HOME
DETAILS

ദിബേഷിന് താങ്ങായി മഹല്ല് കൂടെ നിന്നു

  
Web Desk
November 11 2018 | 05:11 AM

%e0%b4%a6%e0%b4%bf%e0%b4%ac%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d

കാളികാവ്: ഇതര സമുദായത്തില്‍പെട്ട യുവാവിന്റെ ചികിത്സക്കായി പണം കണ്ടെത്താന്‍ മതപ്രഭാഷവും പ്രതര്‍ഥനാ സദസും സംഘടിപ്പിച്ച മഹല്ല് കമ്മിറ്റി ചരിത്രം തിരുത്തി. രണ്ട് ലക്ഷം രൂപയാണ് ദിബേഷിന്റെ ചികിത്സക്കായി സമാഹരിച്ചത്. കല്ലാമൂലയില്‍ താമസിക്കുന്ന പുതിയത്ത് കറുപ്പന്റെ മകന്‍ ദിബേഷിന്റെ ചികിത്സക്കാണ് കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്.
മഹല്ല് തുടങ്ങിവെച്ച മതപ്രഭാഷണ വേദിയില്‍ മുസ്‌ലിംസഹോദരങ്ങള്‍ ദിബേഷിന്റെ ചികിത്സക്കായി ചേര്‍ന്ന് നിന്നു. മതപ്രഭാഷണത്തിനും പ്രാര്‍ഥനാ സദസിലും പങ്കെടുക്കാന്‍ മഹല്ലിലെ ഇതര സാമുദായക്കാര്‍ പങ്കെടുത്തത് പരിപാടിക്ക് മാറ്റ് കൂട്ടി. മതം കാരുണ്യമാണ് എന്ന വിഷയത്തില്‍ ഫരീദ് റഹ്മാനി നടത്തിയ പ്രഭാഷണത്തില്‍ മനുഷ്യ സ്‌നേഹത്തിത്തിനു മുന്നില്‍ ഒന്നിക്കുവാന്‍ ആഹ്വാനം ചെയ്തു.
രണ്ട് ലക്ഷം രൂപ ദിബേഷിന്റെ ചികിത്സാ നിധിയിലേക്ക് രണ്ട് ദിവസത്തെ പരിപാടികൊണ്ട് നല്‍കാന്‍ കഴിയുമെന്ന് കല്ലാമൂല സബീലുല്‍ ഹുദാ ഭാരവാഹികള്‍ പറഞ്ഞു. മതപ്രഭാഷണ വേദിയില്‍ ലേലം ചെയ്യാനായി തേന്‍ എത്തിച്ച് കൊടുത്തതും ഇതരമതസ്ഥനാണെന്നതും ശ്രദ്ദേയമാണ്. കല്ലാമൂലയിലെ രാധയാണ് തേന്‍ നല്‍കിയത്. മതപ്രഭാഷണ വേദിയുടെ അനുഗ്രഹം നേടാനാന്ന് വിശ്വാസികള്‍ തേനുള്‍പ്പടെയുയുള്ള വസ്തുക്കള്‍ വാങ്ങിക്കറുള്ളത്. വിശ്വാസികള്‍ മാത്രമല്ല ഇതര മതസ്ഥരും തേന്‍ വാങ്ങിക്കാനായി മത്സരിച്ചതും സുമനസുകളുടെ നന്മ വിളിച്ചറിയിക്കുന്നതായി.
മഹല്ല് കമ്മിറ്റി തുടങ്ങി വെച്ച പ്രവര്‍ത്തനം സമൂഹം ഏറ്റെടുത്തതില്‍ അഭിമാനം ഉണ്ടെന്ന് മഹല്ല് ഖാസി കെ.വി സൈതലവി ബാഖവി പറഞ്ഞു. പ്രളയക്കെടുതിയില്‍നിന്നും കരകയറുന്നതിനു മുമ്പ് തന്നെയാണ് മതവും ജാതിയും നോക്കാതെ ദിബേഷിന്റെ ചികിത്സക്കായി കല്ലാമൂല ഗ്രാമം ഒറ്റക്കെട്ടായി നിന്നത്. മഹല്ല് പ്രസിഡന്റ് കെ മോയിന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. അസീസ് മുസ്‌ലിയാര്‍ മൂത്തേടം പ്രാര്‍ഥനാ സദസിന് നേതൃത്വം നല്‍കി. കെ.എച്ച് കോട്ടപ്പുഴ, പി.ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ സംസാരിച്ചു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ;  ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം

International
  •  2 days ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും

Kerala
  •  2 days ago
No Image

അച്ചടക്ക നടപടിക്ക് നോട്ടീസ് നല്‍കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

National
  •  2 days ago
No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  2 days ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  2 days ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  2 days ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  2 days ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  2 days ago
No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  2 days ago
No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  2 days ago