HOME
DETAILS

രഞ്ജി: കേരളത്തിനെതിരേ വിദര്‍ഭയ്ക്ക് കൂറ്റന്‍ ലീഡ്

  
backup
December 11, 2017 | 12:23 AM

%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b5%e0%b4%bf

 


സൂറത്ത്: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കേരളത്തിനെതിരേ വിദര്‍ഭയ്ക്ക് കൂറ്റന്‍ ലീഡ്. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ വിദര്‍ഭ ആറ് വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റുകള്‍ കൈയിലിരിക്കേ അവര്‍ക്ക് 501 റണ്‍സിന്റെ കൂറ്റന്‍ ലീഡ്. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭയുടെ ബാറ്റിങ് 246ല്‍ അവസാനിപ്പിച്ച കേരളത്തിന് പക്ഷേ ഒന്നാം ഇന്നിങ്‌സില്‍ 176 റണ്‍സേ കണ്ടെത്താന്‍ സാധിച്ചുള്ളു. രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
നായകന്‍ ഫസല്‍ (119), മധ്യനിര താരം വാങ്കഡെ (107) എന്നിവരുടെ സെഞ്ച്വറികളും വെറ്ററന്‍ വസിം ജാഫര്‍ (58), ഗണേഷ് സതീഷ് (65) എന്നിവരുടെ അര്‍ധ ശതകങ്ങളുമാണ് രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭയ്ക്ക് കരുത്തായത്. കളി നിര്‍ത്തുമ്പോള്‍ വഡ്കര്‍ 20 റണ്‍സുമായും കരണ്‍ ശര്‍മ നാല് റണ്‍സുമായും ക്രീസില്‍. വാങ്കഡെ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് സെഞ്ച്വറി കണ്ടെത്തിയത്. 94 പന്തുകള്‍ നേരിട്ട താരം ആറ് ഫോറും അഞ്ച് സിക്‌സും പറത്തി.
കേരളത്തിന്റെ എട്ട് താരങ്ങള്‍ മാറി മാറി പന്തെറിഞ്ഞിട്ടും വിദര്‍ഭ ബാറ്റിങ് നിരയെ തളയ്ക്കാന്‍ സാധിച്ചില്ല. ജലജ് സക്‌സേന മൂന്നും കെ.സി അക്ഷയ് രണ്ടും നിധീഷ് ഒരു വിക്കറ്റുമെടുത്തു.
ഇന്ന് തുടക്കത്തില്‍ തന്നെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് കേരളത്തിന് മുന്നില്‍ കൂറ്റന്‍ വിജയം ലക്ഷ്യം മുന്നോട്ടുവയ്ക്കുകയാവും വിദര്‍ഭയുടെ തന്ത്രം. ബാറ്റിങിനിറങ്ങുന്ന കേരളത്തിന്റെ പോരാട്ടം ക്ഷണത്തില്‍ അവസാനിപ്പിച്ച് വിജയം പിടിക്കുകയും അവര്‍ മുന്നില്‍ കാണുന്നു. ഇന്ന് ഒരു ദിനം അവശേഷിക്കേ കേരളത്തിന് സമനില പിടിച്ച് മുഖം രക്ഷിക്കാനുള്ള അവസരമാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ' 48 കാരന്‍ മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കള്‍,തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ പരാതി

Kerala
  •  7 days ago
No Image

കടം വീട്ടാനായി വീട്ടുടമസ്ഥയെ കൊന്ന് സ്വർണമംഗല്യസൂത്രം മോഷ്ടിച്ച ദമ്പതികൾ പൊലിസ് പിടിയിൽ

crime
  •  7 days ago
No Image

വിവരിക്കാൻ വാക്കുകളില്ല, ഫുട്ബോളിലെ ഏറ്റവും വലിയ നേട്ടമാണത്: മെസി

Football
  •  7 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ ബൗൾ ചെയ്യുമ്പോൾ അസ്വസ്ഥത; വെള്ളം കുടിച്ചതിന് പുറകെ ഛർദ്ദി, എൽഐസി ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  7 days ago
No Image

ദുബൈ: ഇനി ആറാടാം, വമ്പൻ പൂളോടുകൂടിയ പുതിയ വാട്ടർപാർക്ക് വരുന്നു; ഉദ്ഘാടന തീയതി ഉടൻ

uae
  •  7 days ago
No Image

'ഹമാസിനെ പിന്തുണക്കുന്ന മംദാനി ജയിച്ചു എന്നതിനര്‍ഥം...' ന്യൂയോര്‍ക്കിലെ ജൂതന്‍മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത്  ഇസ്‌റാഈല്‍ മന്ത്രി

International
  •  7 days ago
No Image

റൊണാൾഡോക്കും മെസിക്കുമില്ല ഇതുപോലൊരു നേട്ടം; അമ്പരിപ്പിക്കുന്ന ലോക റെക്കോർഡിൽ സൂപ്പർതാരം

Football
  •  7 days ago
No Image

ജോബ് വിസ ശരിയാക്കിക്കൊടുക്കുമെന്ന വാഗ്ദാനത്തിൽ 7.9 ലക്ഷം തട്ടി, നാല് സുഹൃത്തുക്കളെ പറ്റിച്ച യുവാവ് പൊലിസ് പിടിയിൽ

crime
  •  7 days ago
No Image

അഭിഷേകിനെ ഭയമില്ലാത്ത ബാറ്ററാക്കി മാറ്റിയത് അവർ രണ്ട് പേരുമാണ്: യുവരാജ്

Cricket
  •  7 days ago
No Image

ലേഡീസ് കംപാർട്ട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; പ്രയോജനമില്ലാത്ത സുരക്ഷാ നമ്പറുകൾ

crime
  •  7 days ago