HOME
DETAILS

വാക്‌സിന്‍; കേന്ദ്രനിലപാട് പക്ഷപാതമെന്ന് സുപ്രിംകോടതി

  
backup
June 02, 2021 | 8:54 PM

6521025846512-2

 

ന്യൂഡല്‍ഹി: 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രഥമദൃഷ്ട്യാ പക്ഷപാതപരമാണെന്ന് സുപ്രിംകോടതി. സര്‍ക്കാര്‍ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്നുകയറുമ്പോള്‍ മൂകസാക്ഷിയായിരിക്കാന്‍ കോടതിക്ക് പറ്റില്ല. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം വാക്‌സിനെന്ന നിലപാട് തുല്യതയെന്ന അവകാശത്തിന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.


നിരക്ഷരര്‍, കാഴ്ചയ്ക്ക് പ്രശ്‌നമുള്ളവര്‍, ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്തവര്‍ തുടങ്ങിയവര്‍ക്ക് രജിസ്‌ട്രേഷന്‍ സാധ്യമല്ല. വാക്‌സിനേഷന് കേന്ദ്ര ബജറ്റില്‍ നീക്കിവച്ച 35,000 കോടി രൂപ 44 വയസിന് താഴെയുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ ഉപയോഗിച്ച് കൂടേയെന്നും സുപ്രിംകോടതി ചോദിച്ചു.


35,000 കോടി രൂപ ഇതുവരെ എങ്ങനെ ചെലവഴിച്ചുവെന്ന് അറിയിക്കണം. വാക്‌സിന്‍ നയം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും കോടതി മുന്‍പാകെ വ്യക്തത വരുത്തണം. നിലപാട് രണ്ടാഴ്ചയ്ക്കുള്ളില്‍ രേഖാമൂലം സമര്‍പ്പിക്കണം. പൗരന്‍മാര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നുണ്ടോ ഇല്ലയോ എന്ന് അറിയിക്കണം. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍. നാഗേശ്വരറാവു, എസ്. രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മെയ് 31ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ വാക്‌സിനുകളുടെ വാങ്ങല്‍ ചരിത്രമടക്കമുള്ള മുഴുവന്‍ വിവരങ്ങളും രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിക്ക് സമര്‍പ്പിക്കാനും ബെഞ്ച് ഉത്തരവിട്ടു. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക് 5 എന്നിവയുടെ വില, സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയ തീയതി, കമ്പനി ഡോസുകള്‍ എത്തിച്ച തീയതി അടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണം. ബാക്കിയുള്ള പൗരന്‍മാര്‍ക്ക് അടുത്ത മൂന്ന് ഘട്ടങ്ങളിലായി വാക്‌സിന്‍ നല്‍കുന്നതെങ്ങനെയെന്നും അറിയിക്കണം. നഗര, ഗ്രാമീണ മേഖലകളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടെ പൂര്‍ണ വിവരം വേണം. ഡിസംബര്‍ 31 വരെയുള്ള വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയും കോടതിക്ക് കൈമാറണം.


സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് സാമ്പത്തികമായി പ്രയാസം ഉണ്ടാകില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ വിശദീകരണം ശരിയാണോയെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അറിയിക്കണം. മൂന്നാം തരംഗത്തില്‍ കുട്ടികളില്‍ വ്യാപന സാധ്യത കണക്കിലെടുത്തുള്ള മുന്‍കരുതലുകള്‍ അറിയിക്കണം. മ്യൂകോര്‍മൈകോസിസിനുളള മരുന്നിന്റെ ലഭ്യത ഉറപ്പാക്കുന്നതിന് എന്തെല്ലാം ചെയ്തുവെന്ന് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോൾ കാർഡുകൾ ഇനി ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യാം; ദുബൈയെ സ്മാർട്ടാക്കാനൊരുങ്ങി ആർടിഎ

uae
  •  19 days ago
No Image

ഖത്തറിൽ സമുദ്ര ഗതാഗതം പുനരാരംഭിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം | Qatar Maritime Navigation Resumes

qatar
  •  19 days ago
No Image

പട്രോളിങ്ങിനിടെ പൊലിസുകാര്‍ക്ക് നേരെ ഓട്ടോയിടിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

സ്വര്‍ണവും പണവും കവര്‍ന്നു, യുവതിയെ കിണറ്റിലേക്ക് തള്ളിയിട്ടു; 21 മണിക്കൂറിന് ശേഷം അതിജീവനം, പ്രതി ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കടത്തില്‍ പെട്ട 21കാരന്‍  

National
  •  19 days ago
No Image

ഊരാളുങ്കലുമായുള്ള കരാര്‍ നീട്ടി സര്‍ക്കാര്‍; കാലാവധി ഈ മാസം 31 വരെ

Kerala
  •  19 days ago
No Image

'നേതാക്കളെല്ലാം അവിടെയുണ്ട്, ഒരൊറ്റ വെടിക്ക് കൂട്ടത്തോടെ ഇല്ലാതാക്കാം'   ഖാംനഈയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ ട്രംപിന്റെ ഡയലോഗ്; ഇറാന്‍ ജനതയുടേത് കള്ളക്കണ്ണീരെന്ന് പരിഹാസം  

International
  •  19 days ago
No Image

പെട്രോളിലെ എഥനോളിന് പിന്നാലെ ഡീസലില്‍ ബയോ ഇന്ധനം ചേര്‍ക്കാന്‍ കേന്ദ്രം; ചേര്‍ക്കുക ഐസോബ്യൂട്ടനോള്‍ 

National
  •  19 days ago
No Image

പശുക്കളെ അപമാനിച്ചെന്ന് ആരോപണം; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഗോരക്ഷാദള്‍ പ്രവര്‍ത്തകര്‍; പശുക്കിടാവിന്റെ കാല്‍ പിടിപ്പിച്ച് മാപ്പ് പറയിപ്പിച്ചു

National
  •  19 days ago
No Image

പൂനൈയിലെ പ്രതിശ്രുത വരന്റെ കൊലപാതകം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, നുണപരിശോധന നടത്താന്‍ വിസമ്മതിച്ച് പ്രതികള്‍

National
  •  19 days ago
No Image

ആനക്കൊമ്പ് വിവരങ്ങള്‍ വനം വകുപ്പിന് സമര്‍പ്പിക്കാന്‍ മോഹന്‍ലാല്‍; പുതിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ നടപടികള്‍ തുടങ്ങി

Kerala
  •  19 days ago