HOME
DETAILS

പതിവ് തെറ്റിച്ചില്ല; മഴയില്‍ കുളമായി എറണാകുളം

  
Web Desk
September 15 2017 | 02:09 AM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b4%b4%e0%b4%af



കൊച്ചി: മഴപെയ്താല്‍ കുളമമാകുന്ന എറണാകുളം നഗരത്തിന്റെ പതിവു രീതിക്ക് ഇത്തവണയും മാറ്റമുണ്ടായില്ല. ഒരു രാത്രിയും പകലും നിര്‍ത്താതെ മഴ പെയ്തതോടെ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. വെള്ളത്തിനൊപ്പം റോഡിലെ കുഴികള്‍കൂടിയായതോടെ കനത്ത ഗതാഗതക്കുരുക്കിനാണ് നഗരം സാക്ഷിയായത്. മണിക്കുറുകളോളം വാഹനയാത്രികര്‍ റോഡില്‍ കുടങ്ങി. റോഡുകള്‍ വെള്ളത്തിനടിയാലായതോടെ കാല്‍നടയാത്രികരാണ് കൂടുതല്‍ ബുദ്ധിമുട്ടിലായത്. മുട്ടോളം വെള്ളത്തില്‍ നിന്തിയാണ് പലരും ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്.
മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ കാല്‍നടക്കാര്‍ക്കായുള്ള സ്ലാബ് ഉയര്‍ത്തികെട്ടിയതും റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാക്കി. വെള്ളം ഒഴുകിപ്പോകുന്നതിനായി ഇട്ടിരുന്ന ദ്വാരങ്ങള്‍ മാലിന്യങ്ങള്‍ വീണ് അടഞ്ഞതോടെ വെള്ളം ഒഴുകിപ്പോകാനും വഴിയില്ലാതായി. തൊഴിലാളികളും ഹോംഗാര്‍ഡുകളും ചേര്‍ന്ന് സ്ലാബുകള്‍ക്കിടയിലെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ മാറ്റിയാണ് താല്‍ക്കാലികമായെങ്കിലും പ്രശ്‌നം പരിഹരിച്ചത്. വഴിയരികിലെ സ്ഥാപനങ്ങള്‍ ഓടയോടു ചേര്‍ന്ന ഭാഗം പലയിടത്തും കാന കവിഞ്ഞൊഴുകിയതും ദുരിതമായി. ശൂചീകരണം കാര്യമായി നടക്കാഞ്ഞതിനാല്‍ കാനയില്‍ തങ്ങിനിന്ന അവശിഷ്ടങ്ങളും മാലിന്യങ്ങളുമൊക്കെ റോഡിലൊഴുകി. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, എസ്.ആര്‍.വി റോഡുകളില്‍ അഴുക്കും കടുത്ത ദുര്‍ഗന്ധവുള്ള വെള്ളം നിറഞ്ഞതോടെ കാല്‍നട പോലും സാധ്യമല്ലാതായി.
എം.ജി റോഡ്, ജഡ്ജസ് അവന്യൂ, പാലാരിവട്ടം, ബാനര്‍ജി റോഡ്, കലൂര്‍ സ്റ്റേഡിയം റോഡ്, തമ്മനം, പുല്ലേപ്പടി, ഹൈക്കോടതി, കടവന്ത്ര-കലൂര്‍ റോഡ്, മെട്രോയുടെ രണ്ടാം ഘട്ടം നിര്‍മാണം പുരോഗമിക്കുന്ന എസ്.എ റോഡ്, എളംകുളം എന്നിവിടങ്ങളിലാണ് കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത്.
കെ.എസ്.ആര്‍.ടി.സി സ്റ്റേഷനും പതിവുപോലെ വെള്ളക്കെട്ടിലായി. ഇതോടെ യാത്രക്കാര്‍ കുടയുമായി സ്റ്റാന്റിന് വെളിയില്‍ കാത്തുനിന്നാണ് ബസ് കയറിയത്. ചുറ്റുമുള്ള കല്‍വെട്ടുകളിലെയും ഓടകളിലെയും മാലിന്യങ്ങള്‍ ഒഴുകിയെത്തിയതോടെ ദുര്‍ഗന്ധപൂരിതമായിരുന്നു കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്.
അശാസ്ത്രീയവും ദീര്‍ഘവീക്ഷണമില്ലാത്തുമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കൊച്ചിയെ സ്ഥിരമായി വെള്ളക്കെട്ടിനടിയിലാക്കുന്നത്. വര്‍ഷാവര്‍ഷം വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ലക്ഷക്കണക്കിന് രൂപ നഗരസഭ ചിലവാക്കുന്നുണ്ടെങ്കിലും നാളിതുവരെ ശാശ്വതമായ ഒരു പരിഹാരം കാണാന്‍ കോര്‍പറേഷന് ഇതുവരെ സാധിച്ചിട്ടില്ല.

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം തൊഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  4 minutes ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  39 minutes ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  7 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  8 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  9 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  9 hours ago