HOME
DETAILS

കടം വാങ്ങി കടം വീട്ടുന്ന ജാലവിദ്യ

  
backup
December 16, 2019 | 1:12 AM

%e0%b4%95%e0%b4%9f%e0%b4%82-%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8

 

 


കടം വാങ്ങി കടം വീട്ടുന്ന അവസ്ഥയിലാണ് സര്‍ക്കാര്‍. വരുമാനം കുറഞ്ഞതും മറ്റു നിത്യ ചെലവുകള്‍ കൂടിയതുമാണ് ഈ അവസ്ഥയ്ക്ക് കാരണം. വായ്പാ പരിധി വെട്ടിക്കുറച്ചതിനാല്‍ വീണ്ടും കടമെടുക്കാന്‍ കേരള പുനര്‍ നിര്‍മ്മാണം എന്ന പേരില്‍ പുതിയ അടവു തന്ത്രം പ്രയോഗിക്കുകയാണ്. കേരള പുനര്‍ നിര്‍മാണത്തിന്റെ പേരില്‍ 30,000 കോടി എടുക്കാന്‍ ബാങ്കുകളായ ബാങ്കുകളില്‍ കയറി ഇറങ്ങുന്നു. ഇത് എവിടെ അവസാനിക്കുമെന്ന് ആര്‍ക്കുമറിയില്ല.
അവസാനം കേരളത്തിന്റെ ഓരോ ഭാഗവും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതേണ്ടി വരും. സര്‍ക്കാര്‍ മാറി വരുമ്പോഴും ധൂര്‍ത്തിനും വോട്ട് ബാങ്ക് ഉറപ്പിക്കാനും വാരിക്കോരി ചെലവാക്കുന്നു അതും കടമെടുത്ത്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ സംസ്ഥാനത്തിന്റെ വായ്പാപരിധിയില്‍ മുഴുവനും കടമെടുത്ത് തീര്‍ത്തിരിക്കും. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നു ശതമാനമാണ് വാര്‍ഷിക കടമെടുപ്പ് പരിധി. 20,402 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. ഇത് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ആറു മാസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല.
പ്രത്യേക ട്രഷറി സേവിങ്‌സ് ബാങ്ക് (ഐ.ടി.എസ്.ബി) ഇടപാടുകളാണ് വായ്പാ പരിധി കുറയ്ക്കാന്‍ ഇട വരുത്തിയത്. പണമില്ലാത്ത ജാലവിദ്യയായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റെ ഐ.ടി.എസ്.ബി. അതായത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ചും പൊതുമേഖല സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ ബജറ്റിലെ ചെലവാകാത്ത ഗ്രാന്റുകളും പദ്ധതി വിഹിതവും ട്രഷറിയിലെ പ്രത്യേക അക്കൗണ്ടില്‍ തിരിച്ച് അടച്ച് കണക്ക് കൂട്ടുകയാണ്. എന്നാല്‍ പണം നല്‍കാതെ പണം നിക്ഷേപിക്കുന്ന ജാലവിദ്യ മാത്രമാണിതെന്നതാണ് യാഥാര്‍ത്ഥ്യം. അതല്ലെങ്കില്‍ കണക്കുകള്‍ കൊണ്ടുള്ള ട്രപ്പീസ് കളി. ഈ തുക ട്രഷറിയിലെ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കുന്നു എന്ന് രേഖകളില്‍ കാണുമെങ്കിലും ഇത് മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുന്നു എന്നുള്ളത് പരസ്യമായ രഹസ്യമാണ്. 2018-19ല്‍ 8,611.64 കോടിയാണ് ഇങ്ങനെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയത്. എന്നിട്ട് തിരിച്ചടച്ചതുമില്ല. ഇത് സി.എ.ജി പിടികൂടിയിരുന്നു. തുടര്‍ന്ന് ഇതില്‍ 313.42 കോടി തിരിച്ചടച്ചു.ഇനിയും തിരിച്ചടക്കണം.
കണക്ക് കൊണ്ടുള്ള ഈ കളി, പക്ഷേ സാധാരണക്കാര്‍ക്ക് മനസിലാകില്ല. ഇല്ലാത്ത പണം ഉണ്ടെന്നു വരുത്തുകയും ഉള്ള പണം മറ്റു ചെലവുകള്‍ക്കായി മാറ്റുകയും പിന്നീട് അത് തിരിച്ചടക്കുകയും ചെയ്യാതെ ഒളിച്ചു കളിക്കുകയാണ് ധന വകുപ്പ്. ബജറ്റ് രേഖകളിലും കൃത്രിമം കാണിച്ച് സി.എ.ജിയെ വരെ പറ്റിക്കാറുണ്ട്. റവന്യു കമ്മി, ധനകമ്മി, വായ്പ വാങ്ങിയ തുക എന്നിവയുടെ കൃത്യമായ കണക്കിലാണ് തിരിമറി നടത്തുന്നത്. ഇത് സി.എ.ജി കൈയോടെ പിടികൂടിയിട്ടുമുണ്ട്.


ട്രഷറിക്ക് താഴ് വീഴുന്നതും കാത്ത്

ഇല്ല, പണമില്ല. ട്രഷറി നിയന്ത്രണം ഇപ്പോള്‍ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. നേരത്തെ ശമ്പളവും പെന്‍ഷനും നല്‍കുന്ന സമയത്ത് മാത്രമായിരുന്നു നിയന്ത്രണം. പക്ഷേ ഇപ്പോള്‍ സ്ഥിരമായി ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. മറ്റു പൊതു മേഖലാ സ്ഥാപനങ്ങളിലെയും ബോര്‍ഡുകളുടെയും പണം ട്രഷറിയിലേയ്ക്ക് വലിച്ചും ശമ്പളവും പെന്‍ഷനും വിതരണം ട്രഷറി വഴിയാക്കിയുമാണ് ദൈനം ദിന കാര്യങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ട്രഷറികളുടെ പ്രവര്‍ത്തനം ഇപ്പോള്‍ ശമ്പളം നല്‍കാന്‍ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 1,050 ബില്ലുകള്‍ക്കാണ് ക്ലിയറന്‍സ് നല്‍കാതെ പിടിച്ചു വച്ചിരിക്കുന്നത്.

ചെലവുകള്‍ കമ്മിയാകുന്നു

2017-18ലെ റവന്യു കമ്മി 25,820 കോടിയാണ്. അതായത് ജി.ഡി.പി അനുപാതം 3.75 ശതമാനം. റവന്യു കമ്മി, റവന്യു ചെലവ് അനുപാതം 23.75 ശതമാനമായി മാറി. സംസ്ഥാനത്തെ റവന്യു കമ്മി വളരെ ഉയര്‍ന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത് ധനകമ്മിയിലും പ്രതിഫലിക്കും. 2017-18ലെ ധനകമ്മി 36,215 കോടിയാണ്. ധനകമ്മി, ജി.എസ്.ഡി.പി അനുപാതം 5.27 ശതമാനമാണ്. സംസ്ഥാനം ധനകാര്യ തകര്‍ച്ചയിലേയ്ക്ക് നീങ്ങികൊണ്ടിരിക്കുന്നുവെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

നാളെ: തകര്‍ന്നടിഞ്ഞ് നികുതി വരുമാനം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രയ്ക്കിടെ 8.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാപക പരിശോധന

Kerala
  •  3 days ago
No Image

വി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

National
  •  3 days ago
No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  3 days ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  3 days ago
No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  3 days ago
No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  3 days ago
No Image

പാലായില്‍ ദിയ ബിനു പുറത്ത്; എല്‍.ഡി.എഫ് അവിശ്വാസം പാസായി, അനുകൂലിച്ച് കോണ്‍ഗ്രസ് അംഗങ്ങളും

Kerala
  •  3 days ago
No Image

മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞു; പാചകക്കാരനെ വെട്ടിപരുക്കേല്‍പ്പിച്ച് ഹോട്ടലുടമ

Kerala
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  3 days ago

No Image

വിരാട് കോഹ്‌ലിയുടെ 'ആ ഉപദേശം'; പ്രതിസന്ധികൾ മറികടന്ന് ജപ്പാൻ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി. സിന്ധു!

Cricket
  •  3 days ago
No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  3 days ago
No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  3 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  3 days ago