതയോരം നടക്കാന്‍ പോലും കഴിയാത്ത വിധത്തിലാണ് കാടുകയറിക്കിടക്കുന്നത്. അപകട മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളാവട്ടെ കാണാന്‍ കഴിയാത്ത വിധം കാട്പിടിച്ച് നശിച്ച് കൊണ്ടിരിക്കുകയുമാണ്. എന്നാല്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്ന കാട് വെട്ടിമാറ്റുന്നതിന് വേണ്ട നടപടികള്‍ മാത്രം വൈകുന്നത് ദുരന്തത്തെ കാത്തിരിക്കുന്നത് പോലെയാണെന്ന് നാട്ടുകാരും ആരോപിക്കുന്നു.
വളവോട് കൂടിയ പാതിരിപ്പാലം ഇറക്കത്തില്‍ അപകടങ്ങള്‍ പതിവായപ്പോഴാണ് മുന്നറിയിപ്പ് ബോര്‍ഡും വേഗത നിയന്ത്രണ മുന്നറിയിപ്പായി സിഗ്നല്‍ ലൈറ്റും സ്ഥാപിച്ചത്.സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി.
മുന്നറിയിപ്പ് ബോര്‍ഡാവട്ടെ അക്ഷരങ്ങള്‍ മാഞ്ഞ് കാടുകയറിയ നിലയിലാണ്. റോഡിലേക്ക് കാട് വളര്‍ന്നതിനാല്‍ വളവ് തിരിഞ്ഞ് കയറി വരുന്ന വാഹനം കാണാന്‍ കഴിയാതെ എതിരെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും ഇവിടെ സാധ്യത കൂടിയിരിക്കുകയാണ്. പൊതുവെ അമിത വേഗത വില്ലനാവുന്ന ഇവിടം കാടു കൂടി വളര്‍ന്നതോടെ കാല്‍നടയാത്രക്കാരും ഭീതിയിലാണ്. മീനങ്ങാടി എഫ്.സി.ഐ ഗോഡൗണ്‍ കഴിഞ്ഞുള്ള വളവിലും, കാക്കവയല്‍ സുധിക്കവല അമ്പല വളവിലും കാട് വളര്‍ന്ന് റോഡിലേക്ക് തൂങ്ങി നില്‍ക്കുകയാണ്. ഇവിടെയുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ പൂര്‍ണമായും കാടിനുള്ളിലാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  3 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  3 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  3 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  3 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  3 days ago
No Image

പി.എസ്.സിയുടെ പുതിയ പരിഷ്കാരം തിരിച്ചടിയായി; ഒരു മിനിറ്റ് വൈകിയതിന് സീനിയർ ഡെപ്യൂട്ടി തഹസിൽദാർമാരെ പരീക്ഷയ്ക്കിരുത്തിയില്ല

Kerala
  •  3 days ago
No Image

വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം റസ്റ്റോറന്റിൽ ഇരുന്ന് കഴിക്കാനാകില്ല; 'നിയമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകാം' നിർണായക വിധിയുമായി ഉപഭോക്തൃ കോടതി

National
  •  3 days ago
No Image

ദുബൈ - ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ ​ഗതാ​ഗതം മന്ദഗതിയിൽ

uae
  •  3 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്ന് പണം കാണാതായ സംഭവം: ജുഡീഷ്യൽ അന്വേഷണം വേണം; ബിജെപിക്കും ആർഎസ്എസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യു.പി കോൺ​ഗ്രസ്

National
  •  3 days ago
No Image

'ഞാൻ ബ്രിട്ടീഷുകാരനാണ്, പക്ഷേ എന്റെ ഹൃദയം അൽ ഐനാണ്'; യുഎഇ ദേശീയഗാനം പാടി സോഷ്യൽ മീഡിയയിൽ തരംഗമായി യുകെ പെൺകുട്ടികൾ

uae
  •  3 days ago