HOME
DETAILS

ജലസേചന വകുപ്പിന്റെ അനാസ്ഥ: നെല്‍കര്‍ഷകര്‍ ദുരിതത്തില്‍

  
backup
November 19 2018 | 05:11 AM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b5%87%e0%b4%9a%e0%b4%a8-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%a8%e0%b4%be%e0%b4%b8-2

കല്‍പ്പറ്റ: വയനാടിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന ചേകാടിയിലെ നെല്‍കര്‍ഷകര്‍ ജലസേചന സൗകര്യങ്ങളില്ലാതെ ദുരിതത്തിലായിട്ടും ചെറുകിട ജലസേചന വകുപ്പ് അനാസ്ഥ തുടരുന്നതായി ചേകാടിയിലെ കര്‍ഷകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടുകോടി രൂപയോളം ചെലവഴിച്ച് പ്രവൃത്തി പൂര്‍ത്തീകരിച്ച പമ്പ് ഹൗസ് നിസാര കാര്യങ്ങളുടെ പേരില്‍ വൈദ്യുതി കണക്ഷനെടുക്കാത്തതിനാല്‍ നശിക്കുകയാണ്.
2011-12 വര്‍ഷത്തില്‍ ഒരുകോടി 60 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ പ്രവൃത്തികള്‍ ആരംഭിച്ചതും 2014ല്‍ കമ്മിഷന്‍ ചെയ്യുമെന്നറിയിക്കുകയും ചെയ്ത പദ്ധതിയാണ് നിസാര കാര്യങ്ങളുടെ പേരില്‍ മുടങ്ങി കിടക്കുന്നത്. 2017-ലെ വരള്‍ച്ചയില്‍ ചേകാടിയിലെ പാടശേഖര സമിതിക്കാര്‍ വകുപ്പിന്റെ ഓഫിസില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് കലക്ടര്‍ എസ്. സുഹാസ്, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, വിജയന്‍ ചെറുകര എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പദ്ധതി 2017 ഡിസംബറില്‍ കമ്മിഷന്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഈ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് 2018 മെയില്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയില്‍ കേസ് വരികയും തുടര്‍ന്ന് ഉടന്‍ തീരുമാനമാകുമെന്ന് പറഞ്ഞ പദ്ധതിയാണ് ഇപ്പോഴും ഇഴയുന്നത്. രണ്ടുകൊല്ലം മുന്‍പ് സ്ഥാപിച്ച 50 എച്ച്.പിയുടെ മൂന്ന് മോട്ടോറുകളാണ് ഇപ്പോള്‍ ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്.
ഈ വര്‍ഷം ഡിസംബറിനുള്ളില്‍ പദ്ധതിയുടെ ബാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും കര്‍ഷകര്‍ അറിയിച്ചു. പച്ചക്കറി കൃഷിയടക്കം വയനാടിന് മാതൃകയായി മാറിയ ചേകാടിയിലെ കര്‍ഷകര്‍ക്ക് അടിയന്തിരമായി ജലസേചന സൗകര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്തംഗം പ്രേമവല്ലി കവിക്കല്‍, മനോജ് വീരാടി, കെ.എന്‍ അജയന്‍, രാജേഷ് കവിക്കല്‍, കെ.ആര്‍ ദിനേശ്, കെ സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago