HOME
DETAILS

ഹരിയാന, മഹാരാഷ്ട്രയിലും ബി.ജെ.പിയെന്ന് എക്‌സിറ്റ് പോള്‍

  
backup
October 21 2019 | 17:10 PM

hariyana-and-maharashtra-elction-post-poll-survey


ന്യൂഡല്‍ഹി: ഹരിയാന, മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ കുറഞ്ഞ പോളിങ്. വൈകിട്ട് ആറുവരെ മഹാരാഷ്ട്രയില്‍ 60.05 ശതമാനവും ഹരിയാനയില്‍ 65 ശതാമാവുമാണ് പോളിങ് രേഖപ്പെടുത്തിയത്. ഇത് 2014ലെക്കാള്‍ കുറവാണ്. 2014ല്‍ ഇത് മഹാരാഷ്ട്രയില്‍ 63.08 ശതമാനവും ഹരിയാനയില്‍ 76.54 ശതമാനവുമായിരുന്നു. ഹരിയാനയിലെ ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഗുഡ്ഗാവില്‍ 51.20 പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയില്‍ 44.78 ശതമാനം മാത്രമായിരുന്നു പോളിങ്.
വോട്ടെടുപ്പിന് പിന്നാലെ ഹരിയാനയിലും മഹാരാഷ്ട്രയിലും ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍ പ്രവചിച്ചു. 288 അംഗങ്ങളുള്ള മഹാരാഷ്ട്രയില്‍ 166 മുതല്‍ 194 വരെ സീറ്റുകള്‍ നേടി ബി.ജെ.പി ശിവസേനാ സഖ്യം അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാടുഡെ-ആക്‌സിസ് പ്രവചനം. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം 72 മുതല്‍ 90 വരെ സീറ്റുകള്‍ മാത്രമാണ് നേടുകയെന്നും സര്‍വ്വേ പ്രവചിച്ചു. ന്യൂസ് 18- ഐ.പി.എസ്.ഒ.എസ് സര്‍വ്വേ ബി.ജെ.പി 142 സീറ്റും ശിവസേന 102 സീറ്റും നേടുമെന്നാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യം പരമാവധി 22 സീറ്റുകള്‍ മാത്രമാണ് നേടുകയെന്നും സര്‍വ്വേ പ്രവചിക്കുന്നു.
90 സീറ്റുകളുള്ള ഹരിയാനയില്‍ 72 സീറ്റുകള്‍ ബി.ജെ.പിയും എട്ടു സീറ്റുകള്‍ കോണ്‍ഗ്രസും നേടുമെന്നാണ് എ.ബി.പി- സിവോട്ടര്‍ പ്രവചനം. 75 സീറ്റുകള്‍ ബി.ജെ.പിയും 10 സീറ്റുകള്‍ കോണ്‍ഗ്രസിനുമാണ് സി.എന്‍.എന്‍- ഐ.പി.എസ്.ഒ.എസ് പ്രവചനം. മഹാരാഷ്ട്രയില്‍ വോട്ടെടുപ്പിനിടെ നിരവധി അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമരാവതി ജില്ലയിലെ മോര്‍ഷിയില്‍ രാജുഷെട്ടിയുടെ സ്വാഭിമാന പക്ഷ സ്ഥാനാര്‍ഥി ദേവേന്ദ്ര ബുയാറിനെതിരെ മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം നിറയൊഴിക്കുകയും അദ്ദേഹത്തെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി കാര്‍ കത്തിക്കുകയും ചെയ്തു. ബീഡില്‍ ശിവസേന- എന്‍.സി.പി പ്രവര്‍ത്തര്‍ തമ്മില്‍ ഏറ്റുമുട്ടി. മറ്റു പലയിടത്തും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വോട്ടിങ് മെഷീന്റെ പേരിലും തര്‍ക്കമുണ്ടായി.
ഹരിയാനയിലെ നൂഹിലും കയ്താലിലും കല്ലേറുണ്ടായി. നൂഹില്‍ ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഒരു സ്ത്രീക്ക് പരുക്കേറ്റു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് പുതിയ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ

oman
  •  18 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

Kerala
  •  18 days ago
No Image

വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാ​ഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  18 days ago
No Image

കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് യൂട്യൂബറുടെ ആഹ്വാനം; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

Kerala
  •  18 days ago
No Image

ഇപ്പോള്‍ വാങ്ങാം, യുഎഇയില്‍ ഈന്തപ്പഴത്തിന് വിലക്കുറവ്; ഫെബ്രുവരി 25 ന് ശേഷം വില വർധിക്കുമെന്ന് വ്യാപാരികൾ

uae
  •  18 days ago
No Image

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജ് റാഗിംഗ്; ജൂനിയേഴ്സിനെ റാ​ഗ് ചെയ്ത 5പേർ റിമാൻഡിൽ

Kerala
  •  18 days ago
No Image

ഉത്സവത്തിനിടെ 21 കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതി പിടിയിലായി

Kerala
  •  18 days ago
No Image

വീട്ടിനുള്ളില്‍ക്കയറി കാട്ടു പന്നി ആക്രമിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  18 days ago
No Image

പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കാം; സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യാം, ഇതൊരു അപൂർവ്വ അവസരം

qatar
  •  18 days ago
No Image

ഒമാനില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ മാത്രമാക്കി ആരോ​ഗ്യ മന്ത്രാലയം

oman
  •  18 days ago