HOME
DETAILS

കുഴല്‍പ്പണക്കേസ്; മുറിയെടുത്തത് നേതാക്കളുടെ നിര്‍ദേശത്താലെന്ന് ബി.ജെ.പി ഓഫിസ് സെക്രട്ടറി

  
backup
May 31, 2021 | 10:07 PM

5210-56788641535

 

തൃശൂര്‍: കര്‍ണാടകയിലെ ബി.ജെ.പി കേന്ദ്രത്തില്‍നിന്ന് മൂന്നരക്കോടിയുടെ കുഴല്‍പ്പണവുമായെത്തിയ സംഘത്തിന് മുറിയെടുത്തുകൊടുത്തത് നേതാക്കളുടെ നിര്‍ദേശപ്രകാരമെന്ന് ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറി സതീശ് അന്വേഷണസംഘത്തിനു മൊഴി നല്‍കി.
സതീശ് ഇന്നലെയാണ് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി മൊഴി നല്‍കിയത്. കാറില്‍ പണംകടത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജനും ഡ്രൈവര്‍ ഷംജീറിനും സഹായി റഷീദിനും തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്തുകൊടുത്തത് നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്നാണ് സതീശിന്റെ മൊഴി. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസില്‍നിന്ന് വിളിച്ചുപറഞ്ഞിട്ടാണ് മുറി നല്‍കിയതെന്ന് നേരത്തെ ലോഡ്ജ് ജീവനക്കാരന്‍ പൊലിസിനു മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് സതീശിനെ വിളിപ്പിച്ചത്.


പണവുമായി വന്ന ധര്‍മരാജനും കൂട്ടാളികള്‍ക്കും മുറി ബുക്ക് ചെയ്തത് താനാണെന്ന് സതീശന്‍ സമ്മതിച്ചു. ഏപ്രില്‍ രണ്ടിന് തൃശൂര്‍ എം.ജി റോഡിലെ ടൂറിസ്റ്റ് ഹോമില്‍ രണ്ടു മുറികളാണ് ബുക്ക് ചെയ്തത്. മുറികള്‍ ആര്‍ക്കുവേണ്ടിയാണെന്ന് അറിയില്ലായിരുന്നെന്നും നാലുമാസം മുമ്പ് മാത്രമാണ് ഓഫിസ് സെക്രട്ടറിയായി ചുമതലയേറ്റതെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും സതീശന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. നേരത്തെ ചോദ്യം ചെയ്ത ബി.ജെ.പി ജില്ലാ ട്രഷറര്‍ സുജയ് സേനന്റെ സുഹൃത്തും വ്യാപാര പങ്കാളിയുമായ പ്രശാന്തിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. സതീശിന്റെ നിര്‍ണായക മൊഴിയോടെ പണവുമായോ പണം കവര്‍ന്ന സംഭവത്തിലോ പാര്‍ട്ടിക്കോ നേതാക്കള്‍ക്ക് ബന്ധമില്ലെന്ന ബി.ജെ.പി വാദം പൊളിഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനായി സംസ്ഥാന സംഘടനാ സെക്രട്ടറി അടക്കമുള്ള നേതാക്കളെ വീണ്ടും വിളിപ്പിക്കും. കൂടുതല്‍ നേതാക്കളിലേക്കും അന്വേഷണം നീങ്ങുകയാണെന്ന സൂചനയും അന്വേഷണസംഘം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിലെ ഇറാൻ ആക്രമണം: കൊല്ലപ്പെട്ടത് ഇന്ത്യൻ പൗരനും പാക് പൗരനും; ആകെ മരണം 11 ആയി

uae
  •  20 hours ago
No Image

ഇന്ധനക്ഷാമം വെറും വ്യാജപ്രചാരണം; രാജ്യത്ത് 60 ദിവസത്തെ സ്റ്റോക്കുണ്ടെന്ന് കേന്ദ്ര സർക്കാർ

National
  •  20 hours ago
No Image

പ്രതിസന്ധിയൊഴിഞ്ഞു; ഗ്ലാസല്ല, കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് ചിഹ്നം

Kerala
  •  21 hours ago
No Image

2006 ലെ പറവൂരിലെ ഡീല്‍ എന്തായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം; ചോദ്യങ്ങളുമായി മുഖ്യമന്ത്രി

Kerala
  •  21 hours ago
No Image

ഇറാന്‍ നാവികസേന കമാന്‍ഡര്‍ അലിറേസ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍

International
  •  a day ago
No Image

കുട്ടനാട്ടില്‍ കോണ്‍ഗ്രസിന് ആശ്വാസം; വിമത സ്ഥാനാര്‍ത്ഥി സജി ജോസഫ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചു

Kerala
  •  a day ago
No Image

ഇറാന്റെ തിരിച്ചടിയില്‍ യു.എസിനുണ്ടായത് ചില്ലറ നഷ്ടമല്ല; മിഡില്‍ ഈസ്റ്റിലെ 13 സൈനികത്താവളങ്ങള്‍ 'നാമാവശേഷമായ'തായി റിപ്പോര്‍ട്ട്, സൈനികര്‍ ഹോട്ടലുകളില്‍ അഭയം തേടി

International
  •  a day ago
No Image

ഇറാനെ തകർക്കാൻ 1987ൽ തന്നെ പത്രപരസ്യം നൽകി ട്രംപ്; നാല് പതിറ്റാണ്ട് മുമ്പ് 95,000 ഡോളർ ചെലവിട്ട് നൽകിയ പരസ്യം വീണ്ടും ചർച്ചയാകുന്നു ┃in-depth

International
  •  a day ago
No Image

ഇതൊക്കെ കഴിച്ചാല്‍ ആളുകള്‍ കൊല്ലപ്പെടുമല്ലോ!'; റെയ്ഡില്‍ കണ്ടെത്തിയത് ചീഞ്ഞ മുട്ടയും രാസവസ്തുക്കളും; ഹൈദരാബാദില്‍ വ്യാജ ബേക്കറി യൂനിറ്റ് പൂട്ടിച്ചു

Kerala
  •  a day ago
No Image

പത്തനംതിട്ടയിലെ സി.പി.എം നേതാവ് അഡ്വ.ആര്‍.കൃഷ്ണകുമാര്‍ മുസ്‌ലിംലീഗില്‍ ചേര്‍ന്നു

Kerala
  •  a day ago