HOME
DETAILS

സഹായ അഭ്യര്‍ഥനയുമായി ആസിം ഒടുവില്‍ എം.ടിയെ കണ്ടു

  
backup
December 21, 2018 | 9:12 PM

165156156574545-2

 

തിരൂര്‍: യു.പി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തി തന്റെ തുടര്‍പഠനത്തിന് സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി അംഗപരിമിതനായ ആസിം മലയാളത്തിന്റെ സാഹിത്യനായകന്‍ എം.ടി വാസുദേവന്‍ നായരെ കണ്ടു. തിരൂര്‍ തുഞ്ചന്‍ പറമ്പിലായിരുന്നു കൂടിക്കാഴ്ച. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയോട് പറയാമെന്ന എം.ടിയുടെ വാക്കുകളിലാണ് വിധിയോട് പൊരുതുന്ന ഈ കുരുന്നു ബാലന്റെ പ്രതീക്ഷ.
കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ ജി.എം.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ആസിമിന് വീടിനടുത്തുള്ള ഇതേ സ്‌കൂളില്‍ നിലവില്‍ തുടര്‍ പഠനാവസരമില്ലാത്തതിനാല്‍ പഠനം വഴിമുട്ടി വീട്ടില്‍ കഴിയുകയാണ്. ഇതിനിടയിലാണ് താന്‍ പഠിച്ച സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്താന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ആസിം എം.ടിയെ കണ്ടത്. 2018ലെ 'ഉജ്വലബാല്യ' പുരസ്‌കാര ജേതാവായ മുഹമ്മദ് ആസിം മാസങ്ങളായി തുടര്‍പഠന സ്വപ്നവുമായി കാത്തിരിപ്പിലാണ്. ജന്മനാ ഇരു കൈകളുമില്ലാത്ത കാലുകള്‍ക്ക് വൈകല്യമുള്ള ആസിമിന് പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും രക്ഷിതാക്കളുടെ സഹായം ഏപ്പോഴും ആവശ്യമാണ്.
2014 ഡിസംബറില്‍ കാല്‍ കൊണ്ടെഴുതിയ അപേക്ഷയുമായി ആസിം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യെയും വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെയും സമീപിച്ചിരുന്നു. അന്ന് ആസിം നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. എല്‍.പി സ്‌കൂള്‍ യു.പി ആക്കണമെന്നായിരുന്നു ആവശ്യം. അങ്ങനെ എല്‍.പി ആയിരുന്ന വെളിമണ്ണ സ്‌കൂള്‍ 2015 ഓഗസ്റ്റ് നാലിന് യു.പി ആക്കി സര്‍ക്കാര്‍ ഉയര്‍ത്തി.
പിന്നീട് തന്റെ സ്‌കൂള്‍ ഹൈസ്‌കൂളാക്കണമെന്ന ആവശ്യമുന്നയിച്ച് 2017 ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അടക്കമുള്ള മന്ത്രിമാര്‍ക്കും ആസിം നിവേദനം നല്‍കി. എന്നാല്‍ സര്‍ക്കാറില്‍ നിന്ന് അനുകൂലമായ നടപടിയുണ്ടായില്ലെന്ന് ആസിം പറഞ്ഞു. . ഇതിനിടെ മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചു. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ കമ്മിഷന്‍ ഉത്തരവിട്ടെങ്കിലും സര്‍ക്കാര്‍ വിധി നടപ്പാക്കിയില്ലെന്നാണ് ആക്ഷേപം. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. വിവിധ സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 134 ഹരജികളില്‍ 133 എണ്ണവും തള്ളിയപ്പോള്‍ ആസിമിനായുള്ള ഹരജിയില്‍ അനുകൂല വിധിയുണ്ടായി. പിന്നീട് വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകുകയായിരുന്നുവെന്നാണ് പരാതി. ഇതുസംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതീക്ഷയുമായി ആസിം എം.ടിയെ കണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം അരീക്കോടിൽ സഹോദരങ്ങളായ വിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

വെറും 5 ഗോളുകൾ മാത്രം! ലോകകപ്പിലെ ആ 'മഹാ സിംഹാസനത്തിനായി' ബ്രസീലും ജർമനിയും തമ്മിൽ ത്രില്ലർ പോരാട്ടം; ഇത്തവണ കളി മാറും!

Football
  •  a day ago
No Image

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഒരു കുട്ടിയ്ക്ക് കുത്തേറ്റു

Kerala
  •  a day ago
No Image

ഹിജ്റ പുതുവർഷാരംഭം; അജ്മാനിൽ സർക്കാർ ജീവനക്കാർക്കുള്ള പൊതുഅവധി പ്രഖ്യാപിച്ചു

uae
  •  a day ago
No Image

ഐസിസി റാങ്കിംഗിൽ വൻ അഴിച്ചുപണി; ഏകദിനത്തിൽ ഇന്ത്യക്ക് കുതിപ്പ്, പാകിസ്താന് കിതപ്പ്

Cricket
  •  a day ago
No Image

പാലാ നഗരസഭ ഭരണപ്രതിസന്ധിയിൽ; ദിയാ പുളിക്കകണ്ടത്തിലിനെതിരെ വൈസ് ചെയർപേഴ്‌സണും കൗൺസിലർമാരും നേതൃത്വത്തിന് കത്തയച്ചു

Kerala
  •  a day ago
No Image

ഇന്ന് രാത്രി ഇറാനിൽ അതിശക്തമായ ആക്രമണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്- "വെനസ്വേലയിലെ പോലെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കും"

International
  •  a day ago
No Image

'370 രൂപ ബിരിയാണി ' വിവാദ പരാമർശം': കേസെടുക്കാൻ പൊലിസിന് നിർദേശം നൽകി ദേശീയ വനിതാ കമ്മിഷൻ

National
  •  a day ago
No Image

ഇന്ത്യ അടിച്ചുകൂട്ടിയത് 349 റൺസ്, എന്നിട്ടും അഫ്ഗാനിസ്താനോട് തോറ്റു! ദാംബുള്ളയിൽ നാടകീയമായി കളി തിരിഞ്ഞത് ഇങ്ങനെ!

Cricket
  •  a day ago
No Image

"ഗസ്സയിലെ കുഞ്ഞുങ്ങളുടെ മരണത്തെ ന്യായീകരിച്ചയാൾ ഇന്ന് ആ വേദനയുടെ ആഴവും ഭാരവും അറിയുന്നുണ്ടാകാം, നിരപരാധികളുടെ മരണത്തിന് കൈയടിക്കുന്ന ഓരോ വാക്കും ഒരിക്കൽ നമ്മളിലേക്ക് തിരിച്ചെത്താം"

Kerala
  •  a day ago