HOME
DETAILS

ഫണ്ടുണ്ട്; പദ്ധതിയില്ല

  
backup
November 04, 2018 | 9:41 PM

545511-2

 


ജില്ലയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലൂടെ സാധ്യമാക്കാന്‍ ഉദ്ദേശിച്ചതായിരുന്നു തെരുവുനായ നിയന്ത്രണ പരിപാടി. എന്നാല്‍ പദ്ധതി നടപ്പാക്കി വര്‍ഷം രണ്ടുകഴിഞ്ഞിട്ടും കൊട്ടിഘോഷിക്കപ്പെട്ട തെരുവുനായ നിയന്ത്രണ പരിപാടി കാസര്‍കോട് ബ്ലോക്കില്‍ മാത്രമായി ഒതുങ്ങി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നു പദ്ധതി തുക പിരിച്ചെടുത്താണ് പദ്ധതി നടപ്പാക്കാനൊരുങ്ങിയത്. എന്നാല്‍ 1.19 കോടി രൂപ ചെലവു കഴിഞ്ഞ് ബാക്കി 62.09 ലക്ഷം രൂപ ഇപ്പോഴും അക്കൗണ്ടില്‍ ബാക്കി കിടക്കുകയാണ്.
തെരുവുനായകളെ പിടികൂടി വന്ധ്യംകരണ കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരിച്ച്, പെറ്റുപെരുകുന്നത് തടയുകയെന്നതായിരുന്നു ഉദ്ദേശം. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കെട്ടിടം കണ്ടെത്തി പദ്ധതി നടപ്പാക്കിയെങ്കിലും മറ്റുബ്ലോക്ക് പഞ്ചായത്തുകളായ കാഞ്ഞങ്ങാട്, പരപ്പ, മഞ്ചേശ്വരം, കാറഡുക്ക എന്നിവിടങ്ങളില്‍ പദ്ധതിക്കായി കെട്ടിടം പോലും കണ്ടെത്താനായില്ല.
നീലേശ്വരം ബ്ലോക്കിനകത്ത് തൃക്കരിപ്പൂരില്‍ കെട്ടിടം അവസാനമിനുക്കു പണിയിലാണ്. ഫണ്ട് ലഭ്യമായിട്ടും പദ്ധതി പരിമിതപ്പെട്ടുപോകുന്നതിനെ കുറിച്ച് ആര്‍ക്കും വേവലാതിയില്ലെന്നതാണ് വസ്തുത.
നീലേശ്വരത്തും കാസര്‍കോടുമൊഴിച്ച് മറ്റുബ്ലോക്കുകളില്‍ ഇതുമായി ബന്ധപ്പെട്ട അനുബന്ധ പ്രവൃത്തികള്‍ പോലും നടത്തിയിട്ടില്ല. കാസര്‍കോട് ബ്ലോക്കിനകത്താണ് പദ്ധതി നടപ്പാക്കിയതെങ്കിലും ജില്ലയുടെ വിവിധ മേഖലകളില്‍നിന്നു തെരുവുനായകളെ പിടികൂടി ഇവിടെയെത്തിച്ച് വന്ധ്യംകരണം നടത്തുന്നുണ്ട്.
പദ്ധതി വിജയകരമായി കാസര്‍കോട് ബ്ലോക്കിനകത്ത് മുന്നേറുമ്പോഴാണ് മറ്റു ബ്ലോക്കുകളുടെ മുഖം തിരിച്ചുനില്‍പ്പ്. ഓരോ ബ്ലോക്കിനകത്തും പദ്ധതി നടപ്പായിരുന്നുവെങ്കില്‍ രണ്ടുവര്‍ഷത്തിനകം തെരുവുനായ വന്ധ്യംകരണത്തില്‍ വലിയ മുന്നേറ്റം ജില്ലയ്ക്ക് ഉണ്ടാകുമായിരുന്നു.
പരപ്പ ബ്ലോക്കിനകത്ത് നര്‍ക്കിലക്കാട് സ്ഥലവും കെട്ടിടവും കണ്ടെത്താന്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. പദ്ധതി നടപ്പാക്കാന്‍ തടസമായി നില്‍ക്കുന്നത് ഉചിതമായ സ്ഥലവും കെട്ടിടവും കിട്ടാത്തതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പറയുന്നു.
എന്നാല്‍ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും അനാസ്ഥയും മറ്റൊരു കാരണമായും പറയുന്നുണ്ട്. 2016-18 വര്‍ഷത്തെ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പദ്ധതി നടപ്പാക്കുന്നതിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയെ കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രിസഭയും മുന്നണി കണ്‍വീനറും അറിഞ്ഞില്ല; ബാര്‍ സമയമാറ്റ തീരുമാനത്തിന് അതിവേഗം

Kerala
  •  10 days ago
No Image

എഴുത്തുകാരന്‍ വി.എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്;  വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പ്രതികാര നടപടിയെന്ന് നിഗമനം

Kerala
  •  10 days ago
No Image

ശബരിമല യുവതീ പ്രവേശനത്തിൽ ഉടക്കി കെ.പി.എം.എസ്; തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഇടതുമുന്നണിക്ക് കുരുക്ക്

Kerala
  •  10 days ago
No Image

മതംമാറിയവരുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഗ്രാമത്തിന് പുറത്ത് സംസ്‌കരിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി; കുഴിച്ചെടുത്ത് സംസ്‌കരിക്കുന്നത് ബന്ധുക്കളെപ്പോലും അറിയിക്കാതെ

National
  •  10 days ago
No Image

ശാരീരിക പ്രവേശനം നടന്നില്ലെങ്കിൽ 'ബലാത്സംഗശ്രമം' മാത്രം; ലൈംഗിക അതിക്രമക്കേസുകളില്‍ വിചിത്ര നിരീക്ഷണവുമായി ഛത്തിസ്ഗഡ് ഹൈക്കോടതി

National
  •  10 days ago
No Image

ശരീരസൗന്ദര്യ താരങ്ങളെ പൊലിസ് സേനയില്‍ ഉള്‍പ്പെടുത്താന്‍ വീണ്ടും നീക്കം; കായിക പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് പുനഃപരീക്ഷ

Kerala
  •  10 days ago
No Image

ഹോർമുസ് കടലിടുക്ക് അടക്കാൻ മടിക്കില്ലെന്ന് ഇറാൻ; യു.എസിന് കടുത്ത മുന്നറിയിപ്പുമായി ഖാംനഇ

International
  •  10 days ago
No Image

സീ ന്യൂസിന് വീണ്ടും പിഴ; മുസ്ലിംകൾക്കെതിരായ വ്യാജവാർത്തയ്ക്കും ട്രാൻസ്‌ജെൻഡർ അധിക്ഷേപത്തിനും നടപടി

latest
  •  10 days ago
No Image

ഗസ്സയ്ക്കിത് പ്രത്യാശയുടെ റമദാൻ

International
  •  10 days ago
No Image

ഇസ്‌റാഈലിന്റെ വെസ്റ്റ് ബാങ്ക് അധിനിവേശം: 85 രാജ്യങ്ങൾ അപലപിച്ചപ്പോഴും മൗനം പാലിച്ച് ഇന്ത്യ

International
  •  10 days ago