HOME
DETAILS

സഹായ അഭ്യര്‍ഥനയുമായി ആസിം ഒടുവില്‍ എം.ടിയെ കണ്ടു

  
backup
December 21, 2018 | 9:12 PM

165156156574545-2

 

തിരൂര്‍: യു.പി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തി തന്റെ തുടര്‍പഠനത്തിന് സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി അംഗപരിമിതനായ ആസിം മലയാളത്തിന്റെ സാഹിത്യനായകന്‍ എം.ടി വാസുദേവന്‍ നായരെ കണ്ടു. തിരൂര്‍ തുഞ്ചന്‍ പറമ്പിലായിരുന്നു കൂടിക്കാഴ്ച. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയോട് പറയാമെന്ന എം.ടിയുടെ വാക്കുകളിലാണ് വിധിയോട് പൊരുതുന്ന ഈ കുരുന്നു ബാലന്റെ പ്രതീക്ഷ.
കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ ജി.എം.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മുഹമ്മദ് ആസിമിന് വീടിനടുത്തുള്ള ഇതേ സ്‌കൂളില്‍ നിലവില്‍ തുടര്‍ പഠനാവസരമില്ലാത്തതിനാല്‍ പഠനം വഴിമുട്ടി വീട്ടില്‍ കഴിയുകയാണ്. ഇതിനിടയിലാണ് താന്‍ പഠിച്ച സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്താന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ആസിം എം.ടിയെ കണ്ടത്. 2018ലെ 'ഉജ്വലബാല്യ' പുരസ്‌കാര ജേതാവായ മുഹമ്മദ് ആസിം മാസങ്ങളായി തുടര്‍പഠന സ്വപ്നവുമായി കാത്തിരിപ്പിലാണ്. ജന്മനാ ഇരു കൈകളുമില്ലാത്ത കാലുകള്‍ക്ക് വൈകല്യമുള്ള ആസിമിന് പ്രാഥമിക കാര്യങ്ങള്‍ക്ക് പോലും രക്ഷിതാക്കളുടെ സഹായം ഏപ്പോഴും ആവശ്യമാണ്.
2014 ഡിസംബറില്‍ കാല്‍ കൊണ്ടെഴുതിയ അപേക്ഷയുമായി ആസിം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യെയും വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെയും സമീപിച്ചിരുന്നു. അന്ന് ആസിം നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. എല്‍.പി സ്‌കൂള്‍ യു.പി ആക്കണമെന്നായിരുന്നു ആവശ്യം. അങ്ങനെ എല്‍.പി ആയിരുന്ന വെളിമണ്ണ സ്‌കൂള്‍ 2015 ഓഗസ്റ്റ് നാലിന് യു.പി ആക്കി സര്‍ക്കാര്‍ ഉയര്‍ത്തി.
പിന്നീട് തന്റെ സ്‌കൂള്‍ ഹൈസ്‌കൂളാക്കണമെന്ന ആവശ്യമുന്നയിച്ച് 2017 ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അടക്കമുള്ള മന്ത്രിമാര്‍ക്കും ആസിം നിവേദനം നല്‍കി. എന്നാല്‍ സര്‍ക്കാറില്‍ നിന്ന് അനുകൂലമായ നടപടിയുണ്ടായില്ലെന്ന് ആസിം പറഞ്ഞു. . ഇതിനിടെ മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചു. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ കമ്മിഷന്‍ ഉത്തരവിട്ടെങ്കിലും സര്‍ക്കാര്‍ വിധി നടപ്പാക്കിയില്ലെന്നാണ് ആക്ഷേപം. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. വിവിധ സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച 134 ഹരജികളില്‍ 133 എണ്ണവും തള്ളിയപ്പോള്‍ ആസിമിനായുള്ള ഹരജിയില്‍ അനുകൂല വിധിയുണ്ടായി. പിന്നീട് വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകുകയായിരുന്നുവെന്നാണ് പരാതി. ഇതുസംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതീക്ഷയുമായി ആസിം എം.ടിയെ കണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  2 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  2 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  2 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  2 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  2 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  2 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  2 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  2 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  2 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  2 days ago