HOME
DETAILS

പ്രളയം; കര്‍ഷകനഷ്ടം 20,350 കോടി

  
backup
September 20, 2019 | 7:12 PM

kasarkod

#ടി.കെ ജോഷി


കാസര്‍കോട്: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 20351.84 കോടി രൂപ. 1038 വില്ലേജുകളിലെ നാലു ലക്ഷത്തോളം കര്‍ഷകര്‍ക്കാണ് പ്രളയം ഇത്ര വലിയ നഷ്ടം വരുത്തിവച്ചത്.
സംസ്ഥാനത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രവലിയ നഷ്ടത്തിന് കര്‍ഷകര്‍ ഇരയായിരിക്കുന്നതും.
കൃഷി വകുപ്പ് കഴിഞ്ഞ ദിവസം നടന്ന ബാങ്ക് തല അവലോകന യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് 2018ലും 2019 ലും ഉണ്ടായ പ്രളയത്തില്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം വ്യക്തമാക്കിയിരിക്കുന്നത്.
2018ലെ പ്രളയത്തില്‍ 19001.84 കോടിയുടെയും 2019ല്‍ ഉണ്ടായ പ്രളയത്തില്‍ 1350 കോടിയുടെയും നഷ്ടമുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പല കര്‍ഷകരും ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടിരിക്കുകയാണ്.
ഉരുള്‍പൊട്ടലില്‍ ഉണ്ടായ ഭൂമിയുടെയും വിളകളുടെയും നഷ്ടവും വെള്ളം കയറി കാര്‍ഷിക വിളകള്‍ക്കും കൃഷി അനുബന്ധ വസ്തുക്കള്‍ക്കുമുള്ള നഷ്ടവും കൂടി കണക്കാക്കിയ തുകയാണിത്. വന്‍ തുക ബാങ്ക് വായ്പയെടുത്ത കര്‍ഷകര്‍ക്കാണ് ഈ ഭീമമായ നഷ്ടം ഉണ്ടായിരിക്കുന്നതെന്നത് ആശങ്കയുളവാക്കുന്നതാണെന്നു കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബാങ്കുകളിലെ വായ്പാ തിരിച്ചടവിനെ ഇതു പ്രതികൂലമായി ബാധിക്കുമെന്നതിനു പുറമെ കര്‍ഷക കുടുംബങ്ങളുടെ ജീവിതവും കടുത്ത പ്രതിസന്ധിയിലായേക്കും.
33 മുതല്‍ 50 ശതമാനം വരെ കാര്‍ഷിക നഷ്ടമുണ്ടായവരുടെ വായ്പ തിരിച്ചടവിന് മൊറട്ടോറിയം പരിധി അടക്കം രണ്ടു വര്‍ഷവും 50 ശതമാനത്തിനു മുകളില്‍ കാര്‍ഷിക നഷ്ടമുണ്ടായവര്‍ക്ക് അഞ്ചു വര്‍ഷം വരെയും സമയപരിധി അനുവദിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബാങ്ക് അവലോകന സമിതിയുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ഇക്കാര്യം കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ഈ മാസം തന്നെ കൃഷി ഭവനുകളുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ യോഗം വിളിച്ചുകൂട്ടും. ബാങ്ക് അധികൃതരും ഈ യോഗത്തില്‍ പങ്കെടുക്കും.
വായ്പകള്‍ക്കു കൂടുതല്‍ സമയപരിധി അനുവദിച്ചതിനു പുറമെ ആവശ്യമുള്ളവര്‍ക്ക് പുതിയ ദീര്‍ഘകാല വായ്പ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ നാളെ തുടങ്ങും; ചോദ്യപേപ്പർ ചോർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബോർഡ്

National
  •  15 minutes ago
No Image

സീറ്റ് മോഹിച്ച് ഇറങ്ങുന്നവർ ശ്രദ്ധിക്കുക; പരാജയപ്പെട്ടാൽ പടിക്ക് പുറത്ത്, പിന്നെ പദവിയില്ല; സ്ഥാനാർഥി മോഹികൾക്ക് താക്കീതുമായി കെ.സി വേണുഗോപാൽ എം.പി

Kerala
  •  34 minutes ago
No Image

യുഎഇയുടെ ചരിത്രം ഒപ്പിയെടുത്ത 'രാജകീയ ഫോട്ടോഗ്രാഫർ' രമേശ് ശുക്ല അന്തരിച്ചു; ആദരവുമായി ഷെയ്ഖ് ഹംദാൻ

uae
  •  36 minutes ago
No Image

വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ടെറസിൽ കയറിയ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു; മരിച്ചത് കോഴിക്കോട് ഫറോക്ക് സ്വദേശി

Kerala
  •  an hour ago
No Image

അപരിചിതരെ കണ്ണടച്ച് വിശ്വസിക്കരുത്: വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടാൽ എല്ലാം പീഡനമാകില്ല; ജാഗ്രത വേണമെന്ന് സുപ്രിം കോടതി

National
  •  an hour ago
No Image

തെന്മല ഡാമിൽ അജ്ഞാത മൃതദേഹം; കാണാതായ തിരുനെൽവേലി സ്വദേശിയുടേതെന്ന് സംശയം; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  an hour ago
No Image

നയതന്ത്രബന്ധം ശക്തിപ്പെടുത്തും; തുർക്കി പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

uae
  •  an hour ago
No Image

സ്വിറ്റ്സർലൻഡിൽ ഹിമപാതത്തെതുടർന്ന് ട്രെയിൻ പാളം തെറ്റി: അഞ്ചുപേർക്ക് പരുക്ക്

International
  •  2 hours ago
No Image

കോഴിക്കോട് മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 31 വിദ്യാർത്ഥിനികൾ ചികിത്സയിൽ

Kerala
  •  2 hours ago
No Image

ഡൽഹിയിൽ നിന്ന് കുവൈത്തിലേക്ക് പുകയില കടത്താൻ ശ്രമം; ഇന്ത്യക്കാരൻ അറസ്റ്റിൽ

Kuwait
  •  2 hours ago