HOME
DETAILS

വാക്‌സിന്‍; കേന്ദ്രനിലപാട് പക്ഷപാതമെന്ന് സുപ്രിംകോടതി

  
backup
June 02, 2021 | 8:54 PM

6521025846512-2

 

ന്യൂഡല്‍ഹി: 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രഥമദൃഷ്ട്യാ പക്ഷപാതപരമാണെന്ന് സുപ്രിംകോടതി. സര്‍ക്കാര്‍ നയം പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് കടന്നുകയറുമ്പോള്‍ മൂകസാക്ഷിയായിരിക്കാന്‍ കോടതിക്ക് പറ്റില്ല. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം വാക്‌സിനെന്ന നിലപാട് തുല്യതയെന്ന അവകാശത്തിന്റെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.


നിരക്ഷരര്‍, കാഴ്ചയ്ക്ക് പ്രശ്‌നമുള്ളവര്‍, ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്തവര്‍ തുടങ്ങിയവര്‍ക്ക് രജിസ്‌ട്രേഷന്‍ സാധ്യമല്ല. വാക്‌സിനേഷന് കേന്ദ്ര ബജറ്റില്‍ നീക്കിവച്ച 35,000 കോടി രൂപ 44 വയസിന് താഴെയുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ ഉപയോഗിച്ച് കൂടേയെന്നും സുപ്രിംകോടതി ചോദിച്ചു.


35,000 കോടി രൂപ ഇതുവരെ എങ്ങനെ ചെലവഴിച്ചുവെന്ന് അറിയിക്കണം. വാക്‌സിന്‍ നയം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും കോടതി മുന്‍പാകെ വ്യക്തത വരുത്തണം. നിലപാട് രണ്ടാഴ്ചയ്ക്കുള്ളില്‍ രേഖാമൂലം സമര്‍പ്പിക്കണം. പൗരന്‍മാര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നുണ്ടോ ഇല്ലയോ എന്ന് അറിയിക്കണം. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍. നാഗേശ്വരറാവു, എസ്. രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മെയ് 31ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ വാക്‌സിനുകളുടെ വാങ്ങല്‍ ചരിത്രമടക്കമുള്ള മുഴുവന്‍ വിവരങ്ങളും രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിക്ക് സമര്‍പ്പിക്കാനും ബെഞ്ച് ഉത്തരവിട്ടു. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സ്പുട്‌നിക് 5 എന്നിവയുടെ വില, സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയ തീയതി, കമ്പനി ഡോസുകള്‍ എത്തിച്ച തീയതി അടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണം. ബാക്കിയുള്ള പൗരന്‍മാര്‍ക്ക് അടുത്ത മൂന്ന് ഘട്ടങ്ങളിലായി വാക്‌സിന്‍ നല്‍കുന്നതെങ്ങനെയെന്നും അറിയിക്കണം. നഗര, ഗ്രാമീണ മേഖലകളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച രേഖകള്‍ ഉള്‍പ്പെടെ പൂര്‍ണ വിവരം വേണം. ഡിസംബര്‍ 31 വരെയുള്ള വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മാര്‍ഗരേഖയും കോടതിക്ക് കൈമാറണം.


സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് സാമ്പത്തികമായി പ്രയാസം ഉണ്ടാകില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ വിശദീകരണം ശരിയാണോയെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ അറിയിക്കണം. മൂന്നാം തരംഗത്തില്‍ കുട്ടികളില്‍ വ്യാപന സാധ്യത കണക്കിലെടുത്തുള്ള മുന്‍കരുതലുകള്‍ അറിയിക്കണം. മ്യൂകോര്‍മൈകോസിസിനുളള മരുന്നിന്റെ ലഭ്യത ഉറപ്പാക്കുന്നതിന് എന്തെല്ലാം ചെയ്തുവെന്ന് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  3 days ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  3 days ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  3 days ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  3 days ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  3 days ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  3 days ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  3 days ago
No Image

ചരിത്രമെഴുതാൻ റിയാദ്; ഈ വർഷത്തെ UNWTO ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കും

uae
  •  3 days ago
No Image

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്

International
  •  3 days ago
No Image

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് കുടുംബം ആശുപത്രിയിൽ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് 'അമ്മ'യായി കോൺഗ്രസ് വനിതാ നേതാവ്

National
  •  3 days ago