HOME
DETAILS

'ഹമാരാ ബജാജ്': സാധാരണക്കാരനെ ബൈക്ക് പ്രേമിയാക്കിയ രാഹുൽ ബജാജ്

  
backup
February 12, 2022 | 4:52 PM

bajaj-rahul

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരായ യുവാക്കളുടെ ഇരുചക്രമെന്ന സ്വപ്നം സാക്ഷാത്കരിച്ച വ്യവസായി ആയിരുന്നു അന്തരിച്ച രാഹുൽ ബജാജ്. അദ്ദേഹത്തിന്റെ കരുത്തുറ്റ നേതൃപദവി കാരണം കോടിക്കണക്കിനാളുകളുടെ ഹൃദയത്തിലേക്കായിരുന്നു ബജാജിന്റെ വളർച്ച. 1970 - 90 കാലഘട്ടത്തിൽ ബജാജ് ഇന്ത്യയുടെ ഇരുചക്ര വാഹനങ്ങളുടെ പ്രതീകമായിരുന്നു.

1926ലാണ് രാഹുൽ ബജാജിന്റെ പിതാമഹനായ ജംനാലാൽ ബജാജ്, ബജാജ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. പഠനത്തിന് ശേഷം ബജാജ് ഓട്ടോയുടെ ചീഫ് എക്സിക്യൂട്ടിവ് ആയി രാഹുൽ ബജാജ് ചുമതല ഏറ്റു. ചുരുങ്ങിയ കാലത്തിനിടയ്ക്ക് തന്നെ കമ്പനി വിപുലീകരിച്ചു. ബജാജ് സിമന്റ്, ഇലക്ട്രിക്കൽസ്, സ്കൂട്ടർ എന്നിങ്ങനെയായി പടർന്ന് പന്തലിച്ചു. 

1938 ജൂണിലാണ് രാഹുൽ ബജാജിന്റെ ജനനം. കൊൽക്കത്തയിൽ വെച്ചായിരുന്നു ജനനം. 1958ൽ ഡൽഹിയിലെ സെന്റ്. സ്റ്റീഫൻ കോളേജിൽ നിന്ന് ബിരുദം, ഹർവാഡ് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎ ബിരുദം നേടുകയായിരുന്നു. തുടർന്ന് ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു.

1950 - 60 കളിൽ ഓട്ടോ റിക്ഷയും മിനി ട്രക്കുകളുമായിരുന്നു ബജാജ് വിറ്റിരുന്നത്. 1960ൽ ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കി ബജാജ് ചേതക് എന്ന ഇരുചക്ര വാഹനം നിർമ്മിക്കുകയായിരുന്നു. ചേതകിന്റെ വരവോടെ, അന്ന് വരെ ഇല്ലാത്ത ഉയർച്ചയായിരുന്നു രാജ്യത്ത് ബജാജിന്. ബൈക്ക് പ്രേമികളായ യുവാക്കളുടെ ഹരമായി മാറുകയായിരുന്നു ചേതക്.

ജപ്പാനിലെ കാവസാക്കിയുമായി ചേർന്ന് ഇന്ത്യയിൽ തദ്ദേശീയമായി മോട്ടോർസൈക്കിൾ പുറത്തിറക്കിയ ആദ്യത്തെ കമ്പനികളിലൊന്ന് കൂടിയാണ് ബജാജ്. 1990കളിൽ ബൈക്കുകളുടെ മോഡി വിപണിയിൽ നിന്ന് നഷ്ടപ്പെട്ട് തുടങ്ങിയപ്പോഴും ബജാജിന്റെ കാര്യത്തിൽ യാതൊരു മാറ്റവുമില്ലാതെ തുടരുകയായിരുന്നു.

ഇപ്പോഴും കേൾക്കുമ്പോൾ ഗൃഹാതുരത്വമുണർത്തുന്ന പരസ്യങ്ങളിൽ ഒന്നാണ് 'ഹമാരാ ബജാജ്'. യുവാക്കളുടെ ഹരമായി മാറിയ ഹമാര ബജാജ് എന്ന പരസ്യത്തിനും ബജാജിന്റെ വളർച്ചയ്ക്ക് ഏറെ പ്രധാന്യമുണ്ട്. 

 രാഹുൽ ബജാജ് ഉറച്ച നിലപാടുകളിലൂടെ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി. 2019ൽ അദ്ദേഹം രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ വിമർശിച്ച് രംഗത്തെത്തി. ദി എക്‌ണോമിക് ടൈംസിന്റെ പുരസ്‌കാര ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

പ്രധാനമന്ത്രി മോദിയുടെ ഭരണത്തെ വിമർശിക്കാൻ ജനങ്ങൾ ഭയക്കുന്നുവെന്നാണ് രാഹുൽ അമിത്ഷായുടെ മുഖത്തു നോക്കി പ്രതികരിച്ചത്. മോദി സർക്കാരിനെ വിമർശിക്കാൻ കോർപറേറ്റുകൾക്ക് ഭയമാണെന്നും രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കാലത്ത് ജനങ്ങൾക്ക് എന്തും പ്രതികരിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെയെ ദേശസ്‌നേഹിയായി വാഴ്ത്തിയ പ്രഗ്യാസിങ് ഠാക്കൂറിനെ പാർലമെന്റ് പ്രതിരോധ സമിതിയിൽ ഉൾപ്പെടുത്തിയതിനെയും അദ്ദേഹം വിമർശിച്ചു. ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും രാഹുൽ പറഞ്ഞതു പോലുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ അതു മാറ്റാൻ ശ്രമിക്കുമെന്നുമായിരുന്നു അമിത്ഷാ അന്ന് വേദിയിൽ വച്ച് മറുപടി നൽകിയത്.

ഇന്ത്യൻ എയർലൈൻസിന്റെ മുൻ ചെയർമാനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയുടെ മുൻ ചെയർമാനുമാണ്. ഇന്റർനാഷനൽ ബിസിനസ് കൗൺസിൽ, വേൾഡ് എക്‌ണോമിക് ഫോറം തുടങ്ങി നിരവധി അന്താരാഷ്ട്ര കൗൺസിലുകളിലും സൊസൈറ്റികളിലും അംഗമായിരുന്നു.

പരേതയായ രൂപ ബജാജ് ആണ് രാഹുലിന്റെ ഭാര്യ. മക്കൾ: രാജീവ്, ദീപ, സഞ്ജീവ്, ഷെഫാലി, സുനൈന, മനീഷ്. രാഹുൽ ബജാജിന്റെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ശരദ്പവാർ, പ്രഫുൽ പട്ടേൽ തുടങ്ങിയവർ അനുശോചിച്ചു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  6 minutes ago
No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  23 minutes ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  31 minutes ago
No Image

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  44 minutes ago
No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  an hour ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  an hour ago
No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 hours ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  2 hours ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  2 hours ago
No Image

ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ‌ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ

Kerala
  •  2 hours ago