ADVERTISEMENT
HOME
DETAILS

ജനവിധിക്ക് ശേഷം കലോത്സവ വേദിയില്‍ വിധിയെഴുതി ശങ്കര്‍റൈ

ADVERTISEMENT
  
backup
November 30 2019 | 06:11 AM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5
 
 
കാഞ്ഞങ്ങാട്: തുളുനാടിന്റെ തനത് കലാരൂപം വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ മത്സരാര്‍ഥികളുടെ കണ്ണും മനസും വിധികര്‍ത്താവിലായിരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെയുള്ളവരെല്ലാം ഒരു ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടക്ക് പൊതുയോഗങ്ങളില്‍ ഒരാള്‍ യക്ഷഗാനം പാടുന്നത് മത്സരാര്‍ഥികളില്‍ പലരും ചാനലിലൂടെ കണ്ടിരുന്നു.  അതേ ആള്‍ ഇപ്പോള്‍ വിധികര്‍ത്താവായി മുന്‍പില്‍. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ഥി എം. ശങ്കര്‍ റൈയാണ് യക്ഷഗാനത്തിന്റെ വിധികര്‍ത്താക്കളില്‍ ഒരാളായി കലോത്സവ വേദിയില്‍ എത്തിയത്. കേരള യക്ഷഗാന കലാക്ഷേത്രം പ്രസിഡന്റായിരുന്ന ശങ്കര്‍ റൈക്ക് യക്ഷഗാനത്തോടുള്ള അടുപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രധാന വിഷയമായിരുന്നു. 
 യക്ഷഗാന മത്സരത്തിന് എത്തിയ 12 ടീമുകളുടെ ഗുരുക്കന്മാര്‍ മൂന്നു പേരും കാസര്‍കോട്ടുകാരുമാണ്.  പടുമലെ ജയറാമ പാട്ടാലി, എം. മാധവന്‍, ദിവാകര മാവിനകട്ടെ എന്നിവരാണ് ഇത്തവണ തെക്കു നിന്നുള്ളവരെയും വടക്കു നിന്നുള്ളവരെയും ഒരുപോലെ പരിശീലിപ്പിച്ച് വേദിയിലെത്തിച്ചത്. മത്സരിക്കുന്നതില്‍ കാസര്‍കോട്ടെ ടീമുള്‍പ്പെടെ ഏഴു ടീമുകളുമായാണ് ജയറാം പട്ടാലി ഇക്കുറി കലോത്സവത്തിനെത്തിയത്. മൂന്നു ടീമുകളെയാണ് മാധവന്‍ മാസ്റ്റര്‍ പരിശീലിപ്പിച്ച് വേദിയിലെത്തിച്ചത്. രണ്ടു ടീമുകളുമായാണ് ദിവാകരന്‍ കലോത്സവത്തിനെത്തിയത്. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരിച്ചത് കാസര്‍കോട്ടുകാര്‍ തന്നെയാണ്. 'പക്ഷെ മത്സരിക്കാന്‍ ഞങ്ങ ഇല്ല, ഇതൊരു ക്ഷേത്ര കലയാണ്, വിശ്വാസ പൂര്‍വം കെട്ടിയാടുന്ന കല, ഇതിന് ഇത്ര പ്രചാരം കിട്ടുന്നു വെന്നതാണ് സന്തോഷം' മൂന്നു ഗുരുക്കന്മാരും മനസ്സു നിറഞ്ഞു ചിരിച്ചു.
 പടന്നക്കാട് കാര്‍ഷിക കോളജിലെ കണ്ണന്‍ പട്ടാളി വേദിയില്‍ ഇന്നലെ രാവിലെ മുതല്‍ യക്ഷഗാനമായിരുന്നു. സംഗീത, സാഹിത്യ, വാചിക,നൃത്യാദികള്‍ ഒത്തൊരുമിച്ച് സമ്മേളിക്കുന്ന യക്ഷലോക വാസികളുടെ കലയെ വിദ്യാര്‍ഥികള്‍ വേദിയിലവതരിപ്പിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്നതിലേറെയും കന്നടക്കാര്‍.   പ്രധാന വേഷങ്ങളായ കിരീടം, പൂണ്ടു, ബണ്ണത, പെണ്‍, ഹാസ്യം, സ്ത്രീ, ജന്തു എന്നിവയൊക്കെ വേദിയിലെത്തിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന കാണികള്‍ക്കും ആവേശം ഇരട്ടി. പങ്കെടുത്ത കാസര്‍കോട്ടെ അംഗല്‍പാടി എസ്.എ.പി.എച്ച്.എസ് ടീമിന് ഉള്‍പ്പെടെ മുഴുവന്‍ ടീമിനും എ ഗ്രേഡും ലഭിച്ചു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  6 days ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; മുന്നറിയിപ്പ് സൈറണ്‍, തെല്‍ അവീവില്‍ അടിയന്തരാവസ്ഥ

International
  •  6 days ago
No Image

കോണ്‍ഗ്രസിന് പുതിയ തലവേദനയായി ഷാനിബ്; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  6 days ago
No Image

മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും 

International
  •  6 days ago
No Image

യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍, നവീനുമായി ഉണ്ടായിരുന്നത് നല്ലബന്ധം

Kerala
  •  6 days ago
No Image

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറി

Kerala
  •  6 days ago
No Image

' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം 

National
  •  6 days ago
No Image

യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം

National
  •  6 days ago
No Image

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ കോപ്പു കൂട്ടുന്നു - റിപ്പോര്‍ട്ട് 

International
  •  6 days ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടറുടെ മൊഴിയെടുത്തു

Kerala
  •  6 days ago