HOME
DETAILS

വാക്‌സിന്‍; കേന്ദ്രനിലപാട് പക്ഷപാതമെന്ന് സുപ്രിംകോടതി

  
backup
June 02, 2021 | 8:54 PM

6521025846512-2

 

ന്യൂഡല്‍ഹി: 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രഥമദൃഷ്ട്യാ പക്ഷപാതപരമാണെന്ന് സുപ്രിംകോടതി. സര്‍ക്കാര്‍ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്നുകയറുമ്പോള്‍ മൂകസാക്ഷിയായിരിക്കാന്‍ കോടതിക്ക് പറ്റില്ല. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം വാക്‌സിനെന്ന നിലപാട് തുല്യതയെന്ന അവകാശത്തിന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.


നിരക്ഷരര്‍, കാഴ്ചയ്ക്ക് പ്രശ്‌നമുള്ളവര്‍, ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്തവര്‍ തുടങ്ങിയവര്‍ക്ക് രജിസ്‌ട്രേഷന്‍ സാധ്യമല്ല. വാക്‌സിനേഷന് കേന്ദ്ര ബജറ്റില്‍ നീക്കിവച്ച 35,000 കോടി രൂപ 44 വയസിന് താഴെയുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ ഉപയോഗിച്ച് കൂടേയെന്നും സുപ്രിംകോടതി ചോദിച്ചു.


35,000 കോടി രൂപ ഇതുവരെ എങ്ങനെ ചെലവഴിച്ചുവെന്ന് അറിയിക്കണം. വാക്‌സിന്‍ നയം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും കോടതി മുന്‍പാകെ വ്യക്തത വരുത്തണം. നിലപാട് രണ്ടാഴ്ചയ്ക്കുള്ളില്‍ രേഖാമൂലം സമര്‍പ്പിക്കണം. പൗരന്‍മാര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നുണ്ടോ ഇല്ലയോ എന്ന് അറിയിക്കണം. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍. നാഗേശ്വരറാവു, എസ്. രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മെയ് 31ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ വാക്‌സിനുകളുടെ വാങ്ങല്‍ ചരിത്രമടക്കമുള്ള മുഴുവന്‍ വിവരങ്ങളും രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിക്ക് സമര്‍പ്പിക്കാനും ബെഞ്ച് ഉത്തരവിട്ടു. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക് 5 എന്നിവയുടെ വില, സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയ തീയതി, കമ്പനി ഡോസുകള്‍ എത്തിച്ച തീയതി അടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണം. ബാക്കിയുള്ള പൗരന്‍മാര്‍ക്ക് അടുത്ത മൂന്ന് ഘട്ടങ്ങളിലായി വാക്‌സിന്‍ നല്‍കുന്നതെങ്ങനെയെന്നും അറിയിക്കണം. നഗര, ഗ്രാമീണ മേഖലകളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടെ പൂര്‍ണ വിവരം വേണം. ഡിസംബര്‍ 31 വരെയുള്ള വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയും കോടതിക്ക് കൈമാറണം.


സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് സാമ്പത്തികമായി പ്രയാസം ഉണ്ടാകില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ വിശദീകരണം ശരിയാണോയെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അറിയിക്കണം. മൂന്നാം തരംഗത്തില്‍ കുട്ടികളില്‍ വ്യാപന സാധ്യത കണക്കിലെടുത്തുള്ള മുന്‍കരുതലുകള്‍ അറിയിക്കണം. മ്യൂകോര്‍മൈകോസിസിനുളള മരുന്നിന്റെ ലഭ്യത ഉറപ്പാക്കുന്നതിന് എന്തെല്ലാം ചെയ്തുവെന്ന് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപയോഗിക്കാതെ തുരുമ്പെടുത്ത് ഒരു കോടിയുടെ ലാപ്ടോപ്പുകൾ; കാലിക്കറ്റ് സർവകലാശാലക്ക് വൻ നഷ്ടം

Kerala
  •  12 days ago
No Image

മുറിയിൽ പുക നിറഞ്ഞു, പുറത്തിറങ്ങാനായില്ല; ബെംഗളൂരുവിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം

National
  •  12 days ago
No Image

'ഇനി വയ്യ, നമുക്ക് മതിയാക്കാം'; പരിക്കുകൾ തളർത്തിയപ്പോൾ വിരമിക്കലിനെക്കുറിച്ച് നെയ്മർ ആലോചിച്ചിരുന്നതായി പിതാവ്

Football
  •  12 days ago
No Image

കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം നാടുകടത്തിയത് 39,487 പ്രവാസികളെ; നിയമലംഘകർക്കെതിരെയുള്ള നടപടി തുടർന്നേക്കും

Kuwait
  •  12 days ago
No Image

എണ്ണ ശേഖരത്തിൽ വെനിസ്വേല ഒന്നാമത്, പക്ഷേ ഉൽപ്പാദനത്തിൽ മുമ്പൻ മറ്റൊരു രാജ്യം!; ആഗോള എണ്ണ വിപണിയിലെ കണക്കുകൾ ഇങ്ങനെ...

International
  •  12 days ago
No Image

ചെല്ലാനം ഫിഷിങ് ഹാർബറിൽ തീപിടുത്തം; നിരവധി വള്ളങ്ങൾ കത്തിനശിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  12 days ago
No Image

വോട്ടർ പട്ടികയിൽ എല്ലാവരെയും ഉൾപ്പെടുത്തും; അടിയന്തര നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  12 days ago
No Image

പ്രതികളുമായി പോയ പൊലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്, എഎസ്ഐ മെഡിക്കൽ കോളേജിൽ

Kerala
  •  12 days ago
No Image

വെള്ളാപ്പള്ളി പറഞ്ഞത് പ്രകാരം മുസ്‌ലിം സമുദായത്തിന് അനർഹമായി എന്തെങ്കിലും ലഭിക്കുന്നുണ്ടോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

Kerala
  •  12 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ രക്ഷകനാര്? നാല് പകരക്കാരെ നിർദ്ദേശിച്ച് ഇതിഹാസം

Football
  •  12 days ago