HOME
DETAILS

എം.ബി.ബി.എസ് സ്‌പോട്ട് അഡ്മിഷന്‍ പരാതിയുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും

  
Web Desk
January 12 2021 | 03:01 AM

%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%a1%e0%b5%8d

 


കോഴിക്കോട്: 2020-21 അധ്യയന വര്‍ഷത്തെ എം.ബി.ബി.എസ് സ്‌പോട്ട് അഡ്മിഷന്‍ പ്രഹസനമാകുന്നതായി പരാതി.
എയിംസ്, ജിപ്മര്‍, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയ ഇടങ്ങളിലേക്കുള്ള അവസാനഘട്ട പ്രവേശന നടപടികള്‍ക്കെതിരേയാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തുവന്നത്.
ജിപ്മര്‍ പ്രസിദ്ധീകരിച്ച സ്‌പോട്ട് അഡ്മിഷനുള്ള ലിസ്റ്റില്‍ ആദ്യറാങ്കുകളിലുള്ളവരും നിലവില്‍ മറ്റു കോളജുകളില്‍ പ്രവേശനം നേടിയവരുമാണ് ഉള്‍പ്പെടുന്നത്. അഡ്മിഷന്‍ നേടാത്തവരും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈയിലുള്ള അഡ്മിഷന്‍ സ്ഥലത്ത് ഹാജരായവര്‍ക്കാണ് പ്രവേശനം ലഭിക്കേണ്ടത്. എന്നാല്‍ മെഡിക്കല്‍ കൗണ്‍സില്‍ കമ്മിറ്റിയുടെ ഈ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ജിപ്മര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും പ്രതിഷേധത്തെ തുടര്‍ന്ന് 10ന് നടത്തേണ്ട സ്‌പോട്ട് അഡ്മിഷന്‍ 15ലേക്ക് മാറ്റിവയ്ക്കുകയും അര്‍ഹരായ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിച്ച് ലിസ്റ്റ് പുനഃപ്രസിദ്ധീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരിക്കയാണ് ജിപ്മര്‍ അധികൃതര്‍.അതേസമയം ഇന്നുനടക്കേണ്ട ഡല്‍ഹി എയിംസിലെ വിദ്യാര്‍ഥികളുടെ ലിസ്റ്റ് ജിപ്മറിലേതിനു സമാനമാണെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതി പറയുന്നു. ലിസ്റ്റിലുള്ളവര്‍ ഹാജരായില്ലെന്ന കാരണത്താല്‍ സംവരണ സീറ്റുകള്‍ ഇല്ലാതാക്കാനും പകരം ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണ് നീക്കമെന്നും വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നു. കാലങ്ങളായി കോളജുകള്‍ ഈ രീതി പിന്തുടരുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.ഇതുവരേയും അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ഥികളുടെ അവസാനത്തെ പിടിവള്ളിയാണ് സ്‌പോട്ട് അഡ്മിഷന്‍. ഇതിലും പ്രവേശനം സാധ്യമായില്ലെങ്കില്‍ ഈ വര്‍ഷത്തെ അവസരം പൂര്‍ണമായും നഷ്ടമാകും. അതിനാല്‍ തന്നെ എങ്ങനെയും സ്‌പോട്ട് അഡ്മിഷനില്‍ പ്രവേശനം നേടാനുള്ള നെട്ടോട്ടത്തിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ മുഖാന്തിരം കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷവര്‍ധന് നിവേദനം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  9 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  9 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  9 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  10 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  10 hours ago