HOME
DETAILS

സഹായ അഭ്യര്‍ഥനയുമായി ആസിം ഒടുവില്‍ എം.ടിയെ കണ്ടു

  
backup
December 21, 2018 | 9:12 PM

165156156574545-2

 

തിരൂര്‍: യു.പി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തി തന്റെ തുടര്‍പഠനത്തിന് സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി അംഗപരിമിതനായ ആസിം മലയാളത്തിന്റെ സാഹിത്യനായകന്‍ എം.ടി വാസുദേവന്‍ നായരെ കണ്ടു. തിരൂര്‍ തുഞ്ചന്‍ പറമ്പിലായിരുന്നു കൂടിക്കാഴ്ച. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയോട് പറയാമെന്ന എം.ടിയുടെ വാക്കുകളിലാണ് വിധിയോട് പൊരുതുന്ന ഈ കുരുന്നു ബാലന്റെ പ്രതീക്ഷ.
കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ ജി.എം.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ആസിമിന് വീടിനടുത്തുള്ള ഇതേ സ്‌കൂളില്‍ നിലവില്‍ തുടര്‍ പഠനാവസരമില്ലാത്തതിനാല്‍ പഠനം വഴിമുട്ടി വീട്ടില്‍ കഴിയുകയാണ്. ഇതിനിടയിലാണ് താന്‍ പഠിച്ച സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്താന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ആസിം എം.ടിയെ കണ്ടത്. 2018ലെ 'ഉജ്വലബാല്യ' പുരസ്‌കാര ജേതാവായ മുഹമ്മദ് ആസിം മാസങ്ങളായി തുടര്‍പഠന സ്വപ്നവുമായി കാത്തിരിപ്പിലാണ്. ജന്മനാ ഇരു കൈകളുമില്ലാത്ത കാലുകള്‍ക്ക് വൈകല്യമുള്ള ആസിമിന് പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും രക്ഷിതാക്കളുടെ സഹായം ഏപ്പോഴും ആവശ്യമാണ്.
2014 ഡിസംബറില്‍ കാല്‍ കൊണ്ടെഴുതിയ അപേക്ഷയുമായി ആസിം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യെയും വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെയും സമീപിച്ചിരുന്നു. അന്ന് ആസിം നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. എല്‍.പി സ്‌കൂള്‍ യു.പി ആക്കണമെന്നായിരുന്നു ആവശ്യം. അങ്ങനെ എല്‍.പി ആയിരുന്ന വെളിമണ്ണ സ്‌കൂള്‍ 2015 ഓഗസ്റ്റ് നാലിന് യു.പി ആക്കി സര്‍ക്കാര്‍ ഉയര്‍ത്തി.
പിന്നീട് തന്റെ സ്‌കൂള്‍ ഹൈസ്‌കൂളാക്കണമെന്ന ആവശ്യമുന്നയിച്ച് 2017 ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അടക്കമുള്ള മന്ത്രിമാര്‍ക്കും ആസിം നിവേദനം നല്‍കി. എന്നാല്‍ സര്‍ക്കാറില്‍ നിന്ന് അനുകൂലമായ നടപടിയുണ്ടായില്ലെന്ന് ആസിം പറഞ്ഞു. . ഇതിനിടെ മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചു. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ കമ്മിഷന്‍ ഉത്തരവിട്ടെങ്കിലും സര്‍ക്കാര്‍ വിധി നടപ്പാക്കിയില്ലെന്നാണ് ആക്ഷേപം. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. വിവിധ സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 134 ഹരജികളില്‍ 133 എണ്ണവും തള്ളിയപ്പോള്‍ ആസിമിനായുള്ള ഹരജിയില്‍ അനുകൂല വിധിയുണ്ടായി. പിന്നീട് വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകുകയായിരുന്നുവെന്നാണ് പരാതി. ഇതുസംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതീക്ഷയുമായി ആസിം എം.ടിയെ കണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  10 days ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  10 days ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  10 days ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  10 days ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  10 days ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  10 days ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  10 days ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  10 days ago
No Image

'ഇറാന് ആണവ സൗകര്യങ്ങൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരം...'; ഇറാൻ ആണവായുധ പദ്ധതി വീണ്ടും തുടങ്ങിയോ? തലേഗാൻ-2 സൈറ്റിന്റെ പുനർനിർമാണത്തിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്ത്

International
  •  10 days ago
No Image

യുഎഇയിൽ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾക്ക് പുനരധിവാസവും പുതിയ ജീവിതവും ഒരുക്കി 'അമൻ സെന്റർ'

uae
  •  10 days ago