
ഒരുമിച്ചുള്ള പോരാട്ടത്തിനൊരുങ്ങി മുസ്‌ലിം സംഘടനകള്‍
കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദ് ചെയ്ത കോടതിവിധിയുടെ പശ്ചാത്തലത്തില്‍ നിഷേധിക്കപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ ഒറ്റക്കെട്ടായി മുസ്‌ലിം സംഘടനകള്‍.
കഴിഞ്ഞ ദിവസം പതിമൂന്നോളം സംഘടനകള്‍ സംയുക്തമായി ഒപ്പുവച്ച നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ആശയപരമായ അഭിപ്രായഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ സാമുദായിക വിഷയങ്ങളില്‍ ഒരുമിച്ചു നില്‍ക്കാനുള്ള തീരുമാനത്തിലാണ് മുസ്‌ലിം സംഘടനകള്‍. സമുദായത്തിന് അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ഇതര സമുദായത്തിനു സര്‍ക്കാര്‍ വിട്ടുനല്‍കുകയായിരുന്നുവെന്ന് നിവേദനത്തില്‍ പറയുന്നു. പിന്നോക്കം നില്‍ക്കുന്ന എല്ലാ സമുദായങ്ങളെയും മുന്നോട്ട് കൊണ്ടുവരാന്‍ പദ്ധതികള്‍ വേണമെന്നും എന്നാല്‍ ഒരു സമുദായത്തിനു സര്‍ക്കാര്‍ പഠനപ്രകാരം നല്‍കിയവ മറ്റുള്ളവര്‍ക്ക് നല്‍കുന്നത് ശരിയല്ലെന്നുമുള്ള നിലപാടാണ് സംഘടനകളെല്ലാം സ്വീകരിച്ചത്.
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി രാഷ്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനു ശേഷമായിരിക്കും കോടതിയില്‍ അപ്പീല്‍ പോകുന്നതിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കുക എന്നാണ് അറിയുന്നത്. സാമുദായിക സൗഹാര്‍ദം തകരാതെ സംരക്ഷരിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും അതിനാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സാമുദായിക സംഘടകളുടെ യോഗം വിളിക്കണമെന്ന ആവശ്യവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, മൂന്ന് വിഭാഗം മുജാഹിദ് സംഘടനാ നേതാക്കള്‍, ജമാഅത്തെ ഇസ്‌ലാമി അമീര്‍, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ, ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ,് എം.ഇ.എസ്, എം.എസ്.എസ്, മെക്ക എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.ഹൈക്കോടതിയുടെ വിധി ദുര്‍ബലപ്പെടുത്താന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുക, സമുദായത്തിനു ലഭിക്കേണ്ട 100 ശതമാനം ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക, മദ്‌റസാധ്യാപകര്‍ക്ക് ശമ്പള ഇനത്തിലും മറ്റും കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ വിതരണം ചെയ്യുന്നു എന്നത് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലും മറ്റും തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
മുസ്‌ലിം സംഘടനകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനൊപ്പം ഒരോ സംഘടനകളും അവരുടെ പ്രാസ്ഥാനിക പ്ലാറ്റ്‌ഫോമുകളിലും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും തുടങ്ങിക്കഴിഞ്ഞു.
സമസ്തയുടെ നേതൃത്വത്തിലുള്ള സംവരണ സമിതിയാണ് സമസ്തയുടെ പ്രതിഷേധ പരിപാടികള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 7 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 7 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 8 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 8 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 8 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 9 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 9 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 9 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 10 hours ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• 10 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 11 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 11 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 11 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 12 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 12 hours ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 13 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 13 hours ago
സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്ഡേറ്റ് പുറത്ത്
Cricket
• 13 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 12 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 12 hours ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 12 hours ago