HOME
DETAILS

കുഴല്‍പ്പണക്കേസ്; മുറിയെടുത്തത് നേതാക്കളുടെ നിര്‍ദേശത്താലെന്ന് ബി.ജെ.പി ഓഫിസ് സെക്രട്ടറി

  
backup
May 31, 2021 | 10:07 PM

5210-56788641535

 

തൃശൂര്‍: കര്‍ണാടകയിലെ ബി.ജെ.പി കേന്ദ്രത്തില്‍നിന്ന് മൂന്നരക്കോടിയുടെ കുഴല്‍പ്പണവുമായെത്തിയ സംഘത്തിന് മുറിയെടുത്തുകൊടുത്തത് നേതാക്കളുടെ നിര്‍ദേശപ്രകാരമെന്ന് ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറി സതീശ് അന്വേഷണസംഘത്തിനു മൊഴി നല്‍കി.
സതീശ് ഇന്നലെയാണ് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി മൊഴി നല്‍കിയത്. കാറില്‍ പണംകടത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജനും ഡ്രൈവര്‍ ഷംജീറിനും സഹായി റഷീദിനും തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്തുകൊടുത്തത് നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്നാണ് സതീശിന്റെ മൊഴി. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസില്‍നിന്ന് വിളിച്ചുപറഞ്ഞിട്ടാണ് മുറി നല്‍കിയതെന്ന് നേരത്തെ ലോഡ്ജ് ജീവനക്കാരന്‍ പൊലിസിനു മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് സതീശിനെ വിളിപ്പിച്ചത്.


പണവുമായി വന്ന ധര്‍മരാജനും കൂട്ടാളികള്‍ക്കും മുറി ബുക്ക് ചെയ്തത് താനാണെന്ന് സതീശന്‍ സമ്മതിച്ചു. ഏപ്രില്‍ രണ്ടിന് തൃശൂര്‍ എം.ജി റോഡിലെ ടൂറിസ്റ്റ് ഹോമില്‍ രണ്ടു മുറികളാണ് ബുക്ക് ചെയ്തത്. മുറികള്‍ ആര്‍ക്കുവേണ്ടിയാണെന്ന് അറിയില്ലായിരുന്നെന്നും നാലുമാസം മുമ്പ് മാത്രമാണ് ഓഫിസ് സെക്രട്ടറിയായി ചുമതലയേറ്റതെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും സതീശന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. നേരത്തെ ചോദ്യം ചെയ്ത ബി.ജെ.പി ജില്ലാ ട്രഷറര്‍ സുജയ് സേനന്റെ സുഹൃത്തും വ്യാപാര പങ്കാളിയുമായ പ്രശാന്തിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. സതീശിന്റെ നിര്‍ണായക മൊഴിയോടെ പണവുമായോ പണം കവര്‍ന്ന സംഭവത്തിലോ പാര്‍ട്ടിക്കോ നേതാക്കള്‍ക്ക് ബന്ധമില്ലെന്ന ബി.ജെ.പി വാദം പൊളിഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനായി സംസ്ഥാന സംഘടനാ സെക്രട്ടറി അടക്കമുള്ള നേതാക്കളെ വീണ്ടും വിളിപ്പിക്കും. കൂടുതല്‍ നേതാക്കളിലേക്കും അന്വേഷണം നീങ്ങുകയാണെന്ന സൂചനയും അന്വേഷണസംഘം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയില്‍ നിയമസഭ പ്രക്ഷുബ്ധം; കര്‍ണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  9 days ago
No Image

'ജയിച്ചിട്ടും ചിലരെന്നെ വെറുമൊരു നടനെന്ന് വിളിച്ച് പരിഹസിക്കുന്നു'; നിയമസഭയിലെ ആദ്യ പ്രസംഗത്തില്‍ വികാരാധീനനായി മുഖ്യമന്ത്രി വിജയ്, ദ്വിഭാഷാ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പ്രഖ്യാപനം

National
  •  9 days ago
No Image

കാലാവധി പൂര്‍ത്തിയായി, രാജ്യസഭയില്‍ ഇനി സീറ്റില്ല;  കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവച്ചു

National
  •  9 days ago
No Image

മരവിപ്പിച്ച 12 ബില്യണ്‍ ഡോളര്‍ ആസ്തി യു.എസ് വിട്ടുനല്‍കും, എണ്ണ കയറ്റുമതി ഉപരോധം അവസാനിപ്പിക്കും;  സമാധാന ചര്‍ച്ചയില്‍ ധാരണയായതായി ഇറാന്‍

International
  •  9 days ago
No Image

കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് കത്തിനശിച്ചു; ശിവപുരത്ത് യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Kerala
  •  9 days ago
No Image

ലേണേഴ്സ് പരീക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തി; യുവതിക്കും ഭർത്താവിനും 10,000 രൂപ പിഴ

Kerala
  •  9 days ago
No Image

ബുള്‍ഡോസര്‍ രാജ് മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  9 days ago
No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  9 days ago
No Image

കൊട്ടാരക്കര അപകടം: എട്ടുപേരേയും പുറത്തെടുത്തു, പരുക്കേറ്റ അഞ്ചു പേര്‍ ആശുപത്രിയില്‍, രണ്ട്‌പേരുടെ നില ഗുരുതരം

Kerala
  •  9 days ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  9 days ago