HOME
DETAILS

പ്രളയം; കര്‍ഷകനഷ്ടം 20,350 കോടി

  
backup
September 20, 2019 | 7:12 PM

kasarkod

#ടി.കെ ജോഷി


കാസര്‍കോട്: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 20351.84 കോടി രൂപ. 1038 വില്ലേജുകളിലെ നാലു ലക്ഷത്തോളം കര്‍ഷകര്‍ക്കാണ് പ്രളയം ഇത്ര വലിയ നഷ്ടം വരുത്തിവച്ചത്.
സംസ്ഥാനത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രവലിയ നഷ്ടത്തിന് കര്‍ഷകര്‍ ഇരയായിരിക്കുന്നതും.
കൃഷി വകുപ്പ് കഴിഞ്ഞ ദിവസം നടന്ന ബാങ്ക് തല അവലോകന യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് 2018ലും 2019 ലും ഉണ്ടായ പ്രളയത്തില്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം വ്യക്തമാക്കിയിരിക്കുന്നത്.
2018ലെ പ്രളയത്തില്‍ 19001.84 കോടിയുടെയും 2019ല്‍ ഉണ്ടായ പ്രളയത്തില്‍ 1350 കോടിയുടെയും നഷ്ടമുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പല കര്‍ഷകരും ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടിരിക്കുകയാണ്.
ഉരുള്‍പൊട്ടലില്‍ ഉണ്ടായ ഭൂമിയുടെയും വിളകളുടെയും നഷ്ടവും വെള്ളം കയറി കാര്‍ഷിക വിളകള്‍ക്കും കൃഷി അനുബന്ധ വസ്തുക്കള്‍ക്കുമുള്ള നഷ്ടവും കൂടി കണക്കാക്കിയ തുകയാണിത്. വന്‍ തുക ബാങ്ക് വായ്പയെടുത്ത കര്‍ഷകര്‍ക്കാണ് ഈ ഭീമമായ നഷ്ടം ഉണ്ടായിരിക്കുന്നതെന്നത് ആശങ്കയുളവാക്കുന്നതാണെന്നു കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബാങ്കുകളിലെ വായ്പാ തിരിച്ചടവിനെ ഇതു പ്രതികൂലമായി ബാധിക്കുമെന്നതിനു പുറമെ കര്‍ഷക കുടുംബങ്ങളുടെ ജീവിതവും കടുത്ത പ്രതിസന്ധിയിലായേക്കും.
33 മുതല്‍ 50 ശതമാനം വരെ കാര്‍ഷിക നഷ്ടമുണ്ടായവരുടെ വായ്പ തിരിച്ചടവിന് മൊറട്ടോറിയം പരിധി അടക്കം രണ്ടു വര്‍ഷവും 50 ശതമാനത്തിനു മുകളില്‍ കാര്‍ഷിക നഷ്ടമുണ്ടായവര്‍ക്ക് അഞ്ചു വര്‍ഷം വരെയും സമയപരിധി അനുവദിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബാങ്ക് അവലോകന സമിതിയുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ഇക്കാര്യം കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ഈ മാസം തന്നെ കൃഷി ഭവനുകളുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ യോഗം വിളിച്ചുകൂട്ടും. ബാങ്ക് അധികൃതരും ഈ യോഗത്തില്‍ പങ്കെടുക്കും.
വായ്പകള്‍ക്കു കൂടുതല്‍ സമയപരിധി അനുവദിച്ചതിനു പുറമെ ആവശ്യമുള്ളവര്‍ക്ക് പുതിയ ദീര്‍ഘകാല വായ്പ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയുടെയും റൊണാൾഡോയുടെയും മുകളിലാണ് നെയ്മറുടെ സ്ഥാനം നിൽക്കും: ബ്രസീലിയൻ ഇതിഹാസം

Football
  •  5 days ago
No Image

റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരുക്കേറ്റ യു.പി സ്വദേശി മരിച്ചു; അനുശോചനം അറിയിച്ച് ഇന്ത്യൻ എംബസി

Saudi-arabia
  •  5 days ago
No Image

ആശ്വാസജയം തേടി ബ്ലാസ്റ്റേഴ്‌സ്

Football
  •  5 days ago
No Image

മധ്യപ്രദേശിലെ ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം

crime
  •  5 days ago
No Image

ഭാര്യ വീട്ടുജോലി ചെയ്യാതിരിക്കുന്നത് ക്രൂരതയല്ല; നിരീക്ഷണവുമായി സുപ്രീംകോടതി

National
  •  5 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; ബുധനാഴ്ച കോഴിക്കോട് യുഡിഎഫിന്റെ വൻ റാലി

Kerala
  •  5 days ago
No Image

ഇസ്റാഈൽ അന്ത്യം പ്രഖ്യാപിച്ചു; പക്ഷേ ഹിസ്ബുള്ള ഉയർത്തെഴുന്നേറ്റു: പുനർനിർമ്മാണത്തിന്റെ അണിയറക്കഥകൾ

International
  •  5 days ago
No Image

ധോണി, രോഹിത്, ഗംഭീർ എന്നിവർ കഴിഞ്ഞാൽ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: മുൻ ഇന്ത്യൻ താരം 

Cricket
  •  5 days ago
No Image

ദുബൈ മിറക്കിൾ ഗാർഡനിലെ സൗജന്യ പ്രവേശനത്തിൽ തിരക്ക് നിയന്ത്രണാതീതം; സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ഗാർഡൻ താൽക്കാലികമായി അടച്ച് അധികൃതർ

uae
  •  5 days ago
No Image

ഇറാന്റെ നേതൃനിര തകർന്നോ? എന്നാൽ അധികാരം ആരുടെ കയ്യിൽ? നിഗൂഢത നിറഞ്ഞ് ഇറാനിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ

International
  •  5 days ago