
2024ൽ മോദിയുടെ എതിരാളിയാര്?
ഡൽഹി നോട്സ്
കെ.എ സലിം
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരായിരിക്കും മോദിയുടെ പ്രധാന എതിരാളി. ആരാണ് മോദിയെ പിടിച്ചുകെട്ടാൻ പോകുന്നത്. ഈ യുദ്ധത്തിൽ ആരാണ് പ്രതിപക്ഷ സഖ്യത്തെ നയിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് 12 മാസം മാത്രം ബാക്കിയിരിക്കെ ഉയരുന്ന പ്രധാന ചോദ്യമാണിത്. ചർച്ചയിലുള്ള പ്രതിപക്ഷ സഖ്യം ഒരു കൂട്ടായ്മയെന്ന നിലയിലാണോ ഈ ദൗത്യം ഏറ്റെടുക്കുക. അല്ലെങ്കിൽ മോദിയെപ്പോലെ പ്രതിപക്ഷത്ത് നിന്നുള്ള ഒരു നേതാവായിരിക്കുമോ അദ്ദേഹത്തിൻ്റെ പ്രധാന എതിരാളി. ഒരു പാർട്ടിയും അതിന്റെ കുറെ നേതാക്കളുമെന്ന പതിവ് ആശയത്തിന് നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയില്ല. വിവിധ സംസ്ഥാനങ്ങളിലെ തങ്ങളുടെ സുരക്ഷിത സാഹചര്യം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും പറയാൻ കഴിയില്ല. 2014നു ശേഷം ചിത്രം മാറി. രാഷ്ട്രീയ ആശയങ്ങൾക്ക് മുകളിൽ വ്യക്തികളെ പ്രതിഷ്ഠിച്ചതാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയം.
ഒരു വശത്ത് മോദിയുണ്ട്. മറുവശത്ത് നിങ്ങൾക്കാരാണുള്ളത് എന്നതാണ് ചോദ്യം.
2021ൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയെയായിരുന്നു മോദിയുടെ എതിരാളിയായി രാജ്യം കണ്ടിരുന്നത്. കേന്ദ്രസർക്കാരിന്റെ എല്ലാ കടുംവെട്ടുകളെയും പരാജയപ്പെടുത്തി ശ്രദ്ധേയ ആർജവത്തോടെ അവർ ബി.ജെ.പിയെ പരാജയപ്പെടുത്തി. എന്നാൽ, ബംഗാളിനപ്പുറത്തേക്ക് സ്വാധീനത്തെ വ്യാപിപ്പിക്കാൻ മമതയ്ക്കായില്ല. ബി.ജെ.പി മമതയെ നേരിട്ടത് കുടുംബത്തെ ലക്ഷ്യംവച്ചാണ്. അഭിഷേക് ബാനർജിയെപ്പോലുള്ള മമതയുടെ ബന്ധുക്കളെയും പാർട്ടിയിലെ നേതാക്കളെയും അഴിമതിക്കേസിൽ കുടുക്കി. അതോടെ ബംഗാൾ കോട്ട സംരക്ഷിക്കുക എന്നതിലേക്ക് മമതയുടെ ലക്ഷ്യം ചുരുങ്ങി. ഈ സ്ഥാനത്തേക്കാണ് 2022ൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളെത്തുന്നത്.
2022 അരവിന്ദ് കെജ്‌രിവാളിന്റെ വർഷമായിരുന്നു. പഞ്ചാബിൽ മികച്ച വിജയം നേടിയ അദ്ദേഹം പാർട്ടി ഡൽഹിയിലെ ഒറ്റപ്പെട്ട സംഭവമാണെന്ന വിധിയെ മായ്ച്ചുകളഞ്ഞു. പിന്നാലെ രാജ്യമെമ്പാടും പാർട്ടിയെ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ച് മോദിയുടെ തട്ടകത്തിൽച്ചെന്ന് അദ്ദേഹത്തെ വെല്ലുവിളിച്ചു. മനീഷ് സിസോദിയയടക്കമുള്ള ആംആദ്മി പാർട്ടിയിലെ പ്രമുഖരെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്താണ് മോദി സർക്കാർ ഈ വെല്ലുവിളിയെ നേരിട്ടത്. മുൻ മന്ത്രി സത്യേന്ദർ ജയിനും ഇപ്പോൾ ജയിലിലാണ്. നേതാക്കളിൽ പലരും അഴിമതിക്കേസുകളിൽ കുടുങ്ങി. അഴിമതിക്കെതിരേ പോരാടി അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടി ഇപ്പോൾ സ്വന്തം അഴിമതിക്കേസുകളോടാണ് കൂടുതൽ സമയം പൊരുതുന്നത്. നരേന്ദ്രമോദിയുടെ സംശയകരമായ വിദ്യാഭ്യാസ യോഗ്യത ആയുധമാക്കി ആം ആദ്മി പാർട്ടി ഇപ്പോഴും മോദിക്കെതിരായ പ്രധാന എതിരാളി തങ്ങളാണെന്നുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
2023 ആയതോടെ ചിത്രം വീണ്ടും മാറി. ഭാരത് ജോഡോ യാത്രയോടെ രാഹുൽ ഗാന്ധി മോദിയുടെ പ്രധാന എതിരാളിയായി പുനർനിർമിക്കപ്പെട്ടു. ഭാരത് ജോഡോ യാത്രയ്ക്കുള്ള ആവേശകരമായ പിന്തുണ പ്രവർത്തനരഹിതമായിരുന്ന കോൺഗ്രസിനെ സജീവമാക്കി. എന്നാൽ തൊട്ടുപിന്നാലെ അപകീർത്തിക്കേസിലെ സംശയകരമായ വിധിയിലൂടെ രാഹുൽ ഗാന്ധിയുടെ പാർലമെന്റംഗത്വം നഷ്ടപ്പെട്ടു. രാജ്യമെമ്പാടും രാഹുലിനെതിരേ അപകീർത്തിക്കേസുകൾ നൽകുകയാണ് ബി.ജെ.പി. മോദിയെ ധൈര്യപൂർവം നേരിടുന്നുണ്ട് രാഹുൽ ഗാന്ധി.
ലോക്‌സഭയിൽ അയോഗ്യനാക്കിയ നടപടിയോടെ ഇരയെന്ന നിലയിലുള്ള സ്വീകാര്യതയും പ്രതിപക്ഷ നിരയിൽ നിന്ന് രാഹുലിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, തന്റെ പാർട്ടിയെ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പു പരാജയങ്ങളിലേക്ക് നയിച്ച രാഹുലിന് മോദിയുടെ ശക്തനായ എതിരാളിയാകാൻ തനിക്ക് കഴിയുമെന്ന വിശ്വാസം പ്രതിപക്ഷത്തിന് നൽകേണ്ടതുണ്ട്.
അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് 14 പ്രതിപക്ഷപ്പാർട്ടികൾ നൽകിയ ഹരജിയിലെ വിവരപ്രകാരം സി.ബി.ഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരാണ്. പാർലമെന്റ് ദുർബലമായി. മാധ്യമങ്ങൾ വിലക്കെടുക്കപ്പെട്ടു. ഇതിനെല്ലാമിടയിൽ എങ്ങനെയാണ് മോദിയെ നേരിടാൻ കഴിയുകയെന്നതാണ് പ്രധാന പ്രശ്‌നം. 1977ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ തോൽപ്പിച്ച രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ വിശ്വാസ്യത ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല.
ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ പ്രത്യയശാസ്ത്രപരമായ യോജിപ്പുമുണ്ടായിരുന്നില്ല. എങ്കിലും അടിയന്തരാവസ്ഥയും വിയോജിച്ചവരെ ജയിലലടച്ചതും ഈ പാർട്ടികൾ പൊതുവായ പ്രശ്‌നമായിക്കണ്ട് ഒന്നിച്ചുനിന്നു. പ്രതിപക്ഷം നീതിയുക്തമായ പോരാട്ടമാണ് നടത്തുന്നതെന്ന ബോധ്യമാണ് ജനങ്ങളെ അവർക്കൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചത്.
സമാന സാധ്യത പ്രതിപക്ഷത്തിനുണ്ടോ എന്നതാണ് ചോദ്യം. ജനാധിപത്യം അപകടത്തിലാണെന്ന പൊതുവായ വിശ്വാസമുണ്ട്. എന്നാൽ, അന്വേഷണ ഏജൻസികൾ നേതാക്കളെ ദ്രോഹിക്കുന്നുവെന്ന ഭയം ദീർഘകാലത്തേക്ക് സഖ്യത്തെ നിലനിർത്തണമെന്നില്ല. പ്രതിപക്ഷപ്പാർട്ടികളുടെ നേതാക്കളും അവരുടെ ബന്ധുക്കളും അഴിമതി ആരോപണങ്ങൾ നേരിടുമ്പോൾ അവർക്ക് എങ്ങനെയാണ് പ്രധാനമന്ത്രി മോദിയുടെ അഴിമതി ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിൽ നേരിടാൻ കഴിയുക.
സഖ്യത്തിന് രൂപംനൽകിയശേഷം ശരിയായ രാഷ്ട്രീയ ബദലാണെന്ന് രാജ്യത്തെ ജനങ്ങളെ ബോധിപ്പിക്കുകയാണ് പ്രതിപക്ഷം ആദ്യം ചെയ്യേണ്ടത്. അത് വേഗത്തിലാകുകയും വേണം. എങ്കിലും അവരെ നയിക്കാൻ ഒരു ജനറൽ വേണം. ആരായിരിക്കുമത്. രാഹുലോ? കെജ്‌രിവാളോ? മമതയോ? നിതീഷ് കുമാറോ? ഈ ചോദ്യത്തിനും പ്രതിപക്ഷം ഉത്തരം കണ്ടെത്തണം. Who will be Modi's opponent in 2024 parliament election ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
Kerala
• 10 days ago
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• 10 days ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• 10 days ago
ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ
Cricket
• 10 days ago
ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ?
International
• 10 days ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്
crime
• 10 days ago
ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ
Cricket
• 10 days ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ
International
• 10 days ago
നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല
Kerala
• 10 days ago
നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു
Kerala
• 10 days ago
അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ് എന്നെ മികച്ച താരമാക്കി മാറ്റിയത്: വിനീഷ്യസ് ജൂനിയർ
Football
• 10 days ago
കുടുംബങ്ങൾക്കും, വിനോദസഞ്ചാരികൾക്കുമെല്ലാം കൂടുതൽ സൗകര്യപ്രദം; പുതിയ ഇ-വിസ പ്ലാറ്റ്ഫോം അവതരിപ്പിച്ച് കുവൈത്ത്
Kuwait
• 10 days ago
മയക്കുമരുന്ന് ഉപയോഗം: 18 വയസ്സിന് താഴെയുള്ളവർ ഉൾപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ എറണാകുളം നഗരത്തിൽ; ഹൈക്കോടതി
Kerala
• 10 days ago
പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
Cricket
• 10 days ago
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 10 days ago
വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ
Kerala
• 10 days ago
ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 10 days ago
മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അംഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി
Kerala
• 10 days ago
സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു
Kerala
• 10 days ago
തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ
Saudi-arabia
• 10 days ago
സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം
National
• 10 days ago