
ഈജിപ്ഷ്യന്‍ മീലാദാഘോഷം
മുദ്ദസിര്‍ ഫൈസി മലയമ്മ
അനുഗ്രഹ ലബ്ധിയില്‍ ആനന്ദം പ്രകടിപ്പിക്കുന്നത്, ബുദ്ധിയും വിവേകവുമുള്ള ഏതൊരു മനുഷ്യന്റെയും ജന്മസിദ്ധമായ വാസനയാണ്. റബീഉല്‍ അവ്വലില്‍ അന്ത്യപ്രവാചകരുടെ ജന്മദിനത്തോടനുബന്ധിച്ച് ഓരോ രാജ്യത്തും തങ്ങളുടെ സംസ്‌കാരത്തോടും സാമൂഹികജീവിത ചുറ്റുപാടുകളോടും ചേര്‍ന്ന് നിന്ന് കൊണ്ടുള്ള ആഹ്ലാദപ്രകടനങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ന്യൂനപക്ഷമായ ചെറിയൊരു വിഭാഗം കേരളത്തിലെന്ന പോലെ, മാറി നില്‍ക്കുമെങ്കിലും ഈജിപ്തിലെയും അവസ്ഥ ഇതു തന്നെയാണ്. നബിദിനം ആഘോഷിക്കുന്നത് അനിസ്‌ലാമികമാണെന്ന ഒറ്റപ്പെട്ട വാദത്തിനെതിരേ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി ശക്തമായ നിലപാട് സ്വീകരിക്കുന്നു.
സ്വഫര്‍ പകുതിയോടെത്തന്നെ പട്ടണങ്ങളും കട കമ്പോളങ്ങളും അണിഞ്ഞൊരുങ്ങും. പുതിയ പലഹാരക്കടകള്‍ ഉയരും. നേരത്തേയുള്ളവ അലങ്കരിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യും.
ഈജിപ്തിലെ നബിദിനാഘോഷം മധുരപലഹാരങ്ങളുടേത് കൂടിയാണ്. പക്ഷെ, നമ്മുടെ നാടുകളിലേത് പോലെ ഘോഷയാത്രകളിലോ മൗലിദ് പാരായണ സദസ്സുകളിലോ മാത്രമൊതുങ്ങി നില്‍ക്കില്ല. വിവിധ ആകൃതികളിലും രൂപങ്ങളിലുമായി നിര്‍മിക്കപ്പെടുന്ന മധുര പലഹാരങ്ങള്‍ പരസ്പരം കൈമാറുന്നത് മിസ്‌രികളുടെ പ്രധാന സന്തോഷപ്രകടനമാണ്.
വിവിധയിനം മധുര പലഹാരങ്ങളും മിഠായികളും പ്രവാചകജന്മദിനം ആശംസിക്കുന്ന വാചകങ്ങളെഴുതിയ ചെറിയപെട്ടികളിലാക്കി വില്‍പനയ്ക്ക് വെക്കും. അത് വാങ്ങി കുടുംബങ്ങള്‍ക്കും മറ്റും വിതരണം ചെയ്യും. ആദ്യകാലത്ത് ഈജിപ്തിലെ ജഡ്ജിമാര്‍ പ്രവാചകജന്മദിനത്തോടനുബന്ധിച്ച് മധുര പലഹാരം ഉണ്ടാക്കി ഭരണാധികാരികള്‍ക്കും പണ്ഡിതന്മാര്‍ക്കുംകൊടുക്കുന്ന പതിവ് ഉണ്ടായിരുന്നു. ഫ്രഞ്ച് അധിനിവേശം ഈജിപ്തില്‍ കാലുറപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാചക ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ നെപ്പോളിയന്‍ ആവേശപൂര്‍വം പങ്കെടുത്തതായും ജനങ്ങള്‍ക്ക് പണവും മറ്റും വിതരണം ചെയ്തതായും ചരിത്രത്തില്‍ കാണാം. ഒരു സമൂഹത്തിന്റെ വികാരങ്ങളോട് ലയിച്ച് ചേരലായിരുന്നു അത്.
ആഹ്ലാദാതിരേകത്തിന്റെ തിരതള്ളല്‍ നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമല്ല, ഗ്രാമങ്ങളിലും അലയൊലികള്‍ സൃഷ്ടിക്കും. പള്ളികളും തെരുവുകളും മനോഹരമായ തോരണങ്ങള്‍ കൊണ്ടും വര്‍ണപ്രകാശം പൊഴിക്കുന്ന ബള്‍ബുകള്‍ കൊണ്ടും അലങ്കരിക്കപ്പെടും.
ഇസ്‌ലാമിക സംസ്‌കാരവും പ്രവാചക പാഠങ്ങളും മുറുകെപ്പിടിക്കാന്‍ ആഹ്വാനം ചെയ്യുന്നതോടൊപ്പം പ്രവാചകാപദാനങ്ങള്‍ പ്രഘോഷണം ചെയ്യപ്പെടുന്ന പ്രഭാഷണങ്ങള്‍ സലഫീ കേന്ദ്രങ്ങളില്‍ നിന്ന് പോലും ഉയര്‍ന്ന് കേള്‍ക്കും. സ്വൂഫീ സരണിയില്‍ സഞ്ചരിക്കുന്ന വലിയ മസ്ജിദുകളുടെ ആഭിമുഖ്യത്തില്‍ ആയിരങ്ങള്‍ സംബന്ധിക്കുന്ന ഘോഷയാത്രകള്‍ പലയിടങ്ങളിലായി സംഘടിപ്പിക്കപ്പെടും.
പ്രവാചകനെ പകര്‍ത്തുന്നതിനുള്ള വിശിഷ്ട അവസരമായി റബീഉല്‍ അവ്വലിനെ ഉപയോഗപ്പെടുത്തുകയാണ് മിസ്‌രികള്‍. ഉയര്‍ന്ന പണ്ഡിത സമൂഹത്തിനിടയില്‍ 'ശമാഇലുത്തുര്‍മുദി' പോലെയുള്ള ഗ്രന്ഥങ്ങളാണെങ്കില്‍ സ്‌കൂള്‍ തലത്തിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രവാചകരുടെ ശാരീരിക വിശേഷണവും ഉത്തമ സ്വഭാവഗുണങ്ങളുമൊക്കെ പഠിപ്പിക്കും. ആവേശപൂര്‍വം ഇത്തരം സദസ്സുകളിലേക്ക് ഒഴുകിയെത്തുന്ന യുവത്വം ഉന്നതമായ പ്രവാചകാനുരാഗത്തിന്റെ ഈജിപ്ഷ്യന്‍ പരിപ്രേക്ഷ്യമാണ്. മാസാവസാനത്തോടെ ഈ പ്രത്യേക ക്ലാസ് അവസാനിക്കും. തുടര്‍ന്ന് പഠിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളും പാഠങ്ങളും ആസ്പദമാക്കി പരീക്ഷകള്‍ സംഘടിപ്പിക്കും. ഉയര്‍ന്ന സ്ഥാനം നേടിയവര്‍ക്കും വിജയികള്‍ക്കുമൊക്കെ പ്രാധാന്യത്തോടെ സമ്മാനങ്ങള്‍ വിതരണം ചെയ്യപ്പെടുകയും ചെയ്യും.
നബിദിനത്തോടനുബന്ധിച്ച് ഈജിപ്തിലെ വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത ഓഫറുകളും നല്‍കിവരാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്
International
• 8 hours ago
‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ
International
• 8 hours ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 8 hours ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 9 hours ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 9 hours ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 9 hours ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 9 hours ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 9 hours ago
ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
National
• 10 hours ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 10 hours ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 10 hours ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 11 hours ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 11 hours ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 12 hours ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 13 hours ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 13 hours ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 13 hours ago
' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ
Kerala
• 13 hours ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 12 hours ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 12 hours ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 12 hours ago