HOME
DETAILS

സിഗ്നല്‍ ലൈറ്റ് കത്തില്ല, മുന്നറിയിപ്പ് ബോര്‍ഡ് കാണില്ല; ദുരന്തം കാത്തുനിന്ന് അധികൃതര്‍

  
backup
November 03, 2018 | 3:20 AM

%e0%b4%b8%e0%b4%bf%e0%b4%97%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

മീനങ്ങാടി: ദേശീയ പാതയിലെ അപകട മേഖലയില്‍ സിഗ്നലും അപകട മുന്നറിയിപ്പ് ബോര്‍ഡുമുണ്ടെങ്കിലും ഉപകാരപ്പെടാതെ നശിക്കുന്നു. ദേശീയപാത 766ല്‍ കല്‍പ്പറ്റ-സുല്‍ത്താന്‍ ബത്തേരി റോട്ടിലാണ് അപകട മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാടുമൂടി നശിക്കുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയായ കൊളഗപ്പാറ മുതല്‍ കാക്കവയല്‍ വരെയുള്ള പാതയോരം നടക്കാന്‍ പോലും കഴിയാത്ത വിധത്തിലാണ് കാടുകയറിക്കിടക്കുന്നത്. അപകട മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളാവട്ടെ കാണാന്‍ കഴിയാത്ത വിധം കാട്പിടിച്ച് നശിച്ച് കൊണ്ടിരിക്കുകയുമാണ്. എന്നാല്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്ന കാട് വെട്ടിമാറ്റുന്നതിന് വേണ്ട നടപടികള്‍ മാത്രം വൈകുന്നത് ദുരന്തത്തെ കാത്തിരിക്കുന്നത് പോലെയാണെന്ന് നാട്ടുകാരും ആരോപിക്കുന്നു.
വളവോട് കൂടിയ പാതിരിപ്പാലം ഇറക്കത്തില്‍ അപകടങ്ങള്‍ പതിവായപ്പോഴാണ് മുന്നറിയിപ്പ് ബോര്‍ഡും വേഗത നിയന്ത്രണ മുന്നറിയിപ്പായി സിഗ്നല്‍ ലൈറ്റും സ്ഥാപിച്ചത്.സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി.
മുന്നറിയിപ്പ് ബോര്‍ഡാവട്ടെ അക്ഷരങ്ങള്‍ മാഞ്ഞ് കാടുകയറിയ നിലയിലാണ്. റോഡിലേക്ക് കാട് വളര്‍ന്നതിനാല്‍ വളവ് തിരിഞ്ഞ് കയറി വരുന്ന വാഹനം കാണാന്‍ കഴിയാതെ എതിരെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനും ഇവിടെ സാധ്യത കൂടിയിരിക്കുകയാണ്. പൊതുവെ അമിത വേഗത വില്ലനാവുന്ന ഇവിടം കാടു കൂടി വളര്‍ന്നതോടെ കാല്‍നടയാത്രക്കാരും ഭീതിയിലാണ്. മീനങ്ങാടി എഫ്.സി.ഐ ഗോഡൗണ്‍ കഴിഞ്ഞുള്ള വളവിലും, കാക്കവയല്‍ സുധിക്കവല അമ്പല വളവിലും കാട് വളര്‍ന്ന് റോഡിലേക്ക് തൂങ്ങി നില്‍ക്കുകയാണ്. ഇവിടെയുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ പൂര്‍ണമായും കാടിനുള്ളിലാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  3 days ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  3 days ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  3 days ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  3 days ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  3 days ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  3 days ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  3 days ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  3 days ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  3 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  3 days ago