HOME
DETAILS

'ഹമാരാ ബജാജ്': സാധാരണക്കാരനെ ബൈക്ക് പ്രേമിയാക്കിയ രാഹുൽ ബജാജ്

  
backup
February 12, 2022 | 4:52 PM

bajaj-rahul

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരായ യുവാക്കളുടെ ഇരുചക്രമെന്ന സ്വപ്നം സാക്ഷാത്കരിച്ച വ്യവസായി ആയിരുന്നു അന്തരിച്ച രാഹുൽ ബജാജ്. അദ്ദേഹത്തിന്റെ കരുത്തുറ്റ നേതൃപദവി കാരണം കോടിക്കണക്കിനാളുകളുടെ ഹൃദയത്തിലേക്കായിരുന്നു ബജാജിന്റെ വളർച്ച. 1970 - 90 കാലഘട്ടത്തിൽ ബജാജ് ഇന്ത്യയുടെ ഇരുചക്ര വാഹനങ്ങളുടെ പ്രതീകമായിരുന്നു.

1926ലാണ് രാഹുൽ ബജാജിന്റെ പിതാമഹനായ ജംനാലാൽ ബജാജ്, ബജാജ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. പഠനത്തിന് ശേഷം ബജാജ് ഓട്ടോയുടെ ചീഫ് എക്സിക്യൂട്ടിവ് ആയി രാഹുൽ ബജാജ് ചുമതല ഏറ്റു. ചുരുങ്ങിയ കാലത്തിനിടയ്ക്ക് തന്നെ കമ്പനി വിപുലീകരിച്ചു. ബജാജ് സിമന്റ്, ഇലക്ട്രിക്കൽസ്, സ്കൂട്ടർ എന്നിങ്ങനെയായി പടർന്ന് പന്തലിച്ചു. 

1938 ജൂണിലാണ് രാഹുൽ ബജാജിന്റെ ജനനം. കൊൽക്കത്തയിൽ വെച്ചായിരുന്നു ജനനം. 1958ൽ ഡൽഹിയിലെ സെന്റ്. സ്റ്റീഫൻ കോളേജിൽ നിന്ന് ബിരുദം, ഹർവാഡ് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎ ബിരുദം നേടുകയായിരുന്നു. തുടർന്ന് ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു.

1950 - 60 കളിൽ ഓട്ടോ റിക്ഷയും മിനി ട്രക്കുകളുമായിരുന്നു ബജാജ് വിറ്റിരുന്നത്. 1960ൽ ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കി ബജാജ് ചേതക് എന്ന ഇരുചക്ര വാഹനം നിർമ്മിക്കുകയായിരുന്നു. ചേതകിന്റെ വരവോടെ, അന്ന് വരെ ഇല്ലാത്ത ഉയർച്ചയായിരുന്നു രാജ്യത്ത് ബജാജിന്. ബൈക്ക് പ്രേമികളായ യുവാക്കളുടെ ഹരമായി മാറുകയായിരുന്നു ചേതക്.

ജപ്പാനിലെ കാവസാക്കിയുമായി ചേർന്ന് ഇന്ത്യയിൽ തദ്ദേശീയമായി മോട്ടോർസൈക്കിൾ പുറത്തിറക്കിയ ആദ്യത്തെ കമ്പനികളിലൊന്ന് കൂടിയാണ് ബജാജ്. 1990കളിൽ ബൈക്കുകളുടെ മോഡി വിപണിയിൽ നിന്ന് നഷ്ടപ്പെട്ട് തുടങ്ങിയപ്പോഴും ബജാജിന്റെ കാര്യത്തിൽ യാതൊരു മാറ്റവുമില്ലാതെ തുടരുകയായിരുന്നു.

ഇപ്പോഴും കേൾക്കുമ്പോൾ ഗൃഹാതുരത്വമുണർത്തുന്ന പരസ്യങ്ങളിൽ ഒന്നാണ് 'ഹമാരാ ബജാജ്'. യുവാക്കളുടെ ഹരമായി മാറിയ ഹമാര ബജാജ് എന്ന പരസ്യത്തിനും ബജാജിന്റെ വളർച്ചയ്ക്ക് ഏറെ പ്രധാന്യമുണ്ട്. 

 രാഹുൽ ബജാജ് ഉറച്ച നിലപാടുകളിലൂടെ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി. 2019ൽ അദ്ദേഹം രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ വിമർശിച്ച് രംഗത്തെത്തി. ദി എക്‌ണോമിക് ടൈംസിന്റെ പുരസ്‌കാര ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

പ്രധാനമന്ത്രി മോദിയുടെ ഭരണത്തെ വിമർശിക്കാൻ ജനങ്ങൾ ഭയക്കുന്നുവെന്നാണ് രാഹുൽ അമിത്ഷായുടെ മുഖത്തു നോക്കി പ്രതികരിച്ചത്. മോദി സർക്കാരിനെ വിമർശിക്കാൻ കോർപറേറ്റുകൾക്ക് ഭയമാണെന്നും രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കാലത്ത് ജനങ്ങൾക്ക് എന്തും പ്രതികരിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെയെ ദേശസ്‌നേഹിയായി വാഴ്ത്തിയ പ്രഗ്യാസിങ് ഠാക്കൂറിനെ പാർലമെന്റ് പ്രതിരോധ സമിതിയിൽ ഉൾപ്പെടുത്തിയതിനെയും അദ്ദേഹം വിമർശിച്ചു. ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും രാഹുൽ പറഞ്ഞതു പോലുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ അതു മാറ്റാൻ ശ്രമിക്കുമെന്നുമായിരുന്നു അമിത്ഷാ അന്ന് വേദിയിൽ വച്ച് മറുപടി നൽകിയത്.

ഇന്ത്യൻ എയർലൈൻസിന്റെ മുൻ ചെയർമാനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയുടെ മുൻ ചെയർമാനുമാണ്. ഇന്റർനാഷനൽ ബിസിനസ് കൗൺസിൽ, വേൾഡ് എക്‌ണോമിക് ഫോറം തുടങ്ങി നിരവധി അന്താരാഷ്ട്ര കൗൺസിലുകളിലും സൊസൈറ്റികളിലും അംഗമായിരുന്നു.

പരേതയായ രൂപ ബജാജ് ആണ് രാഹുലിന്റെ ഭാര്യ. മക്കൾ: രാജീവ്, ദീപ, സഞ്ജീവ്, ഷെഫാലി, സുനൈന, മനീഷ്. രാഹുൽ ബജാജിന്റെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ശരദ്പവാർ, പ്രഫുൽ പട്ടേൽ തുടങ്ങിയവർ അനുശോചിച്ചു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടക്കം ജനപ്രിയം; സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരി തടയാനും പട്രോൾ സംഘം...ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്  

National
  •  7 days ago
No Image

ഏരിയാ കമ്മിറ്റിയംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് സി.പി.എമ്മില്‍ കൂട്ടരാജി, പാര്‍ട്ടി വിട്ടത് 24 ഓളം പേര്‍

Kerala
  •  7 days ago
No Image

'വിശപ്പും ദാരിദ്ര്യവും അറിയുന്ന സാധാരണക്കാരനാണ് ഞാന്‍, നിങ്ങളുടെ 'തമ്പി', തെറ്റ് ചെയ്യില്ല കൂടെയുള്ളവരെ ചെയ്യാന്‍ അനുവദിക്കില്ല, അങ്ങിനെ ഒരു മോഹമുണ്ടെങ്കില്‍ മായ്ച്ചു കളഞ്ഞേക്കൂ...' മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിന്റെ വൈകാരിക പ്രസംഗം

National
  •  7 days ago
No Image

ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡനം; ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിലിംഗ്: പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

Kerala
  •  7 days ago
No Image

അവയവദാനത്തിനായി വ്യാജരേഖ: മുഖ്യപ്രതി നജീബ് പിടിയില്‍

Kerala
  •  7 days ago
No Image

തമിഴ് മണ്ണിൽ ‘ദളപതി’ യുഗം: ദ്രാവിഡ കോട്ടകൾ തകരുമോ? ബിജെപിയുടെ തന്ത്രങ്ങളും തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയും; In-Depth Story

National
  •  7 days ago
No Image

തമിഴ്‌നാട്ടില്‍ വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത ഒന്‍പത് മന്ത്രിമാര്‍ ഇവരെല്ലാം...

National
  •  7 days ago
No Image

സ്റ്റാലിന്‍ പറഞ്ഞു സഖ്യ കക്ഷികള്‍ പിന്തുണച്ചു; വിജയ്‌യുടെ  അന്തിമ 'വിജയത്തി'ന് പിന്നില്‍ ഡി.എം.കെയുടെ ഇടപെടലെന്ന് പാര്‍ട്ടി വക്താവ്   

National
  •  7 days ago
No Image

ബ്രസീലിന്റെ ആശങ്ക, മെസ്സിയുടെ പ്രതീക്ഷ; നെയ്മറുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് അർജന്റീന നായകൻ

Football
  •  7 days ago
No Image

വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം , ഒരാള്‍ക്ക് പരുക്ക്

Kerala
  •  7 days ago