HOME
DETAILS

ഭക്തിനിര്‍ഭരമായി ഇരുഹറമുകള്‍ റമദാനിലെ അവസാന വെള്ളിയാഴ്ച

  
backup
June 23 2017 | 20:06 PM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%87%e0%b4%b0%e0%b5%81%e0%b4%b9%e0%b4%b1%e0%b4%ae



ജിദ്ദ: വിശുദ്ധ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയില്‍ ഹറമുകളില്‍ ജനലക്ഷങ്ങളെത്തി. തിരക്ക് കണക്കിലെടുത്ത് വ്യാഴാഴ്ച രാത്രിതന്നെ പലരും മക്കയിലെ ഹറമില്‍ സ്ഥലം പിടിച്ചു. മദീനയിലും കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ വിപുലമായ സംവിധാനങ്ങളൊരുക്കിയിരുന്നു. റോഡുകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
റമദാനില്‍ ഹറമുകള്‍ക്ക് സമീപമുള്ള ഹോട്ടലുകളിലെ മുറികളെല്ലാം നിറഞ്ഞു കവിഞ്ഞു. മുന്‍ ആഭ്യന്തര മന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ്, മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ എന്നിവരുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഹറം കാര്യാലയവും വിവിധ വകുപ്പുകളും ആവശ്യമായ നടപടികളും ഒരുക്കങ്ങളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
സിവില്‍ ഡിഫന്‍സും സുരക്ഷാ വിഭാഗവും തിരക്കറിയിച്ചുകൊണ്ടും മറ്റ് പള്ളികളിലേക്ക് പോകാനും ഉംറ നീട്ടിവയ്ക്കാനും അഭ്യര്‍ഥിച്ച് എസ്.എം.എസ് സന്ദേശങ്ങള്‍ അയച്ചു. മക്കയിലെയും മദീനയിലെയും ഹറമുകളിലെ ഇമാമുമാര്‍ വിശുദ്ധ മാസത്തിലെ അവശേഷിക്കുന്ന ദിനരാത്രങ്ങള്‍ സുകൃതങ്ങള്‍ കൊണ്ട് സജീവമാക്കണമെന്ന് വിശ്വാസികളെ ഉല്‍ബോധിപ്പിച്ചു. റമദാന്‍ വിടപറയാന്‍ അവശേഷിക്കുന്ന മണിക്കൂറുകളിലെ നന്മകളും പുണ്യവും ആര്‍ജ്ജിക്കാന്‍ ധൃതികൂട്ടണമെന്ന് ഹറം ഇമാം ഉല്‍ബോധിപ്പിച്ചു.
മദീനയിലെ മസ്ജിദുന്നബവിയില്‍ സ്വദേശികളും സന്ദര്‍ശകരുമടക്കം ആറു ലക്ഷത്തോളമാണ്് ജുമുഅയില്‍ പങ്കെടുത്തത്. വിശ്വാസികള്‍ക്ക് അല്ലാഹുവിലേക്ക് അടുക്കാന്‍ ലഭിച്ച മഹത്തായ സുവര്‍ണാവസരമാണ് റമദാനെന്നും അലസതയിലും വിനോദങ്ങളിലും മുഴുകി അതിനെ പാഴാക്കരുതെന്നും മദീന ഇമാം ആവശ്യപ്പെട്ടു.
ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ഥനകളും നടന്നു. പുണ്യമാസം വിടപറയുന്നതിന്റെ വിരഹവേദനയും പാപമോചനത്തിനുള്ള തേടലുമായി ഒരു പകലും രാത്രിയും തിരുസന്നിധിയില്‍ കഴിച്ചുകൂട്ടാനായതിന്റെ ആത്മനിര്‍വൃതിയോടെയാണ് വിശ്വാസികള്‍ മക്കയോടും മദീനയോടും വിട പറഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  13 hours ago
No Image

യുഎഇയിലെ ആപ്പിൾ സ്റ്റോറുകളിൽ നിന്ന് മുൻകൂട്ടി ഓർഡർ ചെയ്യാതെ ഐഫോൺ 17 വാങ്ങാൻ കഴിയുമോ? ഉത്തരം ഇവിടെയുണ്ട്

uae
  •  13 hours ago
No Image

അശ്രദ്ധമായി ലെയ്ൻ മാറ്റുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണം; ദൃശ്യങ്ങളുമായി ബോധവൽക്കരണം നടത്തി അജ്മാൻ പൊലിസ്

uae
  •  14 hours ago
No Image

'അവര്‍ക്ക് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു അസാമാന്യ പ്രതിഭകളായിരുന്നു അവര്‍...' ലോകത്തിന്റെ ഉന്നതിയില്‍ എത്തേണ്ടവരായിരുന്നു ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഫുട്‌ബോള്‍ അക്കാദമിയിലെ കുഞ്ഞുങ്ങള്‍

International
  •  14 hours ago
No Image

കുവൈത്ത് പൗരത്വം നഷ്ടപ്പെട്ട ബഹ്‌റൈൻ പൗരന്മാർക്ക് പുതുക്കിയ ബഹ്‌റൈൻ പാസ്‌പോർട്ടുകൾ അനുവദിച്ചു; നടപടി ബഹ്റൈൻ രാജാവിന്റെ ഉത്തരവ് പ്രകാരം

latest
  •  14 hours ago
No Image

വാഹനാപകടത്തില്‍ പരുക്കേറ്റ യുവ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

Kerala
  •  15 hours ago
No Image

യുഎഇയിൽ വൈഫൈ വേഗത കുറയുന്നുണ്ടോ?‌ സമീപ ദിവസങ്ങളിൽ ഉപഭോക്താക്കൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണം ഇതാണ്; കൂടുതലറിയാം

uae
  •  15 hours ago
No Image

ദുബൈയിൽ നിങ്ങളുടെ ഇന്ത്യൻ പാസ്പോർട് എങ്ങനെ പുതുക്കാം; നിങ്ങൾക്കാവശ്യമായ വിവരങ്ങളുടെ സമ്പൂർണ ​ഗൈഡ്

uae
  •  16 hours ago
No Image

'കുടിയേറ്റക്കാരായി വന്നു, വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഓരോന്നോരോന്നായി അവര്‍ കയ്യടക്കും മുസ്‌ലിംകളുടെ സ്വപനം യാഥാര്‍ഥ്യമാകാന്‍ അനുവദിക്കരുത്' വിദ്വേഷം കുത്തിനിറച്ച് അസം ബി.ജെ.പിയുടെ എ.ഐ വീഡിയോ

National
  •  16 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ്: ഉദ്ഘാടന തീയതി, ടിക്കറ്റ് പാക്കേജുകൾ, ടിക്കറ്റ് എപ്പോൾ ലഭ്യമാകും; നിങ്ങൾ അറിയേണ്ടതെല്ലാം

uae
  •  17 hours ago