HOME
DETAILS

ആധാര്‍ കേസ്: കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതി നോട്ടിസ്

  
backup
October 30, 2017 | 6:44 PM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d


 ന്യൂഡല്‍ഹി: വിവിധ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യംചെയ്യുന്ന ഹരജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതി നോട്ടിസയച്ചു. വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി അറിയിക്കാനാണ് സുപ്രിം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മൊബൈല്‍ഫോണ്‍ സിംകാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച ഹരജിയില്‍ വിവിധ സ്വകാര്യ ടെലികോം കമ്പനികള്‍ക്കും നോട്ടിസയച്ചിട്ടുണ്ട്.
അതേസമയം, ആധാറിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ സംസ്ഥാനങ്ങള്‍ക്കു ചോദ്യംചെയ്യാനാവില്ലെന്നും വ്യക്തികള്‍ക്ക് ചോദ്യംചെയ്യാമെന്നും ചൂണ്ടിക്കാട്ടിയാണ് മമതയുടെ ഹരജി തള്ളിയത്. വ്യക്തിപരമായി വിഷയത്തില്‍ മമതക്ക് കോടതിയെ സമീപിക്കാമെന്നും ജഡ്ജിമാരായ എ.കെ സിക്രിയും അശോക് ഭൂഷണും അടങ്ങുന്ന രണ്ടംഗ സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനസര്‍ക്കാര്‍ പാസാക്കിയ നിയമം ചോദ്യംചെയ്ത് നാളെ കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി അഭിപ്രായപ്പെട്ടു.
സുപ്രിം കോടതിയുടെ അധികാരം സംബന്ധിച്ച ഭരണഘടനയുടെ 32ാം അനുച്ഛേദപ്രകാരമാണ് ബംഗാള്‍ സര്‍ക്കാര്‍ ആധാറിനെ ചോദ്യംചെയ്തത്. എന്നാല്‍, വ്യക്തികള്‍ക്കു മാത്രമേ 32ാം വകുപ്പിനു കീഴില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്യാന്‍ കഴിയൂവെന്നും സംസ്ഥാനസര്‍ക്കാരിനു കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഫെഡറല്‍ സംവിധാനമുള്ള ഇന്ത്യയില്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തെ സംസ്ഥാനങ്ങള്‍ക്കു ചോദ്യം ചെയ്യാനാകില്ല. കേന്ദ്രസര്‍ക്കാര്‍ സാമൂഹിക പദ്ധതികള്‍ക്കുള്‍പ്പെടെ ആധാര്‍ നിര്‍ബന്ധമാക്കിയത് ചര്‍ച്ചചെയ്യേണ്ടതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ അല്ല കോടതിയില്‍ ആവശ്യപ്പെടേണ്ടത്.
ഇക്കാര്യം ആവശ്യപ്പെട്ട് മമതാ ബാനര്‍ജി ഹരജി സമര്‍പ്പിച്ചാല്‍ അത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഹരജി പരിഗണിക്കുന്നതിനിടെ, ആധാര്‍ നിര്‍ബന്ധമാക്കിയത് കുട്ടികള്‍ക്കുള്ള സബ്‌സിഡിയെ ബാധിച്ച കാര്യം മമതക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കേസ് പരിഗണിക്കാനായി ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്നും അടുത്തമാസം അവസാനം വാദംകേട്ടു തുടങ്ങുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു. ഇന്നലെ മറ്റൊരുകേസിന്റെ വാദത്തിനിടെ വിഷയം അറ്റോര്‍ണി ജനറലാണ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. മാര്‍ച്ചില്‍ കേസ് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസില്‍ വാദംകേള്‍ക്കുന്നത് നീട്ടുകയാണെങ്കില്‍ വിവിധ പദ്ധതികള്‍ക്ക് ആധാര്‍ ആവശ്യമാണെന്ന് നിര്‍ബന്ധമാക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഇതിനെ ഹരജിക്കാരുടെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ എതിര്‍ത്തു. കേസ് നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും വേഗം വാദംകേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ അടുത്തമാസം തന്നെ വാദംകേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളാണ് നിലവില്‍ കോടതി മുന്‍പാകെയുള്ളത്. ആറുസേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് അനുവദിച്ച് സുപ്രിം കോടതി 2015 ഒക്ടോബറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും അത് അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ മേഖലകളിലേക്കു കൂടി ആധാര്‍ വ്യാപിപ്പിക്കുകയായിരുന്നുവെന്നുമാണ് ഹരജിക്കാരുടെ ആരോപണം.
സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണഫലം കിട്ടാന്‍ ആധാര്‍ വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി തയാറായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ഭരണഘടനാ ബെഞ്ചിനു വിടുകയായിരുന്നു കോടതി. കേസില്‍ അന്തിമവിധി ഉണ്ടാകുന്നതുവരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും നേരത്തെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  7 hours ago
No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  7 hours ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  8 hours ago
No Image

വളാഞ്ചേരിയിൽ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റിൽ

Kerala
  •  8 hours ago
No Image

പ്രണയനൈരാശ്യത്തെത്തുടർന്ന് പ്രതികാരം; മുൻ കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി കുത്തിവെച്ചു; യുവതിയടക്കം നാലുപേർ പിടിയിൽ

National
  •  9 hours ago
No Image

ആദ്യ പന്തിൽ വീണു; തിരിച്ചടിയുടെ ലിസ്റ്റിൽ കോഹ്‌ലിക്കൊപ്പം സഞ്ജു

Cricket
  •  9 hours ago
No Image

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ 50,000 രൂപ വാങ്ങി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; അമ്മായി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് 

National
  •  9 hours ago
No Image

ഗോൾഡൻ ഡക്കായി സഞ്ജു: പിന്നാലെ ആദ്യ ഓവറിൽ തകർത്തടിച്ച് ഇഷാൻ; ഇന്ത്യയുടെ വിജയലക്ഷ്യം 154 റൺസ്

Cricket
  •  10 hours ago
No Image

3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥൻ പിടിയിൽ; വിജിലൻസ് കുടുക്കിയത് ലോറി ജീവനക്കാരുടെ വേഷത്തിലെത്തി

Kerala
  •  10 hours ago
No Image

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ: പ്രഖ്യാപനവുമായി മന്ത്രി പി. രാജീവ് ‌

Kerala
  •  10 hours ago

No Image

'തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ സംരക്ഷിക്കുകയല്ല, വോട്ട് ചോരിയിൽ പങ്കാളിയാവുകയാണ്; ഗുജറാത്ത് എസ്.ഐ.ആറിൽ നടക്കുന്നത് ആസൂത്രിത വോട്ട്‌കൊള്ള' രാഹുൽ ഗാന്ധി 

National
  •  13 hours ago
No Image

പി.എസ്.സിയെ നോക്കുകുത്തിയാക്കി ബന്ധുനിയമനം; സർക്കാർ കാലാവധി തീരും മുൻപ് ബന്ധുക്കളെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കമെന്ന് രമേശ് ചെന്നിത്തല

Kerala
  •  14 hours ago
No Image

ശശി തരൂരിനെ ഇടതുപാളയത്തിലെത്തിക്കാൻ സിപിഎം; ദുബൈയിൽ നിർണായക ചർച്ചയെന്ന് സൂചന

Kerala
  •  14 hours ago
No Image

മോട്ടോര്‍ വാഹന ചട്ടഭേദഗതി: വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന വ്യവസ്ഥയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി

Kerala
  •  14 hours ago