HOME
DETAILS

രാത്രിയാത്ര നിരോധനം: കര്‍ണാടകയുമായി ചര്‍ച്ചനടത്തും: മുഖ്യമന്ത്രി

  
backup
August 08, 2017 | 9:08 PM

%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%95%e0%b4%b0%e0%b5%8d

സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം നീക്കുന്നതുമായി ബന്ധപെട്ട് കര്‍ണ്ണാടകയുമായുള്ള ചര്‍ച്ചക്ക് ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ ചുമതലപെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഫ്രീഡം ടു മൂവ് ഭാരവാഹികള്‍ക്കാണ് ഇക്കാര്യത്തില്‍ത്വിശദീകരണം നല്‍കിയത്. സുപ്രിംകോടതിയില്‍ കേസ് വാദിക്കുന്നതിനായി മികച്ച അഭിഭാഷകനെ നിയോഗിക്കാമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
മുമ്പ് ഇക്കാര്യത്തില്‍ ഹാജരായ അഡ്വ. ഗോപാല്‍ സുബ്രമണ്യത്തെ തന്നെ നിയോഗിക്കുന്ന കാര്യം പരിഗണിക്കും. രാത്രിയാത്ര നിരോധനം നീക്കുക എന്നതില്‍ സര്‍ക്കാറിന് മറിച്ചൊരു അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ അനുകൂലമായി തീരുമാനം ഉണ്ടാക്കിയെടുക്കുന്നതിന്നായി ഭരണതലത്തിലുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയില്‍ കര്‍ണ്ണാടക ഗതാഗത മന്ത്രിയുമായി ബന്ധപെട്ട് ചര്‍ച്ചക്കുള്ള തീയതി എത്രുയുംപെട്ടെന്ന് തീരുമാനിക്കുമെന്ന് അറിയിച്ചു.
ചര്‍ച്ചയില്‍ ജില്ലയില്‍ നിന്നും ജനപ്രതിനിധികളെയും കലക്ടറെയും പങ്കെടുപ്പിക്കും. ഇരു സംസ്ഥാനങ്ങളിലെയും വനംവകിപ്പിലെ ഉദ്യോഗസ്ഥരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാനുള്ള സാധ്യതകളും ആരായും. കേസില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകനെയും കഴിയുമെങ്കില്‍ ചര്‍ച്ചിയില്‍ പങ്കെടുപ്പിക്കാന്‍ നോക്കും. ഇരുസംസ്ഥാനങ്ങളും തമ്മില്‍ ധാരണയിലെത്തിയാല്‍ അത് സുപ്രീകോടതി മുമ്പാകെ അറിയിച്ച് അനുകൂല തീരുമാനം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കെ ശശാങ്കന്‍, എ ഭാസ്‌ക്കരന്‍, അസീസ് വേങ്ങൂര്‍, ഫ്രീഡം ടു മൂവ് നേതാക്കളായ റ്റിജി ചെറുതോട്ടില്‍, കെ.എന്‍ സജീവ്, കെ.പി സജു, പ്രദീപ് ഉഷ, സക്കരിയ വാഴക്കണ്ടി, ജോജി വര്‍ഗീസ്, കെ മനോജ് കുമാര്‍, ഷീനോജ് പാപ്പച്ചന്‍, സി.വി ഷിറാസ്, വി അനൂപ്, ഷമീര്‍ ബാബു, ജീനീഷ് പൗലോസ്, എം ശമീര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  3 minutes ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  15 minutes ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  26 minutes ago
No Image

ബിഹാറില്‍ അല്‍പ്പസമയത്തിനകം വോട്ടെണ്ണല്‍ തുടങ്ങും

National
  •  40 minutes ago
No Image

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ; എസ്.ഐ.ആർ നിർത്തിവയ്ക്കണം,സർക്കാർ ഹൈക്കോടതിയിൽ

Kerala
  •  an hour ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  an hour ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  an hour ago
No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  8 hours ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  9 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  9 hours ago