
ഫുൾ എ പ്ലസിൽ സർക്കാരിന്റെ കടുംവെട്ട്
എസ്.എസ്.എൽ.സി പരീക്ഷയിൽ ഇത്തവണയും വിദ്യാർഥികൾ വൻ വിജയം കരസ്ഥമാക്കി. മോഡറേഷനോ ഗ്രേസ് മാർക്കോ ഇല്ലാതെയാണ് വിജയശതമാനം 99.26 ശതമാനത്തിൽ എത്തിയത്. അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും കഠിനാധ്വാനവും വിദ്യാഭ്യാസത്തോടുള്ള ഗൗരവപൂർവമായ സമീപനവുമാണ് ഇത്രയും വലിയ വിജയം കരസ്ഥമാക്കാൻ കുട്ടികളെ പ്രാപ്തരാക്കിയത്.
കഴിഞ്ഞവർഷം 99.47 ശതമാനം പേരായിരുന്നു ഉപരിപഠനത്തിന് യോഗ്യത നേടിയത്. എന്നാൽ, മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ മൂന്നിലൊന്നായി ചുരുങ്ങിയിട്ടുണ്ട്. എ പ്ലസ് നേടിയവരുടെ എണ്ണം 44,363 പേരിൽ ഒതുക്കുകയായിരുന്നു സർക്കാർ. കഴിഞ്ഞവർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണം 1,21,318 ആയിരുന്നു. ഒരുവർഷം കഴിഞ്ഞപ്പോഴേക്കും ഇത് മൂന്നിലൊന്നായി ചുരുങ്ങി !
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടിയത് മലപ്പുറം ജില്ലയിലാണ്. ആകെയുള്ള 78, 224 പേരിൽ 77,791 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം മലപ്പുറം ജില്ലയിൽ 7,230 ആണ്. കഴിഞ്ഞതവണയും മലപ്പുറം ജില്ല തന്നെയായിരുന്നു സംസ്ഥാനത്ത് മുന്നിട്ടുനിന്നിരുന്നത്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയിട്ടും തുടർപഠനത്തിന് ഈ വർഷവും ബുദ്ധിമുട്ടേണ്ട അവസ്ഥയിലാണ് മലപ്പുറം ജില്ലയിലെ കുട്ടികൾ. ഉന്നതവിജയം നേടുന്ന ജില്ലയിലെ കുട്ടികളുടെ മനസിൽ ഓരോവർഷവും നിറയുന്ന ആശങ്കയാണ് ഇഷ്ടപ്പെട്ട സ്‌കൂളിൽ തുടർപഠനം സാധ്യമാകുമോ എന്നത്. ആശങ്ക ഈ വർഷവും തുടരുമെന്നതിന് സംശയമില്ല. കഴിഞ്ഞതവണ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളിൽ പലർക്കും ജില്ലയിൽ തുടർപഠനത്തിന് അവസരം കിട്ടിയിരുന്നില്ല. മലപ്പുറം ജില്ലയിൽ മാത്രമല്ല, മലബാറിൽ മൊത്തം ഇത് തന്നെയാണ് അവസ്ഥ.
തെക്കൻ ജില്ലകളിലാകട്ടെ പ്ലസ് വണ്ണിൽ പഠിക്കാൻ വേണ്ടത്ര കുട്ടികളില്ലാതെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു. ഈ അസന്തുലിതാവസ്ഥ ചൂണ്ടിക്കാണിച്ച് മലബാറിലെ അധ്യാപകരും രക്ഷിതാക്കളും പ്രതിഷേധങ്ങൾ ഉയർത്തുമ്പോൾ അവരെ സമാധാനിപ്പിക്കാനായി പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ച് കൈകഴുകുന്ന നിലപാടാണ് വർഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചുവരുന്നത്. ഇതാകട്ടെ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. എൺപതിലധികം കുട്ടികളെ വരെ ഒരു ക്ലാസിൽ കുത്തിനിറയ്‌ക്കേണ്ടിവരുമ്പോൾ അധ്യാപകർക്ക് മുഴുവൻപേരെയും ശ്രദ്ധിക്കാനാവില്ല. കുട്ടികൾക്കാകട്ടെ എന്താണ് അധ്യാപകൻ പറയുന്നതെന്ന് കേൾക്കാൻ സാധിക്കാത്ത അവസ്ഥയുമാണ്. പുതിയ ബാച്ചുകളാണ് അനുവദിക്കേണ്ടതെന്ന് അധ്യാപക സംഘടനകളും വിദ്യാർഥികളും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ കനിയുന്നില്ല. വിദ്യാഭ്യാസ വകുപ്പിന്റെ ബധിര കർണങ്ങളിലാണ് അത്തരം ആവശ്യങ്ങൾ പതിക്കുന്നത്.
ഇപ്രാവശ്യവും പ്ലസ് വണ്ണിന് ആവശ്യമായ പുതിയ ബാച്ചുകളും സ്‌കൂളുകളും വേണമെന്ന മുറവിളി ഉയരുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് സർക്കാർ എ പ്ലസ് നേടുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറച്ചത്. കഴിഞ്ഞതവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ ബാഹുല്യം കാരണമാണ് പലർക്കും തുടർപഠനം കിട്ടാതെ പോയതെന്നാണ് സർക്കാർ ന്യായീകരണം. ഇത്തവണ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾക്ക് തുടർപഠനം ലഭിക്കുമെന്ന ഉറപ്പുനൽകാൻ സർക്കാരിന് കഴിയുമോ?
കുട്ടികളോട് ഒരു ഭരണകൂടവും ചെയ്യാൻ പാടില്ലാത്ത, കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയായിപ്പോയി ഫുൾ എ പ്ലസ് നിയന്ത്രണം. എത്ര കഷ്ടപ്പെട്ടാണ് ദരിദ്രരായ കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി ഓർക്കണമായിരുന്നു. ദരിദ്രർക്ക് സമൂഹത്തിൽ മുന്നേറണമെങ്കിൽ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ. തുടർപഠനത്തിനുള്ള അവരുടെ അവസരമാണ് ഫുൾ എ പ്ലസ് മൂന്നിലൊന്നായി ചുരുക്കിയ ക്രൂരതയിലൂടെ സർക്കാർ നിഷേധിച്ചിരിക്കുന്നത്. ഫുൾ എ പ്ലസ് മൂന്നിലൊന്നായി ചുരുക്കിയാൽ തുടർപഠനത്തിനായുളള മുറവിളി സർക്കാരിന് കേൾക്കേണ്ടിവരില്ല എന്നായിരിക്കാം സർക്കാർ കരുതുന്നത്.
തുടർപഠനത്തിനാവശ്യമായ പ്ലസ് വൺ പുതിയ ബാച്ചുകൾ അനുവദിക്കുമ്പോൾ വൻ സാമ്പത്തികബാധ്യതയുണ്ടാകും. ഇതെല്ലാം ഒഴിവാക്കാൻ ഒറ്റയടിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവരുടെ എണ്ണം ക്രൂരമായി വെട്ടിനിരത്തുക എന്ന അനീതിയാണ് സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. എത്ര പ്രതീക്ഷയോടെയായിരിക്കും വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കാൻ കഠിനമായി അധ്വാനിച്ചിട്ടുണ്ടാവുക. ആ മോഹങ്ങൾക്കുമേലാണ് വിദ്യാഭ്യാസ വകുപ്പ് കരിനിഴൽവീഴ്ത്തിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും പഠിക്കുന്ന കുട്ടികളോട് ഇത്ര വലിയ ക്രൂരത കാണിച്ചിട്ടുണ്ടാകുക. മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി പത്താം ക്ലാസിൽ വച്ചുതന്നെ കുട്ടികൾ അവരുടെ പഠന അഭിരുചി മനസിലാക്കി അതിനനുസൃതമായി പഠനത്തെ ക്രമീകരിക്കുന്ന ഒരു കാലവും കൂടിയാണിത്. ലക്ഷ്യമില്ലാത്ത ഡിഗ്രി സമ്പാദനരീതിയിൽ നിന്ന് വിദ്യാഭ്യാസത്തെ കുട്ടികൾ തന്നെ തിരുത്തിയിരിക്കുകയാണ്.
മുതിർന്നവർക്ക് അറിയാത്ത മെച്ചപ്പെട്ട തൊഴിൽസാധ്യതയുള്ള കോഴ്‌സുകളെക്കുറിച്ച് ഇന്നത്തെ പത്താം ക്ലാസ് വിദ്യാർഥി ബോധവാനാണ്. അതിനനുസരിച്ച് അവർ അവരുടെ പാഠ്യപദ്ധതിയെ ചിട്ടപ്പെടുത്തുന്നു. എല്ലാറ്റിനും തുടക്കമിടാൻ പ്ലസ് വൺ സീറ്റിൽ കയറിപ്പറ്റണം. ആ വാതിലാണിപ്പോൾ കരുണയില്ലാത്ത സർക്കാർ കൊട്ടിയടച്ചിരിക്കുന്നത്. കെ റെയിലിന് വേണ്ടിയും ലോകകേരള സഭ നടത്താനും സർക്കാരിന്റെ കൈയിൽ പണമുണ്ട്. ഉന്നതപഠനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ മാത്രം പണമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
National
• 9 minutes ago
ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
National
• 12 minutes ago
കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം
Kerala
• an hour ago
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
National
• an hour ago
എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി
Cricket
• an hour ago
രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ
Kerala
• 2 hours ago
മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ
Kerala
• 2 hours ago
ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം
Cricket
• 2 hours ago
കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 3 hours ago
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍
Kerala
• 4 hours ago
മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം
Football
• 4 hours ago
ഖാരിഫ് സീസണ്; സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വിവിധ നടപടികളുമായി ഒമാന്‍ പൊലിസ്
oman
• 4 hours ago
400 റൺസിന്റെ റെക്കോർഡ് മറികടക്കാത്ത തീരുമാനത്തിൽ ലാറ പ്രതികരിച്ചതെങ്ങനെ? വ്യക്തമാക്കി മൾഡർ
Cricket
• 5 hours ago
കളിക്കളത്തിലെ അവന്റെ ഓരോ തീരുമാനങ്ങളും വളരെ മികച്ചതായിരുന്നു: സച്ചിൻ
Cricket
• 5 hours ago
'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി
National
• 6 hours ago
കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?
Kerala
• 7 hours ago
കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്
National
• 7 hours ago
ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?
International
• 7 hours ago
ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ
International
• 8 hours ago
13 വര്‍ഷം വാര്‍ഷിക അവധി ഉപയോഗിച്ചില്ല; മുന്ജീവനക്കാരന് 59,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് അബൂദബി കോടതി
uae
• 8 hours ago
വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി
Kerala
• 6 hours ago
വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala
• 6 hours ago
യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ
uae
• 6 hours ago