ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 15 ലക്ഷം രൂപ കവർന്ന രണ്ട് യുവാക്കൾ പിടിയിൽ
മലപ്പുറം: ഷെയർ മാർക്കറ്റ് ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം പേരൂർക്കട സ്വദേശി സൂരജ് എബ്രഹാം (23), പാച്ചല്ലൂർ സ്വദേശി സുൽഫിക്കർ (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 2024 ഡിസംബറിൽ വാട്സ്ആപ്പ് വഴി ബന്ധപ്പെട്ട പ്രതികൾ, മക്കരപ്പറമ്പ് സ്വദേശിയിൽ നിന്ന് ബാങ്ക് ട്രാൻസ്ഫർ മുഖേന പല തവണകളായി 15 ലക്ഷം രൂപ കൈപ്പറ്റി.
ലാഭം വാഗ്ദാനം ചെയ്തെങ്കിലും പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തിരുവനന്തപുരത്തെ കരമനയിൽ വാടക കെട്ടിടത്തിൽ നിന്നാണ് ഇവർ തട്ടിപ്പ് നടത്തിയത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. 150-ലധികം സിം കാർഡുകൾ, 50-ലധികം എടിഎം കാർഡുകൾ, പാസ്ബുക്കുകൾ, ചെക്ക് ബുക്കുകൾ, പേടിഎം ക്യു ആർ കോഡ് സ്കാനറുകൾ, നോട്ട് എണ്ണൽ യന്ത്രങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
പ്രതികൾ കേരളത്തിലും കർണാടകയിലും വിവിധ ജില്ലകളിൽ തട്ടിപ്പ് നടത്തിയതായി പൊലീസ് വെളിപ്പെടുത്തി. സുഹൃത്തുക്കളുടെ പേര് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറന്നാണ് തട്ടിപ്പ് നടത്തിയത്. പണം നൽകുന്നവരുടെ എടിഎം കാർഡുകൾ കൈക്കലാക്കി, 3000 രൂപ വരെ പ്രതിഫലം നൽകിയ ശേഷം, പണം പിൻവലിക്കുമ്പോൾ മെസേജ് ലഭിക്കാതിരിക്കാൻ മൊബൈൽ നമ്പർ മാറ്റുകയും ചെയ്തു.
കേരളത്തിൽ മാത്രം മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തതായി പൊലീസ് കണക്കാക്കുന്നു. ജില്ലാ പൊലീസ് മേധാവിയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം മങ്കട പൊലീസ് ഇൻസ്പെക്ടർ അശ്വന്ത് എസ്. കാരൺമയിൽ, എസ്.സി.പി.ഒ സോണി ജോൺസൺ, സി.പി.ഒ സുരേഷ്, കരമന പൊലീസ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ, എ.എസ്.ഐ ജയപ്രസാദ്, എസ്.സി.പി.ഒ കിരൺ എന്നിവരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
In Malappuram, two youths, Sooraj Abraham (23) and Sulfikkar (23) from Thiruvananthapuram, were arrested for defrauding a victim of ₹15 lakh through an online trading scam. The duo promised high profits via share market trading but failed to deliver returns or refund the money. Operating from a rented building in Karamana, they collected funds through bank transfers. Police seized over 150 SIM cards, 50 ATM cards, passbooks, chequebooks, QR code scanners, and note-counting machines. The accused allegedly swindled over ₹3 crore across Kerala and Karnataka. The arrests followed a tip-off, with police teams from Mankada and Karamana involved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."