HOME
DETAILS

രാത്രിയാത്ര നിരോധനം: കര്‍ണാടകയുമായി ചര്‍ച്ചനടത്തും: മുഖ്യമന്ത്രി

  
backup
August 08, 2017 | 9:08 PM

%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%95%e0%b4%b0%e0%b5%8d

സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം നീക്കുന്നതുമായി ബന്ധപെട്ട് കര്‍ണ്ണാടകയുമായുള്ള ചര്‍ച്ചക്ക് ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ ചുമതലപെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഫ്രീഡം ടു മൂവ് ഭാരവാഹികള്‍ക്കാണ് ഇക്കാര്യത്തില്‍ത്വിശദീകരണം നല്‍കിയത്. സുപ്രിംകോടതിയില്‍ കേസ് വാദിക്കുന്നതിനായി മികച്ച അഭിഭാഷകനെ നിയോഗിക്കാമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
മുമ്പ് ഇക്കാര്യത്തില്‍ ഹാജരായ അഡ്വ. ഗോപാല്‍ സുബ്രമണ്യത്തെ തന്നെ നിയോഗിക്കുന്ന കാര്യം പരിഗണിക്കും. രാത്രിയാത്ര നിരോധനം നീക്കുക എന്നതില്‍ സര്‍ക്കാറിന് മറിച്ചൊരു അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ അനുകൂലമായി തീരുമാനം ഉണ്ടാക്കിയെടുക്കുന്നതിന്നായി ഭരണതലത്തിലുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയില്‍ കര്‍ണ്ണാടക ഗതാഗത മന്ത്രിയുമായി ബന്ധപെട്ട് ചര്‍ച്ചക്കുള്ള തീയതി എത്രുയുംപെട്ടെന്ന് തീരുമാനിക്കുമെന്ന് അറിയിച്ചു.
ചര്‍ച്ചയില്‍ ജില്ലയില്‍ നിന്നും ജനപ്രതിനിധികളെയും കലക്ടറെയും പങ്കെടുപ്പിക്കും. ഇരു സംസ്ഥാനങ്ങളിലെയും വനംവകിപ്പിലെ ഉദ്യോഗസ്ഥരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാനുള്ള സാധ്യതകളും ആരായും. കേസില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകനെയും കഴിയുമെങ്കില്‍ ചര്‍ച്ചിയില്‍ പങ്കെടുപ്പിക്കാന്‍ നോക്കും. ഇരുസംസ്ഥാനങ്ങളും തമ്മില്‍ ധാരണയിലെത്തിയാല്‍ അത് സുപ്രീകോടതി മുമ്പാകെ അറിയിച്ച് അനുകൂല തീരുമാനം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കെ ശശാങ്കന്‍, എ ഭാസ്‌ക്കരന്‍, അസീസ് വേങ്ങൂര്‍, ഫ്രീഡം ടു മൂവ് നേതാക്കളായ റ്റിജി ചെറുതോട്ടില്‍, കെ.എന്‍ സജീവ്, കെ.പി സജു, പ്രദീപ് ഉഷ, സക്കരിയ വാഴക്കണ്ടി, ജോജി വര്‍ഗീസ്, കെ മനോജ് കുമാര്‍, ഷീനോജ് പാപ്പച്ചന്‍, സി.വി ഷിറാസ്, വി അനൂപ്, ഷമീര്‍ ബാബു, ജീനീഷ് പൗലോസ്, എം ശമീര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ ബോംബ് എന്ന് പറഞ്ഞ് പരിഭ്രാന്തി പടര്‍ത്തിയ ഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 20ഓളം യാത്രക്കാർക്ക് പരിക്ക്

Kerala
  •  20 days ago
No Image

Delhi Red Fort Blast Live Updates: കാര്‍ വാങ്ങിയത് സല്‍മാന്‍, പിന്നീട് ദേവേന്ദ്രന് വിറ്റു, തുടര്‍ന്ന് മറ്റൊരാള്‍ക്ക്; രണ്ട് പേരും കസ്റ്റഡിയില്‍; അവസാന ആര്‍.സി ഉടമയെ കണ്ടെത്താന്‍ പൊലിസ്

National
  •  20 days ago
No Image

സാമ്പാറിന് രുചിയില്ല; കേന്ദ്ര സർവകലാശാലയിൽ കിച്ചൺ ഹെൽപ്പറെ പുറത്താക്കി; ജാതി വിവേചനമെന്ന് ആരോപണം

National
  •  20 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രധാന വകുപ്പുകൾ പണിതരുമോ? പേടിയിൽ സി.പി.എം

Kerala
  •  20 days ago
No Image

വെറും അഞ്ച് മിനിറ്റിനുള്ളില്‍ കുവൈത്ത് വിസ റെഡി; വികസനത്തിലും സുരക്ഷയിലും പുതിയൊരു ഘട്ടത്തിലേക്കെന്ന് ഷെയ്ഖ് ഫഹദ് 

Kuwait
  •  20 days ago
No Image

ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; 3.7 കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയിൽ മുന്നണികൾ

National
  •  20 days ago
No Image

ഫോര്‍ഡ് കുഗ കാറുകളുടെ 2019 -2024 മോഡലുകള്‍ ഖത്തര്‍ തിരിച്ചുവിളിച്ചു

qatar
  •  20 days ago
No Image

മഴക്കു വേണ്ടിയുള്ള നിസ്‌കാരത്തിന് ആഹ്വാനം ചെയ്ത് സൗദി രാജാവ്

Saudi-arabia
  •  20 days ago
No Image

ഭൂമി ഇടിഞ്ഞുവീഴുന്നത് പോലെ തോന്നി, ചിതറിത്തെറിച്ച മൃതദേഹങ്ങള്‍'; ഭീതി വിവരിച്ച് ദൃക്‌സാക്ഷികള്‍

National
  •  20 days ago