HOME
DETAILS

അതിര്‍ത്തിയില്‍ വിട്ടുവീഴ്ച അസാധ്യം ഗ്രാമത്തില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് സൈന്യം

  
Web Desk
August 10 2017 | 18:08 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b5

ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യാ-ചൈന സൈന്യങ്ങള്‍ വിട്ടുവീഴ്ചക്കില്ലാത്ത രീതിയില്‍ നിലയുറപ്പിച്ചതോടെ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായി. ഇന്ത്യ-ഭൂട്ടാന്‍-ചൈന രാജ്യങ്ങളുടെ സംഗമ സ്ഥാനമായ ദോക്്‌ലാമിനെ ചൊല്ലിയുള്ള അവകാശവാദമാണ് യഥാര്‍ഥത്തില്‍ അതിര്‍ത്തിയില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്. 

ഏത് നിമിഷവും സൈനിക നടപടിയുണ്ടായേക്കുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ നതാങ് ഗ്രാമത്തില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ഗ്രാമത്തില്‍ 100ഓളം പേര്‍ താമസിക്കുന്നുണ്ട്. ഇവരോട് എത്രയും പെട്ടെന്ന് വീടുവിട്ട് പോകാന്‍ സൈന്യം ഉത്തരവിട്ടിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ-ചൈന സൈനികര്‍ നിലയുറപ്പിച്ച ഭാഗത്തു നിന്ന് 35 കി.മീറ്റര്‍ മാത്രം അകലെയാണ് നതാങ് ഗ്രാമം.
അതിര്‍ത്തിയിലെ സുക്‌ന മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ഇതെന്നും ഏതെങ്കിലും തരത്തിലുള്ള നടപടികളുണ്ടായാല്‍ ദുരന്തം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഗ്രാമവാസികളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതെന്നുമാണ് സൈനിക വക്താവ് അറിയിച്ചത്.
എന്നാല്‍ ഗ്രാമവാസികളോട് ഒഴിഞ്ഞുപോകാന്‍ സൈന്യം അറിയിച്ചതായ വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. അതിനിടയില്‍ നൂറോളം വരുന്ന ജനങ്ങള്‍ താമസിക്കുന്ന ഗ്രാമമാണ് നതാങ് എന്നും ഇവിടെ സൈന്യത്തിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്നും ഗ്രാമവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
മേഖലയിലെ നീക്കങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ സൈന്യം തയാറായിട്ടില്ല. സെപ്റ്റംബറില്‍ നടക്കുന്ന വാര്‍ഷിക പരിശീലനത്തിനായാണ് ഇവിടെ കൂടുതല്‍ സൈനികരെ നിയോഗിച്ചതെന്നാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചത്.
യുദ്ധമില്ല, സമാധാനവുമില്ല എന്ന അവസ്ഥയാണ് മേഖലയിലെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
അതേസമയം ഇന്ത്യക്കെതിരേ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഴ് ആഴ്ചയോളമായി മേഖലയില്‍ അസ്വസ്ഥത നിലനില്‍ക്കുകയാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  21 minutes ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  22 minutes ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  38 minutes ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  39 minutes ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  44 minutes ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  an hour ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  an hour ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  2 hours ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 hours ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  2 hours ago