HOME
DETAILS

കൊച്ചി ഷിപ്പ്‌യാർഡിനു സമീപമുള്ള ഫ്ളാറ്റിലും വധഗൂഢാലോചന നടന്നെന്ന് ക്രൈംബ്രാഞ്ച്

  
backup
January 30, 2022 | 7:41 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d%e2%80%8c%e0%b4%af%e0%b4%be%e0%b5%bc%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b8%e0%b4%ae

മഞ്ജുവാര്യറുമായി സ്വകാര്യ സംഭാഷണങ്ങളുണ്ടായിട്ടില്ല
സ്വന്തം ലേഖകൻ
കൊച്ചി
നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപിന്റെ വീട്ടിൽ നടന്നതായി സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ തെളിവുകൾക്ക് പുറമെ എറണാകുളം ഷിപ്പ്‌യാർഡിനു സമീപമുള്ള ദിലീപിന്റെ ഫ്ളാറ്റിലും ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ച്. ഇതു സംബന്ധിച്ച് ശനിയാഴ്ച ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ നടത്തിയ വാദത്തിലാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവർ എം.ജി റോഡിലെ ദിലീപിന്റെ മേത്തർ ഹോംസ് ഫ്‌ളാറ്റിൽ ഒത്തുകൂടിയത് വധശ്രമത്തിനുള്ള ഗൂഢാലോചനയ്ക്കായിരുന്നെന്ന് വെളിപ്പെടുത്തിയത്.
2017 ഡിസംബർ മാസത്തിലാണ് ഇവർ ഒത്തുകൂടിയതെന്നാണ് കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചാണ് ഇവിടെ വച്ച് ആലോചനകൾ നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചത്.
ഈ സമയത്തെ മൂവരുടെയും മൊബൈൽ ടവർ ലൊക്കേഷനുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഫ്‌ളാറ്റിലെ ചിലരുടെ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജാമ്യത്തിലിറങ്ങിയതിന് തൊട്ടുടനെയാണ് ഈ നീക്കങ്ങൾ നടന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തിൽ ആലുവയിലെ പദ്മസരോവരം വീട്ടിൽവച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ ദിലീപ് പറഞ്ഞത് ശാപവാക്കുകൾ മാത്രമല്ല ഗൂഢാലോചനയുടെ തുടക്കമായിരുന്നുവെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു.
അതേസമയം, നടി മഞ്ജുവാര്യറിൽനിന്ന് അന്വേഷണ സംഘം ഫോണിലൂടെ വിവരങ്ങൾ തേടിയെന്ന് സൂചനയുണ്ട്. മുൻ ഭാര്യയുമായുള്ള ഫോൺ സംഭാഷണങ്ങൾ ഉള്ളതിനാൽ ഫോൺ ഹാജരാക്കാനാവില്ലെന്ന് ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴിയെടുത്തതെന്നാണ് വിവരം. എന്നാൽ, ദിലീപുമായി ഇക്കാലയളവിൽ സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഒന്നോ രണ്ടോ തവണ സംസാരിച്ചതെന്നും മഞ്ജുവാര്യർ അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago