HOME
DETAILS

കൊച്ചി ഷിപ്പ്‌യാർഡിനു സമീപമുള്ള ഫ്ളാറ്റിലും വധഗൂഢാലോചന നടന്നെന്ന് ക്രൈംബ്രാഞ്ച്

  
backup
January 30, 2022 | 7:41 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d%e2%80%8c%e0%b4%af%e0%b4%be%e0%b5%bc%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b8%e0%b4%ae

മഞ്ജുവാര്യറുമായി സ്വകാര്യ സംഭാഷണങ്ങളുണ്ടായിട്ടില്ല
സ്വന്തം ലേഖകൻ
കൊച്ചി
നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപിന്റെ വീട്ടിൽ നടന്നതായി സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ തെളിവുകൾക്ക് പുറമെ എറണാകുളം ഷിപ്പ്‌യാർഡിനു സമീപമുള്ള ദിലീപിന്റെ ഫ്ളാറ്റിലും ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ച്. ഇതു സംബന്ധിച്ച് ശനിയാഴ്ച ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ നടത്തിയ വാദത്തിലാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവർ എം.ജി റോഡിലെ ദിലീപിന്റെ മേത്തർ ഹോംസ് ഫ്‌ളാറ്റിൽ ഒത്തുകൂടിയത് വധശ്രമത്തിനുള്ള ഗൂഢാലോചനയ്ക്കായിരുന്നെന്ന് വെളിപ്പെടുത്തിയത്.
2017 ഡിസംബർ മാസത്തിലാണ് ഇവർ ഒത്തുകൂടിയതെന്നാണ് കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചാണ് ഇവിടെ വച്ച് ആലോചനകൾ നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചത്.
ഈ സമയത്തെ മൂവരുടെയും മൊബൈൽ ടവർ ലൊക്കേഷനുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഫ്‌ളാറ്റിലെ ചിലരുടെ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജാമ്യത്തിലിറങ്ങിയതിന് തൊട്ടുടനെയാണ് ഈ നീക്കങ്ങൾ നടന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തിൽ ആലുവയിലെ പദ്മസരോവരം വീട്ടിൽവച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ ദിലീപ് പറഞ്ഞത് ശാപവാക്കുകൾ മാത്രമല്ല ഗൂഢാലോചനയുടെ തുടക്കമായിരുന്നുവെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു.
അതേസമയം, നടി മഞ്ജുവാര്യറിൽനിന്ന് അന്വേഷണ സംഘം ഫോണിലൂടെ വിവരങ്ങൾ തേടിയെന്ന് സൂചനയുണ്ട്. മുൻ ഭാര്യയുമായുള്ള ഫോൺ സംഭാഷണങ്ങൾ ഉള്ളതിനാൽ ഫോൺ ഹാജരാക്കാനാവില്ലെന്ന് ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴിയെടുത്തതെന്നാണ് വിവരം. എന്നാൽ, ദിലീപുമായി ഇക്കാലയളവിൽ സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഒന്നോ രണ്ടോ തവണ സംസാരിച്ചതെന്നും മഞ്ജുവാര്യർ അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  12 days ago
No Image

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വീണ്ടും പോസ്റ്റ്; കേസെടുത്ത് പൊലിസ്

Kerala
  •  12 days ago
No Image

ബഹ്‌റൈന്‍ ആകാശത്ത് അപൂര്‍വ കാഴ്ച; നാളെ 'ബ്ലൂ മൈക്രോ മൂണ്‍' ദൃശ്യമാകും

bahrain
  •  12 days ago
No Image

ബഹ്‌റൈനില്‍ അതിശക്തമായ ചൂട്; ഈ ആഴ്ച്ചയില്‍ രേഖപ്പെടുത്തിയത് 45 ഡിഗ്രി 

bahrain
  •  12 days ago
No Image

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം 

Kerala
  •  12 days ago
No Image

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ; ഏകീകൃത ജിസിസി വിസയെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  12 days ago
No Image

കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; സത്യപ്രതിജ്ഞ ജൂണ്‍ 3ന്

National
  •  12 days ago
No Image

പുതിയ ബയോമെട്രിക് സംവിധാനവും പണിമുടക്കും; യുഎഇയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്നവർ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നേക്കും

uae
  •  12 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം 

Kerala
  •  12 days ago
No Image

പൊരുതി തോറ്റ് വിനേഷ്; ഏഷ്യന്‍ ഗെയിംസ് യോഗ്യത മത്സരത്തിന്റെ സെമി ഫൈനലില്‍ തോല്‍വി; യോഗ്യത നേടാനായില്ല  

National
  •  12 days ago