HOME
DETAILS

ദിബേഷിന് താങ്ങായി മഹല്ല് കൂടെ നിന്നു

  
backup
November 11, 2018 | 5:23 AM

%e0%b4%a6%e0%b4%bf%e0%b4%ac%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d

കാളികാവ്: ഇതര സമുദായത്തില്‍പെട്ട യുവാവിന്റെ ചികിത്സക്കായി പണം കണ്ടെത്താന്‍ മതപ്രഭാഷവും പ്രതര്‍ഥനാ സദസും സംഘടിപ്പിച്ച മഹല്ല് കമ്മിറ്റി ചരിത്രം തിരുത്തി. രണ്ട് ലക്ഷം രൂപയാണ് ദിബേഷിന്റെ ചികിത്സക്കായി സമാഹരിച്ചത്. കല്ലാമൂലയില്‍ താമസിക്കുന്ന പുതിയത്ത് കറുപ്പന്റെ മകന്‍ ദിബേഷിന്റെ ചികിത്സക്കാണ് കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്.
മഹല്ല് തുടങ്ങിവെച്ച മതപ്രഭാഷണ വേദിയില്‍ മുസ്‌ലിംസഹോദരങ്ങള്‍ ദിബേഷിന്റെ ചികിത്സക്കായി ചേര്‍ന്ന് നിന്നു. മതപ്രഭാഷണത്തിനും പ്രാര്‍ഥനാ സദസിലും പങ്കെടുക്കാന്‍ മഹല്ലിലെ ഇതര സാമുദായക്കാര്‍ പങ്കെടുത്തത് പരിപാടിക്ക് മാറ്റ് കൂട്ടി. മതം കാരുണ്യമാണ് എന്ന വിഷയത്തില്‍ ഫരീദ് റഹ്മാനി നടത്തിയ പ്രഭാഷണത്തില്‍ മനുഷ്യ സ്‌നേഹത്തിത്തിനു മുന്നില്‍ ഒന്നിക്കുവാന്‍ ആഹ്വാനം ചെയ്തു.
രണ്ട് ലക്ഷം രൂപ ദിബേഷിന്റെ ചികിത്സാ നിധിയിലേക്ക് രണ്ട് ദിവസത്തെ പരിപാടികൊണ്ട് നല്‍കാന്‍ കഴിയുമെന്ന് കല്ലാമൂല സബീലുല്‍ ഹുദാ ഭാരവാഹികള്‍ പറഞ്ഞു. മതപ്രഭാഷണ വേദിയില്‍ ലേലം ചെയ്യാനായി തേന്‍ എത്തിച്ച് കൊടുത്തതും ഇതരമതസ്ഥനാണെന്നതും ശ്രദ്ദേയമാണ്. കല്ലാമൂലയിലെ രാധയാണ് തേന്‍ നല്‍കിയത്. മതപ്രഭാഷണ വേദിയുടെ അനുഗ്രഹം നേടാനാന്ന് വിശ്വാസികള്‍ തേനുള്‍പ്പടെയുയുള്ള വസ്തുക്കള്‍ വാങ്ങിക്കറുള്ളത്. വിശ്വാസികള്‍ മാത്രമല്ല ഇതര മതസ്ഥരും തേന്‍ വാങ്ങിക്കാനായി മത്സരിച്ചതും സുമനസുകളുടെ നന്മ വിളിച്ചറിയിക്കുന്നതായി.
മഹല്ല് കമ്മിറ്റി തുടങ്ങി വെച്ച പ്രവര്‍ത്തനം സമൂഹം ഏറ്റെടുത്തതില്‍ അഭിമാനം ഉണ്ടെന്ന് മഹല്ല് ഖാസി കെ.വി സൈതലവി ബാഖവി പറഞ്ഞു. പ്രളയക്കെടുതിയില്‍നിന്നും കരകയറുന്നതിനു മുമ്പ് തന്നെയാണ് മതവും ജാതിയും നോക്കാതെ ദിബേഷിന്റെ ചികിത്സക്കായി കല്ലാമൂല ഗ്രാമം ഒറ്റക്കെട്ടായി നിന്നത്. മഹല്ല് പ്രസിഡന്റ് കെ മോയിന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. അസീസ് മുസ്‌ലിയാര്‍ മൂത്തേടം പ്രാര്‍ഥനാ സദസിന് നേതൃത്വം നല്‍കി. കെ.എച്ച് കോട്ടപ്പുഴ, പി.ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ സംസാരിച്ചു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago