HOME
DETAILS

വിഭജനം പാതിവഴിയില്‍; വീര്‍പ്പുമുട്ടി ചെര്‍ക്കള വൈദ്യുതി സെക്ഷന്‍

  
backup
September 19, 2017 | 6:28 AM

%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%b0


ബോവിക്കാനം: കെ.എസ്.ഇ.ബി ണ്ടെചണ്ടണ്ടണ്ടര്‍ക്കള സെക്ഷന്‍ ഓഫിസ് വിഭജണ്ടിണ്ടക്കണമെന്ന ആവശ്യം നടപ്പിലായില്ല. 25000ത്തിലധികം ഉപഭോക്താക്കളാണ് ഈ സെക്ഷനു കീഴിലുള്ളത്. ചെര്‍ക്കള സെക്ഷന്‍ വിഭജിച്ചു ബോവിക്കാനം ആസ്ഥാനമായി പുതിയ സെക്ഷന്‍ തുടങ്ങാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഫയല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി തിരുവനന്തപുരത്തെ വൈദ്യുതി ഭവനില്‍ ഉറങ്ങുകയാണ്. ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ താല്‍പര്യമില്ലായ്മയാണു വിഭജനം നീളാന്‍ കാരണമെന്നാണു നാട്ടുകാര്‍ പറയുന്നത്. ചെങ്കള, മുളിയാര്‍ പഞ്ചായത്തുകളും ചെമ്മനാട്, ബദിയഡുക്ക പഞ്ചായത്തുകളുടെ കുറച്ചു ഭാഗങ്ങളും ഉള്‍പ്പെട്ടതാണു ചെര്‍ക്കള സെക്ഷന്‍ പരിധി. ഇത്രയും കൂടുതല്‍ പ്രവര്‍ത്തന പരിധിയുള്ള സെക്ഷന്‍ ജില്ലയില്‍ വേറെയുണ്ടാവില്ല.
സംസ്ഥാനത്തെ മറ്റു പല ഭാഗങ്ങളിലും 10000 ഉപഭോക്താക്കള്‍ക്ക് ഒരു സെക്ഷന്‍ ഓഫിസ് എന്ന നിലയിലാണു പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ ഇവിടെ ഉപഭോക്താക്കളുടെ എണ്ണം 25000 ത്തിലധികം ഉള്ളതിനാല്‍ ഓഫിസ് ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. മുളിയാര്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും വനത്തിലൂടെയാണു വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്നത്. മരം ഒടിഞ്ഞു വീണു വൈദ്യുതി മുടങ്ങുന്നതും ഇവിടെ നിത്യസംഭവമാണ്.
ഉപഭോക്താക്കളുടെ എണ്ണത്തിനുസരിച്ചു ചെര്‍ക്കള സെക്ഷനില്‍ ജീവനക്കാരില്ലാത്തതു കാരണം ഈ ഭാഗങ്ങളിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ്. ഇതേ തുടര്‍ന്നാണു കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ബോവിക്കാനത്ത് പുതിയ സെക്ഷന്‍ ഓഫിസ് ആരംഭിക്കാനുള്ള ഉത്തരവുണ്ടായത്. ഇതിന്റെ ഭാഗമായി പ്രപ്പോസല്‍ തയാറാക്കുകയും ഓഫിസ് തുടങ്ങാനുള്ള സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു.
എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം വീണ്ടും ബോര്‍ഡ് അധികൃതര്‍ ഇതിന്റെ നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുടെ കണക്കെടുപ്പുകളും മറ്റും നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടു രണ്ടു മാസം പിന്നിട്ടെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെത്തുമ്പോൾ എത്തുമ്പോൾ കൈയിൽ വെറും 8 ദിർഹം, ഇന്ന് കോടികളുടെ ആസ്തി; ആലപ്പുഴക്കാരൻ ജമാലുദ്ദീന്റെ 60 വർഷത്തെ വിസ്മയ യാത്ര

uae
  •  8 days ago
No Image

റോഡിലെ കുഴികളും വിള്ളലുകളും കണ്ടെത്താൻ എഐയും ലേസർ സാങ്കേതിവിദ്യയും; ദുബൈയിൽ 17 കിലോമീറ്റർ റോഡ് ശൃംഖല പുതുക്കിപ്പണിതു

uae
  •  8 days ago
No Image

15ാം വയസില്‍ ഡെലിവറി ബോയ്, പഠനം ഉപേക്ഷിച്ച് ബിസിനസ് തുടങ്ങി, ക്രെഡ് സ്ഥാപകന്‍ ഇനി വാട്‌സ്അപ്പിന്റെ തലപ്പത്ത്; ആരാണ് കുനാല്‍ ഷാ? 

Tech
  •  8 days ago
No Image

ഈ വേനൽക്കാലത്ത് ജിം ഫീസില്ല; ദുബൈയിൽ അത്യാധുനിക സൗജന്യ ഇൻഡോർ ഫിറ്റ്‌നസ് കേന്ദ്രം തുറന്നു

uae
  •  8 days ago
No Image

കുടിവെള്ള ടാങ്കില്‍ പഴുതാരയെ കണ്ടെത്തി; വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സോഡ ഫാക്ടറി പൂട്ടിച്ചു 

Kerala
  •  8 days ago
No Image

ദുബൈയിലെ പ്രവാസികൾക്ക് വൻ ആശ്വാസം: വാടക ഇനി മാസം തോറും അടയ്ക്കാം; 'ഫ്ലെക്സി റെന്റ്' പദ്ധതിയുമായി ഡിഎൽഡി

uae
  •  8 days ago
No Image

ഡി.എച്ച്.എസ് സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് ആശ്വാസം; ഡോ റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

Kerala
  •  8 days ago
No Image

പാലക്കാട് കെഎസ്ആര്‍ടിസി ബസ് മോഷണക്കേസ്; പ്രതി പിടിയില്‍

Kerala
  •  8 days ago
No Image

യുഎഇയിൽ ഇനി റെയിൽ യു​ഗം: ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസുകൾ ജൂൺ 30 മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

uae
  •  8 days ago
No Image

ട്രെക്കിങ്ങിനിടെ യുവാവിന്റെ മരണം; പ്രതിശ്രുതവധുവും കാമുകനും ചേര്‍ന്ന് നടത്തിയ കൊലപാതകമെന്ന് പൊലിസ്

National
  •  8 days ago