HOME
DETAILS

കുഴല്‍പ്പണക്കേസ്; മുറിയെടുത്തത് നേതാക്കളുടെ നിര്‍ദേശത്താലെന്ന് ബി.ജെ.പി ഓഫിസ് സെക്രട്ടറി

  
backup
May 31, 2021 | 10:07 PM

5210-56788641535

 

തൃശൂര്‍: കര്‍ണാടകയിലെ ബി.ജെ.പി കേന്ദ്രത്തില്‍നിന്ന് മൂന്നരക്കോടിയുടെ കുഴല്‍പ്പണവുമായെത്തിയ സംഘത്തിന് മുറിയെടുത്തുകൊടുത്തത് നേതാക്കളുടെ നിര്‍ദേശപ്രകാരമെന്ന് ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറി സതീശ് അന്വേഷണസംഘത്തിനു മൊഴി നല്‍കി.
സതീശ് ഇന്നലെയാണ് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി മൊഴി നല്‍കിയത്. കാറില്‍ പണംകടത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജനും ഡ്രൈവര്‍ ഷംജീറിനും സഹായി റഷീദിനും തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്തുകൊടുത്തത് നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്നാണ് സതീശിന്റെ മൊഴി. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസില്‍നിന്ന് വിളിച്ചുപറഞ്ഞിട്ടാണ് മുറി നല്‍കിയതെന്ന് നേരത്തെ ലോഡ്ജ് ജീവനക്കാരന്‍ പൊലിസിനു മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് സതീശിനെ വിളിപ്പിച്ചത്.


പണവുമായി വന്ന ധര്‍മരാജനും കൂട്ടാളികള്‍ക്കും മുറി ബുക്ക് ചെയ്തത് താനാണെന്ന് സതീശന്‍ സമ്മതിച്ചു. ഏപ്രില്‍ രണ്ടിന് തൃശൂര്‍ എം.ജി റോഡിലെ ടൂറിസ്റ്റ് ഹോമില്‍ രണ്ടു മുറികളാണ് ബുക്ക് ചെയ്തത്. മുറികള്‍ ആര്‍ക്കുവേണ്ടിയാണെന്ന് അറിയില്ലായിരുന്നെന്നും നാലുമാസം മുമ്പ് മാത്രമാണ് ഓഫിസ് സെക്രട്ടറിയായി ചുമതലയേറ്റതെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും സതീശന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. നേരത്തെ ചോദ്യം ചെയ്ത ബി.ജെ.പി ജില്ലാ ട്രഷറര്‍ സുജയ് സേനന്റെ സുഹൃത്തും വ്യാപാര പങ്കാളിയുമായ പ്രശാന്തിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. സതീശിന്റെ നിര്‍ണായക മൊഴിയോടെ പണവുമായോ പണം കവര്‍ന്ന സംഭവത്തിലോ പാര്‍ട്ടിക്കോ നേതാക്കള്‍ക്ക് ബന്ധമില്ലെന്ന ബി.ജെ.പി വാദം പൊളിഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനായി സംസ്ഥാന സംഘടനാ സെക്രട്ടറി അടക്കമുള്ള നേതാക്കളെ വീണ്ടും വിളിപ്പിക്കും. കൂടുതല്‍ നേതാക്കളിലേക്കും അന്വേഷണം നീങ്ങുകയാണെന്ന സൂചനയും അന്വേഷണസംഘം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവത്സരരാവ് അവിസ്മരണീയമാക്കാം: ദുബൈ ഫെറി, അബ്ര എന്നിവക്കായി പ്രത്യേക ഓഫറുകൾ ഒരുക്കി ആർടിഎ

uae
  •  a day ago
No Image

ബാര്‍ക്ക് റേറ്റിങ് ഉയര്‍ത്താന്‍ മലയാളത്തിലെ ചാനല്‍ ഉടമ കോടികള്‍ നല്‍കി; ഡി.ജി.പിക്ക് പരാതി, അന്വേഷണം ആരംഭിച്ചു

National
  •  a day ago
No Image

വില കുത്തനെ ഇടിഞ്ഞു; സവാളയ്ക്ക് 'അന്ത്യയാത്രയും,ശവസംസ്കാരവും' നടത്തി കർഷകർ

National
  •  a day ago
No Image

ഇന്തോനേഷ്യയില്‍ ഭൂചലനം; 6.4 തീവ്രത; ആന്‍ഡമാന്‍ ദ്വീപുകളില്‍ ജാഗ്രത നിര്‍ദേശം

International
  •  a day ago
No Image

സുരക്ഷിത യാത്രയ്ക്ക് നിയമങ്ങൾ പാലിക്കുക; ഡ്രൈവർമാർക്ക് നിർദ്ദേശവുമായി ദുബൈ ആർടിഎയും, പൊലിസും

uae
  •  a day ago
No Image

റാപ്പര്‍ വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ; ഖത്തറിലെ സംഗീത പരിപാടി മാറ്റിവെച്ചു

qatar
  •  a day ago
No Image

ഒരു മാസത്തിനിടെ ഇരുഹറമുകളും സന്ദര്‍ശിച്ചത് 6.6 കോടിയിലധികം തീര്‍ത്ഥാടകര്‍

Saudi-arabia
  •  a day ago
No Image

'ഒരു ടി20 കളിക്കാരന് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ കഴിയില്ല'; ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ പരാജയത്തിന് പിന്നാലെ ഇതിഹാസ താരത്തിന്റേ വിമർശനം

Cricket
  •  a day ago
No Image

അവധിക്കാലം അടിച്ചുപൊളിക്കാം; യുഎഇ നിവാസികൾക്ക് വിസയില്ലാതെ യാത്രചെയ്യാവുന്ന രാജ്യങ്ങൾ അറിയാം

uae
  •  a day ago
No Image

 കത്തി വീശിയ കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലിസ്; പ്രതി രക്ഷപ്പെട്ടു

Kerala
  •  a day ago

No Image

'എല്ലാവരെയും കൊല്ലുമെന്നും മദ്യകുപ്പിയുമെടുത്ത് ടോള്‍ പ്ലാസയില്‍ ഇറങ്ങിയോടി';  കോഴിക്കോട് - ബെംഗളൂരു സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്ക് ഡ്രൈവറുടെ ഭീഷണി

Kerala
  •  a day ago
No Image

ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: മകളുടെ മരണത്തിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് യുവതിയുടെ അച്ഛൻ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

crime
  •  a day ago
No Image

സർക്കാർ ഹോസ്റ്റൽ ശുചിമുറിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; 23-കാരൻ അറസ്റ്റിൽ, ഹോസ്റ്റൽ ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ കേസ്

crime
  •  a day ago
No Image

കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ; കരടിൽ കുരുങ്ങി സംസ്ഥാന സർക്കാർ

Kerala
  •  a day ago