HOME
DETAILS

കുഴല്‍പ്പണക്കേസ്; മുറിയെടുത്തത് നേതാക്കളുടെ നിര്‍ദേശത്താലെന്ന് ബി.ജെ.പി ഓഫിസ് സെക്രട്ടറി

  
backup
May 31, 2021 | 10:07 PM

5210-56788641535

 

തൃശൂര്‍: കര്‍ണാടകയിലെ ബി.ജെ.പി കേന്ദ്രത്തില്‍നിന്ന് മൂന്നരക്കോടിയുടെ കുഴല്‍പ്പണവുമായെത്തിയ സംഘത്തിന് മുറിയെടുത്തുകൊടുത്തത് നേതാക്കളുടെ നിര്‍ദേശപ്രകാരമെന്ന് ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറി സതീശ് അന്വേഷണസംഘത്തിനു മൊഴി നല്‍കി.
സതീശ് ഇന്നലെയാണ് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി മൊഴി നല്‍കിയത്. കാറില്‍ പണംകടത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജനും ഡ്രൈവര്‍ ഷംജീറിനും സഹായി റഷീദിനും തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്തുകൊടുത്തത് നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്നാണ് സതീശിന്റെ മൊഴി. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസില്‍നിന്ന് വിളിച്ചുപറഞ്ഞിട്ടാണ് മുറി നല്‍കിയതെന്ന് നേരത്തെ ലോഡ്ജ് ജീവനക്കാരന്‍ പൊലിസിനു മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് സതീശിനെ വിളിപ്പിച്ചത്.


പണവുമായി വന്ന ധര്‍മരാജനും കൂട്ടാളികള്‍ക്കും മുറി ബുക്ക് ചെയ്തത് താനാണെന്ന് സതീശന്‍ സമ്മതിച്ചു. ഏപ്രില്‍ രണ്ടിന് തൃശൂര്‍ എം.ജി റോഡിലെ ടൂറിസ്റ്റ് ഹോമില്‍ രണ്ടു മുറികളാണ് ബുക്ക് ചെയ്തത്. മുറികള്‍ ആര്‍ക്കുവേണ്ടിയാണെന്ന് അറിയില്ലായിരുന്നെന്നും നാലുമാസം മുമ്പ് മാത്രമാണ് ഓഫിസ് സെക്രട്ടറിയായി ചുമതലയേറ്റതെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും സതീശന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. നേരത്തെ ചോദ്യം ചെയ്ത ബി.ജെ.പി ജില്ലാ ട്രഷറര്‍ സുജയ് സേനന്റെ സുഹൃത്തും വ്യാപാര പങ്കാളിയുമായ പ്രശാന്തിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. സതീശിന്റെ നിര്‍ണായക മൊഴിയോടെ പണവുമായോ പണം കവര്‍ന്ന സംഭവത്തിലോ പാര്‍ട്ടിക്കോ നേതാക്കള്‍ക്ക് ബന്ധമില്ലെന്ന ബി.ജെ.പി വാദം പൊളിഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനായി സംസ്ഥാന സംഘടനാ സെക്രട്ടറി അടക്കമുള്ള നേതാക്കളെ വീണ്ടും വിളിപ്പിക്കും. കൂടുതല്‍ നേതാക്കളിലേക്കും അന്വേഷണം നീങ്ങുകയാണെന്ന സൂചനയും അന്വേഷണസംഘം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ദിനാഘോഷം: സ്റ്റണ്ട്, സ്പ്രേ, ഓവർക്രൗഡിംഗ്, അനധികൃത മോഡിഫിക്കേഷൻ എന്നിവ പാടില്ല; റാസ് അൽ ഖൈമയിൽ കർശന സുരക്ഷാ പരിശോധന

uae
  •  3 days ago
No Image

സീബ്രാ ലൈനിൽ പേടിപ്പിച്ചാൽ ലൈസൻസ് പോകും: കാൽനടക്കാർക്ക് പ്രഥമാവകാശം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala
  •  3 days ago
No Image

വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ പരുക്കേറ്റ നാഷനല്‍ ഗാര്‍ഡ് അംഗം മരിച്ചു; വെടിയുതിര്‍ത്തയാള്‍ അഫ്ഗാനില്‍ യു.എസിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍

National
  •  3 days ago
No Image

'വണ്ടർകിഡ്' കാബ്രാളിൻ്റെ ഗോൾഡൻ ടച്ചിൽ ചരിത്രം കുറിച്ച് പോർച്ചുഗൽ; ഫിഫ അണ്ടർ-17 ലോകകപ്പ് കിരീടം പറങ്കിപ്പടക്ക്

Football
  •  3 days ago
No Image

14-കാരിയോട് ലൈംഗികാതിക്രമം, പ്രതിക്ക് 4 വർഷം കഠിനതടവ്

crime
  •  3 days ago
No Image

രാഹുല്‍ എവിടെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍; താന്‍ അദ്ദേഹത്തിന്റെ പി.എ അല്ലെന്ന മറുപടി നല്‍കി വി.കെ.ശ്രീകണ്ഠന്‍ എം.പി

Kerala
  •  3 days ago
No Image

5 വയസുള്ള കുട്ടിയെ സ്വന്തം അമ്മാവനും അമ്മായിയും 90,000 രൂപയ്ക്കു വിറ്റു; ഇയാള്‍ 1,80,000ത്തിന് കുട്ടിയെ മറ്റൊരാള്‍ക്ക് മറിച്ചു വിറ്റു; രക്ഷകരായി പൊലിസ്

National
  •  3 days ago
No Image

ശബരിമലയില്‍ വഴിപാടിനുള്ള തേന്‍ എത്തിച്ചത് ആസിഡ് കന്നാസുകളില്‍ 

Kerala
  •  3 days ago
No Image

വിള ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതിനെ തുടര്‍ന്ന് 500 രൂപയുടെ കറന്‍സി നോട്ടുകള്‍ പാടത്ത് നട്ട് കര്‍ഷകന്റെ പ്രതിഷേധം 

National
  •  3 days ago
No Image

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് 'ഡിറ്റ് വാ': 50-ന് മുകളിൽ മരണം, 25 പേരെ കാണാതായി; ഇന്ത്യൻ തീരങ്ങളിൽ അതീവജാഗ്രത

International
  •  3 days ago