HOME
DETAILS

ഇവിടെ ഇനി ഭിന്നശേഷിക്കാര്‍ ഭരിക്കും

  
backup
December 21, 2018 | 3:27 AM

%e0%b4%87%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0

കോഴിക്കോട്: അവര്‍ക്കിനി സ്വയം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യത്തില്‍ നിന്ന് ഭക്ഷണമുണ്ണാം. അന്തസോടെ ജോലിചെയ്യാം... മറ്റുള്ളവരുടെ കനിവു കൊണ്ട് ജീവിച്ചിരുന്ന ഭിന്നശേഷിക്കാര്‍ക്ക് 'എബിലിറ്റി പേ ആന്‍ഡ് പാര്‍ക്കിങ്'സംവിധാനത്തിലൂടെ കൈത്താങ്ങൊരുക്കിയിരിക്കുകയാണു കോര്‍പറേഷന്‍.  പണം പിരിക്കുന്നതടക്കം പൂര്‍ണമായും ഭിന്നശേഷിക്കാരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യ എബിലിറ്റി പേ ആന്‍ഡ് പാര്‍ക്കിങ് സംവിധാനമാണ് എ.കെ.ജി മേല്‍പ്പാലത്തിനു താഴെ നിലവില്‍ വന്നത്. പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. നിലവില്‍ മണ്ണിട്ട് ഉയര്‍ത്തിയ പാര്‍ക്കിങ് സ്ഥലം എത്രയും പെട്ടന്ന് ടാര്‍ ചെയ്ത് മനോഹരമാക്കുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.  ചരിത്രത്തിലാദ്യമായാണ് ഒരു കോര്‍പറേഷന്‍ ഭിന്നശേഷിക്കാര്‍ക്കായി ഇത്തരത്തിലൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. പാലത്തിനു പടിഞ്ഞാറു ഭാഗത്തായി മലബാര്‍ കുഷ്ഠരോഗ സഹായ കമ്മിറ്റിക്ക് അനുവദിച്ച കാബിനു മുന്‍വശത്തെ സ്ഥലമാണ് ഒരു വര്‍ഷത്തെ പേ പാര്‍ക്കിങ്ങിനായി കോര്‍പറേഷന്‍ വിട്ടുനല്‍കിയിട്ടുള്ളത്. കോര്‍പറേഷന്‍ നിശ്ചയിച്ചിട്ടുള്ള നിരക്കുകള്‍ തന്നെയാണ് ഇവിടെയും. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ സംഘടനയായ കോഴിക്കോട് പരിവാര്‍, നാഷനല്‍ ട്രസ്റ്റ് ജില്ലാതല കമ്മിറ്റി, ലീഗല്‍ സര്‍വിസ് അതോറിറ്റി, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.  ജോലി ചെയ്യാന്‍ പ്രാപ്തരായ നാലുപേരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. ഇവര്‍ക്കാവശ്യമായ ഉപകരണങ്ങളും ഒരുമാസത്തെ ശമ്പളവും ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് വിതരണം ചെയ്തു.  ടൗണ്‍ എസ്.ഐ എ. ഉമേഷ് ബാഡ്ജുകള്‍ വിതരണം ചെയ്തു. കൗണ്‍സിലര്‍ അഡ്വ. പി.എം നിയാസ്, എം.പി കരുണാകരന്‍, ആര്‍. വിശ്വനാഥന്‍, പി. പരമേശ്വരന്‍, ഒ. മമ്മദ് കോയ, പി.കെ.എം സിറാജ് സംസാരിച്ചു. പരിവാര്‍ ജില്ലാ സെക്രട്ടറി തെക്കേയില്‍ രാജന്‍ സ്വാഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  3 days ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  3 days ago
No Image

പ്ലസ് വണ്‍: മലബാറിലെ 127 സ്‌കൂളുകളില്‍ അധിക ബാച്ച്; 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കും

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി: സംസ്ഥാന നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കണം; സി.പി.എം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  3 days ago
No Image

ജെന്‍സികളും സജീവം, വേര്‍തിരിവുകളില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് സമരക്കാര്‍

National
  •  3 days ago
No Image

രോഹിത് ദീർഘകാലം സ്ഥിരത പുലർത്തിയ താരമായിരുന്നില്ല; പക്ഷേ അനുഭവസമ്പത്ത് സൂപ്പർമാർക്കറ്റിൽ പോയി വാങ്ങാൻ കഴിയില്ലെന്ന് എ.ബി. ഡി വില്ലിയേഴ്‌സ്

Football
  •  3 days ago
No Image

ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍

National
  •  3 days ago
No Image

സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും

National
  •  3 days ago
No Image

പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകന്റെ ക്രൂര കൊലപാതകം: അന്വേഷണം കുപ്രസിദ്ധ മാഫിയ സംഘം 'കമോറ'യിലേക്ക്

Cricket
  •  3 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന് : വികസന കേന്ദ്രങ്ങള്‍; ഇന്ത്യ മാറി- കേരളമോ?

Kerala
  •  3 days ago