HOME
DETAILS

കെജ്‌രിവാളിന്റെ വീടിനുനേരെ യുവമോർച്ച ആക്രമണം

  
Web Desk
March 31 2022 | 05:03 AM

%e0%b4%95%e0%b5%86%e0%b4%9c%e0%b5%8d%e2%80%8c%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%81%e0%b4%a8

ന്യൂഡൽഹി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിനു നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. തുടർന്ന് പൊലിസും പ്രവർത്തകരും ഏറ്റുമുട്ടി. കെജ്‌രിവാളിനെ കൊലപ്പെടുത്താനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് എ.എ.പി ആരോപിച്ചു. ദി കശ്മിർ ഫയൽസിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചെത്തിയത്. കശ്മിരിലെ ഹിന്ദു കൂട്ടക്കൊലയെ കെജ്‌രിവാൾ പരിഹസിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ആക്രമണത്തിനു പിന്നാലെ മുതിർന്ന എ.എ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ മാധ്യമങ്ങളെ കണ്ടു. മുഖ്യമന്ത്രി കെജ്‌രിവാളിനെ കൊലപ്പെടുത്താനാണ് ബി.ജെ.പി ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. എ.എ.പിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കഴിയാത്തതിലെ രോഷമാണ് ബി.ജെ.പി പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊലിസ് സാന്നിധ്യത്തിൽ ബി.ജെ.പി ഗുണ്ടകൾ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന എ.എ.പി നേതാക്കളെല്ലാം പൊലിസും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണവുമായി രംഗത്തെത്തി. കെജ്‌രിവാളിന്റെ വീട്ടിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളും എ.എ.പി-പൊലിസ് അനാസ്ഥയുടെ തെളിവായി പുറത്തുവിട്ടു. ബി.ജെ.പി പതാകയുമായാണ് ഒരു സംഘം മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചത്. മതിൽ ചാടിക്കടക്കാനും ബാരിക്കേഡുകൾ തകർക്കാനും ശ്രമമുണ്ടായി. വസ്തുവകകൾ തകർക്കുകയും ഗേറ്റിൽ കാവി നിറം പൂശുകയും ചെയ്തു.
70 പേരെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരേ നിയമ നടപടി തുടരുമെന്ന് പൊലിസ് പറഞ്ഞു. പൊലിസ് നൽകുന്ന വിശദീകരണ പ്രകാരം 200 ഓളം ബി.ജെ.പി, യുവമോർച്ച പ്രവർത്തകരാണ് രാവിലെ 11.30ഓടെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ കശ്മിർ ഫയൽസിന് നികുതി ഒഴിവാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുട്യൂബിലൂടെ സിനിമ നൽകിക്കൂടെയെന്നും എല്ലാവർക്കും സൗജന്യമായി കാണാമായിരുന്നല്ലോയെന്നുമായിരുന്നു കെജ്‌രിവാളിന്റെ മറുപടി. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  6 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  6 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  7 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  7 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  7 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  7 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  7 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  8 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  8 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  8 hours ago