HOME
DETAILS

അറബ് ലീഗ് യോഗത്തില്‍ ഇറാനെതിരേ ആഞ്ഞടിച്ച് സഊദിയും ബഹ്‌റൈനും

  
Web Desk
November 20 2017 | 22:11 PM

%e0%b4%85%e0%b4%b1%e0%b4%ac%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b1%e0%b4%be

കെയ്‌റോ: അറബ് ലീഗ് മന്ത്രിമാരുടെ യോഗത്തില്‍ ഇറാനെതിരേ ശക്തമായ വിമര്‍ശനവുമായി സഊദിയും ബഹ്‌റൈനും. മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇറാന്റെ നടപടികള്‍ നോക്കിനില്‍ക്കില്ലെന്നായിരുന്നു സഊദിയുടെ മുന്നറിയിപ്പ്. ഇറാന്റെ കീഴിലുള്ള ഹിസ്ബുല്ലയാണ് ലെബനാനെ നിയന്ത്രിക്കുന്നതെന്നു ബഹ്‌റൈനും ആരോപിച്ചു.
സഊദി മുന്‍കൈയെടുത്താണ് കെയ്‌റോയില്‍ അറബ് ലീഗ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. കെയ്‌റോയിലെ അറബ് ലീഗ് ആസ്ഥാനത്തായിരുന്നു യോഗം. ഈ മാസം ആദ്യം സഊദിയെ ലക്ഷ്യമാക്കിയ മിസൈല്‍ റിയാദിനു സമീപത്ത് സഊദി തടുത്തിരുന്നു. ഇത്തരത്തില്‍ നിരവധി തവണ മിസൈല്‍ ആക്രമണമുണ്ടായെന്നാണ് വിവരം. ഈ ആക്രമണത്തെ അറബ് ലീഗും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചത്.
സഊദിയുടെയും അവിടത്തെ പൗരന്‍മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ചെറുത്തുനില്‍പിനു മടിക്കില്ലെന്നു സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി. രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള സഊദിയുടെ നീക്കങ്ങള്‍ക്കു വിവിധ രാജ്യങ്ങള്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഇറാനെതിരേ യു.എന്‍ സുരക്ഷാ കൗണ്‍സിലിനു റിപ്പോര്‍ട്ട് നല്‍കാനും അറബ് ലീഗ് യോഗം തീരുമാനിച്ചിട്ടുണ്ട്.
ഹിസ്ബുല്ല തീവ്രവാദ ഗ്രൂപ്പാണ് ഇറാന്റെ വലിയ ആയുധമെന്നു ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫ യോഗത്തില്‍ ആരോപിച്ചു. ലെബനാനില്‍ മാത്രമല്ല ഹിസ്ബുല്ല ആക്രമണങ്ങള്‍ നടത്തുന്നതെന്നും മറ്റു രാജ്യങ്ങളുടെ അതിര്‍ത്തി കടന്നും അവര്‍ അതിക്രമം കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലെബനാല്‍ ഹിസ്ബുല്ലയെന്ന തീവ്രവാദ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.അതേസമയം, യോഗത്തില്‍ ലെബനാന്‍ വിദേശകാര്യ മന്ത്രി പങ്കെടുക്കാത്തതു വിവാദമായിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  6 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  6 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  7 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  7 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  7 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  7 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  7 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  7 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  8 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  8 hours ago