HOME
DETAILS

ഹജ്ജ്: സുരക്ഷയ്ക്ക് 17,000 സൈനികര്‍

  
backup
August 22, 2016 | 7:19 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-17000-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് പദ്ധതിക്ക് സഊദി കിരീടവകാശിയും ആഭ്യന്തരമന്ത്രിയും ഉന്നത ഹജ്ജ് കമ്മിറ്റി മേധാവിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് അംഗീകാരം നല്‍കി. തീര്‍ഥാടകരുടെ സേവനത്തിന് 17,000 സൈനികര്‍ പുണ്യനഗരിയുലുണ്ടാവുമെന്ന് സിവില്‍ ഡിഫന്‍സ് മേധാവി സുലൈമാന്‍ അല്‍ അംറ് അറിയിച്ചു.

മുന്‍വര്‍ഷത്തെ പരിചയവും പാഠവും മുന്‍നിര്‍ത്തിയാണ് പുതിയ പ്ലാന്‍ തയാറാക്കിയിട്ടുള്ളത്. സ്ഥിരംസേവനത്തില്‍ നിയമിക്കുന്ന 17,000 സൈനികര്‍ക്ക് പുറമെ സിവില്‍ സര്‍വിസ്, സിവില്‍ ഡിഫന്‍സ് എന്നീ വിഭാഗവും തീര്‍ഥാടകരുടെ സേവനത്തിന് സജ്ജമായിരിക്കും. 3,000ലധികം സൈനിക, സുരക്ഷാ ഉപകരണങ്ങള്‍ സുരക്ഷക്കായി ഉപയോഗിക്കും. അപ്രതീക്ഷിത അപകടങ്ങളെ നേരിടാന്‍ സൈനികര്‍ക്കു പരിശീലനം നല്‍കും. പ്രതികൂല സാഹചര്യവും കാലവിപത്തുകളും നേരിടാനും സുരക്ഷാസേന സജ്ജമായിരിക്കും. മക്ക, മദീന, മിന,അറഫ, മുസ്ദലിഫ എന്നീ പുണ്യനഗരങ്ങള്‍ക്ക് പുറമെ മക്കയിലേക്കും മദീനയിലേക്കും കരമാര്‍ഗം എത്തുന്നവര്‍ പ്രവേശിക്കുന്ന വിവിധ കവാടം മുതല്‍ സുരക്ഷാസേനയുടെ സേവനം ലഭ്യമാവും. സുരക്ഷാവിഷയങ്ങള്‍ അറിയിക്കാന്‍ 911 എന്ന ഏകീകൃത നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഹജ്ജ് സീസണിലെ സേവനത്തിന് ഇരുഹറം കാര്യാലയത്തിനു കീഴില്‍ 15,000ത്തിലധികം ജീവനക്കാര്‍ സേവനരംഗത്തുണ്ടാകുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു.

അഞ്ച് ഭാഗങ്ങളായി തിരിച്ചാണ് ഹജ്ജ് പ്രവര്‍ത്തന പദ്ധതി നടപ്പാക്കുക. ഹജ്ജ് പഠന ക്ലാസുകള്‍ക്കും തീര്‍ഥാടകരുടെ സംശയ നിവാരണങ്ങള്‍ക്കും മതപണ്ഡിതന്മാരെ നിയോഗിച്ചിട്ടുണ്ട്. മതവിധികള്‍ തേടാന്‍ ഹറമിനുള്ളില്‍ ടെലിഫോണ്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള  സിം കാര്‍ഡ് വിതരണം തുടങ്ങി

ജിദ്ദ: ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കുള്ള മൊബൈല്‍ സിം കാര്‍ഡുകള്‍ മക്കയിലെ താമസ കേന്ദ്രങ്ങളില്‍ വിതരണം തുടങ്ങി. ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന എല്ലാ കെട്ടിടങ്ങളിലും വിരലടയാളം രേഖപ്പെടുത്തി സിം കാര്‍ഡ് നല്‍കുന്നതിന് പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിമാനത്താവളത്തില്‍ നിന്ന് താമസ കേന്ദ്രങ്ങളിലെത്തിയാലുടന്‍ തിരിച്ചറിയല്‍ രേഖയോടൊപ്പം വിരലടയാളവും നല്‍കുന്നതോടെ സിം കാര്‍ഡ് ലഭിക്കും. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നു തന്നെ അതതു എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ സിം കാര്‍ഡ് നല്‍കിയിരുന്നു. ഇത്തവണ സഊദിയില്‍ സിം കാര്‍ഡിന് വിരലടയാളം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് തീര്‍ത്ഥാടകര്‍ക്ക് സിം വിതരണം ചെയ്യാന്‍ കഴിയാതിരുന്നതെന്നും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അധികൃതര്‍ അറിയിച്ചു.

എയര്‍ പോര്‍ട്ടില്‍ നിന്നും സിം കാര്‍ഡ് വിതരണം ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും തിരക്ക് കാരണം താമസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടമക്കുടി നിങ്ങളെ മാറ്റിമറിക്കും'; കൊച്ചിയുടെ ദ്വീപ് സൗന്ദര്യത്തെ വാനോളം പുകഴ്ത്തി ആനന്ദ് മഹീന്ദ്രയുടെ ഥാർ യാത്ര

Kerala
  •  a day ago
No Image

ഷെയർ ടാക്സി സേവനം അൽ മക്തൂം വിമാനത്താവളത്തിലേക്കും വേൾഡ് ട്രേഡ് സെന്ററിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ദുബൈ ആർടിഎ

uae
  •  a day ago
No Image

'പൂരം' കലക്കല്‍ മാതൃക; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നു; രാജിവെച്ച യുവ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala
  •  a day ago
No Image

മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  a day ago
No Image

'എത്ര തിരഞ്ഞെടുപ്പുകളിൽ തോറ്റാലും ഞങ്ങൾ നിങ്ങളോടും നിങ്ങളുടെ പ്രത്യയശാസ്ത്രത്തോടും പോരാടും'; മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

National
  •  a day ago
No Image

സ്ഥാനാർഥികളുടെ വിയോഗം: വിഴിഞ്ഞത്തും മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  a day ago
No Image

ഗുരുതര നിയമലംഘനം; മിഡോഷ്യൻ സർവകലാശാലയുടെ അംഗീകാരം പിൻവലിച്ച് യുഎഇ മന്ത്രാലയം

uae
  •  a day ago
No Image

യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ നശിപ്പിച്ച് 'അജ്ഞാതൻ'; തിരൂരങ്ങാടിയിലെ 'പ്രതി'യെ പൊക്കിയത് മരത്തിനു മുകളിൽ നിന്ന്

Kerala
  •  2 days ago
No Image

യു.ഡി.എഫ് സ്ഥാനാർഥിയുടെ ആകസ്മിക വിയോഗം; മലപ്പുറം മൂത്തേടം ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

Kerala
  •  2 days ago
No Image

റാസൽഖൈമയിൽ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട കേസ്: വിചാരണ ആരംഭിച്ചു; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുടുംബം

uae
  •  2 days ago