HOME
DETAILS

വിഭജനം പാതിവഴിയില്‍; വീര്‍പ്പുമുട്ടി ചെര്‍ക്കള വൈദ്യുതി സെക്ഷന്‍

  
backup
September 19, 2017 | 6:28 AM

%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%b0


ബോവിക്കാനം: കെ.എസ്.ഇ.ബി ണ്ടെചണ്ടണ്ടണ്ടര്‍ക്കള സെക്ഷന്‍ ഓഫിസ് വിഭജണ്ടിണ്ടക്കണമെന്ന ആവശ്യം നടപ്പിലായില്ല. 25000ത്തിലധികം ഉപഭോക്താക്കളാണ് ഈ സെക്ഷനു കീഴിലുള്ളത്. ചെര്‍ക്കള സെക്ഷന്‍ വിഭജിച്ചു ബോവിക്കാനം ആസ്ഥാനമായി പുതിയ സെക്ഷന്‍ തുടങ്ങാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഫയല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി തിരുവനന്തപുരത്തെ വൈദ്യുതി ഭവനില്‍ ഉറങ്ങുകയാണ്. ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ താല്‍പര്യമില്ലായ്മയാണു വിഭജനം നീളാന്‍ കാരണമെന്നാണു നാട്ടുകാര്‍ പറയുന്നത്. ചെങ്കള, മുളിയാര്‍ പഞ്ചായത്തുകളും ചെമ്മനാട്, ബദിയഡുക്ക പഞ്ചായത്തുകളുടെ കുറച്ചു ഭാഗങ്ങളും ഉള്‍പ്പെട്ടതാണു ചെര്‍ക്കള സെക്ഷന്‍ പരിധി. ഇത്രയും കൂടുതല്‍ പ്രവര്‍ത്തന പരിധിയുള്ള സെക്ഷന്‍ ജില്ലയില്‍ വേറെയുണ്ടാവില്ല.
സംസ്ഥാനത്തെ മറ്റു പല ഭാഗങ്ങളിലും 10000 ഉപഭോക്താക്കള്‍ക്ക് ഒരു സെക്ഷന്‍ ഓഫിസ് എന്ന നിലയിലാണു പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ ഇവിടെ ഉപഭോക്താക്കളുടെ എണ്ണം 25000 ത്തിലധികം ഉള്ളതിനാല്‍ ഓഫിസ് ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. മുളിയാര്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും വനത്തിലൂടെയാണു വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്നത്. മരം ഒടിഞ്ഞു വീണു വൈദ്യുതി മുടങ്ങുന്നതും ഇവിടെ നിത്യസംഭവമാണ്.
ഉപഭോക്താക്കളുടെ എണ്ണത്തിനുസരിച്ചു ചെര്‍ക്കള സെക്ഷനില്‍ ജീവനക്കാരില്ലാത്തതു കാരണം ഈ ഭാഗങ്ങളിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ്. ഇതേ തുടര്‍ന്നാണു കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ബോവിക്കാനത്ത് പുതിയ സെക്ഷന്‍ ഓഫിസ് ആരംഭിക്കാനുള്ള ഉത്തരവുണ്ടായത്. ഇതിന്റെ ഭാഗമായി പ്രപ്പോസല്‍ തയാറാക്കുകയും ഓഫിസ് തുടങ്ങാനുള്ള സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു.
എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം വീണ്ടും ബോര്‍ഡ് അധികൃതര്‍ ഇതിന്റെ നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുടെ കണക്കെടുപ്പുകളും മറ്റും നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടു രണ്ടു മാസം പിന്നിട്ടെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 60.13% പോളിംഗ്

National
  •  10 minutes ago
No Image

മധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ വൈദികന് ജാമ്യം 

National
  •  12 minutes ago
No Image

കെ.എസ്ആര്‍ടിസി കൊറിയര്‍ സര്‍വീസില്‍ 39 ഇനങ്ങള്‍ പുറത്ത് തന്നെ

Kerala
  •  21 minutes ago
No Image

പൂണെ ഭൂമി ഇടപാട്: അജിത് പവാറിന്റെ മകനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേവേന്ദ്ര ഫഡ്നാവിസ്

National
  •  30 minutes ago
No Image

ശബരിമല സ്വര്‍ണപ്പാളിക്കേസ്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  an hour ago
No Image

സ്പിൻ കെണിയിൽ വീഴ്ത്തി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം, പരമ്പരയിൽ 2-1ന് മുന്നിൽ

Cricket
  •  an hour ago
No Image

യുഎഇയിലെ ഗതാഗതക്കുരുക്കിന്റെ കാരണമിത്; പരിഹാരത്തിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഒരുങ്ങി സർക്കാർ

uae
  •  an hour ago
No Image

ദുബൈയിലെ പ്രമുഖ ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസർ അനുനയ് സൂദ് അന്തരിച്ചു

uae
  •  2 hours ago
No Image

'ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപ്പേഷണല്‍ തറാപ്പിസ്റ്റുകളും ഡോക്ടര്‍മാരല്ല'; 'ഡോ' എന്ന പ്രിഫിക്‌സ് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ഫുട്‌ബോളിലെ 'ആത്യന്തിക നേട്ടം' ലോകകപ്പ് തന്നെ; ക്രിസ്റ്റ്യാനോയ്ക്ക് മറുപടിയുമായി ലയണൽ മെസ്സി

Football
  •  2 hours ago