HOME
DETAILS

ഫണ്ടുണ്ട്; പദ്ധതിയില്ല

  
backup
November 04, 2018 | 9:41 PM

545511-2

 


ജില്ലയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലൂടെ സാധ്യമാക്കാന്‍ ഉദ്ദേശിച്ചതായിരുന്നു തെരുവുനായ നിയന്ത്രണ പരിപാടി. എന്നാല്‍ പദ്ധതി നടപ്പാക്കി വര്‍ഷം രണ്ടുകഴിഞ്ഞിട്ടും കൊട്ടിഘോഷിക്കപ്പെട്ട തെരുവുനായ നിയന്ത്രണ പരിപാടി കാസര്‍കോട് ബ്ലോക്കില്‍ മാത്രമായി ഒതുങ്ങി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നു പദ്ധതി തുക പിരിച്ചെടുത്താണ് പദ്ധതി നടപ്പാക്കാനൊരുങ്ങിയത്. എന്നാല്‍ 1.19 കോടി രൂപ ചെലവു കഴിഞ്ഞ് ബാക്കി 62.09 ലക്ഷം രൂപ ഇപ്പോഴും അക്കൗണ്ടില്‍ ബാക്കി കിടക്കുകയാണ്.
തെരുവുനായകളെ പിടികൂടി വന്ധ്യംകരണ കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരിച്ച്, പെറ്റുപെരുകുന്നത് തടയുകയെന്നതായിരുന്നു ഉദ്ദേശം. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കെട്ടിടം കണ്ടെത്തി പദ്ധതി നടപ്പാക്കിയെങ്കിലും മറ്റുബ്ലോക്ക് പഞ്ചായത്തുകളായ കാഞ്ഞങ്ങാട്, പരപ്പ, മഞ്ചേശ്വരം, കാറഡുക്ക എന്നിവിടങ്ങളില്‍ പദ്ധതിക്കായി കെട്ടിടം പോലും കണ്ടെത്താനായില്ല.
നീലേശ്വരം ബ്ലോക്കിനകത്ത് തൃക്കരിപ്പൂരില്‍ കെട്ടിടം അവസാനമിനുക്കു പണിയിലാണ്. ഫണ്ട് ലഭ്യമായിട്ടും പദ്ധതി പരിമിതപ്പെട്ടുപോകുന്നതിനെ കുറിച്ച് ആര്‍ക്കും വേവലാതിയില്ലെന്നതാണ് വസ്തുത.
നീലേശ്വരത്തും കാസര്‍കോടുമൊഴിച്ച് മറ്റുബ്ലോക്കുകളില്‍ ഇതുമായി ബന്ധപ്പെട്ട അനുബന്ധ പ്രവൃത്തികള്‍ പോലും നടത്തിയിട്ടില്ല. കാസര്‍കോട് ബ്ലോക്കിനകത്താണ് പദ്ധതി നടപ്പാക്കിയതെങ്കിലും ജില്ലയുടെ വിവിധ മേഖലകളില്‍നിന്നു തെരുവുനായകളെ പിടികൂടി ഇവിടെയെത്തിച്ച് വന്ധ്യംകരണം നടത്തുന്നുണ്ട്.
പദ്ധതി വിജയകരമായി കാസര്‍കോട് ബ്ലോക്കിനകത്ത് മുന്നേറുമ്പോഴാണ് മറ്റു ബ്ലോക്കുകളുടെ മുഖം തിരിച്ചുനില്‍പ്പ്. ഓരോ ബ്ലോക്കിനകത്തും പദ്ധതി നടപ്പായിരുന്നുവെങ്കില്‍ രണ്ടുവര്‍ഷത്തിനകം തെരുവുനായ വന്ധ്യംകരണത്തില്‍ വലിയ മുന്നേറ്റം ജില്ലയ്ക്ക് ഉണ്ടാകുമായിരുന്നു.
പരപ്പ ബ്ലോക്കിനകത്ത് നര്‍ക്കിലക്കാട് സ്ഥലവും കെട്ടിടവും കണ്ടെത്താന്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. പദ്ധതി നടപ്പാക്കാന്‍ തടസമായി നില്‍ക്കുന്നത് ഉചിതമായ സ്ഥലവും കെട്ടിടവും കിട്ടാത്തതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പറയുന്നു.
എന്നാല്‍ പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും അനാസ്ഥയും മറ്റൊരു കാരണമായും പറയുന്നുണ്ട്. 2016-18 വര്‍ഷത്തെ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പദ്ധതി നടപ്പാക്കുന്നതിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയെ കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  4 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  4 days ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  4 days ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  4 days ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  4 days ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  4 days ago
No Image

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

National
  •  4 days ago
No Image

മന്ത്രിമണ്ഡലം മുന്‍ എം.എല്‍.എ തൂക്കി, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് വി.ടി ബല്‍റാം

Kerala
  •  4 days ago
No Image

യുഎഇക്ക് സഊദിയുടെ പൂർണ്ണ പിന്തുണ; ശൈഖ് മുഹമ്മദുമായി ഫോണിൽ സംസാരിച്ച് മുഹമ്മദ് ബിൻ സൽമാൻ

uae
  •  4 days ago
No Image

ബംഗാളും വീണു; ബി.ജെ.പിയെ അടുപ്പിക്കാതെ കേരളം, തമിഴ്‌നാട്, തെലങ്കാന, മിസോറം; എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം 22 ആയി

National
  •  4 days ago