HOME
DETAILS

സഹായ അഭ്യര്‍ഥനയുമായി ആസിം ഒടുവില്‍ എം.ടിയെ കണ്ടു

  
backup
December 21 2018 | 21:12 PM

165156156574545-2

 

തിരൂര്‍: യു.പി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തി തന്റെ തുടര്‍പഠനത്തിന് സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി അംഗപരിമിതനായ ആസിം മലയാളത്തിന്റെ സാഹിത്യനായകന്‍ എം.ടി വാസുദേവന്‍ നായരെ കണ്ടു. തിരൂര്‍ തുഞ്ചന്‍ പറമ്പിലായിരുന്നു കൂടിക്കാഴ്ച. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയോട് പറയാമെന്ന എം.ടിയുടെ വാക്കുകളിലാണ് വിധിയോട് പൊരുതുന്ന ഈ കുരുന്നു ബാലന്റെ പ്രതീക്ഷ.
കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ ജി.എം.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ആസിമിന് വീടിനടുത്തുള്ള ഇതേ സ്‌കൂളില്‍ നിലവില്‍ തുടര്‍ പഠനാവസരമില്ലാത്തതിനാല്‍ പഠനം വഴിമുട്ടി വീട്ടില്‍ കഴിയുകയാണ്. ഇതിനിടയിലാണ് താന്‍ പഠിച്ച സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്താന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ആസിം എം.ടിയെ കണ്ടത്. 2018ലെ 'ഉജ്വലബാല്യ' പുരസ്‌കാര ജേതാവായ മുഹമ്മദ് ആസിം മാസങ്ങളായി തുടര്‍പഠന സ്വപ്നവുമായി കാത്തിരിപ്പിലാണ്. ജന്മനാ ഇരു കൈകളുമില്ലാത്ത കാലുകള്‍ക്ക് വൈകല്യമുള്ള ആസിമിന് പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും രക്ഷിതാക്കളുടെ സഹായം ഏപ്പോഴും ആവശ്യമാണ്.
2014 ഡിസംബറില്‍ കാല്‍ കൊണ്ടെഴുതിയ അപേക്ഷയുമായി ആസിം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യെയും വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെയും സമീപിച്ചിരുന്നു. അന്ന് ആസിം നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. എല്‍.പി സ്‌കൂള്‍ യു.പി ആക്കണമെന്നായിരുന്നു ആവശ്യം. അങ്ങനെ എല്‍.പി ആയിരുന്ന വെളിമണ്ണ സ്‌കൂള്‍ 2015 ഓഗസ്റ്റ് നാലിന് യു.പി ആക്കി സര്‍ക്കാര്‍ ഉയര്‍ത്തി.
പിന്നീട് തന്റെ സ്‌കൂള്‍ ഹൈസ്‌കൂളാക്കണമെന്ന ആവശ്യമുന്നയിച്ച് 2017 ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അടക്കമുള്ള മന്ത്രിമാര്‍ക്കും ആസിം നിവേദനം നല്‍കി. എന്നാല്‍ സര്‍ക്കാറില്‍ നിന്ന് അനുകൂലമായ നടപടിയുണ്ടായില്ലെന്ന് ആസിം പറഞ്ഞു. . ഇതിനിടെ മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചു. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ കമ്മിഷന്‍ ഉത്തരവിട്ടെങ്കിലും സര്‍ക്കാര്‍ വിധി നടപ്പാക്കിയില്ലെന്നാണ് ആക്ഷേപം. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. വിവിധ സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 134 ഹരജികളില്‍ 133 എണ്ണവും തള്ളിയപ്പോള്‍ ആസിമിനായുള്ള ഹരജിയില്‍ അനുകൂല വിധിയുണ്ടായി. പിന്നീട് വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകുകയായിരുന്നുവെന്നാണ് പരാതി. ഇതുസംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതീക്ഷയുമായി ആസിം എം.ടിയെ കണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതികളിൽ പുനഃപരിശോധന; പൊലിസ് മർദനങ്ങളുടെ വിവരങ്ങൾ ഇന്റലിജൻസ് ശേഖരിക്കും

Kerala
  •  9 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ടേഷനായി പുതിയ ലൈസന്‍സിങ് സംവിധാനം ആരംഭിച്ചു; എല്ലാത്തിനും ആര്‍ടിഎ മേല്‍നോട്ടം

uae
  •  9 days ago
No Image

ഡല്‍ഹിയില്‍ ഉംറ കഴിഞ്ഞെത്തിയ സംഘത്തെ ജയ്ശ്രീറാം വിളിപ്പിച്ചു; ക്ഷേത്രത്തിന് മുന്നില്‍ വണങ്ങാനും നിര്‍ബന്ധിപ്പിച്ചു

National
  •  9 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  9 days ago
No Image

സൗദിയില്‍ കാണാതായ പ്രവാസി യുവാവ് വാഹനത്തില്‍ മരിച്ച നിലയില്‍; മരണകാരണം ഹൃദയാഘാതം

Saudi-arabia
  •  9 days ago
No Image

നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു

Kerala
  •  10 days ago
No Image

മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

കസ്റ്റഡിയില്‍ വെച്ച് മോശമായി പെരുമാറി: പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് കൗമാരക്കാരന്‍; രണ്ട് പൊലിസുകാര്‍ക്ക് ദാരുണാന്ത്യം

International
  •  10 days ago
No Image

ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ; മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു,കള്ളക്കേസിൽ കുടുക്കിയെന്ന് വിജയൻ ആചാരി

crime
  •  10 days ago
No Image

സഊദിയില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  10 days ago