HOME
DETAILS

തൊഴിലുറപ്പ് പദ്ധതി മേറ്റുമാരുടെ നിയമനം കുടുംബശ്രീ എ.ഡി.എസിന് നല്‍കണമെന്ന ആവശ്യം നടപ്പായില്ല

  
backup
December 02, 2019 | 2:03 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%b1%e0%b5%8d


താമരശേരി: തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാരുടെ നിയമനവും മറ്റു ചുമതലകളും കുടുംബശ്രീ എ.ഡി.എസിനും സി.ഡി.എസിനും നല്‍കണമെന്ന ആവശ്യം നടപ്പായില്ല. തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച 2006 മുതല്‍ 2011 വരെ ഇറക്കിയ ഉത്തരവുകള്‍ പ്രകാരം പദ്ധതിയുടെ മേല്‍നോട്ട ചുമതല വഹിക്കുന്ന മേറ്റുമാരെ തിരഞ്ഞെടുക്കുന്നതിലും പദ്ധതിയില്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍, ജോബ് കാര്‍ഡ് നല്‍കല്‍, പ്രൊജക്ട് രൂപീകരണം, തൊഴിലുപകരണങ്ങള്‍ ലഭ്യമാക്കല്‍ എന്നീ ചുമതലകളും കുടുംബശ്രീ എ.ഡി.എസുകള്‍ക്കും സി.ഡി.എസുകള്‍ക്കുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ 2012ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മേല്‍നോട്ട ചുമതല വഹിക്കുന്ന മേറ്റുമാരെ എ.ഡി.എസ് അംഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുന്ന രീതി ഒഴിവാക്കി തൊഴിലാളി കുടുംബങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുന്ന രീതി അനുവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചു.
2016ല്‍ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് കുടുംബശ്രീ സംവിധാനത്തിന് അനുവദിച്ചിരുന്ന സുപ്രധാന പങ്ക് നിലനിര്‍ത്തണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍നോട്ട ചുമതല വഹിക്കുന്ന മേറ്റുമാരെ നിയമിക്കുന്നതിനുള്ള കുടുംബശ്രീയുടെ ചുമതല വിലക്കിക്കൊണ്ടുള്ള 2012ലെ ഉത്തരവ് റദ്ദ് ചെയ്തു. നടപടികള്‍ 2006 മുതല്‍ 2011 വരെയുള്ള ഉത്തരവുകള്‍ പ്രകാരമായിരിക്കണമെന്ന് നിര്‍ദേശിച്ച് 2017ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടും നാളിതുവരെയായി ഒന്നും നടപ്പായിട്ടില്ല. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ബ്ലോക്ക് ബി.ഡി.ഒ മാര്‍ക്കും ഈ ഉത്തരവ് ലഭിക്കാത്തതിനാല്‍ ഇരുട്ടില്‍ തപ്പുകയാണ്.
സംസ്ഥാനത്തെ 990ല്‍പ്പരം ഗ്രാമ പഞ്ചായത്തുകളിലും നഗരസഭ, കോര്‍പ്പറേഷനുകളിലും തൊഴിലുറപ്പ് പദ്ധതികള്‍ നടപ്പിലാക്കുന്നത് കുടുംബശ്രീയാണ്. ഇപ്പോള്‍ കിലയുടെ ആഭിമുഖ്യത്തില്‍ മേറ്റ്മാര്‍ക്ക് നല്‍കുന്ന പരിശീലനത്തിലും കുടുംബശ്രീ അംഗങ്ങളോ എ.ഡി.എസ് അംഗങ്ങളോ അല്ലാത്തവരാണ് ഏറെയും. സര്‍ക്കാര്‍ പുറപ്പെടുവിച്ച 2017ലെ ഉത്തരവ് പൂര്‍ണമായി നടപ്പിലാക്കിയാല്‍ കുടുംബശ്രീയുടെ ഇടപെടലോടുകൂടി പദ്ധതി കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാവുമെന്നാണ് തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍ പറയുന്നത്.
തൊഴിലുറപ്പു പദ്ധതിയില്‍ രാഷ്ട്രീയ ഇടപെടലുകളും സ്വജനപക്ഷ പാതവും നിലനിര്‍ത്താനുള്ള ചിലരുടെ താല്‍പര്യമാണ് ഉത്തരവുകള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ മടിക്കാനുള്ള കാരണമെന്ന ആക്ഷേപവും ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  2 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  2 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  2 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  2 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  2 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  2 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  2 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  2 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  2 days ago