HOME
DETAILS

ഫുൾ എ പ്ലസിൽ സർക്കാരിന്റെ കടുംവെട്ട്

  
backup
June 17, 2022 | 3:04 AM

governments-crackdown-on-full-a-plus111


എസ്.എസ്.എൽ.സി പരീക്ഷയിൽ ഇത്തവണയും വിദ്യാർഥികൾ വൻ വിജയം കരസ്ഥമാക്കി. മോഡറേഷനോ ഗ്രേസ് മാർക്കോ ഇല്ലാതെയാണ് വിജയശതമാനം 99.26 ശതമാനത്തിൽ എത്തിയത്. അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും കഠിനാധ്വാനവും വിദ്യാഭ്യാസത്തോടുള്ള ഗൗരവപൂർവമായ സമീപനവുമാണ് ഇത്രയും വലിയ വിജയം കരസ്ഥമാക്കാൻ കുട്ടികളെ പ്രാപ്തരാക്കിയത്.
കഴിഞ്ഞവർഷം 99.47 ശതമാനം പേരായിരുന്നു ഉപരിപഠനത്തിന് യോഗ്യത നേടിയത്. എന്നാൽ, മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ മൂന്നിലൊന്നായി ചുരുങ്ങിയിട്ടുണ്ട്. എ പ്ലസ് നേടിയവരുടെ എണ്ണം 44,363 പേരിൽ ഒതുക്കുകയായിരുന്നു സർക്കാർ. കഴിഞ്ഞവർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണം 1,21,318 ആയിരുന്നു. ഒരുവർഷം കഴിഞ്ഞപ്പോഴേക്കും ഇത് മൂന്നിലൊന്നായി ചുരുങ്ങി !


സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടിയത് മലപ്പുറം ജില്ലയിലാണ്. ആകെയുള്ള 78, 224 പേരിൽ 77,791 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം മലപ്പുറം ജില്ലയിൽ 7,230 ആണ്. കഴിഞ്ഞതവണയും മലപ്പുറം ജില്ല തന്നെയായിരുന്നു സംസ്ഥാനത്ത് മുന്നിട്ടുനിന്നിരുന്നത്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയിട്ടും തുടർപഠനത്തിന് ഈ വർഷവും ബുദ്ധിമുട്ടേണ്ട അവസ്ഥയിലാണ് മലപ്പുറം ജില്ലയിലെ കുട്ടികൾ. ഉന്നതവിജയം നേടുന്ന ജില്ലയിലെ കുട്ടികളുടെ മനസിൽ ഓരോവർഷവും നിറയുന്ന ആശങ്കയാണ് ഇഷ്ടപ്പെട്ട സ്‌കൂളിൽ തുടർപഠനം സാധ്യമാകുമോ എന്നത്. ആശങ്ക ഈ വർഷവും തുടരുമെന്നതിന് സംശയമില്ല. കഴിഞ്ഞതവണ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളിൽ പലർക്കും ജില്ലയിൽ തുടർപഠനത്തിന് അവസരം കിട്ടിയിരുന്നില്ല. മലപ്പുറം ജില്ലയിൽ മാത്രമല്ല, മലബാറിൽ മൊത്തം ഇത് തന്നെയാണ് അവസ്ഥ.


തെക്കൻ ജില്ലകളിലാകട്ടെ പ്ലസ് വണ്ണിൽ പഠിക്കാൻ വേണ്ടത്ര കുട്ടികളില്ലാതെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു. ഈ അസന്തുലിതാവസ്ഥ ചൂണ്ടിക്കാണിച്ച് മലബാറിലെ അധ്യാപകരും രക്ഷിതാക്കളും പ്രതിഷേധങ്ങൾ ഉയർത്തുമ്പോൾ അവരെ സമാധാനിപ്പിക്കാനായി പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ച് കൈകഴുകുന്ന നിലപാടാണ് വർഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചുവരുന്നത്. ഇതാകട്ടെ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. എൺപതിലധികം കുട്ടികളെ വരെ ഒരു ക്ലാസിൽ കുത്തിനിറയ്‌ക്കേണ്ടിവരുമ്പോൾ അധ്യാപകർക്ക് മുഴുവൻപേരെയും ശ്രദ്ധിക്കാനാവില്ല. കുട്ടികൾക്കാകട്ടെ എന്താണ് അധ്യാപകൻ പറയുന്നതെന്ന് കേൾക്കാൻ സാധിക്കാത്ത അവസ്ഥയുമാണ്. പുതിയ ബാച്ചുകളാണ് അനുവദിക്കേണ്ടതെന്ന് അധ്യാപക സംഘടനകളും വിദ്യാർഥികളും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ കനിയുന്നില്ല. വിദ്യാഭ്യാസ വകുപ്പിന്റെ ബധിര കർണങ്ങളിലാണ് അത്തരം ആവശ്യങ്ങൾ പതിക്കുന്നത്.
ഇപ്രാവശ്യവും പ്ലസ് വണ്ണിന് ആവശ്യമായ പുതിയ ബാച്ചുകളും സ്‌കൂളുകളും വേണമെന്ന മുറവിളി ഉയരുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് സർക്കാർ എ പ്ലസ് നേടുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറച്ചത്. കഴിഞ്ഞതവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ ബാഹുല്യം കാരണമാണ് പലർക്കും തുടർപഠനം കിട്ടാതെ പോയതെന്നാണ് സർക്കാർ ന്യായീകരണം. ഇത്തവണ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾക്ക് തുടർപഠനം ലഭിക്കുമെന്ന ഉറപ്പുനൽകാൻ സർക്കാരിന് കഴിയുമോ?


കുട്ടികളോട് ഒരു ഭരണകൂടവും ചെയ്യാൻ പാടില്ലാത്ത, കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയായിപ്പോയി ഫുൾ എ പ്ലസ് നിയന്ത്രണം. എത്ര കഷ്ടപ്പെട്ടാണ് ദരിദ്രരായ കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി ഓർക്കണമായിരുന്നു. ദരിദ്രർക്ക് സമൂഹത്തിൽ മുന്നേറണമെങ്കിൽ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ. തുടർപഠനത്തിനുള്ള അവരുടെ അവസരമാണ് ഫുൾ എ പ്ലസ് മൂന്നിലൊന്നായി ചുരുക്കിയ ക്രൂരതയിലൂടെ സർക്കാർ നിഷേധിച്ചിരിക്കുന്നത്. ഫുൾ എ പ്ലസ് മൂന്നിലൊന്നായി ചുരുക്കിയാൽ തുടർപഠനത്തിനായുളള മുറവിളി സർക്കാരിന് കേൾക്കേണ്ടിവരില്ല എന്നായിരിക്കാം സർക്കാർ കരുതുന്നത്.


തുടർപഠനത്തിനാവശ്യമായ പ്ലസ് വൺ പുതിയ ബാച്ചുകൾ അനുവദിക്കുമ്പോൾ വൻ സാമ്പത്തികബാധ്യതയുണ്ടാകും. ഇതെല്ലാം ഒഴിവാക്കാൻ ഒറ്റയടിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവരുടെ എണ്ണം ക്രൂരമായി വെട്ടിനിരത്തുക എന്ന അനീതിയാണ് സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. എത്ര പ്രതീക്ഷയോടെയായിരിക്കും വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കാൻ കഠിനമായി അധ്വാനിച്ചിട്ടുണ്ടാവുക. ആ മോഹങ്ങൾക്കുമേലാണ് വിദ്യാഭ്യാസ വകുപ്പ് കരിനിഴൽവീഴ്ത്തിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും പഠിക്കുന്ന കുട്ടികളോട് ഇത്ര വലിയ ക്രൂരത കാണിച്ചിട്ടുണ്ടാകുക. മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി പത്താം ക്ലാസിൽ വച്ചുതന്നെ കുട്ടികൾ അവരുടെ പഠന അഭിരുചി മനസിലാക്കി അതിനനുസൃതമായി പഠനത്തെ ക്രമീകരിക്കുന്ന ഒരു കാലവും കൂടിയാണിത്. ലക്ഷ്യമില്ലാത്ത ഡിഗ്രി സമ്പാദനരീതിയിൽ നിന്ന് വിദ്യാഭ്യാസത്തെ കുട്ടികൾ തന്നെ തിരുത്തിയിരിക്കുകയാണ്.


മുതിർന്നവർക്ക് അറിയാത്ത മെച്ചപ്പെട്ട തൊഴിൽസാധ്യതയുള്ള കോഴ്‌സുകളെക്കുറിച്ച് ഇന്നത്തെ പത്താം ക്ലാസ് വിദ്യാർഥി ബോധവാനാണ്. അതിനനുസരിച്ച് അവർ അവരുടെ പാഠ്യപദ്ധതിയെ ചിട്ടപ്പെടുത്തുന്നു. എല്ലാറ്റിനും തുടക്കമിടാൻ പ്ലസ് വൺ സീറ്റിൽ കയറിപ്പറ്റണം. ആ വാതിലാണിപ്പോൾ കരുണയില്ലാത്ത സർക്കാർ കൊട്ടിയടച്ചിരിക്കുന്നത്. കെ റെയിലിന് വേണ്ടിയും ലോകകേരള സഭ നടത്താനും സർക്കാരിന്റെ കൈയിൽ പണമുണ്ട്. ഉന്നതപഠനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ മാത്രം പണമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ: വോട്ടർപട്ടിക ഇന്ന് വരും: 24 ലക്ഷത്തോളം പേർ പട്ടികയ്ക്ക് പുറത്തായേക്കും

Kerala
  •  2 days ago
No Image

യുപിയിൽ പ്രാർത്ഥനായോഗത്തിനിടെ റെയ്ഡ്; മതപരിവർത്തനം ആരോപിച്ച് നാല് പേരെ അറസ്റ്റ് ചെയ്തു

National
  •  2 days ago
No Image

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവം: കൂടുതൽ യാത്രക്കാർക്ക് യാത്രാ വൗച്ചറുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

National
  •  2 days ago
No Image

നിതീഷ് കുമാർ നിഖാബ് വലിച്ചുനീക്കിയ സംഭവം: അപമാനിതയായ വനിതാ ഡോക്ടർ ജോലിയിൽ പ്രവേശിച്ചില്ല; മൂന്ന് ലക്ഷം ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ജാർഖണ്ഡ്

National
  •  2 days ago
No Image

ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മാര്‍ത്തോമ്മാ ശ്ലീഹാ ഓര്‍മ പെരുന്നാളാഘോഷിച്ചു

uae
  •  2 days ago
No Image

യു.എ.ഇയില്‍ ക്രിസ്മസ് - പുതുവര്‍ഷ വിപണി സജീവം; ഓഫറുകളുമായി ലുലു

uae
  •  2 days ago
No Image

വാളയാർ ആൾക്കൂട്ട കൊലപാതകം: റാം നാരായണന്റെ മൃതദേഹം ഇന്ന് ചത്തീസ്ഗഡിലേക്ക് കൊണ്ടുപോകും; ചിലവ് സർക്കാർ വഹിക്കും

Kerala
  •  2 days ago
No Image

മുല്ലപ്പെരിയാർ: ബലക്ഷയം നിർണയത്തിനായി പരിശോധന ഇന്ന്; ഫ്രാൻസിൽ നിന്നെത്തിച്ച ഉപകരണവുമായി വിദഗ്ധർ

Kerala
  •  2 days ago
No Image

ലക്ഷ്യം 100 സീറ്റുകൾ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിന്റെ 'കേരള യാത്ര' ഫെബ്രുവരിയിൽ

Kerala
  •  3 days ago
No Image

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും തിരിച്ചടി;  മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി

Kerala
  •  3 days ago