HOME
DETAILS

തൊഴിലുറപ്പ് പദ്ധതി മേറ്റുമാരുടെ നിയമനം കുടുംബശ്രീ എ.ഡി.എസിന് നല്‍കണമെന്ന ആവശ്യം നടപ്പായില്ല

  
backup
December 02, 2019 | 2:03 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%b1%e0%b5%8d


താമരശേരി: തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാരുടെ നിയമനവും മറ്റു ചുമതലകളും കുടുംബശ്രീ എ.ഡി.എസിനും സി.ഡി.എസിനും നല്‍കണമെന്ന ആവശ്യം നടപ്പായില്ല. തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച 2006 മുതല്‍ 2011 വരെ ഇറക്കിയ ഉത്തരവുകള്‍ പ്രകാരം പദ്ധതിയുടെ മേല്‍നോട്ട ചുമതല വഹിക്കുന്ന മേറ്റുമാരെ തിരഞ്ഞെടുക്കുന്നതിലും പദ്ധതിയില്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍, ജോബ് കാര്‍ഡ് നല്‍കല്‍, പ്രൊജക്ട് രൂപീകരണം, തൊഴിലുപകരണങ്ങള്‍ ലഭ്യമാക്കല്‍ എന്നീ ചുമതലകളും കുടുംബശ്രീ എ.ഡി.എസുകള്‍ക്കും സി.ഡി.എസുകള്‍ക്കുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ 2012ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മേല്‍നോട്ട ചുമതല വഹിക്കുന്ന മേറ്റുമാരെ എ.ഡി.എസ് അംഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കി തൊഴിലാളി കുടുംബങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുന്ന രീതി അനുവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചു.
2016ല്‍ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് കുടുംബശ്രീ സംവിധാനത്തിന് അനുവദിച്ചിരുന്ന സുപ്രധാന പങ്ക് നിലനിര്‍ത്തണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍നോട്ട ചുമതല വഹിക്കുന്ന മേറ്റുമാരെ നിയമിക്കുന്നതിനുള്ള കുടുംബശ്രീയുടെ ചുമതല വിലക്കിക്കൊണ്ടുള്ള 2012ലെ ഉത്തരവ് റദ്ദ് ചെയ്തു. നടപടികള്‍ 2006 മുതല്‍ 2011 വരെയുള്ള ഉത്തരവുകള്‍ പ്രകാരമായിരിക്കണമെന്ന് നിര്‍ദേശിച്ച് 2017ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടും നാളിതുവരെയായി ഒന്നും നടപ്പായിട്ടില്ല. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ബ്ലോക്ക് ബി.ഡി.ഒ മാര്‍ക്കും ഈ ഉത്തരവ് ലഭിക്കാത്തതിനാല്‍ ഇരുട്ടില്‍ തപ്പുകയാണ്.
സംസ്ഥാനത്തെ 990ല്‍പ്പരം ഗ്രാമ പഞ്ചായത്തുകളിലും നഗരസഭ, കോര്‍പ്പറേഷനുകളിലും തൊഴിലുറപ്പ് പദ്ധതികള്‍ നടപ്പിലാക്കുന്നത് കുടുംബശ്രീയാണ്. ഇപ്പോള്‍ കിലയുടെ ആഭിമുഖ്യത്തില്‍ മേറ്റ്മാര്‍ക്ക് നല്‍കുന്ന പരിശീലനത്തിലും കുടുംബശ്രീ അംഗങ്ങളോ എ.ഡി.എസ് അംഗങ്ങളോ അല്ലാത്തവരാണ് ഏറെയും. സര്‍ക്കാര്‍ പുറപ്പെടുവിച്ച 2017ലെ ഉത്തരവ് പൂര്‍ണമായി നടപ്പിലാക്കിയാല്‍ കുടുംബശ്രീയുടെ ഇടപെടലോടുകൂടി പദ്ധതി കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാവുമെന്നാണ് തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍ പറയുന്നത്.
തൊഴിലുറപ്പു പദ്ധതിയില്‍ രാഷ്ട്രീയ ഇടപെടലുകളും സ്വജനപക്ഷ പാതവും നിലനിര്‍ത്താനുള്ള ചിലരുടെ താല്‍പര്യമാണ് ഉത്തരവുകള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ മടിക്കാനുള്ള കാരണമെന്ന ആക്ഷേപവും ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  2 days ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  2 days ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  2 days ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  2 days ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  2 days ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  2 days ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  2 days ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  2 days ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  2 days ago