HOME
DETAILS

ഇവിടെ ഇനി ഭിന്നശേഷിക്കാര്‍ ഭരിക്കും

  
backup
December 21, 2018 | 3:27 AM

%e0%b4%87%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0

കോഴിക്കോട്: അവര്‍ക്കിനി സ്വയം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യത്തില്‍ നിന്ന് ഭക്ഷണമുണ്ണാം. അന്തസോടെ ജോലിചെയ്യാം... മറ്റുള്ളവരുടെ കനിവു കൊണ്ട് ജീവിച്ചിരുന്ന ഭിന്നശേഷിക്കാര്‍ക്ക് 'എബിലിറ്റി പേ ആന്‍ഡ് പാര്‍ക്കിങ്'സംവിധാനത്തിലൂടെ കൈത്താങ്ങൊരുക്കിയിരിക്കുകയാണു കോര്‍പറേഷന്‍.  പണം പിരിക്കുന്നതടക്കം പൂര്‍ണമായും ഭിന്നശേഷിക്കാരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യ എബിലിറ്റി പേ ആന്‍ഡ് പാര്‍ക്കിങ് സംവിധാനമാണ് എ.കെ.ജി മേല്‍പ്പാലത്തിനു താഴെ നിലവില്‍ വന്നത്. പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. നിലവില്‍ മണ്ണിട്ട് ഉയര്‍ത്തിയ പാര്‍ക്കിങ് സ്ഥലം എത്രയും പെട്ടന്ന് ടാര്‍ ചെയ്ത് മനോഹരമാക്കുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.  ചരിത്രത്തിലാദ്യമായാണ് ഒരു കോര്‍പറേഷന്‍ ഭിന്നശേഷിക്കാര്‍ക്കായി ഇത്തരത്തിലൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. പാലത്തിനു പടിഞ്ഞാറു ഭാഗത്തായി മലബാര്‍ കുഷ്ഠരോഗ സഹായ കമ്മിറ്റിക്ക് അനുവദിച്ച കാബിനു മുന്‍വശത്തെ സ്ഥലമാണ് ഒരു വര്‍ഷത്തെ പേ പാര്‍ക്കിങ്ങിനായി കോര്‍പറേഷന്‍ വിട്ടുനല്‍കിയിട്ടുള്ളത്. കോര്‍പറേഷന്‍ നിശ്ചയിച്ചിട്ടുള്ള നിരക്കുകള്‍ തന്നെയാണ് ഇവിടെയും. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ കോഴിക്കോട് പരിവാര്‍, നാഷനല്‍ ട്രസ്റ്റ് ജില്ലാതല കമ്മിറ്റി, ലീഗല്‍ സര്‍വിസ് അതോറിറ്റി, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.  ജോലി ചെയ്യാന്‍ പ്രാപ്തരായ നാലുപേരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. ഇവര്‍ക്കാവശ്യമായ ഉപകരണങ്ങളും ഒരുമാസത്തെ ശമ്പളവും ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് വിതരണം ചെയ്തു.  ടൗണ്‍ എസ്.ഐ എ. ഉമേഷ് ബാഡ്ജുകള്‍ വിതരണം ചെയ്തു. കൗണ്‍സിലര്‍ അഡ്വ. പി.എം നിയാസ്, എം.പി കരുണാകരന്‍, ആര്‍. വിശ്വനാഥന്‍, പി. പരമേശ്വരന്‍, ഒ. മമ്മദ് കോയ, പി.കെ.എം സിറാജ് സംസാരിച്ചു. പരിവാര്‍ ജില്ലാ സെക്രട്ടറി തെക്കേയില്‍ രാജന്‍ സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  a day ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  a day ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  a day ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  a day ago
No Image

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  a day ago
No Image

ബഹ്റൈന്‍ സാമ്പത്തിക മേഖലയില്‍ ലുലുവിന്റെ പങ്ക് വലുത്: എം.എ യൂസഫലിയെ പ്രശംസിച്ച് ഹമദ് രാജാവ്

bahrain
  •  a day ago
No Image

അസൂയയുള്ളവർ പറഞ്ഞു കൊണ്ടിരിക്കട്ടെ'; സ്ട്രൈക്ക് റേറ്റ് വിവാദത്തിൽ പൊട്ടിത്തെറിച്ച് രഹാനെ, വിമർശകർക്ക് മറുപടി!

Cricket
  •  a day ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം: ടി.പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

Kerala
  •  a day ago
No Image

ഇസ്‌റാഈലില്‍ ഇറാന്‍ മിസൈല്‍ വര്‍ഷം: നഗരങ്ങളില്‍ അപായ സൈറണുകള്‍, കനത്ത ജാഗ്രത

International
  •  a day ago