HOME
DETAILS

കരിപ്പൂരില്‍നിന്ന് ഇടത്തരം വിമാന സര്‍വിസ്: ഡി.ജി.സി.എക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സമഗ്ര റിപ്പോര്‍ട്ട്

  
backup
December 07, 2017 | 1:19 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%8d

കൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുള്ള അനുമതിക്കായി എയര്‍പോര്‍ട്ട് അതോറിറ്റിയും വിമാന കമ്പനികളും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ട് അടുത്തയാഴ്ച ഡി.ജി.സി.എക്ക് സമര്‍പ്പിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഡല്‍ഹി കേന്ദ്ര കാര്യാലയത്തിന്റെ ശുപാര്‍ശ സഹിതമാണ് റിപ്പോര്‍ട്ട് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നല്‍കുക. വിമാന കമ്പനികള്‍ പുതുതായി സര്‍വിസ് ആരംഭിക്കാന്‍ ഒരുങ്ങുന്ന മേഖലകള്‍, അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ടൈം സ്ലോട്ടുകള്‍, വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ എന്നിവയടക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കരിപ്പൂരില്‍നിന്ന് ബി 777-200 ഇ.ആര്‍, ബി 777-200 എല്‍.ആര്‍, എ 330-300, ബി 787-800 തുടങ്ങിയ വിമാനങ്ങളുടെ സര്‍വിസിനാണ് ഡി.ജി.സി.എ ഉപാധികളോടെ അനുമതി നല്‍കാനിരിക്കുന്നത്. ഇതിന് നിലവില്‍ കരിപ്പൂരിലെ സൗകര്യങ്ങളെക്കുറിച്ചാണ് അതോറിറ്റി സമഗ്ര റിപ്പോര്‍ട്ട് തയാറാക്കിയത്. മുന്നൂറും അതിലധികവും യാത്രക്കാരെ വഹിക്കാന്‍ശേഷിയുള്ളവയാണ് ഈ വിമാനങ്ങളെല്ലാം. റണ്‍വേ നീളം, റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)യുടെ നിലവിലുള്ള വലിപ്പം, വികസിപ്പിക്കുമ്പോഴുള്ള റിസയുടെ വിസ്തീര്‍ണം, റണ്‍വേയില്‍ നിന്നുള്ള ആകാശക്കാഴ്ച, സുരക്ഷിത വിമാന ലാന്റിങിന് ആവശ്യമായി ഒരുക്കിയ സൗകര്യങ്ങള്‍ തുടങ്ങി വിശദമായ റിപ്പോര്‍ട്ടാണ് ഡി.ജി.സി.എക്ക് നല്‍കാനായി തയാറാക്കിയത്. 200 മുതല്‍ 350 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിമാനങ്ങള്‍ക്ക് കരിപ്പൂരിലെ റണ്‍വേ അനുയോജ്യമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കരിപ്പൂരില്‍ നേരത്തെ ജംബോ വിമാനങ്ങള്‍ സര്‍വിസ് നടത്തിയതും പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരുമാനം എന്നിവയും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22.49 ശതമാനത്തിന്റെ വര്‍ധനവാണ് കരിപ്പൂരിലുണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാതിയില്‍ 13,45,024 അന്താരാഷ്ട്ര യാത്രക്കാരും 2,57,690 ആഭ്യന്തര യാത്രക്കാരും ഉള്‍പ്പടെ 16,02,714 പേരാണ് കരിപ്പൂര്‍ വഴി പറന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യത്തിലിത് 13,08,345 മാത്രമായിരുന്നു. ഡി.ജി.സി.എ അനുമതി ലഭിച്ചാല്‍ കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്താനും ഇതോടെ കഴിയും. റണ്‍വേയില്‍ ഇറങ്ങുന്ന വിമാനങ്ങളുടെ സുരക്ഷയ്ക്കായുള്ള റിസ വിപുലീകരണ പ്രവൃത്തികള്‍ ജനുവരി 15 മുതല്‍ ആരംഭിക്കും. റിസയുടെ നിര്‍മാണത്തിനുള്ള അനുമതി ഡി.ജി.സി.എ കഴിഞ്ഞയാഴ്ച നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ ജയത്തിലും ഗില്ലിന് നിരാശ; ഗുജറാത്ത് ക്യാപ്റ്റന് കിട്ടിയത് വമ്പൻ തിരിച്ചടി

Cricket
  •  7 days ago
No Image

അസമിലും ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് പുരോഗമിക്കുന്നു, 11 മണിയോടെ 38.92 ശതമാനം പോളിംഗ്

National
  •  7 days ago
No Image

ഒളിക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യു.ഡി.എഫ് ചീഫ് ഏജന്റ് പിടിയില്‍

Kerala
  •  7 days ago
No Image

പൊലിസ് ഓഫിസറെ തീകൊളുത്തിയും വെട്ടിയും കൊലപ്പെടുത്തി; കണ്ണൂരിലെ ദിവ്യശ്രീ വധക്കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala
  •  7 days ago
No Image

കെ.എം മാണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴാണ്ട്

Kerala
  •  7 days ago
No Image

നാല്‍പത് ദിവസത്തിന് ശേഷം മസ്ജിദുല്‍ അഖ്‌സയില്‍ ബാങ്കുവിളി മുഴങ്ങി

International
  •  7 days ago
No Image

ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യും; കറുത്ത വസ്ത്രം ധരിച്ച് ബുത്തിലെത്തി ചാണ്ടി ഉമ്മന്‍, പ്രതിഷേധമെന്ന് പ്രതികരണം

Kerala
  •  7 days ago
No Image

പിഎസ്ജിക്കൊപ്പം മെസിക്കും നെയ്മറിനും സാധിക്കാത്തത്; അമ്പരിപ്പിച്ച് സൂപ്പർതാരം

Football
  •  7 days ago
No Image

അവൻ ക്രിക്കറ്റിലെ വലിയ പ്രതിഭയായി മാറും: അനിൽ കുംബ്ലെ

Cricket
  •  7 days ago
No Image

ഇടടാ താഴെ, ദാ ഇത് കഴിക്ക്!' സോപ്പ് തിന്നാന്‍ നോക്കിയ കുരങ്ങന് അമ്മയുടെ 'ക്ലാസ്'; സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി വൈറല്‍ വിഡിയോ

National
  •  7 days ago