
ഹരജികളുമായി അവരിനിയും വരും
പതിനെട്ടുവയസ് തികഞ്ഞ ആര്‍ക്കും അവര്‍ക്കിഷ്ടമുള്ള മതം സ്വീകരിക്കാമെന്ന് സുപ്രിംകോടതി വിധിപറഞ്ഞിരിക്കുകയാണ്. കെട്ട കാലമെന്ന് എം. മുകുന്ദന്‍ വിശേഷിപ്പിച്ച ഈ കാലത്തും നീതിയും ന്യായവും രാജ്യത്തു പുലരുന്നുവെന്നത് മതേതര, ജനാധിപത്യ വിശ്വാസികള്‍ക്ക് ആഹ്ലാദം പകരുന്നതാണ്. അത്തരം ഒരു ആഹ്ലാദമാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി ശ്രദ്ധേയമായ ഒരു വിധിയിലൂടെ നല്‍കിയത്. മുസ്‌ലിംകള്‍ക്കെതിരേ സ്ഥിരമായി വ്യവഹാരം നടത്തിക്കൊണ്ടിരിക്കുന്ന ബി.ജെ.പി വക്താവ് അശ്വനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി.പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ചിലപ്പോഴെല്ലാം സമ്മാനങ്ങള്‍ നല്‍കിയും നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയിലുന്നയിച്ച് പരാജയപ്പെട്ട 'ലൗ ജിഹാദ്' ആരോപണത്തിന്റെ മറ്റൊരു പതിപ്പ് അശ്വനി കുമാര്‍ ഉപാധ്യായ ഹരജി രൂപത്തില്‍ സുപ്രിംകോടതിയില്‍ നല്‍കിയിരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഭരണഘടനാ വകുപ്പുകള്‍ക്കെതിരാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഏതുമതം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കിയത് കൃത്യമായ ലക്ഷ്യത്തോടെയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജസ്റ്റിസ് റോഹിന്റണ്‍ നരിമാന്‍ അശ്വനി കുമാര്‍ ഉപാധ്യായയുടെ ഹരജി തള്ളിയത്.
പേരും പെരുമയും നേടാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഇത്തരം ഹരജികളെന്നും മേലാല്‍ ഇതുപോലുള്ള ഹരജികളുമായി വന്നാല്‍ കനത്തപിഴ ചുമത്തേണ്ടിവരുമെന്നും കോടതി താക്കീത് ചെയ്തപ്പോള്‍ അശ്വനി കുമാര്‍ ഉപാധ്യായ ഹരജി പിന്‍വലിക്കുകയായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 25 ല്‍ മതം പ്രചരിപ്പിക്കാനുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കുമുള്ളതായി വ്യക്തമായി പറയുന്നുണ്ട്. മുസ്‌ലിം ന്യൂനപക്ഷത്തിനെതിരേ നിരന്തരം ഹരജികളുമായി സുപ്രിംകോടതിയുടെ പടികയറിയിറങ്ങല്‍ അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വനി കുമാറിന്റെ നിത്യകര്‍മങ്ങളില്‍ ഒന്നാണ്. മുസ്‌ലിം ശരീഅത്ത് നിയമത്തിനെതിരേയും ഏക സിവില്‍കോഡ് നടപ്പാക്കാനും പല തവണ ഇയാള്‍ സുപ്രിംകോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതെല്ലാം തള്ളിപ്പോവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും ഇയാളുടേതായി മുസ്‌ലിംകള്‍ക്കെതിരേ നിരവധി ഹരജികള്‍ കോടതിയിലുണ്ട്.
അശ്വനി കുമാര്‍ ഉപാധ്യായ സുപ്രിംകോടതി അഭിഭാഷകനാണെന്നിരിക്കെ നിയമത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും തീര്‍ച്ചയായും ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കും. അത്തരത്തിലുള്ള അറിവുകള്‍ ഉണ്ടായിട്ടും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേ നിരര്‍ഥകമായ വാദങ്ങള്‍ നിരത്തി കോടതിയുടെ വിലപ്പെട്ടസമയം കളയുന്ന ഇയാള്‍ക്കെതിരേ നടപടി അനിവാര്യമാണ്. ഇദ്ദേഹത്തിന്റെ ലക്ഷ്യം വ്യക്തമാണ്. രാജ്യത്ത് 'ലൗ ജിഹാദ്' നടക്കുന്നു എന്ന ആരോപണത്തെ കോടതികളും പാര്‍ലമെന്റും അന്വേഷണ ഉദ്യോഗസ്ഥരും തള്ളിക്കളഞ്ഞതാണ്. എന്നിട്ടും അരിശം തീരാതെയാണ് യു.പി, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സര്‍ക്കാരുകള്‍ വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റ നിരോധന നിയമം കൊണ്ടുവന്നത്. സുപ്രിംകോടതിയില്‍നിന്ന് ഈ നിയമങ്ങള്‍ക്കനുകൂലമായ ഉത്തരവുകള്‍ ലഭിക്കാനാണ് അശ്വനി കുമാര്‍ ഉപാധ്യായ ഭീഷണി, പ്രലോഭനം, സമ്മാനങ്ങള്‍ നല്‍കല്‍ എന്നതിലൂടെ നടത്തപ്പെടുന്ന മതപരിവര്‍ത്തനങ്ങള്‍ തടയണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ടാവുക. സുപ്രിംകോടതി ഈ ഹരജി തള്ളിക്കളഞ്ഞ സ്ഥിതിക്ക് യു.പി, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ പാസാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ നിയമപരമായ നിലനില്‍പ്പിന് ഇനിഎത്രത്തോളം സാംഗത്യമുണ്ട്?
കലാലയങ്ങളിലും കാംപസുകളിലും ജോലി സ്ഥലങ്ങളിലും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവര്‍ പ്രണയത്തില്‍ വിവാഹിതരാകുന്ന സംഭവങ്ങളില്‍ മുസ്‌ലിം യുവാക്കള്‍ ഉള്‍പ്പെടുന്നതിനെ മാത്രം എടുത്തുകാട്ടി, മുസ്‌ലിം സമുദായത്തിനെതിരേ വ്യാപകമായ കുപ്രചാരണങ്ങളാണ് സംഘ്പരിവാര്‍ അഴിച്ചുവിടുന്നത്. 'ലൗ ജിഹാദ്' നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ കേരള ഹൈക്കോടതി സംസ്ഥാന ഡി.ജി.പിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ആവശ്യപ്പെട്ടപ്പോള്‍ അത്തരത്തിലൊന്നും നടക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസും ഇപ്പോഴത്തെ ഡി.ജി.പിയും അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതാണ്. സംസ്ഥാനത്തോ രാജ്യത്തെവിടെയെങ്കിലുമോ 'ലൗ ജിഹാദ്' നടക്കുന്നുണ്ടോ എന്ന് 2020 ഫെബ്രുവരി നാലിന് ബെന്നി ബെഹനാന്‍ എം.പി ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ രാജ്യത്ത് അങ്ങനെയൊന്ന് നടക്കുന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡി നല്‍കിയ ഉത്തരം പാര്‍ലമെന്റിന്റെ രേഖയിലുണ്ട്.
മതപരിവര്‍ത്തനത്തില്‍ ആര്‍ക്കും ആരെയും നിര്‍ബന്ധിക്കാനാവില്ല. ആരെയെങ്കിലും ബലമായി മതം മാറ്റിയാല്‍, വിവാഹം കഴിച്ചാല്‍ അതിനെതിരേ പ്രയോഗിക്കാന്‍ ഇവിടെ പൊതുനിയമമുണ്ട്. മതനിരപേക്ഷ ഇന്ത്യയിലും കാലങ്ങളായി സ്വമനസാലെയുള്ള പ്രണയ വിവാഹങ്ങളും സ്വമനസാലെയുള്ള മതപരിവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. അന്നൊന്നും ഇല്ലാത്ത ആരോപണങ്ങള്‍ മുസ്‌ലിം യുവാക്കള്‍ക്കു നേരെ മാത്രം സംഘ്പരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് മുസ്‌ലിംകള്‍ക്കെതിരേയുള്ള അവരുടെ വിവിധ അജന്‍ഡകളിലൊന്നു മാത്രമാണ്. അതിനാല്‍ തന്നെ യോഗി ആദിത്യനാഥിനെപ്പോലുള്ള ഭരണാധികാരികള്‍ നിയമപരമായ നിലനില്‍പ്പുണ്ടാവില്ലെന്ന ഉറപ്പുണ്ടായാലും മുസ്‌ലിംകള്‍ക്കെതിരേ മതംമാറ്റ നിരോധന നിയമം കൊണ്ടുവരും.
ഇന്ത്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തെ അപരവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ പലവിധ കുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നതിലൊന്ന് മാത്രമാണ് 'ലൗ ജിഹാദ്' ആരോപണവും നിര്‍ബന്ധിത മതംമാറ്റ ആരോപണങ്ങളും. അതിനാല്‍ തള്ളിപ്പോയ ഹരജിക്ക് സമാനമായ മറ്റൊരു ഹരജിയുമായി നാളെ അശ്വനി കുമാര്‍ ഉപാധ്യായ വീണ്ടും സുപ്രിംകോടതിയുടെ പടവുകള്‍ കയറി വരും. കോടതി അയാളെ വിലക്കാത്തിടത്തോളം അയാളിതു തുടരുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗുരുതര നിയമലംഘനങ്ങൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കലും, അറസ്റ്റും ഉൾപ്പെടെ കടുത്ത ശിക്ഷ: പുതിയ ട്രാഫിക് നിയമവുമായി യുഎഇ
uae
• 14 hours ago
വർക്ക് പെർമിറ്റ് ഫീസ് ഗാർഹിക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് വിലക്കി സഊദി; നിയമലംഘകർക്ക് കനത്ത പിഴ
latest
• 14 hours ago
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്
Kerala
• 15 hours ago
പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്
crime
• 15 hours ago
'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്
Kerala
• 15 hours ago
ഈ ശൈത്യകാലത്ത് ക്യാമ്പിംഗിന് പോകാൻ പദ്ധതിയിടുന്നുണ്ടോ? ദുബൈ വിന്റർ ക്യാമ്പ് പെർമിറ്റിനുള്ള ബുക്കിംഗ് ആരംഭിച്ചു
uae
• 15 hours ago
ഒരിക്കലും ഇന്ത്യക്കാരനെ വിശ്വസിക്കരുത്; ട്രംപ് നോമിനി പോൾ ഇൻഗ്രാസിയയുടെ വംശീയ പരാമർശങ്ങളും, 'നാസി മനോഭാവവും' പുറത്ത്; സെനറ്റ് അംഗീകാരം പ്രതിസന്ധിയിൽ
International
• 16 hours ago
പൂനെ കോട്ടയിൽ മുസ്‌ലിങ്ങൾ നിസ്കരിച്ചെന്ന് ആരോപണം; ഗോമൂത്രവും ചാണകവും വിതറി 'ശുദ്ധീകരിച്ച്' ബിജെപി എംപി
National
• 16 hours ago
പിടിച്ചെടുത്ത എയര്‍ഹോണുകള്‍ പൊട്ടിക്കാനെത്തിയ റോഡ് റോളറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല, എം.വി.ഡിയുടെ നോട്ടിസ്
Kerala
• 16 hours ago
ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ അൽ ഖാൻ പാലത്തിന് സമീപം തീപിടുത്തം
uae
• 16 hours ago
യുഎഇ: സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്
uae
• 16 hours ago
നവി മുംബൈയിലെ ഫ്ളാറ്റില്‍ തീപിടിത്തം; 3 മലയാളികളുള്‍പ്പെടെ നാല് മരണം
National
• 17 hours ago
പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക്; ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വേദിയിലെത്താനിരിക്കെ പ്രതിഷേധം, ഉന്തും തള്ളും
Kerala
• 17 hours ago
ഈ ദീപാവലിയിലും വായുനിലവാരം തകർന്ന് തലസ്ഥാനം; ഇത്തവണ സ്ഥിതി 'ഗുരുതരം'
Environment
• 17 hours ago
ക്ഷേത്രമുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala
• 18 hours ago
ഇതരമതസ്ഥനെ വിവാഹം കഴിക്കുന്നത് തടയാന്‍ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നു; പരാതിയുമായി ഉദുമ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകള്‍
Kerala
• 19 hours ago
മൊസാംബിക് ബോട്ടപകടം: കാണാതായ കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി; നാട്ടിൽ നിന്ന് മടങ്ങി ഒരാഴ്ച തികയും മുൻപേ ദുരന്തം
Kerala
• 19 hours ago
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്; പകല്‍ ആറു മണിക്കൂറും രാത്രി 12 മണിക്കൂറും
Kerala
• 19 hours ago
വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഹമാസെന്ന് ട്രംപ്; ലംഘനം തുടര്‍ന്നാല്‍ തുടച്ചു നീക്കുമെന്ന് ഭീഷണിയും
International
• 18 hours ago
യുഎഇയുടെ ആകാശത്ത് അത്ഭുതക്കാഴ്ചകളൊരുക്കാൻ ഇന്ന് ഓറിയോണിഡ്സ് ഉൽക്കാവർഷം; അൽ ഖുദ്രയിൽ നിരീക്ഷണത്തിന് അവസരമൊരുക്കി ദുബൈ ആസ്ട്രോണമി ഗ്രൂപ്പ്
uae
• 18 hours ago
'പതിനായിരം കോടി തന്നാലും നാഗ്പൂർ പദ്ധതി ഇവിടെ നടക്കില്ല'; പിഎം ശ്രീ പദ്ധതിയിൽ ചേരില്ലെന്ന് ആവർത്തിച്ച് തമിഴ്നാട്
National
• 18 hours ago