അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്
തിരുവനന്തപുരം: ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്‍ററിൻ്റെ (I4C) പേരിൽ നടക്കുന്ന സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലിസ്. തട്ടിപ്പുകാർ വാട്‌സ്ആപ്പ്, ഇമെയിൽ, സോഷ്യൽ മീഡിയ എന്നിവ വഴി ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്‍റർ (I4C) എന്ന പേരിൽ വ്യാജ നോട്ടീസുകൾ അയക്കും. തുടർന്ന്, നിങ്ങളുടെ ഐപി അഡ്രസ് ഉപയോഗിച്ച് അശ്ലീല സൈറ്റുകൾ നോക്കിയെന്നോ വിദേശ കറൻസി ഇടപാടുകൾ നടത്തിയെന്നോ പറഞ്ഞ് ഭയപ്പെടുത്തും.
പിന്നീട്, അറസ്റ്റ് വാറൻ്റ്, കോടതി നടപടി എന്നിവ ഒഴിവാക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെടും. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.
എന്നാൽ, സർക്കാർ സംവിധാനങ്ങളോ പൊലിസോ ഇത്തരം ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ അയക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഫോണിലൂടെയോ ഇമെയിൽ വഴിയോ പണം ആവശ്യപ്പെടുന്നത് തട്ടിപ്പാണ്. അപരിചിതർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങൾ നൽകുകയോ അരുത്.
പണം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം?
തട്ടിപ്പിനിരയായാൽ ഒട്ടും വൈകാതെ താഴെ അധികൃതരെ വിവരമറിയിക്കുക. 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ഉടൻ വിളിക്കുകയോ, www.cybercrime.gov.in എന്ന പോർട്ടലിൽ പരാതി നൽകുകയോ ചെയ്യാം. അതേസമയം, തട്ടിപ്പ് നടന്ന് ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളിൽ (Golden Hour) വിവരം അറിയിച്ചാൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ സഹായിക്കുമെന്നും പൊലിസ് വ്യക്തമാക്കുന്നു.
The Kerala Police has issued a critical warning regarding a new wave of cyber fraud where scammers impersonate the Indian Cyber Crime Coordination Centre (I4C).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."