
ആധാര്‍ കേസ്: കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതി നോട്ടിസ്
ന്യൂഡല്‍ഹി: വിവിധ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യംചെയ്യുന്ന ഹരജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതി നോട്ടിസയച്ചു. വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി അറിയിക്കാനാണ് സുപ്രിം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മൊബൈല്‍ഫോണ്‍ സിംകാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച ഹരജിയില്‍ വിവിധ സ്വകാര്യ ടെലികോം കമ്പനികള്‍ക്കും നോട്ടിസയച്ചിട്ടുണ്ട്.
അതേസമയം, ആധാറിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ സംസ്ഥാനങ്ങള്‍ക്കു ചോദ്യംചെയ്യാനാവില്ലെന്നും വ്യക്തികള്‍ക്ക് ചോദ്യംചെയ്യാമെന്നും ചൂണ്ടിക്കാട്ടിയാണ് മമതയുടെ ഹരജി തള്ളിയത്. വ്യക്തിപരമായി വിഷയത്തില്‍ മമതക്ക് കോടതിയെ സമീപിക്കാമെന്നും ജഡ്ജിമാരായ എ.കെ സിക്രിയും അശോക് ഭൂഷണും അടങ്ങുന്ന രണ്ടംഗ സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനസര്‍ക്കാര്‍ പാസാക്കിയ നിയമം ചോദ്യംചെയ്ത് നാളെ കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി അഭിപ്രായപ്പെട്ടു.
സുപ്രിം കോടതിയുടെ അധികാരം സംബന്ധിച്ച ഭരണഘടനയുടെ 32ാം അനുച്ഛേദപ്രകാരമാണ് ബംഗാള്‍ സര്‍ക്കാര്‍ ആധാറിനെ ചോദ്യംചെയ്തത്. എന്നാല്‍, വ്യക്തികള്‍ക്കു മാത്രമേ 32ാം വകുപ്പിനു കീഴില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്യാന്‍ കഴിയൂവെന്നും സംസ്ഥാനസര്‍ക്കാരിനു കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഫെഡറല്‍ സംവിധാനമുള്ള ഇന്ത്യയില്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തെ സംസ്ഥാനങ്ങള്‍ക്കു ചോദ്യം ചെയ്യാനാകില്ല. കേന്ദ്രസര്‍ക്കാര്‍ സാമൂഹിക പദ്ധതികള്‍ക്കുള്‍പ്പെടെ ആധാര്‍ നിര്‍ബന്ധമാക്കിയത് ചര്‍ച്ചചെയ്യേണ്ടതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ അല്ല കോടതിയില്‍ ആവശ്യപ്പെടേണ്ടത്.
ഇക്കാര്യം ആവശ്യപ്പെട്ട് മമതാ ബാനര്‍ജി ഹരജി സമര്‍പ്പിച്ചാല്‍ അത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഹരജി പരിഗണിക്കുന്നതിനിടെ, ആധാര്‍ നിര്‍ബന്ധമാക്കിയത് കുട്ടികള്‍ക്കുള്ള സബ്സിഡിയെ ബാധിച്ച കാര്യം മമതക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കേസ് പരിഗണിക്കാനായി ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്നും അടുത്തമാസം അവസാനം വാദംകേട്ടു തുടങ്ങുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു. ഇന്നലെ മറ്റൊരുകേസിന്റെ വാദത്തിനിടെ വിഷയം അറ്റോര്‍ണി ജനറലാണ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. മാര്‍ച്ചില്‍ കേസ് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസില്‍ വാദംകേള്‍ക്കുന്നത് നീട്ടുകയാണെങ്കില്‍ വിവിധ പദ്ധതികള്‍ക്ക് ആധാര്‍ ആവശ്യമാണെന്ന് നിര്‍ബന്ധമാക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഇതിനെ ഹരജിക്കാരുടെ അഭിഭാഷകന് ശ്യാം ദിവാന് എതിര്‍ത്തു. കേസ് നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും വേഗം വാദംകേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ അടുത്തമാസം തന്നെ വാദംകേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളാണ് നിലവില്‍ കോടതി മുന്‍പാകെയുള്ളത്. ആറുസേവനങ്ങള് ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് അനുവദിച്ച് സുപ്രിം കോടതി 2015 ഒക്ടോബറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും അത് അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ മേഖലകളിലേക്കു കൂടി ആധാര്‍ വ്യാപിപ്പിക്കുകയായിരുന്നുവെന്നുമാണ് ഹരജിക്കാരുടെ ആരോപണം.
സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണഫലം കിട്ടാന്‍ ആധാര്‍ വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി തയാറായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ഭരണഘടനാ ബെഞ്ചിനു വിടുകയായിരുന്നു കോടതി. കേസില്‍ അന്തിമവിധി ഉണ്ടാകുന്നതുവരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നും നേരത്തെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്
Kerala
• 4 days ago
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി
Kerala
• 4 days ago
തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു
Kerala
• 4 days ago
ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു
National
• 4 days ago
കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം
Kerala
• 4 days ago
ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Kerala
• 4 days ago
ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം
Kerala
• 4 days ago
ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം
International
• 4 days ago
ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു
Kerala
• 4 days ago
ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം
National
• 4 days ago
മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ
Kerala
• 4 days ago
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം
National
• 4 days ago
സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്
Kerala
• 4 days ago
കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ
Kerala
• 4 days ago
ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
National
• 4 days ago
കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം
Kerala
• 4 days ago
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• 4 days ago
എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• 4 days ago
റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ
Cricket
• 4 days ago
കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ
Kerala
• 4 days ago
തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്
Kerala
• 4 days ago