HOME
DETAILS

കരിപ്പൂരില്‍നിന്ന് ഇടത്തരം വിമാന സര്‍വിസ്: ഡി.ജി.സി.എക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സമഗ്ര റിപ്പോര്‍ട്ട്

  
backup
December 07, 2017 | 1:19 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%8d

കൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുള്ള അനുമതിക്കായി എയര്‍പോര്‍ട്ട് അതോറിറ്റിയും വിമാന കമ്പനികളും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ട് അടുത്തയാഴ്ച ഡി.ജി.സി.എക്ക് സമര്‍പ്പിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡല്‍ഹി കേന്ദ്ര കാര്യാലയത്തിന്റെ ശുപാര്‍ശ സഹിതമാണ് റിപ്പോര്‍ട്ട് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നല്‍കുക. വിമാന കമ്പനികള്‍ പുതുതായി സര്‍വിസ് ആരംഭിക്കാന്‍ ഒരുങ്ങുന്ന മേഖലകള്‍, അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ടൈം സ്ലോട്ടുകള്‍, വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ എന്നിവയടക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കരിപ്പൂരില്‍നിന്ന് ബി 777-200 ഇ.ആര്‍, ബി 777-200 എല്‍.ആര്‍, എ 330-300, ബി 787-800 തുടങ്ങിയ വിമാനങ്ങളുടെ സര്‍വിസിനാണ് ഡി.ജി.സി.എ ഉപാധികളോടെ അനുമതി നല്‍കാനിരിക്കുന്നത്. ഇതിന് നിലവില്‍ കരിപ്പൂരിലെ സൗകര്യങ്ങളെക്കുറിച്ചാണ് അതോറിറ്റി സമഗ്ര റിപ്പോര്‍ട്ട് തയാറാക്കിയത്. മുന്നൂറും അതിലധികവും യാത്രക്കാരെ വഹിക്കാന്‍ശേഷിയുള്ളവയാണ് ഈ വിമാനങ്ങളെല്ലാം. റണ്‍വേ നീളം, റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)യുടെ നിലവിലുള്ള വലിപ്പം, വികസിപ്പിക്കുമ്പോഴുള്ള റിസയുടെ വിസ്തീര്‍ണം, റണ്‍വേയില്‍ നിന്നുള്ള ആകാശക്കാഴ്ച, സുരക്ഷിത വിമാന ലാന്റിങിന് ആവശ്യമായി ഒരുക്കിയ സൗകര്യങ്ങള്‍ തുടങ്ങി വിശദമായ റിപ്പോര്‍ട്ടാണ് ഡി.ജി.സി.എക്ക് നല്‍കാനായി തയാറാക്കിയത്. 200 മുതല്‍ 350 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിമാനങ്ങള്‍ക്ക് കരിപ്പൂരിലെ റണ്‍വേ അനുയോജ്യമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കരിപ്പൂരില്‍ നേരത്തെ ജംബോ വിമാനങ്ങള്‍ സര്‍വിസ് നടത്തിയതും പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരുമാനം എന്നിവയും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22.49 ശതമാനത്തിന്റെ വര്‍ധനവാണ് കരിപ്പൂരിലുണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാതിയില്‍ 13,45,024 അന്താരാഷ്ട്ര യാത്രക്കാരും 2,57,690 ആഭ്യന്തര യാത്രക്കാരും ഉള്‍പ്പടെ 16,02,714 പേരാണ് കരിപ്പൂര്‍ വഴി പറന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യത്തിലിത് 13,08,345 മാത്രമായിരുന്നു. ഡി.ജി.സി.എ അനുമതി ലഭിച്ചാല്‍ കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്താനും ഇതോടെ കഴിയും. റണ്‍വേയില്‍ ഇറങ്ങുന്ന വിമാനങ്ങളുടെ സുരക്ഷയ്ക്കായുള്ള റിസ വിപുലീകരണ പ്രവൃത്തികള്‍ ജനുവരി 15 മുതല്‍ ആരംഭിക്കും. റിസയുടെ നിര്‍മാണത്തിനുള്ള അനുമതി ഡി.ജി.സി.എ കഴിഞ്ഞയാഴ്ച നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിലേക്ക് പോകുകയായിരുന്ന പന്ത്രണ്ടുവയസുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ചു; അയൽവാസി പിടിയിൽ

crime
  •  11 days ago
No Image

മൂന്ന് കോടിയുടെ ഇൻഷൂറൻസ് തട്ടിയെടുക്കാൻ മക്കൾ പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി

Kerala
  •  11 days ago
No Image

ഗില്ലിനെ ടി-20 ലോകകപ്പിനുള്ള ടീമിലെടുക്കാത്തതിന്റെ കാരണം അതാണ്: അഗാർക്കർ

Cricket
  •  11 days ago
No Image

കണ്ണൂരില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

Kerala
  •  11 days ago
No Image

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  11 days ago
No Image

വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  11 days ago
No Image

കൈയ്യിലെടുത്തു, പിന്നാലെ പൊട്ടിത്തെറിച്ചു; പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൈയ്യിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്

Kerala
  •  11 days ago
No Image

തിരൂർ ആർ.ടി ഓഫീസിൽ വൻ ലൈസൻസ് തട്ടിപ്പ്: ഉദ്യോഗസ്ഥരും ഏജൻ്റുമാരും വിജിലൻസ് വലയിൽ

Kerala
  •  11 days ago
No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  11 days ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  11 days ago