ഇർഫാൻ ഹബീബിന് നേരെയുള്ള ആക്രമണം: ഡൽഹി സർവകലാശാലയിൽ പ്രതിഷേധങ്ങൾക്കും പ്രസംഗങ്ങൾക്കും വിലക്ക്; നിയന്ത്രണം ഒരു മാസത്തേക്ക്
ഡൽഹി: ഡൽഹി സർവകലാശാലാ കാമ്പസിനുള്ളിൽ അടുത്ത ഒരു മാസത്തേക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രമുഖ ചരിത്രകാരൻ പ്രൊഫ. എസ്. ഇർഫാൻ ഹബീബിന് നേരെ സർവകലാശാലയിൽ വെച്ചുണ്ടായ ആക്രമണശ്രമത്തെത്തുടർന്നാണ് ഈ നടപടി.
കാമ്പസിനുള്ളിൽ അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് നിരോധിച്ചു. പൊതുയോഗങ്ങൾ, റാലികൾ, ധർണകൾ, മുദ്രാവാക്യം വിളി, പ്രസംഗങ്ങൾ എന്നിവയ്ക്ക് അനുമതിയില്ല. ആയുധങ്ങളോ അപകടകരമായ വസ്തുക്കളോ കൈവശം വെക്കുന്നതും സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ പെരുമാറുന്നതും കുറ്റകരമാണ്.
സർവകലാശാലയിൽ നടന്ന 'പീപ്പിൾസ് ലിറ്ററേച്ചർ ഫെസ്റ്റിൽ' സംസാരിക്കുകയായിരുന്ന ഇർഫാൻ ഹബീബിനെ ആക്രമിക്കാൻ ശ്രമം നടന്നിരുന്നു. ഈ സംഭവത്തിന് പിന്നാലെ കാമ്പസിനുള്ളിൽ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
Delhi University has imposed a month-long ban on protests, rallies, and public meetings on campus following recent clashes, citing law-and-order concerns. The move has sparked sharp pushback from teachers, who call it an attack on democratic space, amid ongoing debates on equity, NEP, and faculty-related disputes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."