HOME
DETAILS

കരിപ്പൂരില്‍നിന്ന് ഇടത്തരം വിമാന സര്‍വിസ്: ഡി.ജി.സി.എക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സമഗ്ര റിപ്പോര്‍ട്ട്

  
backup
December 07, 2017 | 1:19 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%8d

കൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുള്ള അനുമതിക്കായി എയര്‍പോര്‍ട്ട് അതോറിറ്റിയും വിമാന കമ്പനികളും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ട് അടുത്തയാഴ്ച ഡി.ജി.സി.എക്ക് സമര്‍പ്പിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡല്‍ഹി കേന്ദ്ര കാര്യാലയത്തിന്റെ ശുപാര്‍ശ സഹിതമാണ് റിപ്പോര്‍ട്ട് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നല്‍കുക. വിമാന കമ്പനികള്‍ പുതുതായി സര്‍വിസ് ആരംഭിക്കാന്‍ ഒരുങ്ങുന്ന മേഖലകള്‍, അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ടൈം സ്ലോട്ടുകള്‍, വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ എന്നിവയടക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കരിപ്പൂരില്‍നിന്ന് ബി 777-200 ഇ.ആര്‍, ബി 777-200 എല്‍.ആര്‍, എ 330-300, ബി 787-800 തുടങ്ങിയ വിമാനങ്ങളുടെ സര്‍വിസിനാണ് ഡി.ജി.സി.എ ഉപാധികളോടെ അനുമതി നല്‍കാനിരിക്കുന്നത്. ഇതിന് നിലവില്‍ കരിപ്പൂരിലെ സൗകര്യങ്ങളെക്കുറിച്ചാണ് അതോറിറ്റി സമഗ്ര റിപ്പോര്‍ട്ട് തയാറാക്കിയത്. മുന്നൂറും അതിലധികവും യാത്രക്കാരെ വഹിക്കാന്‍ശേഷിയുള്ളവയാണ് ഈ വിമാനങ്ങളെല്ലാം. റണ്‍വേ നീളം, റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)യുടെ നിലവിലുള്ള വലിപ്പം, വികസിപ്പിക്കുമ്പോഴുള്ള റിസയുടെ വിസ്തീര്‍ണം, റണ്‍വേയില്‍ നിന്നുള്ള ആകാശക്കാഴ്ച, സുരക്ഷിത വിമാന ലാന്റിങിന് ആവശ്യമായി ഒരുക്കിയ സൗകര്യങ്ങള്‍ തുടങ്ങി വിശദമായ റിപ്പോര്‍ട്ടാണ് ഡി.ജി.സി.എക്ക് നല്‍കാനായി തയാറാക്കിയത്. 200 മുതല്‍ 350 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിമാനങ്ങള്‍ക്ക് കരിപ്പൂരിലെ റണ്‍വേ അനുയോജ്യമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കരിപ്പൂരില്‍ നേരത്തെ ജംബോ വിമാനങ്ങള്‍ സര്‍വിസ് നടത്തിയതും പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരുമാനം എന്നിവയും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22.49 ശതമാനത്തിന്റെ വര്‍ധനവാണ് കരിപ്പൂരിലുണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാതിയില്‍ 13,45,024 അന്താരാഷ്ട്ര യാത്രക്കാരും 2,57,690 ആഭ്യന്തര യാത്രക്കാരും ഉള്‍പ്പടെ 16,02,714 പേരാണ് കരിപ്പൂര്‍ വഴി പറന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യത്തിലിത് 13,08,345 മാത്രമായിരുന്നു. ഡി.ജി.സി.എ അനുമതി ലഭിച്ചാല്‍ കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്താനും ഇതോടെ കഴിയും. റണ്‍വേയില്‍ ഇറങ്ങുന്ന വിമാനങ്ങളുടെ സുരക്ഷയ്ക്കായുള്ള റിസ വിപുലീകരണ പ്രവൃത്തികള്‍ ജനുവരി 15 മുതല്‍ ആരംഭിക്കും. റിസയുടെ നിര്‍മാണത്തിനുള്ള അനുമതി ഡി.ജി.സി.എ കഴിഞ്ഞയാഴ്ച നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പുനരധിവാസം ഉറപ്പാക്കാതെ ഒഴിപ്പിക്കരുത്'; ഹല്‍ദ്വാനിയിലെ അരലക്ഷം പേര്‍ക്ക് ആശ്വാസമായി സുപ്രിംകോടതി വിധി; വീണ്ടും ജയിച്ച് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ നിയമയുദ്ധം

National
  •  14 days ago
No Image

'കൊല്ലടാ' എന്ന് ആക്രോശിച്ച് കഴുത്തിന് ആക്രമിച്ചു; കണ്ണൂരിൽ മന്ത്രിക്കുനേരെ വധശ്രമമെന്ന് എഫ്ഐആർ

Kerala
  •  14 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിൽപോയ പ്രതി പിടിയിൽ

Kerala
  •  14 days ago
No Image

കോൺഗ്രസ് ബോർഡ് തകർക്കുന്നത് തടഞ്ഞു; പഞ്ചായത്ത് പ്രസിഡന്റിന് നേരെ ഡിവൈഎഫ്ഐ ആക്രമണമെന്ന് പരാതി

Kerala
  •  14 days ago
No Image

'കേരള സ്റ്റോറി 2' ഉടനെ തിയേറ്ററുകളിലില്ല; ഹരജിക്കാരുടെ വാദം സത്യസന്ധമെന്ന് നിരീക്ഷണം; റിലീസ് വിലക്കി ഹൈക്കോടതി ഉത്തരവ്

Kerala
  •  14 days ago
No Image

ഇസ്റാഈൽ പാർലമെന്റിൽ മോദിക്ക് വൻ സ്വീകരണം; മോദി സുഹൃത്ത് മാത്രമല്ല, സഹോദരനെന്ന് നെതന്യാഹു

International
  •  14 days ago
No Image

എപ്സ്റ്റീനുമായുള്ള ബന്ധം: ഒടുവിൽ കുറ്റസമ്മതവുമായി ബിൽ ഗേറ്റ്സ്; റഷ്യൻ യുവതികളെക്കുറിച്ചും വെളിപ്പെടുത്തൽ

International
  •  14 days ago
No Image

മന്ത്രിയുടെ കഴുത്തിന് ക്ഷതം; എംആർഐ സ്കാനിംഗ് വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Kerala
  •  14 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: മുകേഷിനെ മാറ്റി സി.പി.എം, കൊല്ലം പിടിക്കാൻ പുതുമുഖം; സ്ഥാനാർഥി പട്ടികയ്ക്ക് രൂപമായി

Kerala
  •  14 days ago
No Image

വിനോദിനി അനുഭവിച്ച വേദന കൊതുക് കടിച്ചാലുണ്ടാകില്ല മന്ത്രി'; വീണാ ജോർജിനെതിരെ ആഞ്ഞടിച്ച് ചികിത്സാ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന പെൺകുട്ടിയുടെ അമ്മ

Kerala
  •  14 days ago