HOME
DETAILS

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 15 ലക്ഷം രൂപ കവർന്ന രണ്ട് യുവാക്കൾ പിടിയിൽ

  
August 09 2025 | 12:08 PM

Two Youths Arrested in Kerala for 15 Lakh Online Trading Fraud

മലപ്പുറം: ഷെയർ മാർക്കറ്റ് ട്രേഡിങ് വഴി വൻ ലാഭം വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം പേരൂർക്കട സ്വദേശി സൂരജ് എബ്രഹാം (23), പാച്ചല്ലൂർ സ്വദേശി സുൽഫിക്കർ (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 2024 ഡിസംബറിൽ വാട്സ്ആപ്പ് വഴി ബന്ധപ്പെട്ട പ്രതികൾ, മക്കരപ്പറമ്പ് സ്വദേശിയിൽ നിന്ന് ബാങ്ക് ട്രാൻസ്ഫർ മുഖേന പല തവണകളായി 15 ലക്ഷം രൂപ കൈപ്പറ്റി.

ലാഭം വാഗ്ദാനം ചെയ്തെങ്കിലും പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തിരുവനന്തപുരത്തെ കരമനയിൽ വാടക കെട്ടിടത്തിൽ നിന്നാണ് ഇവർ തട്ടിപ്പ് നടത്തിയത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. 150-ലധികം സിം കാർഡുകൾ, 50-ലധികം എടിഎം കാർഡുകൾ, പാസ്ബുക്കുകൾ, ചെക്ക് ബുക്കുകൾ, പേടിഎം ക്യു ആർ കോഡ് സ്കാനറുകൾ, നോട്ട് എണ്ണൽ യന്ത്രങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

പ്രതികൾ കേരളത്തിലും കർണാടകയിലും വിവിധ ജില്ലകളിൽ തട്ടിപ്പ് നടത്തിയതായി പൊലീസ് വെളിപ്പെടുത്തി. സുഹൃത്തുക്കളുടെ പേര് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറന്നാണ് തട്ടിപ്പ് നടത്തിയത്. പണം നൽകുന്നവരുടെ എടിഎം കാർഡുകൾ കൈക്കലാക്കി, 3000 രൂപ വരെ പ്രതിഫലം നൽകിയ ശേഷം, പണം പിൻവലിക്കുമ്പോൾ മെസേജ് ലഭിക്കാതിരിക്കാൻ മൊബൈൽ നമ്പർ മാറ്റുകയും ചെയ്തു.

കേരളത്തിൽ മാത്രം മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തതായി പൊലീസ് കണക്കാക്കുന്നു. ജില്ലാ പൊലീസ് മേധാവിയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം മങ്കട പൊലീസ് ഇൻസ്പെക്ടർ അശ്വന്ത് എസ്. കാരൺമയിൽ, എസ്.സി.പി.ഒ സോണി ജോൺസൺ, സി.പി.ഒ സുരേഷ്, കരമന പൊലീസ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ, എ.എസ്.ഐ ജയപ്രസാദ്, എസ്.സി.പി.ഒ കിരൺ എന്നിവരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

In Malappuram, two youths, Sooraj Abraham (23) and Sulfikkar (23) from Thiruvananthapuram, were arrested for defrauding a victim of ₹15 lakh through an online trading scam. The duo promised high profits via share market trading but failed to deliver returns or refund the money. Operating from a rented building in Karamana, they collected funds through bank transfers. Police seized over 150 SIM cards, 50 ATM cards, passbooks, chequebooks, QR code scanners, and note-counting machines. The accused allegedly swindled over ₹3 crore across Kerala and Karnataka. The arrests followed a tip-off, with police teams from Mankada and Karamana involved.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായി; ഇൻസ്റ്റ​ഗ്രാം കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

Kerala
  •  3 days ago
No Image

കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്

Kerala
  •  3 days ago
No Image

പുതിയ കസ്റ്റംസ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ: 60,000 ദിർഹത്തിൽ കൂടുതലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഡിക്ലയർ ചെയ്യണം

uae
  •  3 days ago
No Image

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടി പരുക്കൽപ്പിച്ച സംഭവം: ഒൻപതുവയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം തന്നെയെന്ന് റിപ്പോർട്ട്

Kerala
  •  3 days ago
No Image

ഗുരുവായൂരിൽ തെരുവുനായ ആക്രമണം; മുറ്റത്ത് പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു

Kerala
  •  3 days ago
No Image

ഫുട്ബോൾ ആരാധകർക്കൊപ്പം യുഎഇ; എഎഫ്സി 2026 ലോകകപ്പ് യോഗ്യതാ മത്സരം; ഒമാനെതിരെ നേടുന്ന ഓരോ ഗോളിനും 2ജിബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് e&

uae
  •  3 days ago
No Image

തളിപ്പറമ്പിലെ തീപിടുത്തം: 50 കോടിയുടെ നാശനഷ്ടം; തീ പടർന്നത് ട്രാൻസ്‌ഫോർമറിൽ നിന്നല്ലെന്ന് കെഎസ്ഇബി

Kerala
  •  3 days ago
No Image

പ്രവാസിളെ നാടുകടത്തും, കുവൈത്ത് പൗരന്മാർക്ക് തടവും പിഴയും; പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന് മുന്നേ ഓർക്കുന്നത് നല്ലത്; ഇല്ലെങ്കിൽ പണി കിട്ടും

Kuwait
  •  3 days ago
No Image

ഡെന്റൽ ഇംപ്ലാന്റ് ശസ്ത്രക്രിയയിൽ പിഴവ്; രോഗിക്ക് 1,00,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

uae
  •  3 days ago
No Image

ആര്‍സിസിയില്‍ കാന്‍സര്‍ മരുന്ന് മാറി നല്‍കിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 days ago