HOME
DETAILS

ദിബേഷിന് താങ്ങായി മഹല്ല് കൂടെ നിന്നു

  
backup
November 11, 2018 | 5:23 AM

%e0%b4%a6%e0%b4%bf%e0%b4%ac%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d

കാളികാവ്: ഇതര സമുദായത്തില്‍പെട്ട യുവാവിന്റെ ചികിത്സക്കായി പണം കണ്ടെത്താന്‍ മതപ്രഭാഷവും പ്രതര്‍ഥനാ സദസും സംഘടിപ്പിച്ച മഹല്ല് കമ്മിറ്റി ചരിത്രം തിരുത്തി. രണ്ട് ലക്ഷം രൂപയാണ് ദിബേഷിന്റെ ചികിത്സക്കായി സമാഹരിച്ചത്. കല്ലാമൂലയില്‍ താമസിക്കുന്ന പുതിയത്ത് കറുപ്പന്റെ മകന്‍ ദിബേഷിന്റെ ചികിത്സക്കാണ് കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്.
മഹല്ല് തുടങ്ങിവെച്ച മതപ്രഭാഷണ വേദിയില്‍ മുസ്‌ലിംസഹോദരങ്ങള്‍ ദിബേഷിന്റെ ചികിത്സക്കായി ചേര്‍ന്ന് നിന്നു. മതപ്രഭാഷണത്തിനും പ്രാര്‍ഥനാ സദസിലും പങ്കെടുക്കാന്‍ മഹല്ലിലെ ഇതര സാമുദായക്കാര്‍ പങ്കെടുത്തത് പരിപാടിക്ക് മാറ്റ് കൂട്ടി. മതം കാരുണ്യമാണ് എന്ന വിഷയത്തില്‍ ഫരീദ് റഹ്മാനി നടത്തിയ പ്രഭാഷണത്തില്‍ മനുഷ്യ സ്‌നേഹത്തിത്തിനു മുന്നില്‍ ഒന്നിക്കുവാന്‍ ആഹ്വാനം ചെയ്തു.
രണ്ട് ലക്ഷം രൂപ ദിബേഷിന്റെ ചികിത്സാ നിധിയിലേക്ക് രണ്ട് ദിവസത്തെ പരിപാടികൊണ്ട് നല്‍കാന്‍ കഴിയുമെന്ന് കല്ലാമൂല സബീലുല്‍ ഹുദാ ഭാരവാഹികള്‍ പറഞ്ഞു. മതപ്രഭാഷണ വേദിയില്‍ ലേലം ചെയ്യാനായി തേന്‍ എത്തിച്ച് കൊടുത്തതും ഇതരമതസ്ഥനാണെന്നതും ശ്രദ്ദേയമാണ്. കല്ലാമൂലയിലെ രാധയാണ് തേന്‍ നല്‍കിയത്. മതപ്രഭാഷണ വേദിയുടെ അനുഗ്രഹം നേടാനാന്ന് വിശ്വാസികള്‍ തേനുള്‍പ്പടെയുയുള്ള വസ്തുക്കള്‍ വാങ്ങിക്കറുള്ളത്. വിശ്വാസികള്‍ മാത്രമല്ല ഇതര മതസ്ഥരും തേന്‍ വാങ്ങിക്കാനായി മത്സരിച്ചതും സുമനസുകളുടെ നന്മ വിളിച്ചറിയിക്കുന്നതായി.
മഹല്ല് കമ്മിറ്റി തുടങ്ങി വെച്ച പ്രവര്‍ത്തനം സമൂഹം ഏറ്റെടുത്തതില്‍ അഭിമാനം ഉണ്ടെന്ന് മഹല്ല് ഖാസി കെ.വി സൈതലവി ബാഖവി പറഞ്ഞു. പ്രളയക്കെടുതിയില്‍നിന്നും കരകയറുന്നതിനു മുമ്പ് തന്നെയാണ് മതവും ജാതിയും നോക്കാതെ ദിബേഷിന്റെ ചികിത്സക്കായി കല്ലാമൂല ഗ്രാമം ഒറ്റക്കെട്ടായി നിന്നത്. മഹല്ല് പ്രസിഡന്റ് കെ മോയിന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. അസീസ് മുസ്‌ലിയാര്‍ മൂത്തേടം പ്രാര്‍ഥനാ സദസിന് നേതൃത്വം നല്‍കി. കെ.എച്ച് കോട്ടപ്പുഴ, പി.ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ സംസാരിച്ചു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊട്ടാരക്കര ടിപ്പർ അപകടം: വാഗ്ദാനം ചെയ്ത അടിയന്തര സഹായം ലഭിച്ചില്ല; സർക്കാരിനെതിരെ പരാതിയുമായി അപകടത്തിൽ പരുക്കേറ്റ കൗശലിന്റെ കുടുംബം

Kerala
  •  2 days ago
No Image

88 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ഇതിഹാസ നേട്ടവുമായി കിലിയൻ എംബാപ്പെ ചരിത്രത്തിലേക്ക്!

Football
  •  2 days ago
No Image

വലകാക്കാൻ ഇനി അവനില്ല; ഫലസ്തീൻ ഗോൾകീപ്പറെ ഇസ്റാഈൽ സൈന്യം വെടിവെച്ചുകൊലപ്പെടുത്തി

International
  •  2 days ago
No Image

'പ്രായം വെറും അക്കമല്ലേ, കഴിവാണ് പ്രധാനം'; വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ താരത്തിന്റെ ബിഗ് സപ്പോർട്ട്!

Cricket
  •  2 days ago
No Image

കോഴിക്കോട്ടെ കോടികളുടെ ഹവാല-ക്രിപ്റ്റോ തട്ടിപ്പ്: അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിട്ട് സംസ്ഥാന സർക്കാർ

Kerala
  •  2 days ago
No Image

ആഗോള സുരക്ഷാ റാങ്കിങ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അജ്മാൻ; ആദ്യ അഞ്ചിൽ യുഎഇയിലെ 4 നഗരങ്ങൾ

uae
  •  2 days ago
No Image

26 വർഷം മുൻപ് അച്ഛൻ, ഇന്ന് മകൻ; നെതർലൻഡ്‌സിനെ കണ്ണീരിലാഴ്ത്തി ക്ലൂയിവർട്ട് കുടുംബത്തെ വേട്ടയാടുന്ന ആ പെനാൽറ്റി ശാപം!

Football
  •  2 days ago
No Image

മയക്കുമരുന്ന് പരീക്ഷണം ആജീവനാന്ത കെണിയാകാം; യുവാക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

പലഹാരം വിറ്റും ജീവിക്കും; ​ഗതാ​ഗത മന്ത്രിയുടെ ഉപദേശം നെഞ്ചേറ്റി സ്വകാര്യ ബസ് ജീവനക്കാരുടെ വേറിട്ട അതിജീവനം

Kerala
  •  2 days ago
No Image

ചരിത്രത്തിലാദ്യമായി ഇഷാൻ കിഷൻ ഒന്നാമത്; അഭിഷേകിനെ വീഴ്ത്തി കരിയറിലെ സുവർണ്ണ നേട്ടം!

Cricket
  •  2 days ago