
മഴയില്‍ നശിച്ചത് 36.8 ഹെക്ടര്‍ നെല്‍കൃഷി ഇരിട്ടിയില്‍ പ്രത്യേക കണ്ട്രോള് റൂം
കണ്ണൂര്‍: മൂന്നു ദിവസമായി തകര്‍ത്തു പെയ്യുന്ന മഴയില്‍ ജില്ലയില്‍ വ്യാപക നാശം. പ്രാഥമിക കണക്കെടുപ്പ് പ്രകാരം വിവിധ സ്ഥലങ്ങളിലായി 36.8 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. 6,530 കുലച്ചവാഴ, 1,640 കുലയ്ക്കാത്ത വാഴ, 300 കവുങ്ങ്, 10 തെങ്ങ്, 25 റബര്‍ മരങ്ങള്‍ എന്നിവ പാടെ നശിച്ചു. കീഴല്ലൂരിലാണ് നെല്‍കൃഷിക്ക് കൂടുതല്‍ നാശമുണ്ടായത്. 15 ഹെക്ടര്‍. ധര്‍മടത്ത് എട്ട് ഹെക്ടറും കുറുമാത്തൂരില്‍ അഞ്ച് ഹെക്ടറും നെല്‍കൃഷി നശിച്ചു. പാട്യം, മട്ടന്നൂര്‍ ഭാഗങ്ങളിലാണ് വാഴകൃഷി കൂടുതലായി നശിച്ചത്. ആകെ 30 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഉദയഗിരിയില്‍ രമണന് കല്ലുകുന്നേലിന്റെ വീട് പൂര്‍ണമായി തകര്‍ന്നു. 80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പാനൂരില്‍ ചതുപ്പേരി സരോജിനിയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് മേല്‍ക്കൂര തകര്‍ന്നു. വീടിനകത്ത് ആളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. ഉരുവച്ചാലില്‍ നെല്‍കൃഷി വ്യാപകമായി നശിച്ചു. പെരിഞ്ചേരി പാടശേഖര സമിതിയുടെ നേതൃത്വത്തിലുള്ള നെല്‍കൃഷിയാണ് നശിച്ചത്. നീര്‍വേലി, പഴശ്ശി, കാഞ്ഞില്ലേരി എന്നിവിടങ്ങളില്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറി.
പെരളശേരിയില്‍ വീടിന് മുകളില്‍ മരം പൊട്ടിവീണ് മേല്‍ക്കൂര തകര്‍ന്നു. മാവിലായി ഒടുങ്ങോട് മുട്ടയറക്കല്‍ പള്ളിക്ക് സമീപമുള്ള ആലേരിക്കണ്ടി സുബൈദയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. കണ്ണൂര്‍ തഹസില്‍ദാര്‍ സ്ഥലത്തെത്തി നഷ്ടം കണക്കാക്കി.
ഇരിട്ടി മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ അപകടാവസ്ഥയിലായി. പുഴകളും തോടുകളും കരകവിഞ്ഞൊഴുകി നിരവധി പാലങ്ങള്‍ വെള്ളത്തിനടിയിലായി ഗതാഗതം തടസപ്പെട്ടു. വട്ട്യാംതോട്, മാട്ടറ, മണിക്കടവ്, വയത്തൂര് പാലങ്ങളില്‍ വെള്ളംകയറി. കെ.എസ.്ടി.പി നവീകരണം തുടരുന്ന തലശ്ശേരി വളവുപാറ റോഡില്‍ കീഴൂര്‍ കാമ്യാടിനടുത്ത് മതിലിടിഞ്ഞ് ടി.കെ പവിത്രന്റെ വീട് അപകടാവസ്ഥയിലായി. റോഡ് വളവുനിവര്‍ത്തി വീതികൂട്ടല്‍ പ്രവൃത്തി നടക്കുകയാണിവിടെ. കെ.എസ്.ടി.പി അധികൃതരെത്തി വീട് പരിസരം കെട്ടി സുരക്ഷിതമാക്കുമെന്ന് അറിയിച്ചു. പെരിങ്കരിയിലെ ചെങ്ങണശേരി തോമസിന്റെ വീട്ടുമതില്‍ ഇടിഞ്ഞ് റോഡിലേക്ക് വീണ് വീട് അപകട ഭീഷണിയിലായി.
അയ്യന്‍കുന്ന് മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി. ഇരിട്ടി, ബാവലി പുഴകള്‍ കരകവിഞ്ഞൊഴുകി. തലശേരി-മൈസൂരു അന്തര്‍സംസ്ഥാന പാതയില്‍ മാക്കൂട്ടം പെരുമ്പാടി ചുരം റോഡ് മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. മരം കടപുഴകി വീണ് ഗതാഗത സ്തംഭനം ഉണ്ടാക്കി. മലയോരത്തേക്കുള്ള ബസ് സര്‍വിസുകള്‍ പലതും വെട്ടിക്കുറച്ചു. സര്‍ക്കാറിന്റെ മുന്‍കരുതല്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇരിട്ടി താലൂക്കോഫിസില്‍ മഴക്കെടുതി നിരീക്ഷിക്കാന്‍ റവന്യൂ ഉന്നതതല വിഭാഗം സംവിധാനമൊരുക്കി. ദുരന്ത നിവാരണത്തിന് പ്രത്യേക കണ്ട്രോള് റൂം തുറന്നതായി തസില്‍ദാര്‍ കെ.കെ ദിവാകരന് അറിയിച്ചു. ഫോണ്‍ 0490 2494910. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും മറ്റ് ആദിവാസി കോളനികളിലും മഴ ദുരിതം നിരീക്ഷിച്ച് ഉടന്‍ സഹായമെത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇരിക്കൂറില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു ചാലോട്-ഇരിക്കൂര്‍ റോഡില്‍ ആയിപ്പുഴയില്‍ മണ്ണിടിഞ്ഞത്. 20 മീറ്റര്‍ ഉയരത്തിലുള്ള മതിലാണ് ഇടിഞ്ഞത്. ഭീമന് പാറകളും റോഡില്‍ പതിച്ചു. നാട്ടുകാരും പൊലിസും മട്ടന്നൂരില്‍ നിന്ന് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ജെ.സി.ബി ഉപയോഗിച്ച് കല്ലും മണ്ണും നീക്കിയതിന് ശേഷമാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്. ഇരിക്കൂര്‍ പുഴ നിറഞ്ഞുകവിഞ്ഞു. നെടുവള്ളൂരില്‍ റോഡ് തകര്‍ന്നു. ചേടിച്ചേരി കിടാരി വയല്‍, വള്ളുവയല്‍, ചേടിച്ചേരി വയല്‍ എന്നിവിടങ്ങളിലും കൃഷിനാശമുണ്ടായി.
തലശ്ശേരി വടക്കുമ്പാട് പോസ്റ്റോഫിസ് ബസ് സ്റ്റോപ്പിനടുത്തുള്ള ഇരുനില കെട്ടിടം തകര്‍ന്നു. ഞായറാഴ്ച അര്‍ധരാത്രിയാണ് കെട്ടിടത്തിന്റെ മേല്‍ക്കൂരയും മധ്യഭാഗത്തുള്ള ഭിത്തിയും തകര്‍ന്നത്. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബേക്കറിയും സുന്നി സ്റ്റെന്റും തകര്‍ന്നിട്ടുണ്ട്. സമീപത്തുള്ള വടക്കുമ്പാട് പോസ്റ്റ് ഓഫിസ് കെട്ടിടവും അപകട ഭീഷണിയിലാണ്. വടക്കുമ്പാട്ടെ പി.കെ സുധീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
ചക്കരക്കല്ലില്‍ പൊതുവാച്ചേരി പാറേക്കുണ്ടിലെ തയ്യില്‍ വീട്ടില്‍ അനസിന്റെ പറമ്പിലെ മതില്‍കെട്ട് തകര്‍ന്നു വീണു. എട്ടു മീറ്ററോളം ഉയരത്തില്‍ കെട്ടിയ മതില്‍ക്കെട്ട് തകര്‍ന്നതോടെ പുതുതായി നിര്‍മിക്കുന്ന വീട് അപകടാവസ്ഥയിലായി.
പാപ്പിനിശ്ശേരി കോലത്ത്വയല്‍ പ്രദേശത്തെ പല വീടുകളും വെള്ളത്തിലായി. ഒഴുകിയെത്തുന്ന വെള്ളം ഒലിച്ചുപോകാന്‍ ആവശ്യമായ ഓവുചാലില്ലാത്തതാണ് വെള്ളം കെട്ടിനില്‍ക്കുന്നതിന് കാരണം.
തളിപ്പറമ്പ് വടക്കാഞ്ചേരിയില്‍ മതില് തകര്‍ന്നു വീണ് നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന് കേടുപാടുകള്‍ സംഭവിച്ചു. വടക്കാഞ്ചേരി വായനശാലക്കു സമീപത്തെ പാലക്കാടന്‍ ചന്ദ്രന്റെ വീടിനാണ് മതില് തകര്‍ന്നു വീണ് സാരമായ കേടുപാടുകള്‍ സംഭവിച്ചത്. സണ്‍ഷേഡിന്റെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്നു. ചുവരുകള്‍ക്ക് വിള്ളല്‍ വീണു. അപകടത്തിനു മുന്‍പ് ഇവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ മാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. സമീപത്തുളള പാലക്കാടന്‍ കണ്ണന്റെ വീടിനും ഭീഷണിയായി. കണ്ണന്റെ വീടിന്റെ മുറ്റം തകര്‍ന്ന് വീട് ഇടിയുന്ന അവസ്ഥയിലാണ്.
ആലക്കോട് മേഖലയില്‍ പുഴകളും തോടുകളും കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. രയരോം പത്തായക്കുണ്ടില്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ വെള്ളംകയറി. കാര്‍ത്തികപുരം ടൗണിലെ പഴയ പാലം വെള്ളത്തിനടിയിലായി. രയരോം പരപ്പ റോഡില്‍ മെക്കാഡം ടാറിങ് തുളച്ച് ഉറവ പുറത്തേക്ക് തള്ളുന്നത് റോഡിന്റെ തകര്‍ച്ചക്ക് കാരണമായി. പുഴയോരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നു കല്ലും മണ്ണും ഒഴുകിയെത്തി പലയിടത്തും ഗതാഗതം തടസപ്പെട്ടു. തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. മഴ കനത്തതോടെ കാപ്പിമല, മഞ്ഞപ്പുല്ല്, പാത്തന്‍പാറ, കരാമരം തട്ട് പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 2 days ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 2 days ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 2 days ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 2 days ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 2 days ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 2 days ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 2 days ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 2 days ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 2 days ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 2 days ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 2 days ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 2 days ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 2 days ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 2 days ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 2 days ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 2 days ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 2 days ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 2 days ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 2 days ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 2 days ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 2 days ago