HOME
DETAILS

യു.എന്‍ യോഗത്തില്‍ സൂക്കി പങ്കെടുക്കില്ല

  
backup
September 14, 2017 | 1:31 AM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%95


നയ്പിദോ: റോഹിംഗ്യകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന യു.എന്‍ ജനറല്‍ കമ്മിറ്റി യോഗത്തില്‍ മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂക്കി പങ്കെടുക്കില്ല. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ സൂക്കിക്ക് സാധിക്കില്ലെന്ന് അവരുടെ വക്താവ് സോ തായ് പറഞ്ഞു.
19 മുതല്‍ 25 വരെയാണ് യു.എന്‍ ജനറല്‍ അസംബ്ലി യോഗം നടക്കുന്നത്. മ്യാന്‍മര്‍ പ്രസിഡന്റ് തിന്‍ യോ ആശുപത്രിയിലാണ്. ഈ സമയത്ത് സൂക്കി രാജ്യത്തുണ്ടാവേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ രണ്ടാമത്തെ വൈസ് പ്രസിഡന്റ് യു.എന്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് തായ് സൂചിപ്പിച്ചു.
ഓഗസ്റ്റ് 25ന് റോഹിംഗ്യകള്‍ക്കിടയിലെ വിമതര്‍ പൊലിസ് ഔട്ട്‌പോസ്റ്റിനെതിരേ ആക്രമണം നടത്തിയതോടെയാണ് മ്യാന്‍മറില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വിമതര്‍ക്കെതിരേയുള്ള ആക്രമണത്തിനിടെ സൈന്യം നിരവധി റോഹിംഗ്യകളെ കൊലപ്പെടുത്തുകയും വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
സൂക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആക്രമണത്തിന് പിന്നില്‍ റോഹിംഗ്യകളാണെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വംശീയ ഉന്മൂലനമാണ് നടന്നതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശടക്കമുള്ള രാജ്യങ്ങളിലേക്ക് റോഹിംഗ്യകള്‍ കൂട്ടപ്പലായനം നടത്തിയിരുന്നു. ഇതോടെയാണ് വിഷയത്തില്‍ യു.എന്‍ നിലപാട് കടുപ്പിച്ചത്. മൂന്നു ലക്ഷത്തിലധികം പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്‌തെന്നാണ് യു.എന്‍ സൂചിപ്പിക്കുന്നത്.
അതേസമയം അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിച്ച യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വക്താവ് ജോര്‍ജ് വില്യംസ് ഒകോത് ഒബോ വിവിധ രാജ്യങ്ങളോട് കൂടുതല്‍ സഹായത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നേരത്തെ കഴിഞ്ഞ വര്‍ഷം യു.എന്നിന്റെ ജനറല്‍ അസംബ്ലിയില്‍ സൂക്കി പങ്കെടുത്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  4 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  4 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  4 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  4 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  4 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  4 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  4 days ago
No Image

2026-ൽ യുഎഇയിലെ പണമിടപാടുകൾ മാറും; നിങ്ങൾ കാണാനിടയുള്ള 6 സുപ്രധാന മാറ്റങ്ങൾ

uae
  •  4 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  4 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  4 days ago