HOME
DETAILS

രാത്രിയാത്ര നിരോധനം: കര്‍ണാടകയുമായി ചര്‍ച്ചനടത്തും: മുഖ്യമന്ത്രി

  
backup
August 08, 2017 | 9:08 PM

%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%95%e0%b4%b0%e0%b5%8d

സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം നീക്കുന്നതുമായി ബന്ധപെട്ട് കര്‍ണ്ണാടകയുമായുള്ള ചര്‍ച്ചക്ക് ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ ചുമതലപെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഫ്രീഡം ടു മൂവ് ഭാരവാഹികള്‍ക്കാണ് ഇക്കാര്യത്തില്‍ത്വിശദീകരണം നല്‍കിയത്. സുപ്രിംകോടതിയില്‍ കേസ് വാദിക്കുന്നതിനായി മികച്ച അഭിഭാഷകനെ നിയോഗിക്കാമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
മുമ്പ് ഇക്കാര്യത്തില്‍ ഹാജരായ അഡ്വ. ഗോപാല്‍ സുബ്രമണ്യത്തെ തന്നെ നിയോഗിക്കുന്ന കാര്യം പരിഗണിക്കും. രാത്രിയാത്ര നിരോധനം നീക്കുക എന്നതില്‍ സര്‍ക്കാറിന് മറിച്ചൊരു അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ അനുകൂലമായി തീരുമാനം ഉണ്ടാക്കിയെടുക്കുന്നതിന്നായി ഭരണതലത്തിലുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയില്‍ കര്‍ണ്ണാടക ഗതാഗത മന്ത്രിയുമായി ബന്ധപെട്ട് ചര്‍ച്ചക്കുള്ള തീയതി എത്രുയുംപെട്ടെന്ന് തീരുമാനിക്കുമെന്ന് അറിയിച്ചു.
ചര്‍ച്ചയില്‍ ജില്ലയില്‍ നിന്നും ജനപ്രതിനിധികളെയും കലക്ടറെയും പങ്കെടുപ്പിക്കും. ഇരു സംസ്ഥാനങ്ങളിലെയും വനംവകിപ്പിലെ ഉദ്യോഗസ്ഥരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാനുള്ള സാധ്യതകളും ആരായും. കേസില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകനെയും കഴിയുമെങ്കില്‍ ചര്‍ച്ചിയില്‍ പങ്കെടുപ്പിക്കാന്‍ നോക്കും. ഇരുസംസ്ഥാനങ്ങളും തമ്മില്‍ ധാരണയിലെത്തിയാല്‍ അത് സുപ്രീകോടതി മുമ്പാകെ അറിയിച്ച് അനുകൂല തീരുമാനം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ സഹദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കെ ശശാങ്കന്‍, എ ഭാസ്‌ക്കരന്‍, അസീസ് വേങ്ങൂര്‍, ഫ്രീഡം ടു മൂവ് നേതാക്കളായ റ്റിജി ചെറുതോട്ടില്‍, കെ.എന്‍ സജീവ്, കെ.പി സജു, പ്രദീപ് ഉഷ, സക്കരിയ വാഴക്കണ്ടി, ജോജി വര്‍ഗീസ്, കെ മനോജ് കുമാര്‍, ഷീനോജ് പാപ്പച്ചന്‍, സി.വി ഷിറാസ്, വി അനൂപ്, ഷമീര്‍ ബാബു, ജീനീഷ് പൗലോസ്, എം ശമീര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

Kerala
  •  3 days ago
No Image

മാതൃരാജ്യത്തോടുള്ള ആദരവിനെ സൂചിപ്പിക്കുന്ന 'വന്ദേ മാതരം' എന്ന മുദ്രാവാക്യത്തെ ബി.ജെ.പി വെറുപ്പിന്റെ ഭാഷയാക്കി മാറ്റി-രണ്‍ദീപ് സിങ് സുര്‍ജേവാല.

National
  •  3 days ago
No Image

കരിപ്പൂര്‍ വിമാനത്താവളം കാണാന്‍ മലകയറി; കാല്‍തെറ്റി താഴെ വീണു, കഴുത്തില്‍ കമ്പ് തറച്ചുകയറി യുവാവിന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എസ്.ഐ.ടി വിപുലീകരിച്ചു, രണ്ട് സി.ഐമാരെ കൂടി ഉള്‍പ്പെടുത്തും

Kerala
  •  3 days ago
No Image

കെഎസ്ആർടിസിയിൽ ഗൂഗിൾ പേ പണിമുടക്കി: യുവതിയെ വഴിയിൽ ഇറക്കിവിട്ടതിൽ അന്വേഷണം

Kerala
  •  3 days ago
No Image

നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഹമാസിനും ഇറാനുമെതിരെ ഭീഷണിയുമായി ട്രംപ്; രണ്ടാംഘട്ട വെടിനിര്‍ത്തല്‍ വൈകില്ലെന്നും സൂചന

International
  •  3 days ago
No Image

ചെങ്ങന്നൂരിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്: എല്ലാ പ്രതികളെയും വെറുതേവിട്ട് കോടതി

Kerala
  •  3 days ago
No Image

കിവീസിനെതിരെ വരുന്നത് വൻ മാറ്റങ്ങൾ: ഇഷാൻ കിഷൻ തിരിച്ചെത്തുന്നു, പന്ത് പുറത്തേക്ക്?

Cricket
  •  3 days ago
No Image

ബഹ്‌റൈനില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടി;  ഇന്ന് മുതല്‍ നിങ്ങള്‍ നല്‍കേണ്ട തുക അറിയാം

bahrain
  •  3 days ago