HOME
DETAILS

ഒരുമിച്ചുള്ള പോരാട്ടത്തിനൊരുങ്ങി മുസ്‌ലിം സംഘടനകള്‍

  
backup
June 02, 2021 | 8:43 PM

5410125510-2


കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദ് ചെയ്ത കോടതിവിധിയുടെ പശ്ചാത്തലത്തില്‍ നിഷേധിക്കപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ ഒറ്റക്കെട്ടായി മുസ്‌ലിം സംഘടനകള്‍.


കഴിഞ്ഞ ദിവസം പതിമൂന്നോളം സംഘടനകള്‍ സംയുക്തമായി ഒപ്പുവച്ച നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ആശയപരമായ അഭിപ്രായഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ സാമുദായിക വിഷയങ്ങളില്‍ ഒരുമിച്ചു നില്‍ക്കാനുള്ള തീരുമാനത്തിലാണ് മുസ്‌ലിം സംഘടനകള്‍. സമുദായത്തിന് അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ഇതര സമുദായത്തിനു സര്‍ക്കാര്‍ വിട്ടുനല്‍കുകയായിരുന്നുവെന്ന് നിവേദനത്തില്‍ പറയുന്നു. പിന്നോക്കം നില്‍ക്കുന്ന എല്ലാ സമുദായങ്ങളെയും മുന്നോട്ട് കൊണ്ടുവരാന്‍ പദ്ധതികള്‍ വേണമെന്നും എന്നാല്‍ ഒരു സമുദായത്തിനു സര്‍ക്കാര്‍ പഠനപ്രകാരം നല്‍കിയവ മറ്റുള്ളവര്‍ക്ക് നല്‍കുന്നത് ശരിയല്ലെന്നുമുള്ള നിലപാടാണ് സംഘടനകളെല്ലാം സ്വീകരിച്ചത്.


കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി രാഷ്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനു ശേഷമായിരിക്കും കോടതിയില്‍ അപ്പീല്‍ പോകുന്നതിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കുക എന്നാണ് അറിയുന്നത്. സാമുദായിക സൗഹാര്‍ദം തകരാതെ സംരക്ഷരിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും അതിനാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സാമുദായിക സംഘടകളുടെ യോഗം വിളിക്കണമെന്ന ആവശ്യവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, മൂന്ന് വിഭാഗം മുജാഹിദ് സംഘടനാ നേതാക്കള്‍, ജമാഅത്തെ ഇസ്‌ലാമി അമീര്‍, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ, ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ,് എം.ഇ.എസ്, എം.എസ്.എസ്, മെക്ക എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.ഹൈക്കോടതിയുടെ വിധി ദുര്‍ബലപ്പെടുത്താന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുക, സമുദായത്തിനു ലഭിക്കേണ്ട 100 ശതമാനം ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക, മദ്‌റസാധ്യാപകര്‍ക്ക് ശമ്പള ഇനത്തിലും മറ്റും കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ വിതരണം ചെയ്യുന്നു എന്നത് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലും മറ്റും തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദത്തില്‍ ഉന്നയിച്ചിരിക്കുന്നത്.


മുസ്‌ലിം സംഘടനകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനൊപ്പം ഒരോ സംഘടനകളും അവരുടെ പ്രാസ്ഥാനിക പ്ലാറ്റ്‌ഫോമുകളിലും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും തുടങ്ങിക്കഴിഞ്ഞു.


സമസ്തയുടെ നേതൃത്വത്തിലുള്ള സംവരണ സമിതിയാണ് സമസ്തയുടെ പ്രതിഷേധ പരിപാടികള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദനം: യുവാവ് കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

ആശംസയോ അതോ ആക്രമണമോ? ക്രിസ്മസ് സന്ദേശത്തിലും രാഷ്ട്രീയ പോരിനിറങ്ങി ഡോണൾഡ് ട്രംപ്

International
  •  5 days ago
No Image

ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; കോടതിയിലേക്ക് പോകുമ്പോൾ കൂസലില്ലാതെ ചിരിച്ചും കൈവീശിയും പ്രതി; റിമാൻഡിൽ

Kerala
  •  5 days ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത്: ജോഷി ഫിലിപ്പ് അധ്യക്ഷനാകും; കേരള കോൺഗ്രസിന് ഒരു വർഷം

Kerala
  •  5 days ago
No Image

ഷൊർണൂരിൽ ട്വിസ്റ്റ്; വിമതയായി ജയിച്ച സ്ഥാനാർഥി ചെയർപേഴ്‌സണാകും; സിപിഎമ്മിൽ നേതാക്കൾക്കിടയിൽ അതൃപ്തി

Kerala
  •  5 days ago
No Image

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം; പാലാ നഗരസഭ ഇനി യു.ഡി.എഫ് ഭരണത്തിലേക്ക്; ഇരുപത്തിയൊന്നുകാരി ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണാകും

Kerala
  •  5 days ago
No Image

ഒഡീഷയിൽ വൻ ഏറ്റുമുട്ടൽ: പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

Kerala
  •  5 days ago
No Image

കൊല്ലത്ത് ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങൾ ലക്ഷ്യമിട്ട് എംഡിഎംഎ വില്പന; ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയിൽ

Kerala
  •  5 days ago
No Image

ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാത്ത രാജ്യങ്ങള്‍; കാരണവും അറിയാം

International
  •  5 days ago
No Image

വൻ കവർച്ച; ക്രിസ്മസിന് വീട്ടുകാർ പള്ളിയിൽ പോയ സമയം നോക്കി 60 പവൻ കവർന്നു

Kerala
  •  5 days ago